bulletindaily.blogspot.com

Saturday, January 25, 2014

" ഗുണപാഠം ഒന്നു പ്രാർത്ഥന " .അപ്പൊ ശരി ....എന്റെ വക ഒരു ശുഭ ദിനം സുഹൃത്തേ !!

എനിക്ക് ഒരു ഇളയച്ഛൻ ഉണ്ടായിരുന്നു.    ട്രാന്‍സ്പോര്‍ട്ടില്‍ ഉന്നത പദവി വഹിച്ചിരുന്നു . ദിവാന്‍ ശങ്കര സുബ്ഭയ്യരുടെ പേരക്കുട്ടീം , ഒരു സുപ്രിം കോര്‍ട്ട് ജസ്റ്റിസ്സ്ന്റെ  ശേഷകാരിയുമായ ഒരു സ്ത്രീയുമായിസ്നേഹമായ് ഓടിച്ചെന്നു രജിസ്റ്റര്‍ കല്യാണം കഴിച്ചിരുന്നു .     അതി സുന്ദരിയായിരുന്നു അവർ .  പഴയനാളുകളായ   അക്കാലത്തു വലിയ കോളിളക്കം  ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു അത് . കേരളാ പോലീസ്സും തമിഴ് നാട് പോലീസും ചേർന്നു കേരളവും തമിഴ്‌നാടും അരിച്ചു പെറുക്കി . അന്നത്തെ കേരളത്തിലെ സകല മാധ്യമങ്ങളും അതു  വളരെ വലിയ വാർത്തയാക്കി . മൂന്നു മാസംവരെ ഇളയഛനെം അവരേം കുറിച്ച് ഒരു വിവരവും ആർക്കും ഉണ്ടായിരുന്നില്ല. തലസ്ഥാനത്തെ പുകഴ് പെറ്റ തമിഴ്   ബ്രാമണ കുടുംബം ആയിരുന്നു അവരുടേത് . പോരാത്തതിന് .അന്നത്തെ കേരള പോലീസ് ഐ ജി  അവരുടെ അടുത്ത ബന്ധുവും.  ഒരു നാൾ അവരും ഇളയച്ചനും കൂടി ഞങ്ങളുടെ വീട്ടിൽ കയറി വന്നു. എന്റെ പിതാവിന് വർഷങ്ങളായി അടുത്ത് അറിയാവുന്ന ഇല്ലം ആയിരുന്നു ഈ ഇളയമ്മയുടേതു🚸അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു എല്ലാം പറഞ്ഞൊതുക്കി ....അവരെ കലിമ ചൊല്ലികൊടുത്തു ഇസ്ലാമില്‍ ആക്കി🚸നൂര്‍ജിഹാന്‍ എന്ന് പേരുമിട്ടു .അങ്ങനെ അവർ എന്റെ ഇളയമ്മ ആയി 🚸ചിന്നമ്മ എന്നാണു ഞങ്ങൾ വിളിക്കുന്നതു🚸 ജഗതി ശ്രീകുമാറിന്റെ വീടിനു സമീപം വാടകയ്ക്ക് വീട് എടുത്തു രണ്ടാളും താമസവും തുടങ്ങി🚸ഹൈസ്‌കൂൾ ക്ളാസിൽ  മാത്തമാറ്റിക്സ്സിനു  ഞാൻ  വളരെ വീക്ക് ആയിരുന്നതിനാൽ അവർ എനിക്ക് ട്യൂഷൻ എടുത്തു തന്നിരുന്നു🚸ഡ്യൂട്ടി കഴിഞ്ഞു ഇളയച് ചൻ മടങ്ങിവരുന്നതുവരെ രാത്രി കൂട്ടു  ഞാനായിരുന്നൂ ആ വീട്ടിൽ🚸 രണ്ടു മൂന്നു വർഷം കഴിഞ്ഞു ഇളയമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും ,ഇളയച് ചനേം ഇളയമ്മ യേയും വഴുതക്കാട് DGPഓഫീസിനു മുൻപിലുള്ള  അവരുടെ ബ്രമ്മാണ്ടൻ രണ്ടുനില സ്വന്തം വീട്ടിൽ കേറ്റി താമസിപ്പിച്ചു 🚸കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ഇരു കുടുംബവും പരസ്പരം പോകുമായിരുന്നു 🚸മത്സ്യ മാമ്സം ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും അവർക്കും നന്നേ ഇഷ്ടമായിരുന്നു🚸 അവരുടെ എല്ലാ ആചാരരീതികളും അങ്ങനെ എനിക്കും അടുത്തു നിന്നു കാണുവാനും ഭാഗഭാക്കാകുവാനും  കഴിഞ്ഞിരുന്നു 🚸 അവർക്കും അവരുടെ കുടുംബത്തിലെ  ബന്ധുക്കൾ ആയ സ്ത്രീ പുരുഷ ഭേദമന്യേ  സകല ബ്രാമണ പ്രജകൾക്കും എന്നെ  വളരെ  പ്രിയമായിരുന്നു ⚱️ഒരു ഘട്ടത്തിൽ ശബരിമല നടവരവു മൊത്തം എണ്ണി തിട്ടപ്പെടുത്തി  സൂക്ഷിക്കുന്ന  ധനലക്ഷ്മി ബാങ്കിന്റെ ഖജനാവിന്  അവരുടെ വീടിന്റെ വലിയ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു ⚱️ആ സീസണിൽ ശബരിമല പ്രസാദവും യഥേഷ്ടം ഞങ്ങൾക്കു അയച്ചു തരുമായിരുന്നു⚱️ എന്റെ കുടുംബ വീട്ടിലോ ചടങ്ങുകൾക്കോ ഇളയമ്മ വരുമ്പോൾ അവരുടെ തലയിൽ സിന്ദൂരമോ നെറ്റിയിൽ പൊട്ടോ ഉണ്ടാകുമായിരുന്നില്ല ⚱️എന്റെ കുട്ടികൾക്കും അവരെ വളരെ പ്രിയമായിരുന്നു.അവർക്കു തിരിച്ചും . "ചിന്നമ്മ"  എന്നായിരുന്നു എന്റെ  കുട്ടികളും അവരെ വിളിച്ചിരുന്നത് 🧯വളരെ അധികം ചികിത്സകൾ ചെയ്തിട്ടും ഇളയച്ച്ച്നും ഇളയമ്മക്കും കുഞ്ഞുങ്ങളൊന്നും ജനിച്ചില്ല🧯ഇരു കൂട്ടരുടേം മാതാപിതാക്കളുടെ കണ്ണീർവീഴാൻ ഇവരൊക്കെ ഇട വരുത്തിയതിനാലാണ്  അവർക്കു സന്താന ലബ്ധി ഇല്ലാതെ പോയതെന്നു   കുടുംബത്തി ചിലർ വിശ്വസിച്ചിരുന്നു⚱️പ്രചരണം നൽകിയിരുന്നു⚱️ ......നൂറുജിഹാൻ  എന്നു പേരൊക്കെ മാറ്റിയിരുന്നു -എങ്കിലും-എല്ലാ സ്ഥലത്തും നിയമപരമായും അവർ  അറിയപ്പെട്ടിരുന്നതു " പൊന്നമ്മഷാഹുൽഹമീദ് " എന്നു തന്നെ ആയിരുന്നു ⚱️
........... വര്‍ഷങ്ങള്‍ കഴിഞ്ഞു ..........
റിട്ടയര്‍ ചെയ്തഇളയച്ചന്‍ മരണപ്പെട്ടു🧯ഭാര്യ ആയി കൂടെ ജീവിച്ചു വന്ന ചിന്നമ്മക്കു ഫാമിലി പെന്‍ഷന്‍ വേണം ⚱️ഫാമിലി പെൻഷൻ ഇല്ലാതെ അവർക്കു ജീവിക്കാൻ കഴിയില്ല 🧯അവർ പെൻഷന് അപേക്ഷിച്ചു🧯 അന്നത്തെ രെജിസ്റ്റെര്‍ മാര്യേജ് അംഗീകരിക്കില്ലത്രേ⚱️അപേക്ഷ തള്ളി പോയീ ⚱️
 എനിക്ക് ഒരു അമ്മാവന്‍ ഉണ്ടായിരുന്നു⚱️ മുസ്ലിം ലീഗിലെ  സംസ്ഥാന പ്രമുഖനായ നേതാവായിരുന്നു ദസ്തക്കീർമാമ⚱️ 
ഞാൻ അദേഹത്തെ  വിവരം അറിയിച്ചു⚱️പാളയം പള്ളിയിൽനിന്നും പഴയ സര്‍ട്ടിഫിക്കറ്റു കിട്ടുമോന്നു നോക്കി⚱️അവിടെയല്ല രെജിസ്റ്റർ ചെയ്തിരുന്നതു . വേറൊന്നു യഥാവിധി
ആ ദസ്തക്കീർമാമൻ സംഘടിപ്പിച്ചു ⚱️ വീണ്ടും അപേക്ഷിച്ചു⚱️ഇതാണ്ടെ ...വന്നു ഫാമിലി പെന്‍ഷന്‍ .... ..ഇളയച്ചന്‍ മരിച്ചപ്പോള്‍ പള്ളീല്‍  കൊണ്ട് ഞങ്ങൾ ഖബര്‍ അടക്കി⚱️
ഏതാനും വർഷം മുൻപു ചിന്നമ്മ മരിക്കുന്നതു വരെ എന്റെ വീട്ടിലെത്തിയാൽ സന്ധ്യ കഴിഞ്ഞേ മടങ്ങുകയും ചെയ്യുമായിരുന്നുള്ളൂ⚱️കുടുംബവുമായി ഞാൻ  അവരുടെ ആ വലിയ വസതിയിൽ പോയാലും അതുതന്നെ ആയിരുന്നു അവസ്ഥ ⚱️ഞങ്ങൾ മടങ്ങുമ്പോൾ, ഇളയമ്മയുടെ 'ആത്തു"  (വീട്) മുറ്റത്തു നിൽക്കുന്ന മുല്ലയിൽ നിന്നും, മുല്ലപ്പൂ ഇറുത്തു എന്റെ പക്ത്നിക്കും മകൾക്കും മുടിയിൽ ചൂടിക്കൊടുക്കുവാൻ അവർ എന്നും  പ്രത്യേകമായ ഒരു വാത്സല്ല്യം കാണിച്ചിരുന്നു⚱️
ഫാമിലി പെന്‍ഷന്‍ വാങ്ങി സന്തോഷത്തോടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോയ ആ ഇളയമ്മക്കു പെട്ടെന്നു ഒരു ദിവസം രാത്രി  അസ്വസ്ഥത വന്നു⚱️പെട്ടെന്നു മരിച്ചു ........ എവിടെന്നൊക്കെയോ ജനം വന്നു കൂടി⚱️ സ്വന്തക്കാർ എന്നു പറഞ്ഞു വേറെ കുറേ പേരും വന്നുകൂടി⚱️
ഡെഡ് ബോഡി വിട്ടു തരില്ലാത്രേ 🎤 ജീവിച്ചിരിക്കുബോൾ കൃത്യമായി കാര്യങ്ങൾ ചെയ്തു വക്കാത്തതിനാൽ വന്ന പിഴവായിരുന്നു അതു🎻മക്കൾ ഇല്ലാതെ പോയതും ഭാഗമായി🎻 അല്ലെങ്കിൽ അവരും ഇതിനിടയിൽ പെട്ടു ഞെരുങ്ങിയേനേ🎸 ⚱️അടിയായി⚱️വഴക്കും, ബഹളവുമായി⚱️ജനം രണ്ടു ചേരിയായി തിരിഞ്ഞു ഉന്തും തള്ളുമായി⚱️ മരണ വീട് ആകെ അലങ്കോലമായി⚱️ ശരി അവര്‍ക്ക് അങ്ങ് വിട്ട്കൊടുത്തു ....ബ്രാമണാള്‍ ശ്മശാനതോട്ട് അതു കെട്ടിയെടുത്തു കൊണ്ട് പോയീ കത്തിച്ചു കളഞ്ഞു⚱️കോടാനുകോടികൾ വലയുള്ള വീടും സ്ഥലവും ഒക്കെ  അവകാശിയില്ലാതെ  അന്യാധീനമായി .......... 😭                   "  Copyright © All Rights Reserved.


1 comment:

  1. കാര്യത്തോട് അടുക്കുമ്പോള്‍ ജാതിയും മതവും എല്ലാം എവിടെ നിന്നെങ്കിലും കടന്നു വരും സാഹിബേ.... അതാണ്‌ നമ്മുടെ നാട്. എന്തായാലും ഇരിക്കട്ടെ അങ്ങേക്കും ഒരു ശുഭദിനം.

    ReplyDelete

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...