bulletindaily.blogspot.com

Thursday, July 12, 2018

മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു വീര ചരമമടഞ്ഞ ധീര ദേശാഭിമാനികളുടെ പാവനസ്മരണക്കായി 1957 ആഗസ്റ്റ് 14 നു അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ. രാജേന്ദ്രപ്രസാദ് അനാഛാദനം ചെയ്ത രക്തസാക്ഷി മണ്ഡപം .... 
സമീപം 1967 കളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ.സാക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ച പാളയം മുസ്ലിം ജുമാമസ്ജിദും......മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്. 
വിവിധ കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ വിഗണിച്ചു കൊണ്ടു 1967 മുതൽ വനിതകൾക്കു ആദ്യമായി മസ്ജിദ്നനുള്ളിൽ നമസ്കാര സൗകര്യം അനുവദിച്ചതും, എൻറെ ബന്ധുക്കൾ പള്ളി പരിപാലന സമതിയിൽ ഭാരവാഹികൾ ആയിരുന്നപ്പോൾ തന്നെ. പരേതയായ 
ശ്രീമതി കമലാദാസിനു കബറിടം ഒരുക്കിയതും ഇവിടെ തന്നെ.✌400  400 വർഷത്തിലധികം പഴക്കമുണ്ടായിരുന്നു പഴയ നമസ്കാര കെട്ടിടത്തിനു🌷










1873-ൽ പണിത
തിരുവനന്തപുരം പാളയം ജംങ്ങ്ഷനിലെ അതി മനോഹരമായ സെൻറു ജോസഫ്സ് കത്തീഡ്രലിൻെറ ഗോത്തിക് ശൈലിയിലുള്ള രൂപ കൽപന കണ്ടോ? മുകളിൽ യേശുദേവൻ പട്ടണ നിവാസികളായ സകല മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞു നിൽപ്പുണ്ട്.🙏
നല്ല സ്വവപ്നങ്ങളുടെ തേൻമഴയാവട്ടേ ഈ രാത്രി-ശുഭരാത്രി പ്രിയരേ

 — feeling great.



Monday, July 09, 2018



വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം.
കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യയൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. അന്നു വന്നതു തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ ശാസ്ത്രഞ്ഞനായിരുന്നു.
അദ്ദേഹത്തിനു മുന്നിൽ ഞങ്ങളുടെ പാടവം പുറത്തെടുക്കാൻ പതർച്ചയുണ്ടായിരുന്നൂ... എന്തന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണു. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് വിചാരിച്ചാലോ എന്നായിരുന്നു പേടി.
ആ പീരീഡ് ബെല്ലടിച്ചു ആരംഭിച്ചു.ഈ ശാസ്ത്ര പ്രതിഭയും , മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി.കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു.
എൻെറ പേരു വിളിച്ചു. പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു വച്ചു കാച്ചി.
പ്രേംനസീർ സാഹിബ് ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന സീനിലെ അന്നത്തെ ഹിറ്റ് പാട്ടാണു.
"കരയുന്നോ പുഴ ചിരിക്കുന്നോ ,
കണ്ണീരുമൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ"
ക്ളാസ് ആകെ നിശബ്ദമായി , സ്ക്കൂളും, എന്തെന്നാൽ ഞാൻ തൊള്ളതുറന്നാണു നാണവും മാനവുമില്ലാതെ പാടുന്നതു. എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു പാട്ട് നന്നായില്ല എന്നൊരു തോന്നൽ.
ആ പാട്ട് തീർന്നപ്പോൾ പിന്നെയു നിശബ്ദത. ....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു special guest ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു.
എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന സമ്മാനിച്ചു. മുരിക്കൻ ഫാദറും കൈയ്യടിച്ചു.
അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു
🐈കൽപന തന്നളകാ പുരിയിൽ
പുഷ്പിതമാം പൂവാടികയിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ
നിന്നെ പൂജിക്കും
ഞാൻ വെറുമൊരു പൂജാരീ 🐈
എന്ന ഒരു പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവൻ എന്നെക്കാൾ നന്നായി പാടി എന്നാണു എൻെറ ഓർമ്മ.
💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ ജോലിയുടെ ഭാഗമായി തുമ്പറോകറ്റു സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി പോലീസുകാർ പരിശോധിക്കുന്ന സ്ഥലമാണ്.
ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന പൊന്നു പോലെ, ആരാധനയോടെ വർഷങ്ങളോളം
സൂക്ഷിച്ചിരുന്നതല്ലേ....
ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു.
ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. രണ്ടു CISF police കാരും.
ഞാൻ ആവശ്യം പറഞ്ഞു.
എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി വരണമത്രേ.
അതും കൊണ്ടു മടങ്ങി ഡഫേദാറിൻെറ കൈയിൽ കൊടുത്തു. അകത്തേക്ക് കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ ഉള്ളിൽ കേറ്റിവിട്ടൂ.
ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്...എങ്കിലും എനിക്കു ആ ആളെ തിരിച്ചു അറിയാനായീ.
അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു.
ഞാൻ അന്ന് പാടിയതും ഡോക്ടർ പേന സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ...
😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!!
ഞാൻ സൂപ്പർ ആയിട്ട് ചമ്മി. ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നു മില്ല എൻെറ കൈയിൽ.
വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു.
പഴയ കാര്യങ്ങളും, പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തികളേയും ഓർത്തു വക്കാനും ചിന്തിക്കാനും സമയമില്ലാത്ത തിരക്ക്ഉള്ള മനുഷ്യ ജന്മങ്ങളെ ഏതു മുദ്ര മോതിരം കാണിച്ചാലും ഉണർത്താനാവില്ല~നമ്മെ ഓർക്കുക കൂടിയില്ല.അങ്ങനെ ഒരു സംഭവം കൂടി നടന്നിട്ടില്ല എന്നു നിഷേധിക്കാൻ ഒരു നിമിഷാർത്ഥം പോലും വേണ്ട.
😰അതിൽ ഖേദിച്ചിട്ടു എന്തു കാര്യം.
7.40 am
         

Yesterday at 7:37 AMPrivacy: Public

Cherunniyoor Joshi

ശുഭദിനം ആശംസിക്കുന്നു!
LikeReactReplyDeleteReportYesterday at 8:11 AM

Kasim Chaliyam

Good morning
LikeReactReplyDeleteReportYesterday at 8:24 AM

Kassim Ibrahim Anwar Ali

Good morning dear
LikeReactReplyDeleteReportYesterday at 8:28 AM

S S Binni

ശുഭദിനം
LikeReactReplyDeleteReportYesterday at 8:34 AM

Santhoshkumar Santhoshkumar

Good morning
LikeReactReplyDeleteReportYesterday at 10:55 AM

Pc Moideen

ശുഭദിനം
LikeReactReplyDeleteReportYesterday at 11:57 AM

Thajudheenpookatiri Vp

Good Nun
LikeReactReplyDeleteReportYesterday at 1:59 PM

Mini Wilson

Good Noon
LikeReactReplyDeleteReportYesterday at 3:41 PM

Nizar Ahamed Ahamednizar

ശുഭ വൈകിട്ടാനന്ദം👮👮👮👮👮👮👮👮👮👮👮👮👮
LikeReactReplyEdit9 hours ago

Bappu Thenhippalam

ആ മഹാൻ ഓർമ്മയില്ലെങ്കിലും ഓർക്കുന്നു എന്ന് പറയുമ്പോൾ ഒന്നും നഷ്ടമാവുന്നില്ല , പകരം ഒന്നും ചിലവിടാതെ ഒരു സൗഹൃദം , ഒരു സന്തോഷം പങ്കുവെയ്ക്കാം
LikeReactReplyDeleteReport8 hours ago

Saturday, June 23, 2018

നായ മോങ്ങാൻ തുടങ്ങുന്നതു കാലനെ അകലെ കണ്ടിട്ടാത്രേ!

പിന്നാലെ കുതിക്കുന്ന വഴിയരികിലെ  തെരുവ് നായയിൽ നിന്നും രക്ഷപ്പെടാൻ ത്രോട്ടിൽ മാക്സിമം കേറ്റി പിടിച്ച യുവാവു, ബൈക്കി ൻെറ ബാലൻസ് തെറ്റി എൻെറ മുന്നിലാണു ബൈക്കോടൊപ്പം ഉരുണ്ടടിച്ചു വീണതു. 
ബൈക്കും, അതോടിച്ചവനും നിലത്തു വീണ വലിയ ഒച്ചയും ബഹളവുമൊക്ക കേട്ടു നായ വന്ന വഴിയേ തിരികെ പാഞ്ഞോടിപ്പോയി.
ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു  തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു.     മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.

       2️⃣ പള്ളിയിലെ മൊല്ലാക്കാക്കു അൽപം പണം കൊടുത്താൽ മൊല്ലാക്ക വാ തുറക്കില്ല. നായകളെ വളർത്തരുതു, ബറുക്കത്തു വീട്ടിൽ വരികയില്ല എന്നൊന്നും മൊല്ലാക്ക ഉപദേശിക്കാൻ പോലും   നിൽക്കില്ല.എൻെറ വീട്ടിൽ നായയില്ല. ഗേറ്റു കടന്നു ഒരു നായയും വരികയുമില്ല...നല്ല തല്ലു അവറ്റകളെ കാത്തു ഞാൻ വച്ചിട്ടുണ്ട്. പോലീസ് ലാത്തി യെക്കാൾ ഇരട്ടി വണ്ണവും നീളവുമുള്ള പേരകമ്പും ഞാൻ കരുതി വച്ചിട്ടുണ്ടു, പട്ടിക്കും, കള്ളനും, തെമ്മാടിക്കും. പാളയത്തെ തൊട്ടു അടുത്തുള്ള അയൽവാസി വീടുകളിലൊക്കെ കൂടിയ ഇനം നായ്ക്കൾ ഉണ്ടായിരുന്നു. അതുകാരണം ശാന്തമായ ഉറക്കം കിട്ടാറില്ല. അർദ്ധ രാത്രിയാവുബോൾ ഈ ദുഷ്ടന്മാർ ഒപ്പാരി ഇട്ടു മോങ്ങാൻ തുടങ്ങും. മൽസരിച്ചു ആണു മോങ്ങാൻ തുടങ്ങുക. സുബഹ് നമസ്കാരത്തിനുള്ള ബാങ്ക് കേൾക്കുമ്പോഴും ചില നായ്ക്കൾ കൂടെ മോങ്ങണതു കേക്കാം. പ്രായമായ ആളുകൾ പറയും നായ്ക്കൾ മോങ്ങാൻ തുടങ്ങിയാൽ കാലൻ വരുമെന്നു. വാസ്തവമാണതു. തൊട്ടടുത്ത മൂന്നു നാൾക്കകം  നമുക്കു ഏറെ അടുപ്പമുള്ളവരുടെ ചരമ ചിത്രങ്ങൾ മനോരമ, കേരളകൗമുദി, മാതൃഭൂമി പത്രങ്ങളുടെ ചരമ കാളങ്ങളിലോ,  മുന്നിലെ പേജിലോ, ഉക്രൈൻ യുദ്ധമായും, കുവൈറ്റിലെ തീപിടിത്തമായും, വയനാട്ടിലെ ഉരൾപൊട്ടലായും, വിമാന ദുരന്തമായും, കാർ-ബൈക്കു അപകടമായുമൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കേൾക്കാനാകുന്നുണ്ടു. 
മാടൻ, മറുത,ചുടല,യക്ഷി എന്നിവയെയൊക്ക നായ്ക്കളുടെ കണ്ണിൽ ടെക്നിക്കള്ളറിൽ  കാണുമത്രേ! അപ്പോഴും അവറ്റകൾ മോങ്ങാൻ തുടങ്ങും.
                  
                3️⃣അർദ്ധരാത്രിയുടെ നിശബ്ദതയിൽ എന്തേലും  അസ്വസ്ഥത ബാധിച്ച സമയങ്ങൾ ആണെങ്കിൽ ഈ പട്ടിമോങ്ങലുകൾ കേട്ടാൽ എനിക്കും ഭയമാകും. അടുത്ത ബന്ധമുള്ള ആരുടെയൊക്കെയോ ദു:ഖ വാർത്ത കേക്കാൻ ഇടയായാലോ എന്ന ഭയം മനസ്സിൽ വരും.  അതുകൊണ്ടു എത്ര നടുയാമത്തിലും പുറത്തിറങ്ങി ചെന്നു വടിയോ, കല്ലോ എറിഞ്ഞു അശ്രീകരങ്ങളായ ആ നായ്ക്കളെ ഞാൻ ഒട്ടിച്ച് വിടും. ആ അസമയം ഞാനൊരു കാലനേയും, യക്ഷിയേയും, ചുടലമാടനേയും ഇതുവരെ കണ്ടിട്ടില്ല.  ഇസ്ലാമിക സൂറകൾക്കും, ദിക്റുകൾക്കും മുന്നിൽ ഒരു മറുതയും അടുക്കില്ല എന്നാണു പൂർവ്വികർ പറഞ്ഞു  കേട്ടിട്ടുള്ളത്. അടുത്ത സമയത്ത് ഒരു രാത്രി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഞാൻ  പെട്ടുപോയി. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വരാൻ വളരേ ലേറ്റായതിനാൽ കാത്തു നിന്നതാ!കുറെ ബുദ്ധിയുള്ള നായ്ക്കൾ ജാഥയായി അടുത്ത ഫ്ളാറ്റുഫാമിലൂടെ, കുരച്ചു കൊണ്ടു പോകുന്നു. ഓട്ടിച്ചിട്ടു സകലരേയും അവ കടിച്ചാലോ എന്നു എനിക്കു തോന്നി.  ട്രെയിൻ കാത്ത് നിന്ന കുറച്ചു ടെക്കി പെൺകുട്ടികൾ കുനിഞ്ഞു കല്ലെടുക്കുന്നതായി ഭാവിച്ചപ്പോൾ സകല നായ്ക്കളും കുരച്ചു കൊണ്ടു ഓടിപ്പോയി. ആരാ പറഞ്ഞതു രാത്രി അസമയത്തു പെൺകുട്ടികൾക്കു ധൈര്യം ഉണ്ടാകുകയില്ലെന്നു. ബൈക്കിൻെറ വീഴ്ചയും വലിയ ശബ്ദവും, നിലവിളിയും കേട്ടു പരിസരവാസികൾ ചാടി പുറത്തിറങ്ങി അവനവൻെറ വീടിന്റെ നടപ്പടിയിൽ നിന്നും, കർട്ടൻ നീക്കി മുറിയിലെ ജനാലയിൽക്കൂടിയും ഒളിഞ്ഞു നോക്കുകയാണു. എൻെറ മുന്നിൽ ശഠേന്നു നടന്ന സംഭവമായതു കൊണ്ടു ഞാൻ നന്നായി ഞെട്ടിപ്പോയി. 
    
           4️⃣നിലത്തു വീണ ബൈക്കും, വീണയാളും ഞരങ്ങി വന്നു നിന്നതു എൻെറ മുന്നിലാണു. ആ ഞരങ്ങലിനു ഫോഴ്‌സ് അല്പം കൂടി ഉണ്ടായിരുന്നുവെങ്കിൽ ഞാനും കൂടി ആ അപകടത്തിൽ പെട്ടുപോകുമായിരുന്നു......
ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണു, അൽപ നിമിഷ വ്യത്യാസം കൊണ്ടു നാം അതിൽ പെടാതെ രക്ഷപ്പെടാൻ കഴിയുക എന്നതൊക്കെ ഈശ്വര കൃപതന്നെ.  അടുത്തവർക്കു മനസ്സാ, വാചാ, കർമ്മണാ ദ്രോഹം ചെയാത്ത ശക്തമായ ഈശ്വരാരാധന നമ്മിലുണ്ടെങ്കിൽ ഏതു ദുർഘടങ്ങളിൽ നിന്നും നാമറിയാതെ രക്ഷപ്പെടുക തന്നെ ചെയ്യും. നിത്യവും അസുഖത്തിനും, മരുന്നിനും, ചികിത്സാ ചിലവുകൾക്കും ധനം മുടക്കിക്കൊണ്ടേ ഇരിക്കേണ്ട സാഹചര്യം ഒരു വീട്ടിൽ ഉണ്ടാകുന്നതു ഇരണക്കേടാണു. നാം താമസിക്കുന്ന  വീടും, പരിസരവും, നാം തൊഴിൽ ചെയ്യുന്ന ഇരിപ്പിടവും എന്നും വൃത്തിയോടെയും, ശുദ്ധിയോടെയും, ചിലന്തി വലകെട്ടാതെയും പവിത്രമായി പ്രാർത്ഥന യോടെ തന്നെ വച്ചിരിക്കണമെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ബോധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടുള്ള ഒരു സ്ത്രീ സുഹൃത്തു വിളിച്ചപ്പോൾ യാദൃശ്ചികമായി പറയുക യുണ്ടായി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കുന്ന ജീവിതമാണു സൗഭാഗ്യ മെന്നു. ഞാനപ്പോൾ അവളെ തിരുത്തി.
ഞങ്ങളുടെ ഇടയിൽ പറയുക 'നോയറ്റ വാഴ് വേ, കുറയറ്റ ശെൽവം' (രോഗരഹിതമായ ജീവിതം, പരിധിയില്ലാത്ത സമ്പത്താണ് ). അതിനുള്ള കാരണങ്ങളും ഞാൻ പറഞ്ഞു കൊടുത്തു. 

             5️⃣എന്നും കുന്നും അസുഖങ്ങളുമായി ആശുപത്രിയെയും, ഡോക്ടർമാരെയും മാറി മാറി കണ്ട് ജീവിക്കുക, പ്രോസ്റ്റേറ്റ് കാൻസർ, ഹെർണിയ, ഹൃദയം, പാൻക്രിയാസ് എന്നീ വിവിധ ഓപ്പറേഷനുകൾക്കു ചെന്നു കിടന്നു കൊടുക്കുക എന്നൊക്കെയുള്ളതു നമുക്കും വീട്ടിലുള്ള മറ്റുള്ളവർക്കും  ദുരിതനാളുകൾ തന്നെയല്ലേന്നു ഞാൻ ചോദിച്ചു. അപ്പോൾ ആ   പാലക്കാട്ടുകാരി കുതർക്കവുമായി വന്നു.  അതങ്ങനെയല്ല  2013 മുതൽ വിവിധ വർഷങ്ങളായി  ഭർത്താവിനു കോഴിക്കോട് മെഡിക്കൽകോളേജിൽ വച്ച് നടന്ന പാൻക്രിയാസ് ട്യൂമറിനുള്ള രണ്ട് ഓപ്പറേഷൻ,  ജീവിതാവസാനം വരെ  ഭർത്താവിനു കഴിക്കേണ്ട വിവിധ തരം മരുന്നുകൾ, നിനച്ചിരിക്കാതെ അടുപ്പിച്ച്, അടുപ്പിച്ചുള്ള ആശുപത്രി വാസം, ഇതിനിടക്കു രണ്ട് മക്കളുടെ പഠിത്തം, 2008ൽ പുതിയ രണ്ട് നില വീട് വാങ്ങിയതിൻ്റെ ലോണടപ്പു ഒക്കെ കൊണ്ടു വിവാഹ ജീവിതമേ വേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ അവൾ ഗഹനമായി ചിന്തിച്ചു പോയെന്നു വാദിക്കയാണവൾ. ഒരു സ്ത്രീക്ക് വിവാഹമില്ലാതെ സ്വതന്ത്രമായി  ജീവിക്കാ നാകുമെന്നും അവൾ തർക്കിക്കുന്നു. അവൾക്കു പത്തിരുപത് വർഷമായി പ്രമുഖ സ്വകാര്യ ചിട്ടി-പണയ ബാങ്കിൽ ജോലിയുണ്ടു.  പാൻക്രിയാസ് രോഗിയായ ഭർത്താവിനു ഒരു ആയുർവേദ മെഡിക്കൽ ഷോപ്പും മുൻപ് ഉണ്ടായിരുന്നു.  അന്നൊക്കെ അയ്യാൾ സാമാന്യം നന്നായി "വീശു"മായിരുന്നു. രണ്ട് ആൺ മക്കളുള്ളതു കഴിഞ്ഞ രണ്ട് വർഷമായി ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ ഡവലപ്പർമാരായി ജോലിയിലാണു. പഴയ നാട്ടുരാജക്കന്മാരുടെ കുടുംബാംഗങ്ങളാണു ഈ പാലക്കാട്കാരിയും ഭർത്താവും. അതായതു റോയൽ ഫാമിലി.

        5️⃣ഭൂസ്വത്തുണ്ടു, ചിലതു ചികിത്സാ ർത്ഥവും, പിള്ളേരുടെ പഠിപ്പിനു വേണ്ടിയും വിറ്റു. ലോകത്തു സാമ്പത്തികമാണെല്ലാമെന്നവ ൾക്കു തോന്നുന്നതു അതു കൊണ്ടാവണം.  ജീവിതമെന്നാൽ   ഇങ്ങനെയൊക്കെയാണു. ആർക്കും ഒരസുഖവും വരുത്താതിരുന്നാൽ  അതുതന്നെ ദൈവം തരുന്ന വലിയ പുണ്യം. മതമേതായാലും ശരി, ശരിയായ രീതിയിലുള്ള പ്രാർത്ഥനയും, വീട് പരിപാലനവുമല്ല നടക്കുന്നതെങ്കിൽ ജഗദീശ്വര ചൈതന്യം അങ്ങനെയുള്ള വീട്ടിൻ്റെ ഏഴയലത്ത് പോലും വന്നു എത്തി നോക്കുകയില്ല. നൂറു രൂപാ വരുമാനം വരുമ്പോൾ, ഇരുന്നൂറ്റി അമ്പതു രൂപ    ചിലവ് വരുന്നത് ഐശ്വര്യമല്ല.  എവിടെയോ  എന്തോ ഏനക്കേടുണ്ടെന്നു മനസ്സിലാക്കി പ്രാർത്ഥനയുടെ ശൈലിയിലും, രീതിയിലും ഏകാഗ്രതയും, ശുദ്ധിയും, വൃത്തിയും വരുത്തുക തന്നെ വേണം. അല്ലാതെ ജ്യോതിഷിയുടെ മുന്നിൽ പോയി "ജോത്സ്യരേ! കഷ്ടകാലം മാറുന്നതും, സാമ്പത്തികാഭിവൃദ്ധി യുണ്ടാകുന്നതും ഇനി എപ്പഴാ" എന്നു ചോദിച്ചു കൊണ്ടു  ചമ്രം പണിഞ്ഞിരുന്നിട്ടൊരു കാര്യവുമില്ല. ചിലർക്കൊക്കെ പറ്റുന്ന അബദ്ധങ്ങൾ അതാണു, ചിലർ നന്നായി വാഴുകയും ചെയ്യുന്നു🤏                                പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A seen 18-Aug-2024  3-30 pm





Friday, June 08, 2018

വിധിച്ചതൊക്ക കൈനീട്ടി ഇരന്നു വാങ്ങാം...


വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🐧നമുക്കു അറിയുന്നതും അറിയാത്ത തുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാവും നാം ഓർക്കുക...ഇങ്ങനെ സംഭവിക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു ഡീവിയേഷ നെടുത്തു എപ്പഴേ നല്ല ജീവിതവും കൊണ്ടു... ഓടിരക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോയെന്നു🏃തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊക്കെ മുട്ടറ്റം വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 നിപ്പ കീഴടങ്ങിയപ്പോൾ കരിമ്പനിയാണു പൊട്ടിപ്പുറപ്പട്ടിരിക്കന്നതു🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ അൽപം ബുദ്ധിമുട്ടുണ്ടേ! അതിനാൽ തന്നെ പലയാത്രകളും ഒഴിവാക്കി വരികയാണു🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶
ഇന്നത്തെ നാൾ ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടുന്ന ദിവസങ്ങളായിരുന്നു🚶
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പാട്ട്കളും പാടി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അവർ ഇരിക്കും🚶
വൈകിട്ട് നാലുമണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ട ൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶 വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്താറുള്ളൂ🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത് വളരെ വലിയ വിലയുണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ ഒക്കെ ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്തീകളിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ M L A ആയിരിക്കുകയും, ദേവസ്വം പ്രസിഡനൻ റാവുകയും ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന B. മാധവൻ നായരുടെ ഭാര്യ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതും ഞാനോർക്കുന്നു🚶

പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തകൾ) കൂടെ പാടുന്നതും എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നൂ അതൊക്കെ🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്🚶 പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നൂ അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടമടങ്ങാൻ അൽപ സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു.
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിത യാത്രക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു🧜ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിത ഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാത കങ്ങൾക്കു അവൾ കൂടി പങ്കാളി എന്നതര ത്തിലുള്ള പോലീസിൻെറ നിഗമനങ്ങളാലും, വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളാലും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടിയതു🚶 ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു വിവിധ ആവശ്യങ്ങൾക്കു ഓഫീസിൽ വരുന്ന പരിചയക്കാരനായ ശാസ്തമംഗലത്തുകാരൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു🚶 എന്നിട്ടും കേസ് തോറ്റു തുന്നം പാടിപ്പോയി🚶ഒരു പെൺ കുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്ത തൊക്കെ എഴുതി പിടിപ്പിച്ച എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼‍♂️കാരണം:
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു പണി എന്നുകേട്ടാൽ വീടു പോലും വാടകയ്ക്ക് നൽകുമായിരുന്നി്ല്ല🚶 ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ജോലിക്ക് എന്നു പറഞ്ഞു ടെക്നോപാർക്കിലെ കോറിഡോറുകളിൽ  പെണ്ണും കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനമാകെയുള്ള പൊലീസ്കാരും, ഉദ്യോഗസ്ഥരുമുൾപ്പെടെ സകലരും പറയുക🚶 'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആ ണിനേയും പെണ്ണിനേയും വീടിനടുത്ത് ക്യാബിൽ കൊണ്ട് ഇറക്കി വിടുബോൾ നാട്ടുകാർ ഇതല്ലാതെ മറ്റു എന്താണു ഇതിനെ പറയുക🚶
ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലി ക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ച് കുറച്ചു ഏറേ കമ്പനികളിൽ ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തും നിഷേധിക്കുവാനുമാകുകയില്ല🚶അങ്ങനെ യുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶രണ്ടു പേരും ടെക്നോളജി പാർക്കിലെ ജോലിക്കാർ എന്നുകൂടി ആയപ്പോൾ എല്ലാം എല്ലാവരേയും സ്വാധീനിച്ചു🏃
പാളയം നിസാർ അഹമ്മദ് ,
Copyrights © allrights reserved 
                                         
                                ✌എന്നുമ്മറത്തുപെയ്യുമീ
                                        മഴത്തുള്ളി കുമിളകൾ
                                          പൊൻമുത്തു പോലെ 
                                            തിളങ്ങുവതെന്തേ ?✌
                                                                         

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...