bulletindaily.blogspot.com

Thursday, February 04, 2021

എഴുത്തിൻ്റെ വഴിയും കോപ്പി റൈറ്റും. Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

വെളിയിലേക്കുള്ള യാത്രക്കിടയിൽ ധാരാളം ആളുകളെ കണ്ടുമുട്ടാറുണ്ടു. അവരെ പരിചയ മാകുമ്പോൾ ഫോൺ കോണ്ടാക്റ്റ്  ഒരേലിസ്റ്റിൽ അവരുടെ ഫോൺ നമ്പറും ചേർക്കണ്ട സ്ഥിതി വരാറുണ്ട്.  എൻ്റെ മുന്നിൽ (ഓഫീസിൽ) ദിവസവും 25,30 ആളുകൾ വന്നിരുന്നു ഏറേനേരം സംസാരിക്കും.  എൻ്റെ  കുട്ടികളെക്കുറിച്ചും, കുടുംബത്തെ കുറിച്ചും അന്വേഷിക്കും.ഒരാൾ പോലും അത്രയും ഡീപ്  ആയി സംസാരിക്കാതെ എൻ്റെ  ഓഫീസ് വിട്ടു പോയിട്ടില്ല. അപ്പോൾ ഞാൻ തിരിച്ചും അവരുടെ വിശേഷങ്ങൾ ചോദിക്കും. 

                        2️⃣അടുത്ത തവണ വരുമ്പോൾ അവർക്കെന്നോട് ഡീപ് അഫെക്ഷൻ ഉണ്ടായി കഴിഞ്ഞിരിക്കും.  ആ വരവിൽ അവരുടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ സംസാരി ക്കും. ഞാൻ കേട്ടിരിക്കും.  അതെല്ലാം  കഥകൾക്കുള്ള നാമ്പായി.  ഇപ്പോഴും എഴുതി കൊണ്ടേയിരിക്കുന്നു. Koumudi, Mathrubhumi Online Editionകളിൽ, Facebook  പതിനായിരം പേർ ഉൾപ്പെടെ രണ്ട് അക്കൗണ്ട് കൾ, Twitter, YouTube, Blogger.com എന്നിവയിലൊക്കെ അവ വരുന്നു. കൗമുദി യേയും, മാതൃഭൂമിയേയും, മനോരമക്കാരേയും ആൾ ഇന്ത്യാ  റേഡിയോയിലെ റേഡിയോ  അമ്മാവനേയും ഇത്തരുണത്തിൽ ഇവിടെ സ്മരിക്കാതെ വയ്യ.   എല്ലാവരും wifi ഉള്ളവരല്ല. പലർക്കും ഫോൺ നെറ്റാണു.  എല്ലാർക്കും  ഞാൻ മുകളിൽ  പറഞ്ഞ ഓൺലൈനുകളിൽ കയറി വായിക്കാൻ  പ്രയാസമാണു. മേൽപ്പ റഞ്ഞ  ഓൺലൈൻ സൈറ്റ് എടുത്തു  വായിക്കാനും അറിയില്ലാന്നു പരിഭവമായി. വാട്സാപ്പിൽ തന്നാൽ നന്നായിരുന്നു എന്ന അഭിപ്രായം വന്നു. ഓരോരുത്തർക്കും individual ആയി വാട്സാപ്പ്  നമ്പറിൽ അയച്ചു കൊടുക്കുക  പാടാണു.   പിന്നാലെ കൊണ്ടു നടന്നു വായിപ്പിക്കേണ്ടതല്ല വായനയും അറിവുനേടലും. വായനാശീലം ചെറുപ്പത്തിലേ ഉള്ളവർ എന്തു ത്യാഗം സഹിച്ചും സമയം കണ്ടെത്തിവായിക്കും.  വീടുകളിൽ വളർന്നു വന്ന ആ പാരമ്പര്യം  മഹത്തരമാണു. അങ്ങനെ യാണു WhatsApp  Status ലും കൂടി എട്ട് , പത്തു വർഷമായി  Share ചെയ്തു തുടങ്ങിയതു. ഇഷ്ടമുള്ളതെന്തും കണ്ടിരിക്കാനും, കേട്ടിരി ക്കാനുംYouTube ഉണ്ടല്ലോ സകലർക്കും. 

        3️⃣ അവിടെ  ഞാനെന്ന  എഴുത്തുകാരൻ്റെ കാല്പനിക സൃഷ്ടിക്കെന്തു വിലയാണുള്ളതു. എഴുത്തു ശൈലി ഇഷ്ട്ടപ്പെടാത്തവർക്കു എന്നെ ഒഴിവാക്കി പോവുക എളുപ്പമാണു.     വിചാരിക്കുമ്പോൾ വിരൽത്തുമ്പിൽ വായനക്കു കിട്ടാൻ FBയും WhatsAppമേള്ളൂ.  വഴിയിൽ കാണുന്ന വരെ തടഞ്ഞു നിർത്തി, നിങ്ങളുടെ ജീവിതത്തിനെ ബാധിച്ച കാര്യങ്ങൾ എന്തെങ്കിലുമൊക്കെ  ഉണ്ടെങ്കിൽ 'പറയൂ'  എന്നു ചോദിച്ചല്ല കഥക്കു ക്ലൂ ഞാൻ ഉണ്ടാക്കു ക. ഒരുപാട് സംസാരിക്കുമ്പോൾ പലരും സ്മേധയാ മനസ്സ് തുറക്കും. അതിലൂടെ കഥക ൾക്കുള്ള നാമ്പുകളും ക്ലൂവുകളും ഉതിർന്നു വീഴും. സംസാരിക്കുന്ന ഓരോ വാക്കും ശ്രദ്ധാ പൂർവ്വം മനസ്സിൽ ഞാൻ  കോറിയിടും. പണ്ടൊ ക്കെ ഭാര്യവീട്ടുകാർ പറയും മനുഷ്യരോട് സംസാരിക്കാത്ത ഒരാളാണു ഞാനെന്നു. കുറ ച്ചൊക്കെ ശരിയുമാണു. അവരുടെ സുഹൃത്തു ക്കൾ വന്നാൽ പേരു ചോദിക്കാം, എവിടെ താമസിക്കുന്നുവെന്നു ചോദിക്കാം, എവിടെയാ ജോലിയെന്നു ചോദിക്കാം. അതു കഴിഞ്ഞാൽ എൻ്റെ സംസാരം കഴിഞ്ഞു.  ചിലർക്ക് ചിലരോട് ഒരുപാട്  അടുപ്പം തോന്നും. അവരോട് നിരന്തരം സംസാരിക്കാൻ ആശ തോന്നും. അതു ജന്മ നക്ഷത്രഫലം എന്നേ പറയാവൂ. മുൻ ജന്മ സാമീ പ്യമെന്നും പറയാം. WhatsAppനു വളരെ കുറഞ്ഞ നെറ്റ് മതി എന്നൊരു നേട്ടമുണ്ടു. അങ്ങനെ എൻ്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ വരുന്ന 590 പേർക്ക് വേണ്ടി പ്രസിദ്ധീകരിച്ചവയുടെ  പകർപ്പ് WhatsApp statusൽ വളരെ മുമ്പു മുതൽ ഇടുന്നു. Many people read constantly.  Some jealous people are not interested in my writing.Who will  bothered about thease things
            
      4️⃣മൊബൈൽഫോൺ ടെക്നോളജിയിൽ  1998 മുതൽ ഞാൻ ഉണ്ടായിരുന്നു. 1998 മുതൽ കുട്ടികളും, ഞാനും മൊബൈൽ വഴി കാളും, ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങി. 1981ൽ   BSNL സ്പെഷ്യൽ  കാറ്റഗറി ലാൻഡ് ഫോണോ ടൊപ്പം പിന്നീടു കിട്ടിയ അതേ മൊബൈൽ നമ്പറാണു ഞാൻ ഉപയോഗിച്ചു വന്നതു. ക്രമാതീതമായി കാൾ  ലിസ്റ്റ് ഉയർന്നപ്പോൾ കുറച്ചു പേരെ ഒഴിവാക്കാൻ മൊബൈൽ നമ്പർ മാറ്റി. അഞ്ചാറു  മാസത്തിനകം കാൾ കോണ്ടാ ക്റ്റ്  വീണ്ടും ഉയർന്നു. ഏറേയും വായനക്കാർ തന്നെ. ഉടനേ ഒരിക്കൽ കൂടി നമ്പർ മാറ്റേണ്ടി വന്നേക്കും.  അല്ലെങ്കിൽ ആ ലാൻഡ് ഫോൺ    റീ കണക്ഷൻ ചെയ്യാനൊരാലോചനയുണ്ട്. റോഡിലൂടെ  കണക്ഷനും, ഇരുമ്പു കുഴലും വയറും കുഴിച്ചു കൊണ്ടു വരണം. അവർ ഇൻ്റർലോക്കു വലിച്ചു പറിച്ചു ദൂരെ കളയും.  കേന്ദ്ര  ടെലഗ്രാഫ്  നിയമമതാണ്  ഒരാൾക്കും അതു തടയാനാവില്ല. തുടയുന്നവർക്കു കൊഴു ക്കട്ട  കഴിക്കാമെന്നു കേന്ദ്ര ഗവൺമെൻ്റ് ടെലഗ്രാഫ് നിയമം പറയുന്നു. മുമ്പു ടെലഫോ ൺ ഷിഫ്റ്റ്  ചെയ്യേണ്ട  സാഹചര്യം വന്നപ്പോൾ ടെലഫോൺ ഡിപ്പാർട്ട്മെൻ്റു ധാരാളം വീടുകളി ൽ ഇങ്ങനെ കണക്ഷൻ വലിച്ചിട്ടുണ്ട്. കോർപ്പ റേഷൻ ഏറ്റെടുത്ത റോഡിൽ ഇൻ്റർലോക്ക് പാടില്ലത്രേ. പൊതു വഴിയായി മാറിയ സ്ഥലം ടാറേ ചെയ്യാവൂ. വഴിയിൽ തടസ്സങ്ങളും പാടില്ല. കഴിഞ്ഞ ദിവസം നടന വഴിയിൽ തദ്ദേശ വാസി കളായ നാല് പേരെ കണ്ടുമുട്ടിയപ്പോൾ  സംസാ ര മദ്ധ്യേ അവർ ചില കാര്യങ്ങൾ സൂചിപ്പിച്ചു. ഞാൻ പകച്ചു പോയി. അവർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടു. ചിലതൊക്കെ 'നാളെ' 'കുരിശ്' തന്നെയാണു.

                            5️⃣അതു പോലെ ജിയോളജി വകുപ്പിൻ്റെ അനുമതിയും സ്ഥലത്തിന്റെ ഉടമ സ്ഥാവകാശ രേഖകൾ, ആധാരം/കരമടച്ച രസീത്, പ്ലാൻ സൈറ്റ് പ്ലാൻ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിർച്ചു അപേക്ഷയും,ഫീസും  അടച്ചു ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കുഴൽക്കിണർ കുഴിക്കാൻ അനുയോജ്യമാണോ, സമീപത്ത് വേറെ കുഴൽ ക്കിണർ ഉണ്ടോ, ഭൂഗർഭജലത്തിന്റെ ലഭ്യത, ജല നിരപ്പ് എന്നിവ പരിശോധിച്ചു അനുമതി  രേഖ കൾ നേടീട്ടു വേണം കുഴൽക്കിണർ കുഴിക്കാ ൻ. ഇവിടെ  ആരൊക്കെയോ  വീടുകൾ കെട്ടുന്നു. വിൽക്കുന്നു. വിറ്റവൻ ഒരുത്തനും പിന്നെ  ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുകയില്ല. കീഴും കണക്കും ഇല്ലാതെ പലരും വീടുകൾ വാങ്ങുന്നു. താമസിക്കുന്നു.  പണികൾ നല്ലതല്ലാ ത്തതു കൊണ്ടു, താമസിക്കുന്നവർക്കു പണി യോടു പണി തന്നെ.  ഇത്തരം ഉടായിപ്പ് വീടുകൾ 40 വർഷമെങ്കിലും നിലനിൽക്കുമെന്നതിനു ഒരു ഉറപ്പുമില്ല.  നാളെ ഒരു കാലത്ത് വരുന്ന  ഇഷ്യൂസിനും ഈ പാട്ടും കൂത്തും നടത്തി വരി സംഖ്യയും വാങ്ങി  നടക്കുന്ന ഒരാളും  ആരേം സഹായിക്കാനും പോണില്ല. അതെന്തോ ആകട്ടെ.  സാന്ദർഭികമായി കേട്ടതു ഞാൻ എഴുതീന്നു മാത്രം.  എൻ്റെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ പുതുതായി  വളരെയേറെപ്പേർ   ചേർന്നിട്ടുണ്ട് . അവർക്കു വേണ്ടിയാണു വായിച്ചവ ഓൺ ലൈൻ സൈറ്റുകളിൽ നിന്നും എടുത്തു  വീണ്ടും വാട്സാപ്പ് സ്റ്റാറ്റസ്സിൽ ഇടേണ്ടി വരുന്നതു.  എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ
പാളയം നിസാർ അഹമ്മദ്,©ചിത്രവും പകർപ്പ വകാശവും പ്രസാധകനു മാത്രം
Author:
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


Image and copyright belong to the publisher only©
TIPS ARE HIGHLY APPRECIATED           🌐 Pyatm +919447688232       

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥



No comments:

Post a Comment

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...