bulletindaily.blogspot.com

Wednesday, April 03, 2019

CANCER ആവാമെന്നു ഒരു ഡോക്ടറിൽ നിന്നു പറഞ്ഞു കേട്ടാൽ തന്നെ നമ്മുടെ നല്ല ജീവൻ അതോടെ പോകും!!!

                                                     
                                                                                                               

CANCER ആവാമെന്നു ഒരു ഡോക്ടർ പറഞ്ഞാൽ തന്നെ നമ്മുടെ നല്ല ജീവൻ അതോടെ പോകും🙏 സകല മത വിശ്വാസികളുടെ ദൈവങ്ങളെയും നാം വിളിച്ചു പോകും.. നമുക്കായി സാന്ത്വനത്തിനും പ്രാർത്ഥനകൾക്കും,ആത്മാർഥമായി ഒരാൾ ഉണ്ടായാൽ തന്നെ, ആ ദുരിത കാലം അകന്നു പോകും🎄
👈 👉 👈 👉 👈 👉
തലസ്ഥാനത്തെ പ്രസിദ്ധ ഭിഷഗ്വരനോട് സ്കാനിംഗ്ൻെറയും ബ്ളഡ്ഡിൻെറയും റിസൾട്ട്കൾ കാണിച്ചു കൊണ്ടു ഒഴുകിവരുന്ന കണ്ണീർ കണങ്ങളോടെയും തകർന്നടിഞ്ഞ മനസ്സോടെയും നാലു
കൊല്ലം മുൻപു ഒരുനാൾ സായാഹനത്തിൽ ഞാൻ ചോദിക്കുകയായിരുന്നൂ.
"ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത, നേർമ്മയും, സത്യസന്ധതയും ഇല്ലാത്ത ഒരു പ്രവർത്തികളിലുംഏർപ്പെട്ടിട്ടില്ലാത്ത എനിക്കു ദൈവം എന്തിനീ അസുഖം നൽകിയെന്നു "....
മറുപടി പറയാനാകാതെ വിഷണ്ണനായി എന്നെ ആശ്വസിപ്പിച്ചു..... Prostate Cancer ചികിത്സക്കായി മറ്റൊരു docter nu കത്ത് നൽകി കൈയ്യൊഴിഞ്ഞ ആ ഭിഷഗ്വരൻെറ ദുഖഭാരം ഏറിയ മുഖം ഞാനിന്നും.....ഓർക്കുന്നു 😢 .
ചികിത്സാവിധികളും, ഓപ്പറേഷൻ ടേബിളും കണ്ടു പകച്ചു, അനസ്തേഷ്യ Fitnessനായി തീവിഴുങ്ങിയായ ഒരു കാർഡിയോളജി ഡോക്ടറിൻെറ മുന്നിൽ നിന്നും ഞാൻ എണീറ്റോടിയ നാളുകൾ...🐙 20 വർഷം മുൻപു അൽപ നിമിഷം ഹൃദയം നിന്നു പോയിരുന്നു വത്രേ!!!അതിനുള്ള ഫിറ്റ്നസ് ഇപ്പോ കിട്ടിയാലേ ആ തീ വിഴുങ്ങിക്കു എൻെറ ശരീരം ശവപ്പെട്ടിയിലല്ല എന്നു ഉറപ്പിക്കാൻ കഴിയൂത്രേ!!!
ഓരോ പതിനഞ്ചു ദിവസം കൂടുബോഴും ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനായി മൂത്ര നാളിയിൽ നിന്നും പുറത്തക്കു വലിച്ചെടുക്കുന്ന കത്തീറ്റർ ട്യൂബ്. അപ്പോൾ തന്നെ വീണ്ടും
പുതിയൊരെണ്ണം മൂത്ര നാളിയിലേക്കു കുത്തിക്കയറ്റുബോഴുള്ള അതികഠിനമായ വേദന.... ബോധമില്ലാതെ ഉറക്കമരുന്നു കഴിച്ചു കിടക്കുന്ന രോഗിയുടെ പച്ച മാംസത്തിലേക്കല്ല കത്തീറ്ററും ട്യൂബും കുത്തിക്കയറ്റുന്നതെന്നതു ഓർക്കണം....... 🌡
ക്യാൻസർ എന്ന മഹാവ്യാധി ശരീരത്തെ പിടി കൂടി എന്ന മനസ്സിൻെറയും ശരീരത്തിൻേയും തളർച്ച മറ്റൊരു വശത്തു🌡ഒരു ഉറുമ്പിനെ എങ്കിലും നാം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ..... അതിനുള്ള ശിക്ഷ അണാ പൈസ കണക്കു പറഞ്ഞു അനുഭവിച്ചു തീർക്കുന്ന ദിവസങ്ങൾ.....🌡
അപ്പോഴേക്കും നാം ഒരാൾക്കും വേണ്ടത്ത ഒരു ചണ്ടിയായി മാറിയിട്ടുണ്ടാവും.🌡 നിറഞ്ഞ
മൂത്രസഞ്ചിയെ ഒഴിക്കാനായി ട്യൂബോടൊപ്പം toilet ലേക്കുള്ള പരസഹായം കിട്ടാതെയുള്ള പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പുകൾ🌡
വീടാകെ
മൂത്രനാറ്റം കാരണം ആഹാരം കഴിക്കാനാവുന്നില്ലെന്നു ചുറ്റുമുള്ളവരിൽ നിന്നുമുള്ള അലോസരം വരുത്തുന്ന വാചകങ്ങൾ🌡
ഒരാൾക്ക് ഒരു രോഗദുരിതകാലം വന്നാൽ വേഗം ചത്തു പോണമെന്ന പൊതു തത്വം നമ്മുടെ മനസ്സിലും തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ.....🌡
പള്ളി വിളയിൽ നമുക്കുള്ള ആറടി കുഴി വെട്ടാൻ സമയമായെന്നു ദയനീയമായ കണ്ണുകളോടെ നോക്കുന്ന വേറേ കുറേ മനുഷ്യർ. ... 🌡
അവൻെറ
അഹന്തയും, അഹങ്കാരവും ഇതോടെ എങ്കിലും തീർന്നോ എന്നു അന്വേഷിച്ചു ദിവസങ്ങളെ ഒത്തു കൂടി ആഘോഷമാക്കി മാറ്റുന്ന മറ്റൊരു കൂട്ടർ.🌡
ഈ ദുരിതകാലം കുറച്ചുതരുവാനും, കഠിനമായ വേദനകൾക്കു ആശ്വാസം പകരുവാനും, രോഗത്തിന്റെ തീവ്രതയെ കുറിച്ച് നിരന്തരം അന്വേഷിക്കാനും, ഒന്നു
തലോടി ആശ്വസിപ്പിക്കാനും, നമുക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുവാനും ഈ ലോകത്തു ഒരാളെങ്കിലും ഉണ്ടായെങ്കിലെന്നു നാം ഏകാഗ്രതയോടെ സർവ്വശക്തനോടു കേണു വീണു കെഞ്ചുന്ന യാമങ്ങൾ....... 🌠പാതിരാവുകളിലെ തഹ്ജൂത് നമസ്കാരങ്ങൾ....🌠
ഒരാളിൽ ക്യാൻസർ എന്ന മാറാ വ്യാധിക്കു തുടക്കമായി എന്നറിയുബോൾ തന്നെ മനസ്സ് സ്വയം ഭക്തി നിർഭരം ആയിതീരുന്നൂ മനുഷ്യമനസ്സെന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു🌠 ആയുസ്സ് നീട്ടികിട്ടാനല്ല..... എത്രയുംവേഗം തെക്കോട്ട് എടുക്കുവാൻ കൊതിച്ചു പോകുന്ന മനസ്സാവും അപ്പോൾ ഒരു മനുഷ്യനുണ്ടാവുക.🌟
അപ്പോൾ
സർവ്വശക്തൻെറ അദൃശ്യകരങ്ങൾ .. നമ്മുടെ മുന്നിൽ എത്തി ചേരുക തന്നെ ചെയ്യും..🌧
അതു പ്രകൃതി നിയമമാണു..🌨 വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവിധ അദ്ധ്യായങ്ങളിൽ ഈ കാര്യം എടുത്തു എടുത്തു പറയുന്നുണ്ടു.
ഏകാഗ്രതയോടെ നാം വിളിക്കുന്ന കരുണാമയനായ സർവ്വശക്തനു നമ്മുടെ മുന്നിൽ നേരിട്ടെത്തുവാനാവുകയില്ല.....🌡 അനുയോജ്യമായ മനുഷ്യ ജന്മങ്ങൾ അപ്പോഴാണു നമ്മുടെ മുന്നിലേക്കു നിയോഗിക്കപ്പെടുക.🌠 സകല വിധ സാന്ത്വനങ്ങളുമായി.......🌧 ഒക്കെ ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന സർവ്വേശ്വരൻെറ നിയോഗം.....അത്രന്നെ..🌠അവിടെ നിന്നങ്ങോട്ടു ഫീനിക്സ് പക്ഷിയെപ്പോലെയാവും നാം ഉയർത്തെഴുന്നേൽക്കുക . ക്യാൻസർ എന്നല്ല ഒരു മഹാവ്യാധിയും നമ്മുടെ മുന്നിൽ ഒന്നും ഒന്നുമല്ല തന്നെ..🌡ഇതൊരു പാഠം🌡
ചികിത്സാ വിധികൾ പരാജയപ്പെട്ടിടത്തു സർവ്വശക്തൻെറ അദൃശ്യകരങ്ങൾ നമ്മെ സംരക്ഷിക്കുന്നു..
പുണ്യ ഗ്രന്ഥത്തിലെ ഉരുവിടുന്ന ഓരോ വരികൾക്കും അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ.......
നമ്മെ ഏറെ ആഗ്രഹിക്കന്നവരുടെ,
അതി കഠിനമായ പ്രാർത്ഥനകൾക്കു അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ....... ........
അതാണു കാലവും...വിധിയും. 🐙
🦀 സ്മാർട്ട് ഫോൺ റീബൂട്ടു ചെയ്യാൻ നാം ശ്രമിക്കുബോൾ .... രണ്ടു option മുന്നിൽ വരും.... അതിലൊന്ന്.. "റിക്കവറി മോഡ്"-എന്നാണു. മനുഷ്യ ജീവിതത്തിലും അങ്ങനെ രണ്ടു option ഉണ്ട്. ഒന്നു... Suicideഅതായതു ആത്മഹത്യ.. രണ്ടാമത്തേതു...recovery mode തന്നെ. നമുക്കു ഏതു വേണേലും തിരഞ്ഞെടുക്കാം.
Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,

PEOPLE'S WELFARE COUNCIL

Sunday, February 03, 2019

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

   


ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു🥇എമർജൻസി ലോവർ ബർത്ത് ക്വാട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമായിരുന്നു🥇അത്രയും തിരക്കാർന്ന തീവണ്ടിയാണിതു 🥇 സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദ വലയത്തിൽ ഉള്ളതിനാൽ പല കാര്യങ്ങളും പെട്ടെന്ന് നടന്നു കിട്ടും.

2️⃣ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാ രേഖകൾ ഉള്ളവരെ കഴിഞ്ഞേ മറ്റുള്ളവരുടെ  എമർജൻസി ക്വാട്ടാ പരിഗണിക്കപ്പെടൂ🥇പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാരപ്പെട്ടിരുന്നു🥇നസീർമാമാ മദ്രാസിൽ താമസിച്ചിരുന്ന കാലത്തു (Janab Prem Nazir) ഞങ്ങളുടെ അടുത്ത സ്വന്തക്കാർ     സിനിമകളുടെ  ആദ്യ കാലത്ത് അവിടേക്ക് യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നതു -അതൊരു കാലം..🥇 വിവിധ തരത്തിൽ ഒരു പാട് ബന്ധുക്കളായപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു🥇പഴയ പെട്ടികൾ ചികയു മ്പോഴാണു ഇത്തരം രേഖകൾ സ്വന്തക്കാരായ ഞങ്ങളുടെ കണ്ണുകളിൽപെടുക🧘 പ്രത്യേക  അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയമാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ. മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.
തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈ കുഞ്ഞുങ്ങളേം ഞാൻ കണ്ടു.

3️⃣ ശ്വസനത്തിനാവാം അല്ലെങ്കിൽ ഭക്ഷണവും, മരുന്നും സമയാസമയം കുഞ്ഞുങ്ങൾക്ക് അതിലൂടെ കൊടുക്കുന്നതിനും ആവാം. 
നാൽപ്പതു നാൽപ്പത്തഞ്ചു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും. ചിലരുടെ തന്തയോ തള്ളയോ കൂടെ ഉണ്ട് 🔥വിവാഹ ശേഷവും പെൺമക്കളുടെ വിധിയോർത്തു കേഴുന്നവർ🔥അങ്ങനെ അല്ലാത്തവരും ഉണ്ട്. .
ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 44 വയസ്സ് വരാം🤸 ഭർത്താവിന് ഒരു 48 ഉം ഞാൻ ഊഹിച്ചു🤸മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ🤸ഊശാൻ താടിക്കാരൻ🤸
ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. . കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...

4️⃣ബ്രയിൻ ട്യൂമറോ,കാൻസറോ,ഹൃദയ ചികിത്സയോ ആവാം, അല്ലെങ്കിൽ ഇത്രയും    അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  priority ticket കിട്ടാൻ അവർക്കു മറ്റു മാർഗമില്ല. ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്നു അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും പാവം തോന്നി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ
മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി🐔
ഏതിനും ഞാൻ ചോദിച്ചു.🐓
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ

5️⃣ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
hus നു എവിടാ പണി? 
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.

എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ യൊക്കെയാണു ചിലരിൽ വിളയാടുക.     രോഗം, ദുരിതം, ഉപജീവനമാർഗം അടയുക..പലർക്കും പല രൂപത്തിൽ വരുന്നു.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടുണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും എൻ്റെ ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരു നിമിഷം സകല ദു:ഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.ഞാനും ചിരിച്ചു... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.
"ഹസ്ബനള്ളാഹു ന അ'മൽ വക്കീൽ                 വ ന അ'മൽ മൗലാ വന അ'മന്നസീർ"💐
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper💐


6️⃣കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ, ഒൻപതു സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും............."ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോയി
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും,കാടാംപഴിപുറത്തും ,തിരുവില്വാമലയിലും ,തിരുമന്ധാംകുന്നിലും
പോകണം ......🎄
"നിസാറിക്ക മുസൽമാനല്ലേ.?"..
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടവിടെ.  ചാരിറ്റി സേവനങ്ങൾക്കും, റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി.


7️⃣വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നുഎനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ..

ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു. "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ...വല്ലാപ്പുഴ...ചെറുകര... മേലാറ്റൂർ" 🥉 മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...🥇അതാണു...മെസ്മരിസം.. ടെലിപ്പതി.... മെൻറലിസം🥇നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.


 പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved.
🚨Google ൻെറ StatCounter Weekly Analytics report  പ്രകാരം 2018ൽ ഏറെ  വായനക്കാരെ നേടിയതു


06-2-25 MS-M-R-N






Thursday, July 12, 2018

മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു വീര ചരമമടഞ്ഞ ധീര ദേശാഭിമാനികളുടെ പാവനസ്മരണക്കായി 1957 ആഗസ്റ്റ് 14 നു അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ. രാജേന്ദ്രപ്രസാദ് അനാഛാദനം ചെയ്ത രക്തസാക്ഷി മണ്ഡപം .... 
സമീപം 1967 കളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ.സാക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ച പാളയം മുസ്ലിം ജുമാമസ്ജിദും......മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്. 
വിവിധ കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ വിഗണിച്ചു കൊണ്ടു 1967 മുതൽ വനിതകൾക്കു ആദ്യമായി മസ്ജിദ്നനുള്ളിൽ നമസ്കാര സൗകര്യം അനുവദിച്ചതും, എൻറെ ബന്ധുക്കൾ പള്ളി പരിപാലന സമതിയിൽ ഭാരവാഹികൾ ആയിരുന്നപ്പോൾ തന്നെ. പരേതയായ 
ശ്രീമതി കമലാദാസിനു കബറിടം ഒരുക്കിയതും ഇവിടെ തന്നെ.✌400  400 വർഷത്തിലധികം പഴക്കമുണ്ടായിരുന്നു പഴയ നമസ്കാര കെട്ടിടത്തിനു🌷










1873-ൽ പണിത
തിരുവനന്തപുരം പാളയം ജംങ്ങ്ഷനിലെ അതി മനോഹരമായ സെൻറു ജോസഫ്സ് കത്തീഡ്രലിൻെറ ഗോത്തിക് ശൈലിയിലുള്ള രൂപ കൽപന കണ്ടോ? മുകളിൽ യേശുദേവൻ പട്ടണ നിവാസികളായ സകല മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞു നിൽപ്പുണ്ട്.🙏
നല്ല സ്വവപ്നങ്ങളുടെ തേൻമഴയാവട്ടേ ഈ രാത്രി-ശുഭരാത്രി പ്രിയരേ

 — feeling great.



Monday, July 09, 2018



വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം.
കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യയൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. അന്നു വന്നതു തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ ശാസ്ത്രഞ്ഞനായിരുന്നു.
അദ്ദേഹത്തിനു മുന്നിൽ ഞങ്ങളുടെ പാടവം പുറത്തെടുക്കാൻ പതർച്ചയുണ്ടായിരുന്നൂ... എന്തന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണു. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് വിചാരിച്ചാലോ എന്നായിരുന്നു പേടി.
ആ പീരീഡ് ബെല്ലടിച്ചു ആരംഭിച്ചു.ഈ ശാസ്ത്ര പ്രതിഭയും , മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി.കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു.
എൻെറ പേരു വിളിച്ചു. പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു വച്ചു കാച്ചി.
പ്രേംനസീർ സാഹിബ് ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന സീനിലെ അന്നത്തെ ഹിറ്റ് പാട്ടാണു.
"കരയുന്നോ പുഴ ചിരിക്കുന്നോ ,
കണ്ണീരുമൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ"
ക്ളാസ് ആകെ നിശബ്ദമായി , സ്ക്കൂളും, എന്തെന്നാൽ ഞാൻ തൊള്ളതുറന്നാണു നാണവും മാനവുമില്ലാതെ പാടുന്നതു. എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു പാട്ട് നന്നായില്ല എന്നൊരു തോന്നൽ.
ആ പാട്ട് തീർന്നപ്പോൾ പിന്നെയു നിശബ്ദത. ....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു special guest ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു.
എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന സമ്മാനിച്ചു. മുരിക്കൻ ഫാദറും കൈയ്യടിച്ചു.
അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു
🐈കൽപന തന്നളകാ പുരിയിൽ
പുഷ്പിതമാം പൂവാടികയിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ
നിന്നെ പൂജിക്കും
ഞാൻ വെറുമൊരു പൂജാരീ 🐈
എന്ന ഒരു പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവൻ എന്നെക്കാൾ നന്നായി പാടി എന്നാണു എൻെറ ഓർമ്മ.
💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ ജോലിയുടെ ഭാഗമായി തുമ്പറോകറ്റു സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി പോലീസുകാർ പരിശോധിക്കുന്ന സ്ഥലമാണ്.
ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന പൊന്നു പോലെ, ആരാധനയോടെ വർഷങ്ങളോളം
സൂക്ഷിച്ചിരുന്നതല്ലേ....
ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു.
ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. രണ്ടു CISF police കാരും.
ഞാൻ ആവശ്യം പറഞ്ഞു.
എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി വരണമത്രേ.
അതും കൊണ്ടു മടങ്ങി ഡഫേദാറിൻെറ കൈയിൽ കൊടുത്തു. അകത്തേക്ക് കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ ഉള്ളിൽ കേറ്റിവിട്ടൂ.
ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്...എങ്കിലും എനിക്കു ആ ആളെ തിരിച്ചു അറിയാനായീ.
അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു.
ഞാൻ അന്ന് പാടിയതും ഡോക്ടർ പേന സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ...
😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!!
ഞാൻ സൂപ്പർ ആയിട്ട് ചമ്മി. ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നു മില്ല എൻെറ കൈയിൽ.
വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു.
പഴയ കാര്യങ്ങളും, പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തികളേയും ഓർത്തു വക്കാനും ചിന്തിക്കാനും സമയമില്ലാത്ത തിരക്ക്ഉള്ള മനുഷ്യ ജന്മങ്ങളെ ഏതു മുദ്ര മോതിരം കാണിച്ചാലും ഉണർത്താനാവില്ല~നമ്മെ ഓർക്കുക കൂടിയില്ല.അങ്ങനെ ഒരു സംഭവം കൂടി നടന്നിട്ടില്ല എന്നു നിഷേധിക്കാൻ ഒരു നിമിഷാർത്ഥം പോലും വേണ്ട.
😰അതിൽ ഖേദിച്ചിട്ടു എന്തു കാര്യം.
7.40 am
         

Yesterday at 7:37 AMPrivacy: Public

Cherunniyoor Joshi

ശുഭദിനം ആശംസിക്കുന്നു!
LikeReactReplyDeleteReportYesterday at 8:11 AM

Kasim Chaliyam

Good morning
LikeReactReplyDeleteReportYesterday at 8:24 AM

Kassim Ibrahim Anwar Ali

Good morning dear
LikeReactReplyDeleteReportYesterday at 8:28 AM

S S Binni

ശുഭദിനം
LikeReactReplyDeleteReportYesterday at 8:34 AM

Santhoshkumar Santhoshkumar

Good morning
LikeReactReplyDeleteReportYesterday at 10:55 AM

Pc Moideen

ശുഭദിനം
LikeReactReplyDeleteReportYesterday at 11:57 AM

Thajudheenpookatiri Vp

Good Nun
LikeReactReplyDeleteReportYesterday at 1:59 PM

Mini Wilson

Good Noon
LikeReactReplyDeleteReportYesterday at 3:41 PM

Nizar Ahamed Ahamednizar

ശുഭ വൈകിട്ടാനന്ദം👮👮👮👮👮👮👮👮👮👮👮👮👮
LikeReactReplyEdit9 hours ago

Bappu Thenhippalam

ആ മഹാൻ ഓർമ്മയില്ലെങ്കിലും ഓർക്കുന്നു എന്ന് പറയുമ്പോൾ ഒന്നും നഷ്ടമാവുന്നില്ല , പകരം ഒന്നും ചിലവിടാതെ ഒരു സൗഹൃദം , ഒരു സന്തോഷം പങ്കുവെയ്ക്കാം
LikeReactReplyDeleteReport8 hours ago

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...