bulletindaily.blogspot.com

Tuesday, October 22, 2013

വിധിയെ നിയന്ത്രിക്കാൻ നമുക്കും കഴിയുമോ?മനോ നിയന്ത്രണം പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കഴിയുമെന്നാണു പലരും പറയുന്നതു

Published on 28 മാർച്ച് 2013   , Edited on  22-10-2013, Tuesday


വിധിയെ  നിയന്ത്രിക്കാൻ  നമുക്കും കഴിയുമോ?
ജഗതീശ്വരൻ നമുക്കു നല്ലതു മാത്രം തരികയില്ല സുഖവും ദുഖങ്ങളും ,മോഹവും ,മോഹഭംഗങ്ങളും നല്കും . അപ്പോഴെല്ലാം മനോനില കൈ വിടാ തിരിക്കുവാൻ  കുറെ ഒക്കെ നമുക്കു  കഴിയണം .ദുഖ:ങ്ങളും ,ദുരിതങ്ങളും ,കാലക്കേടുകളും എല്ലാം എല്ലാവരുടെയും ജീവിതങ്ങളിലും ഉണ്ടാവാം. നമ്മുടെ ഒപ്പമുള്ളവരുടെ പിന്തുണ അതാണ്‌ ഏറ്റവും വിലപ്പെട്ടത്‌. ആ ഭാഗം വട്ട പൂജ്യമാണെന്നു- ബ്ലാങ്ക് ആണെന്നു  ഫീൽ ചെയ്തു തുടങ്ങുമ്പോഴേക്കും ഏതു ജീവിതങ്ങളും മുൻപോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടായി തോന്നി തുടങ്ങും .പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോൾ മനുക്ഷ്യൻ അതിനുള്ള കാരണങ്ങൾ ചികഞ്ഞു നോക്കും .  അപ്പോൾ പിന്നിട്ട വഴിയും കണ്ടു മുട്ട്യവരെയും എല്ലാം ഓർക്കേണ്ടിവരില്ലേ ! അപ്പോൾ സ്നേഹം വെറുപ്പിനും വിദ്വേഷത്തിനും വഴിമാറും ബന്ധങ്ങൾ അയഞ്ഞു തുടങ്ങും .പ്രതിസന്ധി കടന്നു പോകാൻ ആകാത്തവർക്കും ,സമാധാനിപ്പിക്കാൻ ആരും ഇല്ലാത്തവരും,കാര്യങ്ങൾ വ്യക്തമായി കേട്ടു മനസ്സിലാക്കി മധ്യസ്ഥത വഹിക്കാൻ ആളില്ലാതെ പോകുന്നവരും   പെട്ടെന്നു ആത്മഹത്യയിലേക്ക് ചെല്ലുന്നു .ഒരിക്കൽ അതിനു തുനിഞ്ഞവർ അതു ചെയ്യും എന്നു തന്നെയാണ് മെഡിക്കൽ റെക്കാർഡുകൾ വ്യക്തമാക്കുന്നതു .അങ്ങനെ ഉള്ളവരെ എങ്ങനെയാണ് കണ്ടെത്തുക ..വളരെ പ്രയാസമാണ് . അപ്പോൾ എല്ലാർക്കും ഇതു ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ് .പണച്ചിലവും ഇല്ലല്ലോ .ഇതു വിജയിക്കാതെ പോകുന്നു എങ്കിൽ അവന്റെ ഒക്കെ കട്ട പൊഹ തന്നെ ! എന്നോടു അക്കാര്യവും പറഞ്ഞുകൊണ്ടു ആരും കുതിര കേറാൻ ഇറങ്ങി തിരിക്കയും വേണ്ട !ഇതു പരീക്ഷിച്ചു വിജയിച്ച എനിക്കു .എന്റെ കാര്യം നോക്കാനും അറിയാം .കേട്ടല്ലോ ..ങ്ങഹ ! ഇനി തുടങ്ങിക്കൊള്ളൂ :  മനോ നിയന്ത്രണ വും ടെലിപ്പതിയും  പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കഴിയുമെന്നാണു പലരും പറയുന്നതു . മറ്റൊരാളുടെ മനസ്സു പഠിക്കാൻ നമുക്കാവണം . അതിനു വലിയ പണച്ചിലവു യാതൊന്നുമില്ല . ചെറുപ്പത്തിൽ തന്നെ അതു കരഗതമാക്കണം . അതായതു യൌവ്വനത്തിൽ തന്നെ തുടങ്ങുന്നതു  ഉചിതം .

അവരവരുടെ മത പ്രാർത്ഥനയിൽ സർവാന്മനാ മനസ്സു കേന്ദ്രീകരിച്ചാൽ മതിയാവും . പ്രഭാതത്തിലെ പ്രാർത്ഥന നന്നു . സൂര്യൻ ഉദിക്കുന്നതിനും ,പക്ഷികൾ അവയുടെ അന്നം തേടി പുറത്തു പോവുന്നതിനും അല്പം മുൻപു . ഒരു നാലു മണിക്കും അഞ്ചര മണിക്കും മദ്ധ്യേ ആവും ഏറ്റവും നന്നു ഏകാന്ത മായി ഒരു ഇരുട്ടുമുറി തിരഞ്ഞെടുക്കുക . ചുവരിനു അടുത്തായി ചമ്രം പടിഞ്ഞു ഇരിക്കുക . ചുവരിൽ ഒരു അമ്പതു പൈസയുടെ വലിപ്പത്തിൽ ഒരു കറുത്ത ബിന്ദു കറുത്ത ചായപ്പെൻസ്സിൽ കൊണ്ടോ പൈന്റ്ടു കൊണ്ടോ  ശ്രിഷ്ടിക്കുക . അതിനും മുൻപിലായി  ഒരു മെഴുകുതിരി കത്തിച്ചു വക്കുക . ആ പ്രകാശത്തിൽ നിങ്ങൾക്കു .  ആ കറുത്ത വൃത്തം ഇപ്പോൾ നന്നായി കാണാനാകും . ചമ്രം പണിഞ്ഞിരിക്കുന്ന നിങ്ങൾ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ,സാവധാനം ആ ശ്വാസം പുറത്തേക്കു വിടുകം ചൈയ്യുക . ഇതു കുറഞ്ഞതു ഒരു പത്തു തവണ എങ്കിലും ആവർത്തിക്കണം . എന്നിട്ടു ഇമ വെട്ടാതെ ആ ബിന്ദുവിലേക്ക് തന്നെ നോക്കി ഇരിക്കുക .... ജഗതീശ്വരനെ മനസ്സിൽ ധ്യാനിക്കുന്നതും ഏറെ ഫലപ്രദം . സൂര്യോദയതിനു അല്പം മുൻപു  ഈ പരിപാടി അങ്ങു നിർത്തുക . അടുത്ത ദിവസം അതേ സമയത്തു ഇതു ആവർത്തിക്കുക .. ഏകാന്തമായ സമയത്തു ചെയ്യുന്ന ഈ ധ്യാനം .. തുടരുക .. പക്ഷെ വൃത്തത്തിലെ നോട്ടം ഇമവെട്ടാതെ തന്നെ വേണം ചൈയ്യുവാൻ . യൗവനം കഴിഞ്ഞു പോയവർ നിരാശപ്പെടെണ്ട . ഫലപ്രാപ്തിക്കു അല്പം കാലതാമസം ഉണ്ടാകും അത്രമാത്രം . . മനോനിയന്ത്രണം ലഭ്യമാകാൻ ഒരു വർഷം വേണ്ടിവരും . ആ ബിന്ദുവിനെ രണ്ടായി കാണുവാൻ ആകുന്ന ഒരു ദിനം വരും .. നിങ്ങൾ  ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു രണ്ടാവുകയും ,നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു ഒന്നാവുകയും ചെയ്യുന്ന ഒരു നാൾ വരും ... അതിനായി എന്തു ചെയ്യണം എന്നു ഞാൻ നാളെ പറയാം .. ഞാൻ ഇവ നേടിയിരിക്കുന്നു.   ഇപ്പോഴല്ല ചെറുപ്പം മുതൽ . അടുത്ത ഒരാളുടെ പാര നമുക്കെതിരെ വരുന്നതു തിരിച്ചറിയാൻ കഴിയുന്നതു ഇതിന്റെ ഒക്കെ ഗുണം ആണെന്നു കൂട്ടിക്കൊള്ളു . വിശ്വസിക്കുന്നവർ ചതിക്കുന്നതു നേരത്തേ അവരുടെ മനസ്സിനെ തിരിച്ചറിയാൻ നമുക്കു സാധിക്കാത്തതു കൊണ്ടാണു എന്നു  പലരും എന്നോടു പറയാറുണ്ട്  - "അവൻ എന്നെ വച്ചു " എന്നു !... അതു അപരന്റെ മനസ്സു റീഡ് ചെയയ്യാൻ നമുക്കാകാത്തത്‌ കൊണ്ടല്ലേ . കൂടെ നിന്നിട്ടു നമ്മെ ഒറ്റിക്കൊടുക്കാൻ ഇട വരുന്നതു  അടുത്തവന്റെ മനസ്സു പഠിക്കാൻ കഴിയാതെ പോയതു  കൊണ്ടാണെന്നു  നിങ്ങൾക്കും ഇപ്പോൾ ദുഖം തോന്നുന്നുവല്ലോ  ... ദൈവം ആയുസ്സു നീട്ടി കൊടുക്കാത്ത പടുവൃധർ ശൈശവ ദിശയിലേക്കു പോകുന്നതു നമ്മെ പഠിപ്പിക്കുന്നതു എന്താണെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും? നിങ്ങൾക്കെല്ലാം അതിനു സമയം എവിടെ ?. അപ്പൊ ശരി .. ബാക്കി ട്രിക്ക്സ്  അറിയണം എന്നുണ്ടോ? മനോധൈര്യമുന്ടെങ്കിൽ   വരൂ എന്നോടൊപ്പം.  നമുക്കു  നാളെ ഒരു യാത്ര പോകാം   ദൂരെ ഒരു ദിക്കിലേക്കു ..  അതുവരേക്കു ..... ശുഭദിനം കൂട്ടരേ !Copyright © All Rights Reserved.

Published on 28 മാർച്ച് 2013   , Edited on  22-10-2013, Tuesda

Saturday, October 19, 2013

ഈ തിരക്കിനിടയില്‍ എന്നെ ആരു ശ്രദ്ധിക്കാനാ ! തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :

Thursday, 14 February 2013

തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :
ഒരു തീവണ്ടി മറിഞ്ഞു വീണാല്‍ അതില്‍ സഞ്ചരിക്കുന്ന ആയിരക്കണക്കിന് നിരപരാധികളായ യാത്രക്കാര്‍ക്ക് പരുക്ക് പറ്റുമെന്നോ ,മരണം സംഭവിക്കുമെന്നോ ,റെയില്‍വേക്ക്കനത്ത നഷ്ട്ടം ഉണ്ടാകുമെന്നോ ചിന്തിക്കാന്‍ കഴിയാത്ത കാലം . തീവണ്ടി ഓഫീസിലെ  പ്ലാറ്റ് ഫോറത്തിന്റെ സ്ഥലനാമം എഴുതിയ മഞ്ഞ ബോര്‍ഡില്‍ നിന്നും അകലെ സിഗ്നല്‍ പോസ്റ്റിനു സമീപത്തായി ഞാന്‍ ഇരിപ്പുറപ്പിച്ചു .ബ്ലോക്ക് സ്റ്റേഷനാണ്.ഏതു സമയവും ഗുഡ്സ് ട്രെയിനോ ഷന്‌ഡിങ്ങ് ട്രെയിനോ ഓടിവരാം .ഇപ്പോള്‍ സിഗ്നലില്‍ ചുവന്ന വെളിച്ചമാണ് .ആളൊഴിഞ്ഞ പ്ലാറ്റ് ഫോം .ലൈറ്റുകള്‍ മാത്രം പ്രകാശിക്കുന്നു .സ്ലീപ്പര്‍ ഉറപ്പിക്കാനുള്ള ചല്ലികളില്‍നിന്നു അത്യാവശ്യം വലിയ കുറയെ കല്ലുകള്‍ എടുത്തു പാളത്തിന്റെ മിന്നുന്ന തലപ്പത്തു നിരത്തി വച്ചിട്ട് ഒരു തീവണ്ടിയുടെ വരവിനായി ഞാനവിടെ ട്രാക്കിനു സമീപം  പമ്മി ഇരുന്നു. കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച ഗാങ്ങ്മാന്‍  ഒരു വലിയ കൂടം കൊണ്ട് നിസ്ചിത അകലത്തില്‍ വളരെ ശക്തിയായി പ്രഹരിച്ചുകൊണ്ട്  എന്റെ സമീപത്തേക്ക്  വരികയാണ് .ആ അടി കണ്ടാല്‍ അറിയാം അയ്യാള്‍ക്ക് എന്തുമാത്രം ദേക്ഷ്യം റെയില്‍വേയോട്ഉണ്ടെന്നു  .പാളത്തിലെ നട്ടുകളോ ബൊല്‌ട്ടുകളോ ,അഴിഞ്ഞിട്ടില്ലെന്നും ,പാളങ്ങള്ക്കു വിള്ളലുകള്‍ വീണിട്ടില്ല എന്നും ഒരു തീവണ്ടി കടന്നു പോകാനായി  എല്ലാം ഭദ്രമാണെന്നും ആ അടിയുടെ പ്രധിധ്വനി  കേട്ടാല്‍ അയ്യാള്‍ക്ക് മനസ്സിലാകും .അയ്യാളുടെ അടിയുടെ ശക്തി കാരണം ,ആ കല്ലെല്ലാം ട്രാക്കില്‍ തന്നെ ഉരുണ്ടു വീണു .എന്റെ സമീപം അയ്യാള്‍ നിന്നു .ഞാന്‍  അവിടെ ഇരിക്കുന്നതിന്റെ കാരണം തിരക്കി .അപ്പോള്‍ അയ്യാള്‍ മറ്റൊരു വിദ്യ പരീക്ഷിക്കാന്‍ പറഞ്ഞു.ചെറിയ കഷണം ഉണക്ക തൊണ്ടില്‍ വെളിച്ചെണ്ണ പുരട്ടി കൊണ്ടു വച്ചാല്‍ കാര്യം നടക്കും .അതും പറഞ്ഞു  അയാള്‍ തന്റെ ജോലിയുമായി എന്നേയും കടന്നു മുന്‍പോട്ടു പോയി . പ്ലാറ്റ്ഫോമില്‍  ഒന്നുംരണ്ടുമായി ജനത്തിരക്ക് ഏറുന്നു .ഞാന്‍ പാളത്തിലേക്ക്ചെവി  ചേര്‍ത്തുവച്ചു ശ്രദ്ധിച്ചു .തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടുന്ടെങ്കില്‍ പാളത്തിലെ ശബ്ദം കൊണ്ട് തിരിച്ചറിയാനാകും .അപ്പോള്‍ എനിക്കും കര്മനിരതനാകാമല്ലോ ! ഞാന്‍ ഇരിക്കുന്നതിനു അല്പം അകലെ ആയി ഒരു പഴയ രാജകൊട്ടാരത്തിന്റെ ഒരുചെറു പതിപ്പുപോലെ ചുവപ്പും  പച്ചയും നീലയും മഞ്ഞയും ഗ്ലാസ്സുകൊണ്ട്  ജനാലകളും വെന്റിലേഷനും തീര്‍ത്ത ,ഉള്ളിലെ ചുവരുകളിലും ,നിലത്തും  ഡിസൈനുള്ള ടൈയില്സ്  പാകിയ,ഭിത്തികള്‍ കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ രണ്ടു കെട്ടിടങ്ങള്‍ എനിക്ക് കാണാനാവും .തീവണ്ടി ആപ്പീസിലെ ഫസ്റ്റ് ക്ലാസ് വൈറ്റിങ്ങ് റൂം പോലെ വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങള്‍ .അതില്‍ ഒന്നില്‍നിന്നും ഒരാള്‍ ഇറങ്ങി വരുമെങ്കില്‌  ട്രെയിന്‍ വരാന്‍ 30 മിനിട്ട് ബാക്കി ഉണ്ടെന്നു എനിക്ക് ഗണിക്കാനാവും .അപ്പോള്‍ എന്റെ ലക്ഷ്യത്തിനും വേഗത കൂട്ടാനാവും ......അതിനായി ഞാന്‍ ആ കെട്ടിടത്തിലേക്ക് കണ്ണും നട്ടിരിപ്പായി .....സമയത്തിന്നു മിന്നലിന്റെ വേഗത .....അതാണ്ടെ ഒരാള്‍ ഇറങ്ങി വരുന്നു കാലില്‍ പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂ ,ബ്രാസ് ബട്ടണ്സ്  ഇട്ടു വെളുവെളെ തിളങ്ങണ വെള്ള ഫുള്‍ സ്ലീവ് ഷരട്ടും  പാന്റ്സും ,പച്ച ഷോല്‍ഡര്‌  ഫോല്ടെറും,മുദ്രയുള്ള പീ ക്യാപ്പും ധരിച്ച ഒരാള്‍ അവിടെ നിന്നും ഇറങ്ങി വേഗതയില്‍ തീവണ്ടി ആപ്പീസിന്റ്റ് പടികള്‍ ഓടിക്കേറി പോവുന്നു .ട്രെയിന്‍ ലേറ്റല്ല . ഇപ്പോള്‍ ഇങ്ങു എത്തുമെന്നു  എനിക്ക് ഉറപ്പായി. ഞാന്‍ എന്റെ കൃത്യം നിര്‍വഹിക്കാനുള്ള ഒരുക്കം തുടങ്ങി ....അപ്പോഴേക്കും  പോയിസ്ന്മാനും ,ഖലാസ്സിയും, മൂന്നു നാലു റെയില്‍വേ പോലീസ്സുകാരും  എന്റെ അടുത്തേക്ക് വരുന്നതു ഞാനു കണ്ടു .ഞാനു ട്രാക്കിലേക്ക് ഇറങ്ങി ഓടി..അവര്‍ എന്നെ ഒട്ടിച്ചിട്ട്‌ പിടിച്ചു തൂക്കി എടുത്തു സ്റ്റേഷന്‍മാസ്റ്ററിന്റെ  മുറിയില്‍ കൊണ്ടു നിര്‍ത്തി .അവിടെ നിന്നു അനങ്ങരുതു എന്നു പറഞ്ഞിട്ടു ഹാഫ്ഡോര്‍ തുറന്നു അവരെല്ലാം പുറത്തേക്കു  ഇറങ്ങി നിന്നു .        ട്രെയിന്‍ സ്റ്റേഷനില്‍ വരുന്നതിനു അല്‍പ്പം മുന്‍പ് സ്റ്റേഷനില്‍ ഉണ്ടാകുന്ന തിരക്കു അറിയാമോ നിങ്ങള്ക്ക് ......മാസ്റ്റര്‍ ഉള്‍പ്പടെ സകല ആളുകളും മുടിഞ്ഞ തിരക്കിലാ .ഔട്ടറില്‍ കിടക്കുന്ന ട്രെയിനിന്റെ നിലവിളി ഇവിടെ കേള്‍ക്കാം.സിഗ്നല്‍ പാനലുമായും, കണ്ട്രോള്‍ഫോണ്‌മായും,ലെവല്‍ക്രോസ്  കീയുമായും ആ ട്രെയിനിനെ സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് സ്റ്റേഷന്‍മാസ്റ്റര്‌ .മറ്റേ സ്റ്റേഷനില്‍ നിന്നുംടോക്കണ്‍ വന്നില്ലാത്രെ . ......... ഈ തിരക്കിനിടയില്‍  എന്നെ ആരു  ശ്രദ്ധിക്കാനാ ...................................................................ഇനി ബാക്കി നാളെ പറയാം സുഹൃത്തേ.......................................................................................ശുഭദിനം ! Copyright © All Rights Reserved.

Monday, October 14, 2013

അനന്തപുരിയിലെ മ്യൂസിയം ധാരാളം മധുരമുള്ള ബാല്ല്യ കാല ഓർമ്മകൾ സമ്മാനിച്ചിട്ടു

ഹൃദയ സ്പന്ദനം നിലനിർത്താൻ  അനന്തപുരിയിലെ നേപ്പിയർ മ്യൂസിയവും  സൂവും  ഹ! ഹ ! ഹ !
അനന്തപുരിയിലെ മ്യൂസിയം വളപ്പും പരിസരവും എനിക്കു


 ധാരാളം മധുരമുള്ള ബാല്ല്യ കാല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് .(അതു പിന്നീടു എഴുതാം )മുതിർന്നപ്പോൾ സായഹ്ന്നങ്ങളിലെ ചുറ്റി തിരിയലിനു വേണ്ടി എന്നും മ്യൂസിയംവളപ്പിനെ ഉപയോഗിച്ചിരുന്നു .വൈകുന്നേരം 5.30 നൊക്കെ എത്തിയാൽ രാത്രി ഏറെ വൈകുന്നത് വരെ പൂത്തുംബികൾക്കും ,മിന്നാമിനുങ്ങുകൽക്കും പിന്നാലെ അലസമായി നടക്കാം. പിന്നിലെ സൂവിൽ നിന്നു വിശന്നു അലറി വിളിക്കുന്ന .എല്ലാ വന്യമൃഗങ്ങളുടെയും ഗര്ജനം തൊട്ടരുകിൽ കേൾക്കാനാകും.മുൻപൊക്കെ സുബഹു് നമസ്കാരത്തിന് ഉണരുമ്പോൾ ബാങ്കിനോടൊപ്പം  അനന്തപുരി പട്ടണമാകെ ഈ മൃഗങ്ങളുടെ ഗജ്ജനം  ഉച്ചസ്ഥായിയിൽ  ഞങ്ങൾക്ക്നന്നായി  കേൾക്കാനായിട്ടു ആകുമായിരുന്നു  ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം. അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....ദോഷങ്ങളും !(ദോഷങ്ങൾ മറ്റൊരു അവസരത്തിലാകട്ടെ )അല്പ്പ കാലം മുന്പുവരെ ചിൽഡ്രൻസ് പാര്ക്ക് മ്യൂസിയത്തിന്റെ എൻ‌ട്രൻസ് ഗേറ്റിനു സമീപം ആയിരുന്നു .അവിടിരുന്നാൽ റോഡിൽ പോകുന്നവരേയും വാഹനങ്ങളേയും കാണാനാകും .ഇന്നു ആ രീതിയൊക്കെ മാറിയിരിക്കുന്നു ജീവൻ നിലനിർത്താനായി ധാരാളം ജനങ്ങൾ അവിടെ ഓടി വരുന്നു .പല ടൈപ്പ് നടത്തം അവിടെ ഉണ്ട് .ഹൃദയംഒന്നു ശരിപ്പെടുത്തി എടുക്കാനായി നിത്യവും നടക്കാൻ എത്തുന്നവർ. കാലന്റെ പിന്നാലെ  നെട്ടോട്ടം ഓടുന്നവരും ഉണ്ടു. ഇതൊക്കെ ചെയ്തിട്ടു ഇവർക്കൊക്കെ ഹൃദയം ശരിപ്പെട്ടു കിട്ടിയോ എന്നു മാത്രം ചോദിക്കരുത് . കാർഡിയോളോജി ശാഖയിലെ ആളുകളുടെകീശ നന്നായി വീർക്കുന്നു അത്ര തന്നെ.ആദ്യകാലത്തു  ഹൃദ്രോഗ നടത്തം ശീലിച്ച ഒറ്റ എണ്ണത്തിനെ ഇപ്പോൾ നിങ്ങൾക്കു കാണൻ ആവില്ല . എല്ലാവനും നിന്ന നിൽപ്പിൽ ഡിം ! പുതിയ കുറേ ആളുകള് വരുന്നു .അവരും നടത്തയോട് നടത്തം. മുൻപേ പോയവരുടെ ഗതി ആരും അന്വേഷിക്കുന്നില്ല. അതും ചിന്തിച്ചു പതിയെ നടക്കുമ്പോളാണ് മ്യൂസിയത്തെ ചാരു ബെഞ്ചിൽ ഒന്നിൽ ഡോ.നജീബ് ഇരിക്കുന്നത്കണ്ടതു.സഹപാഠിയാണ് .അകന്ന ബന്ധുവുമാണ്.
ഹൈ സ്കൂളിൽ പഠിക്കുന്ന  കാലത്തു മൂന്നു   വർഷം   എന്നോടൊപ്പം സെക്കന്റ്‌ ബെഞ്ചിലായിരുന്നു.പൊക്കം അല്പം കൂടും അതുകൊണ്ടാ രണ്ടാം ബഞ്ചു . അവന്റെ ഓർമശക്തിയും ബുദ്ധിശക്തിയും അപാരമെന്നാ ബന്ധുജങ്ങൾ പറയുക .അവനെ മാതൃക ആക്കണം ,കണ്ടു പഠിക്കു , എന്നൊക്കെയാ  മുതിർന്നവർ ഞങ്ങളോട്പറയുക.  പഠിക്കാൻ ബഹു മിടുക്കൻ ,ഉപന്ന്യാസ പ്രസംഗങ്ങളിലും കലാവസനയിലും സ്കൂളിലും തൊട്ടടുത്ത സ്കൂളിലുമൊക്കെ അവനെ പലർക്കും അറിയാം .  അദ്ധ്യാപകരുടെ കണ്ണിലുണ്ണി നല്ല സ്വഭാവ ഗുണവും . എക്സ്ട്രാ ഡീസെന്റ് , ചിത്തിര തിരുന്നാൾമഹാരാജാവു തിരുമാനസ്സിനെ പോലെഏതു കാര്യത്തിലും അതി പ്രഗൽഭൻ  എന്നൊക്കെയാ   കുടുംബ സദസ്സുകളിലൊക്കെഅവനെ പറ്റിപറഞ്ഞു  ഞാന്കേട്ടിരിക്കണേ !കുടുംബത്തിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിൽ നജീബു ഉണ്ടാവും. വലിയ ആഢ്യത്വത്തിലൊക്കെ ആയിരുന്നൂത്രേ .പിന്നെ പിന്നെ S.S.LC പരീക്ഷാ ഫീസ്സടക്കാൻപോലും നിവര്ത്തിയില്ലാണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലാസ്സിലിരുന്നു തേങ്ങുന്നതു കണ്ടിട്ടുണ്ട് .വലിയ അഭിമാനിയൊക്കെയാ ! ഒരു ദിവസം പാതിരിയായ ഹെട്മാസ്ടർ എന്നേം അവനേം റൂമിൽ കൂട്ടി കൊണ്ടു പോയി  നിർബന്ധിച്ചു ചോദിച്ചപ്പോളാണ് കാര്യങ്ങളുടെ കിടപ്പു എനിക്കും പിടികിട്ടിയത്‌. പാളയം മാർക്കെറ്റിൽനിന്ന്50 പൈസ്സക്ക് വാങ്ങിയ മരിച്ചീനി തുണ്ടം വെട്ടി പുഴുങ്ങിയതാണ്  ആശാന്റെ പ്രഭാതഭക്ഷണം.- കുടുംബത്തിന്റെം- ഉച്ചത്തേക്കു നഹിം. പച്ച വെള്ളം മാത്രം .വൈകിട്ട് വീട്ടില് ചെന്നിട്ടുവേണം  രാത്രീലത്തെക്ക് അരിയും ഗോതമ്പും ചെറുപയറും  കാൽ മുറി ചിരകിയ തേങ്ങായും ഇട്ടു കഞ്ഞി എല്ലാർക്കും വേണ്ടി   ഉണ്ടാക്കേണ്ടത് . ചില ദിവസങ്ങളിൽ റേഷൻ കടയിൽ നിന്നു ഗോതമ്പ് വാങ്ങി പൊടിച്ചു ഗോതമ്പ് ദോശയും പഞ്ചസാരയും ,അല്ലേല്  അവന്റെ സ്പെഷ്യൽ കിഴങ്ങ്കൂട്ടുകറി.   അച്ഛനുണ്ട്‌, അമ്മയുണ്ട്‌ , വിവാഹം കഴിച്ചു അയക്കാത്ത മൂത്ത സഹോദരിയുണ്ട് ,മൂത്ത സഹോദരനുണ്ട്, ഒരു അനിയനും ഉണ്ട് .ഇവർക്കൊക്കെ ഒറ്റക്ക് ആഹാരം പാചകം ചെയ്തിട്ടു വേണം 8 ,9, ക്ലാസ്സ് കടന്നു S S LCക്കു പഠിക്കാൻ എത്തിയിരിക്കുന്നതു. ആഡ്യത്വവും, പോയ കാലത്തെ സമ്പന്നതയും പ്രതാപവും പറഞ്ഞിട്ട് SSLCപരീക്ഷ കടക്കാൻ ആവില്ല. വിശപ്പും. ഭിക്ഷാടകനായ തീരെ ദരിദ്രനു എങ്ങനെയും ജീവിക്കനാവും . നീല സോപ്പിന്റെ നിറത്തിൽ മാത്രം ജീവിക്കുന്ന ഇത്തരം ഇടത്തരക്കാർക്ക് ഇന്ത്യയിൽ ജീവിക്കാൻ ആവില്ല .അവന്റെ കഥ കേട്ടു   ഹെഡ് മാസ്റ്റർ  ഏറെദുഖിതന്നായി. അവന്റെ അഛന് ജോലിയുള്ള കാലത്തേ അറിയുന്ന ആളായിരുന്നു ആ പാതിരിയായഹെഡ്മാസ്റ്റർക്കും അന്ന് അവനെ സാഹയിക്കാൻ ആവുമായിരുന്നില്ല. അതു അന്നത്തെ അനന്തപുരിയിലെ എണ്ണപ്പെട്ട വലിയവന്റെ യൊക്കെ സ്കൂളായിരുന്നു .അന്നൊക്കെ അഡ്മിഷന് തന്നെ നല്ല പിടിപാടും ഡൊനെഷനും പിടുങ്ങുന്ന പള്ളിക്കൂടമാണ്‌ . അവന്റെ കഥ കേട്ടി ട്ടു  വിഷയം മാറ്റാനായി ആ പാതിരിഹെഡ് മാഷ്‌    എന്നോട് പറഞ്ഞു " ഇവനെ കണ്ടു പഠിക്കടാ "എന്നു -ആ നജീബു ആണു ,അനന്ത പുരിയിലെ  മ്യുസിയം ബഞ്ചിൽ അകലേക്ക്‌ കണ്ണും നട്ടു  കരഞ്ഞു കലങ്ങിയ  കണ്ണുകളുമായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന എന്റെ  ഈ സുഹൃത്ത് . വേശ്യ വൃത്തികളും ബഹുഭതൃത്വം വേരോടിയ തീരെ സംസ്കാര മില്ലാത്ത , മണ്‍ ചട്ടിയും കലവും,പർപ്പടവും ,മെനയുന്നതു കുലത്തൊഴിലാക്കിയ ഒരു സമുദായത്തിൽനിന്നും അര നൂറ്റാണ്ട് മുൻപ് ഇസ്ലാമിലേക്ക് വന്ന ഒരു മത ധാരണയും തൊട്ടു തീണ്ടീട്ടില്ലാത്ത ,തെക്കേതോ നാട്ടീന്നു അവൻ കല്യാണം കഴിച്ചുവെന്നാ ഞാൻ കേട്ടിരുന്നെ.  പണ്ടൊക്കെ അനന്തപുരിയിലെ  സകലമുന്തിയ ഹോട്ടലിലും സിനിമ കൊട്ടകകളിലും, ബീച്ചിലും,പാർക്കിലും ,മ്യുസിയത്തു മൊക്കെ കുടുംബത്തോടെ അവനെ എന്നും കാണുമായിരുന്നു .എന്നെ ശ്രദ്ധിക്കാതെ പോകുന്നതും കണ്ടിട്ടുണ്ട് .അവനാണ് കുറച്ചു നാളായി ഒറ്റക്ക് ഇവിടെ. അതൊക്കെ അവന്റെ കയ്യിലിരുപ്പു കൊണ്ടുഎന്നോ മനപ്പൂർവ്വം ബെടക്കാക്കാം ..നജീബു പറയുന്നതിൽ ശക്തമായ തെളിവുകൾ ഉണ്ടു .അയ്യാളോട് സംസാരിക്കുമ്പോൾ തന്നെ   ആ സത്യസന്ധത അതി  ശക്തമായി നമുക്കു മണക്കുകയും ചെയ്യും  ഒക്കെ  നമുക്കു പെട്ടെന്നു പറയാനാവും. ചിലരെ വിധി തേടിയെത്തും . ഇഹലോകത്തുതന്നെ നേരിടാനായി ചിലർ മുൻ ജെന്മ്മ  പാപ ഫലം ഇവിടെ തന്നെ നേരിട്ടു കൈനീട്ടി വാങ്ങും, ആരുടേങ്കിലും മനസ്സിനെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചു പോയോ എന്ന ശങ്ഘയിൽ,ചിലർ വിധി ഇരന്നു വാങ്ങും.  അവനെ അടുത്തു അറിയുന്നവർക്കു അങ്ങനെ പറയാൻ ആവില്ല.എന്തെന്നാൽ അയ്യാൾ ഒരു കാലത്തു നല്ല ഓർമ്മ ശക്തിയുള്ള സമർത്ഥനായ  ബുദ്ധിമാനായിരുന്നു.സുതാര്യമായ ജീവിതമായിരുന്നു അവന്റേത് . മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ . അതേ !  മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ !
അവൻ മ്യൂസിയം ബെഞ്ചിൽ നിർബന്ധിച്ചു എന്നെ കൂടെ പിടിച്ചിരുത്തി, ഞാൻ അവന്റെ തോളിലേക്ക് കൈയിട്ടു .അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ....ഇടറിയ സ്വരത്തിൽ പതിയെ  പറഞ്ഞു തുടങ്ങി. നജീബു ഒരിക്കലും കള്ളം പറയുക ഇല്ല ..കൂടെ നിന്നു "കുലാവിയിട്ടു" ആരേം ഒറ്റിക്കൊടുക്കുകേം ...നിസ്കാരവും ദിക്കീറും ഉള്ള ആളാണ്‌ .. അവനെ എനിക്കു നന്നായി അറിയാം. ജീവിതം വാഴ്വേ മായം എന്ന ചലച്ചിത്രം  പോലെയാണ് . കണ്ണു കൊണ്ടു കണ്ടവയും ,ചെവികൊണ്ടു കേട്ടവയും, നാം വളർന്നു വരുമ്പോൾ കാണുന്നവയും എപ്പോഴും സത്യമാവണം എന്നില്ല .  മൂന്നു കുരങ്ങന്മ്മാരുടെ രൂപം എല്ലാത്തിനും ഉണ്ടാവും ...കണ്ടതു ,കേട്ടതു ,ചൊല്ലാതെ  എന്നു തമിഴിൽ പറയും .അവ ചൊട്ടയിലെ പഠിക്കണം,  .പിൻ തലമുറകൾക്കു അതൊക്കെ ഒരാളുടെ കൈലിരുപ്പെന്നൊ മറ്റോ പറഞ്ഞു പുഛിചു തള്ളാനാവും .അവിചാരിതമായി വന്നു ഭവിക്കുന്ന ഇതിനെ ഒക്കെ തന്നെ അല്ലേ നാം  വിധി എന്നൊക്കെ  പറയുക .അല്ലെങ്കിൽ  കുത്തഴിഞ്ഞ ജീവിതം നോക്കി നെടുവീർപ്പിടാനെ ഡോ .നജീബിനെപ്പോലെ എല്ലാർക്കും കഴിയൂ.  ബാക്കി നാളെ  ആകട്ടേ സുഹൃത്തേ ...ഇന്നത്തേക്ക് ശുഭദിനം     Copyright © All Rights Reserved.



Tuesday, October 08, 2013

വിദ്യാരംഭം! വിദ്യാരംഭത്തിന്റെ പേരും പറഞ്ഞുപിഞ്ചു കുട്ടികളെ പിടുങ്ങാൻ തുടങ്ങുകയായീ

  നവരാത്രീ ആഘോഷം ..രണ്ടുനാൾ കഴിഞ്ഞു  വിദ്യാരംഭം!  വിദ്യാരംഭത്തിന്റെ പേരും പറഞ്ഞുപിഞ്ചു കുട്ടികളെ പിടുങ്ങാൻ തുടങ്ങുകയായീ   ഏറെ വര്‍ഷം പിന്നിലേക്ക്‌ പോയപ്പോള്‍. ഓരോ വിദ്യാരംഭ ദിനത്തിലും എന്റെ ഓർമ്മകൾ  എന്റെ ആദ്യാക്ഷരം എഴുത്താണ്  ഓർമ്മപ്പെടുത്തുക.                           .മരണം.വഴിയടച്ചു മുന്നില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് പഴയതൊക്കെ ചലച്ചിത്രം കാണുമ്പോലെ ഓര്‍മ വരുമത്രേ ... ......അച്ഛന്‍ അന്ന് റെയില്‍ വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരിക്കുന്ന സമയം സകല അധികാരങ്ങളും പ്രയോഗിക്കാനാകുന്ന കാലഘട്ടം . വീട്ടില്‍ എല്ലാ പൂജാ സാധനങ്ങളും ഒരുക്കി .തിരുവനന്തപുരം പേട്ട സ്കൂളിലെ സുഭദ്രാമ്മ ടീച്ചര്‍ മടിയിലിരുത്തി അരിതൂകിയതളികയില്‍" ഹരി ശ്രീ ഗണപതയേ 'എന്ന് കൈപിടിച്ച് ആദ്യമായി എഴുതി തരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു . സുഭദ്രാമ്മ ടീച്ചര്‍ കൈ പിടിച്ചു എഴുതി തന്നത് കൊണ്ട് എന്റെ ജന്മം പാഴായി പോയുമില്ല . പഠിക്കാന്‍ ബഹു മിടുക്കന്‍ തന്നെ ആയിരുന്നു.   വിദ്യാഭ്യാസത്തിനേക്കാള്‍ വലിയ ലോക അറിവ് നേടാനുമായ്.      .ഇന്നത്തെ പരസ്യത്തിനു വേണ്ടിയുള്ള ആദ്യാക്ഷരം എഴുത്ത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു . കുറച്ചു കവികള്‍ ..സാഹിത്യകാരന്മാര്‍ ഉദ്യോഗസ്ഥര്‍ ...ദക്ഷിണ അല്ല . ജോല്യ്ക്കുള്ള കൂലി. പിന്നെ ഫോട്ടോക്ക് ഉള്ള പോസ് .......ശിവ.     .ശിവ..   പിഞ്ചു കുട്ടികളുടെ അധോഗതി .

 മദ്യപന്മ്മാരും ,സ്ത്രീലംബടന്മ്മാരുമായ  ഒരുകൂട്ടം  മാഷന്മ്മാരും ,ഞാൻ കപി എന്ന് വിളിക്കുന്ന കവികളും ,സിനിമാക്കാരും, പാട്ടുകാരും ,സംഗീത ചോരണന്മ്മാരും  ഫോട്ടോക്ക് പോസ് ചെയ്യുന്നതും,  ഇംബിടി കുഞ്ഞുങ്ങൾ  വിയർത്തു കുളിച്ചു ചെറിയ വായിലെ നിലവിളിക്കുന്നതും എല്ലാക്കൊല്ലവും നടക്കുകയല്ലേ.. ഭൂരിഭാഗത്തെ അല്ല .കുറേ എണ്ണത്തിനെ ഞാൻ  ആ  കൂട്ടത്തിൽ കാണുന്നുണ്ട് . എഴുത്തിനു  ആശാനായി വിളിക്കുമ്പോൾ  പ്രസിദ്ധിക്കല്ല വില നല്കേണ്ടത്.  ആശാന്റെ  സ്വഭാവ  ഗുണം കൂടി നോക്കണം .       ഭാവിയിൽ  എഴുത്തിനു ഇരുത്തിയ 'ആശാന്റെ ' മഹത്വം  കുട്ടിയോട്   പറഞ്ഞുപറഞ്ഞു  " ഈ ആശാന്റെ " സ്വഭാവത്തിലേക്ക്  കുഞ്ഞായിരിക്കുന്ന ഇവരൊക്കെ   പിൻപറ്റി പോകാതിരിക്കുവനായി ജഗദീശ്വരനോട്  നമുക്കും  പ്രാർഥിക്കാം.         പിന്നെ .. ക്രിമിനല്‍സിന്റെം...ഗുണ്ടകളുടെം എണ്ണം കൂടുന്നത് ഇങ്ങനേം ആവാം....പത്താം ക്ലാസ്സുകാരന്‍ , പ്ലസ്‌ 2 ക്കാരന്റെ പള്ളക്ക് കത്തി കേറ്റുന്നത്‌ അതുകൊണ്ടാവാം .              ഇവരൊക്കെ അല്ലെ എഴുതിപ്പിക്കുന്നവര്‍ .

വാര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ആചാരങ്ങളോടും ,അനുഷ്ടാനങ്ങലോടും ....എന്റെ രണ്ടു കുട്ടികളുടെം കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപിച്ചത് ഞാന്‍ തന്നെ ആയിരുന്നു .. അതിനാല്‍ അവരുടെ ജന്മം പാഴായി പോയില്ല എന്നാണ് എന്റെ ഇതുവരെ ഉള്ള ധാരണ - എല്ലാം തികഞ്ഞ എന്നേക്കാൾ വലിയ ഒരു'ആശാനെ 'മറ്റാരിലും  അന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല . എന്റെ അഭിപ്രായത്തിൽ മാതാപിതാക്കളിൽ ആരെങ്കിലും  വിദ്യാരംഭ ഗുരുക്കൾ ആകുന്നതാണ്  ഭംഗി എന്നു തോന്നുന്നു. .                                                                      ബാക്കി നാളെ പറയാം.  
സുഹൃത്തേ.......................................................................................ശുഭദിനം ! Copyright © All Rights Reserved. 

Wednesday, October 02, 2013

.അങ്ങു അമേരിക്കേലുന്നു ...ബാപ്പാന് സ്പെഷ്യലായിട്ടു പറഞ്ഞു ചെയ്യിപ്പിച്ചതാത്രേ!

.ചെറുപ്പത്തില്‍ ഗാന്ധിജിയോടും സത്യാന്വേഷ്ണ പരീക്ഷണ ങ്ങലോടും ഖധറിനോടും എനിക്ക് കടുത്ത വെറുപ്പായിരുന്നു . കസ്തുര്ഭാജിയോടു കടുത്ത ആരാധനയും ! അവര്‍ക്ക് മഹാത്മാവിനെ ജീവിതാന്ത്യം വരെ സഹിക്കാന്‍ കഴിഞ്ഞല്ലോ! മുടിയില്‍ വെള്ളി വീണു തുടങ്ങിയതുമുതല്‍ ഗാന്ധിജിയോടും ഖദരിനോടുംകടുത്ത ആരാധനയായി - മറ്റൊന്നും കൊണ്ടല്ല - സത്യാന്വേഷണ പരീക്ഷണം വായിച്ചു പ്രഭുധനായിട്ടുമല്ല- പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ നടക്കുന്ന കാലമാണ് . പൊതു പ്രവര്‍ത്തനം തന്നെ പുഷ്കല കാലം എന്നു ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു ...എന്തെന്നാല്‍ ...നോട്ടു കെട്ടുകളിൽ  വടിയും കുത്തി വേഗത്തില്‍ നടന്നു വരുന്ന മഹാത്മാവിന്റെ ചിത്രങ്ങളോട് അദമ്മ്യമായ ആരാധനയായിരുന്നു.ഖാദർ ആണെങ്കിൽ ഒരു വർഷത്തേക്ക്  ഒന്നു മതി.പക്ഷേ നല്ലപോലെ കഴുകണം,കഞ്ഞിയും നീലവും മുക്കി പിഴിഞ്ഞെടുക്കണം. നന്നേ ഉണങ്ങണം.വടി പോലെ ഉണങ്ങിയ ഖാദർ ഇസ്ത്രിക്കിടണം. അതൊക്കെ വലിയ പാടാ ..അതിനുള്ള വഹ ഒന്നും എനിക്കു തടയുകയുമില്ല .ഖദറിൽ കിഴുത്ത യുടെ എണ്ണം കൂടണത്‌ അനുസരിച്ച്  ആ  ഒരു ഖാദർ കുപ്പായം കൊണ്ട് ഒരുപാടു ജനം എന്നെ ബഹുമാനിച്ചു..എവിടെ ചെന്നാലും കസേര കിട്ടി. പക്ഷേങ്കില് രാത്രി വീടണയുമ്പോൾ പെണ്ണും പിള്ളക്ക്  ചിലവിനു കൊടുക്കാൻ കൈയ്യിൽ നഹി നഹി ! നേർമ്മയുള്ള പല നല്ല  കാര്യങ്ങളും സാധിച്ചു കിട്ടി .വടിയും കുത്തി വരണ മഹാത്മാവിനെ ഒപ്പിച്ചെടുക്കാൻ മിടുക്കു ഇല്ലാത്ത  കൊണ്ടു 'മഹാത്മാവിനെ അലമാരക്കുള്ളിൽ അട്ടിവക്കാനും കഴിയാതെ പോയി .പൊതുജനം എന്നേക്കാൾ ഏറെ ബുദ്ധിയുള്ളവർ ആയിപ്പോയതുകൊണ്ട് . ഖാദർ കിഴിഞ്ഞു "പിച്ചക്കാരൻ" ആയതുമാത്രം മിച്ചം.അങ്ങനെ ആ പണിയും ഞാനങ്ങു ഉപേക്ഷിച്ചു .പിള്ളാർക്കു ഒക്കെ മഹാത്മാവിനോട് വലിയ ആദരവാ ! ഒരു ദിവസത്തെ അവധി വന്നുകിട്ടും .പിന്നേ പിതാവും ,രാഷ്ട്രപിതാവും ഒക്കെ വലിയ ഖദർകാരല്ലേ.അതുകൊണ്ടു കഴിഞ്ഞ വലിയ  പെരുന്നാളിന് രണ്ടു സെറ്റ് ഖദർ കുപ്പായം കൊണ്ടു വന്നു തന്നിരിക്കുവാ ...അങ്ങു അമേരിക്കേലുന്നു ...ബാപ്പാന് സ്പെഷ്യലായിട്ടു പറഞ്ഞു ചെയ്യിപ്പിച്ചതാത്രേ!Purely made in  U .S A ! കഴുകേണ്ടാ ,പിഴിയേണ്ട , കഞ്ഞി വെള്ളവും  നീലവും മുക്കേണ്ട ,ഇസ്ത്രിക്ക് ഇടേണ്ട കിഴുത്ത വീഴില്ല.ആജീവനാന്ത ഉപയോഗം നടക്കും .സോളാർ പോലെ . . Copyright © All Rights

                                           Edited Version Two year ago

 Reserved.ചെറുപ്പത്തില്‍ ഗാന്ധിജിയോടും സത്യാന്വേഷ്ണ പരീക്ഷണ ങ്ങലോടും ഖധറിനോടും എനിക്ക് കടുത്ത വെറുപ്പായിരുന്നു . കസ്തുര്ഭാജിയോടു കടുത്ത ആരാധനയും ! അവര്‍ക്ക് മഹാത്മാവിനെ ജീവിതാന്ത്യം വരെ സഹിക്കാന്‍ കഴിഞ്ഞല്ലോ! മുടിയില്‍ വെള്ളി വീണു തുടങ്ങിയതുമുതല്‍ ഗാന്ധിജിയോടും ഖദരിനോടുംകടുത്ത ആരാധനയായി - മറ്റൊന്നും കൊണ്ടല്ല - സത്യാന്വേഷണ പരീക്ഷണം വായിച്ചു പ്രഭുധനായിട്ടുമല്ല- പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ നടക്കുന്ന കാലവുമാണ് . പൊതു പ്രവര്‍ത്തനം തന്നെ പുഷ്കല കാലം എന്നും ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു ...എന്തെന്നാല്‍ ...നോട്ടുകളിലെ ചിത്രങ്ങളില്‍ വടിയും കുത്തി വേഗത്തില്‍ നടന്നു വരുന്ന മഹാത്മാവിന്റെ ചിത്രങ്ങളെ ഇതിനകം ഞാന്‍ ഏറെ സ്നേഹിച്ചു തുടങ്ങിയിരുന്നു ....ജീവിത പ്രാരാബ്ധങ്ങള്‍ അതോടെ മാറുമെന്നും വൃഥാ ഞാന്‍ തെറ്റിദ്ധരിച്ചും പോയിരുന്നു .പക്ഷെ ഒന്നുണ്ട് ഈ തൊഴിലില്‍ രക്ഷപെടാന്‍ ഏറെ പഴുതുകളുണ്ട് ....മഹ്ത്മവിന്റെ ചിത്രങ്ങള്‍ കുന്നു കൂട്ടാനുള്ള പഴുതുകളും ഏറെ ഉണ്ട്...ഒന്നേ ചെയ്യേണ്ടു.....മനുക്ഷ്യനെ പറ്റിക്കാനും ,വഞ്ചിക്കാനും ,നടത്തിക്കാനും നമുക്ക് നല്ല മിടുക്ക് ഉണ്ടായിരിക്കണം.എനിക്ക് അത് ഇല്ല എന്ന് മനസിലായി എന്ന് ജനത്തിന് തോന്നി തുടങ്ങിയപ്പോള്‍ .....ഞാന്‍ ആ പണി അങ്ങ് നിര്‍ത്തി .!എന്നോടൊപ്പം ആരെങ്ങത്‌ നിന്നവര്‍ പലരും ഇന്ന് നാല് കാലില്‍ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നുമുണ്ട് .                                Copyright © All Rights Reserved.

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...