bulletindaily.blogspot.com

Thursday, July 12, 2018

മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു വീര ചരമമടഞ്ഞ ധീര ദേശാഭിമാനികളുടെ പാവനസ്മരണക്കായി 1957 ആഗസ്റ്റ് 14 നു അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ. രാജേന്ദ്രപ്രസാദ് അനാഛാദനം ചെയ്ത രക്തസാക്ഷി മണ്ഡപം .... 
സമീപം 1967 കളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ.സാക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ച പാളയം മുസ്ലിം ജുമാമസ്ജിദും......മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്. 
വിവിധ കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ വിഗണിച്ചു കൊണ്ടു 1967 മുതൽ വനിതകൾക്കു ആദ്യമായി മസ്ജിദ്നനുള്ളിൽ നമസ്കാര സൗകര്യം അനുവദിച്ചതും, എൻറെ ബന്ധുക്കൾ പള്ളി പരിപാലന സമതിയിൽ ഭാരവാഹികൾ ആയിരുന്നപ്പോൾ തന്നെ. പരേതയായ 
ശ്രീമതി കമലാദാസിനു കബറിടം ഒരുക്കിയതും ഇവിടെ തന്നെ.✌400  400 വർഷത്തിലധികം പഴക്കമുണ്ടായിരുന്നു പഴയ നമസ്കാര കെട്ടിടത്തിനു🌷










1873-ൽ പണിത
തിരുവനന്തപുരം പാളയം ജംങ്ങ്ഷനിലെ അതി മനോഹരമായ സെൻറു ജോസഫ്സ് കത്തീഡ്രലിൻെറ ഗോത്തിക് ശൈലിയിലുള്ള രൂപ കൽപന കണ്ടോ? മുകളിൽ യേശുദേവൻ പട്ടണ നിവാസികളായ സകല മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞു നിൽപ്പുണ്ട്.🙏
നല്ല സ്വവപ്നങ്ങളുടെ തേൻമഴയാവട്ടേ ഈ രാത്രി-ശുഭരാത്രി പ്രിയരേ

 — feeling great.



Monday, July 09, 2018



വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം.
കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യയൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. അന്നു വന്നതു തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ ശാസ്ത്രഞ്ഞനായിരുന്നു.
അദ്ദേഹത്തിനു മുന്നിൽ ഞങ്ങളുടെ പാടവം പുറത്തെടുക്കാൻ പതർച്ചയുണ്ടായിരുന്നൂ... എന്തന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണു. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് വിചാരിച്ചാലോ എന്നായിരുന്നു പേടി.
ആ പീരീഡ് ബെല്ലടിച്ചു ആരംഭിച്ചു.ഈ ശാസ്ത്ര പ്രതിഭയും , മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി.കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു.
എൻെറ പേരു വിളിച്ചു. പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു വച്ചു കാച്ചി.
പ്രേംനസീർ സാഹിബ് ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന സീനിലെ അന്നത്തെ ഹിറ്റ് പാട്ടാണു.
"കരയുന്നോ പുഴ ചിരിക്കുന്നോ ,
കണ്ണീരുമൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ"
ക്ളാസ് ആകെ നിശബ്ദമായി , സ്ക്കൂളും, എന്തെന്നാൽ ഞാൻ തൊള്ളതുറന്നാണു നാണവും മാനവുമില്ലാതെ പാടുന്നതു. എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു പാട്ട് നന്നായില്ല എന്നൊരു തോന്നൽ.
ആ പാട്ട് തീർന്നപ്പോൾ പിന്നെയു നിശബ്ദത. ....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു special guest ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു.
എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന സമ്മാനിച്ചു. മുരിക്കൻ ഫാദറും കൈയ്യടിച്ചു.
അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു
🐈കൽപന തന്നളകാ പുരിയിൽ
പുഷ്പിതമാം പൂവാടികയിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ
നിന്നെ പൂജിക്കും
ഞാൻ വെറുമൊരു പൂജാരീ 🐈
എന്ന ഒരു പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവൻ എന്നെക്കാൾ നന്നായി പാടി എന്നാണു എൻെറ ഓർമ്മ.
💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ ജോലിയുടെ ഭാഗമായി തുമ്പറോകറ്റു സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി പോലീസുകാർ പരിശോധിക്കുന്ന സ്ഥലമാണ്.
ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന പൊന്നു പോലെ, ആരാധനയോടെ വർഷങ്ങളോളം
സൂക്ഷിച്ചിരുന്നതല്ലേ....
ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു.
ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. രണ്ടു CISF police കാരും.
ഞാൻ ആവശ്യം പറഞ്ഞു.
എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി വരണമത്രേ.
അതും കൊണ്ടു മടങ്ങി ഡഫേദാറിൻെറ കൈയിൽ കൊടുത്തു. അകത്തേക്ക് കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ ഉള്ളിൽ കേറ്റിവിട്ടൂ.
ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്...എങ്കിലും എനിക്കു ആ ആളെ തിരിച്ചു അറിയാനായീ.
അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു.
ഞാൻ അന്ന് പാടിയതും ഡോക്ടർ പേന സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ...
😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!!
ഞാൻ സൂപ്പർ ആയിട്ട് ചമ്മി. ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നു മില്ല എൻെറ കൈയിൽ.
വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു.
പഴയ കാര്യങ്ങളും, പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തികളേയും ഓർത്തു വക്കാനും ചിന്തിക്കാനും സമയമില്ലാത്ത തിരക്ക്ഉള്ള മനുഷ്യ ജന്മങ്ങളെ ഏതു മുദ്ര മോതിരം കാണിച്ചാലും ഉണർത്താനാവില്ല~നമ്മെ ഓർക്കുക കൂടിയില്ല.അങ്ങനെ ഒരു സംഭവം കൂടി നടന്നിട്ടില്ല എന്നു നിഷേധിക്കാൻ ഒരു നിമിഷാർത്ഥം പോലും വേണ്ട.
😰അതിൽ ഖേദിച്ചിട്ടു എന്തു കാര്യം.
7.40 am
         

Yesterday at 7:37 AMPrivacy: Public

Cherunniyoor Joshi

ശുഭദിനം ആശംസിക്കുന്നു!
LikeReactReplyDeleteReportYesterday at 8:11 AM

Kasim Chaliyam

Good morning
LikeReactReplyDeleteReportYesterday at 8:24 AM

Kassim Ibrahim Anwar Ali

Good morning dear
LikeReactReplyDeleteReportYesterday at 8:28 AM

S S Binni

ശുഭദിനം
LikeReactReplyDeleteReportYesterday at 8:34 AM

Santhoshkumar Santhoshkumar

Good morning
LikeReactReplyDeleteReportYesterday at 10:55 AM

Pc Moideen

ശുഭദിനം
LikeReactReplyDeleteReportYesterday at 11:57 AM

Thajudheenpookatiri Vp

Good Nun
LikeReactReplyDeleteReportYesterday at 1:59 PM

Mini Wilson

Good Noon
LikeReactReplyDeleteReportYesterday at 3:41 PM

Nizar Ahamed Ahamednizar

ശുഭ വൈകിട്ടാനന്ദം👮👮👮👮👮👮👮👮👮👮👮👮👮
LikeReactReplyEdit9 hours ago

Bappu Thenhippalam

ആ മഹാൻ ഓർമ്മയില്ലെങ്കിലും ഓർക്കുന്നു എന്ന് പറയുമ്പോൾ ഒന്നും നഷ്ടമാവുന്നില്ല , പകരം ഒന്നും ചിലവിടാതെ ഒരു സൗഹൃദം , ഒരു സന്തോഷം പങ്കുവെയ്ക്കാം
LikeReactReplyDeleteReport8 hours ago

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...