bulletindaily.blogspot.com

Tuesday, December 03, 2019

ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു

ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരി. മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . പക്ഷേ വീടിനുള്ളിലെ ജനതതി അതു ആഘോഷമായി മാറ്റുകയാണു ചെയ്യുക . നല്ലൊരു ആഘോഷമാവും ആ മാസങ്ങളിൽ ലണ്ടൻ ജനതക്കും
......ഭൂലോകത്തെ ചില ദിക്കിൽ മാത്രം കഠിന ചൂടിനാലും, ചില ദിക്കിൽ മാത്രം അതി ശൈത്ത്യത്തിനാലും ഉഴറാൻ മനുക്ഷ്യ ജീവിക്കു അവസ്ഥയുണ്ട് . ശിശിരവും വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല. മനുഷ്യ ജീവിതങ്ങളിലും അതുണ്ടു. അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ്ട് ! മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംരക്ഷകനായി നിന്നുകൊണ്ടു തികഞ്ഞ അവധാനതയോടെ അവ അഭിമുഖീകരിച്ചിട്ടുണ്ടു ..
മനുക്ഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭമില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലും കിട്ടുന്നു💤
ഒരു മനുക്ഷ്യായുസ്സു മുഴുവൻ ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ ..അപ്പോൾ അറിയാം അവനൊക്കെയും, അവൻെറയൊക്കെ പിതാക്കന്മാരും ഏതൊക്കെ മനുക്ഷ്യ ഹൃദയങ്ങളെ ആവും ചവിട്ടി അരച്ചിട്ടുള്ളത് എന്നു! അതിനുള്ള കർമ ഭലമാണ് അനുഭവിച്ചു തീർക്കുന്നതു ! ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാണ്ടിരിക്കുക! മനുഷ്യ മനസ്സിനു ഗാഢമായി ഏൽക്കുന്ന മുറിവുകൾ മതി ഇത്തരം കർമ ഭലങ്ങൽക്കു ഉത്തേജനം ഉണ്ടാകുവാൻ. പ്രിയ മിത്രമേ....!
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവന് അന്യനില്അല്ലെങ്കില് ഈശ്വരനില് അതുമല്ലെങ്കില് കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം.
തല വിധി എന്തു! യോഗം എന്തു ! . നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാമഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു, നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ പഴിക്കേണ്ടതും ഇല്ല , പുകഴ്ത്തേണ്ടതും ഇല്ല .
..................................................................-       -പാളയം നിസാർ അഹമ്മദു.
Copyright 2014, All Rights Reserved.                    Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
*മകളുടെ വീടിനു മുന്നിൽ നിന്നും മകളെടുത്ത നയന മനോഹരമായ ഒരു ദൃക്ഷ്യം -ഇംഗ്ലണ്ട്
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Author                                                                     Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸



യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤

യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു.......
അതെ......... പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ (പ്രേംനസീർ) എന്ന മനുഷ്യൻെറയും, അബ്ദുൽ വഹാബ് (പ്രേം നവാസ്) എന്ന മനുഷ്യൻെറയും  മൂത്ത സഹോദരിയെ കുറിച്ചു തന്നെയാണു🚶  ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ, പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു എന്ന മഹതി🚶കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യം തന്നെയായിരുന്നു ആ മഹതിക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, ബന്ധുവുമായിരുന്നു🚶 കാര്യങ്ങളുടെ കൈ മാറ്റത്തിനും, വിവരങ്ങൾ അറിയാനും ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു🚶അന്നത്തെ മഹാ നഗരമായ "മദ്രാസിൽ പോയി അവനെ ,(അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കും കുടുംബത്തിനും  തോന്നിയല്ലോ എന്ന രീതിയിൽ പോലും🚶 
❣️അതു അന്നത്തെ കാലം... ❣️
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി മാത്രം ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന 
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി എടുത്തു ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം കാണിച്ചിരുന്നതു.....🚶 പിൽക്കാലത്ത് അതു ഹോബിയായി മാറി 💥 ഇന്നും ആ കത്തുകളിലെ സ്റ്റാമ്പുകൾ എൻറെ ശേഖരത്തിലുണ്ടു🚶 ഇന്ന്
ഇന്നത്തെ  പ്രേംനസീർ ബന്ധുക്കൾക്കോ, മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു , സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയായ ആ മഹതിയെപറ്റി
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായി (വിധവ) , വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, അബ്ദുൽ ഖാദറിന്റെ വിവാഹ ചടങ്ങിൽ നിന്നു വരെ "വിധവ" എന്ന പേരിൽ അക്കാലത്തു മാറ്റി നിർത്തപ്പെടുകയും, മറ്റൊരു വിവാഹ ബന്ധത്തിനു നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഇറങ്ങാതെ- ഒഴിയാതെ സുജൂതുമായി കഴിഞ്ഞു, ഭർത്താവിനെയും കാത്തിരുന്ന മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. (പിൽക്കാലത്തു ഭർത്താവ് മടങ്ങി എത്തിയ ശേഷം എല്ലാവരും....."എല്ലാവരും" അടുപ്പക്കാരായി മാറി എന്നതു ചരിത്രം). അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ 
"അന്ത ഏഴു വർഷക്കാലം " തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...