bulletindaily.blogspot.com

Saturday, July 22, 2017

ഈവക കാര്യങ്ങൾക്കു ആധികാരികത പറയാൻ എനിക്കാവില്ല.. എങ്കിലും എഴുതാം

വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായി രിക്കണം എന്നതിൽ സത്യമുണ്ട്🎤 ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കുമത്രേ! അവര്‍ക്ക് ഒരിക്കലും വിജയമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് അവിടെ എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നതു  സത്യമാണു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്.  ഒരു  ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. കല്ലുപ്പ്  വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. 

   2️⃣നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നു മാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേ യ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഞാൻ എഴുതുന്ന ഇക്കാര്യം കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കുന്നു. ഉദാഹരണത്തിനു ഭയം. നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാര വിക്ഷോഭങ്ങൾക്കു പെട്ടെന്നു അടി പ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കു ന്നുണ്ടെന്നാണ് അര്‍ത്ഥം.സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🎤പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 

   3️⃣എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാ ണെങ്കിലും വേണ്ട രീതിയിൽ പരിപാലി ച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറം തള്ളി പൊസിറ്റീവ് എനർജിക്കു ഇടം വരുത്താം. 1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർ ഭാഗ്യത്തിന് കാരണമാവും.4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക 6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പി ക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ എനർജി നിറയ്ക്കാൻ സാധിക്കും.
ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർ ത്താൻ നല്ലതാണ്.9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടും ബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം. ചെയ്യുന്ന മന്ത്രങ്ങൾ ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.

       4️⃣10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഇങ്ങനെ വഴിയൊരുക്കാം.
ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജി തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. 

         5️⃣ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളും  കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി  ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുക യുള്ളൂ.എന്നാല്‍  പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.
വാച്ച് പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.

6️⃣മുത്തശ്ശിമാരുടെ കോളാമ്പി പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണാടി:പലപ്പോഴും പ്രായമായി മരിക്കുന്ന വരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗി ക്കുമ്പോള്‍ ശ്രദ്ധിക്കുക.മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട🎤പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാ മുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാ കുന്നു.  മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍🎤വൈകാ രികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പല തരത്തില്‍ ആരോഗ്യപരമായി പ്രശ്‌നമാകുകയും ചെയ്യുമത്രേ.  ജൂലൈ 2017 ൽ  എഴുതി പ്രസിദ്ധീകരിച്ചതാണിതു.  ഇവയൊന്നും എൻ്റെ വിശ്വാസങ്ങൾ അല്ല. എല്ലാ ശനിയാഴ്ച ദിവസ ങ്ങളിലും എൻ്റെ ഓഫീസിൻ്റെ പ്രവർത്തന സമയം ഒരുമണിവരെയാണു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള പ്രൊഫസർമാർ, യൂണിവേഴ്സിറ്റി സെനറ്റിലെയും, സെക്രട്ടറിയേറ്റിലേയും ഉന്നതരായ ഉദ്യോഗസ്ഥർ, ഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥർ അങ്ങനെ പല ഓഫീസുകളിലും  ഉള്ള അനവധി സുഹൃത്തുക്കൾ ഞാൻ ഫ്രീയായരിക്കുമ്പോൾ വിളിച്ചു  ചോദിച്ചിട്ട് അവർ എത്താറുണ്ട്.  

      7️⃣ഒരോ സുഹൃത്തുക്കളിൽ നിന്നാണു അനേക സുഹൃത്തുക്കളെ എനിക്ക് ലഭിക്കുക. ആ സമയങ്ങളിൽ,  ചില ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ പോലും യാദൃശ്ചികമായി  സംസാര ത്തിനിടയിൽ കടന്നു വരാറുണ്ടു. ചിലർ ഇതൊക്കെ ശരിയാണെന്ന് ശക്തമായി വാദിക്കുകയും, സ്വന്തം അനുഭവങ്ങൾ പറയുകയും ചെയ്യാറുണ്ട്. വിവിധ മതസ്ഥരായവരും, വിവിധ ജില്ലകളിൽ നിന്നും സർക്കാർ സർവീസിൽ വന്നവരും ധാരാളം പേർ എൻ്റെ സൗഹൃദത്തിൽ ഉണ്ടായിരുന്നു. നല്ലൊരു കേൾവിക്കാരനായതു കൊണ്ടു അവയെല്ലാം ഞാൻ മനസ്സിൽ ശേഖരിച്ചു വയ്ക്കുന്നു. വിശ്വസിക്കു ന്നവർക്ക് വിശ്വസിക്കാം അത്രതന്നെ.  തിരുവന ന്തപുരം സിറ്റിയിലെ ഏത് ഓഫീസിൽ ചെന്നാലും എനിക്കു അറിയാവുന്ന നാലഞ്ചു ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരിക്കും എന്നതു വളരെ വലിയ ദൈവഭാഗ്യം എന്നു തന്നെ പറയാം. 
 പാളയം നിസാർ അഹമ്മദ്
പകർപ്പവകാശം പ്രസാധകനു         Author                   
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily| investigative reports & editorial writings.                   
           

                                   











Wednesday, July 19, 2017

ആശുപത്രിയിൽ രോഗിയെ തൂക്കാൻ എത്രപേർ കാണും.. അത്ര പേലും വേണ്ട ഒരു മയ്യത്ത് തൂക്കാൻ

 
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! 
രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ🧎 നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നു എന്നതു ഉറപ്പാണു.  പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും🧎. 

            2️⃣എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും. മനസ്സിൽ ഉള്ളതാണു അതു  പരമ രഹസ്യമാണു താനും⛹️എന്റെ വാമഭാഗത്തിനു പോലും ഇതു അറിയില്ല്യ അത്രേം പരമ രഹസ്യം⛹️ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ⛹️പറഞ്ഞു കേട്ട അറിവാണതു🧎 മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തായാൽ, ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ⛹️എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ⛹️ ഉമ്മയും, വാപ്പ യും മരണപ്പെട്ട നാളുകളിൽ  തൂക്കാൻ സ്വന്തക്കാരായ ധാരാളം ആളുകൾ  വേറേം കൂടെ ഉണ്ടായിരുന്നു അതു കാരണം മയ്യത്തിൻ്റെ കനം എനിക്കു അറിയാനും കഴിഞ്ഞില്ല⛹️ഇനി എന്റെ കാര്യം പിള്ളാര് രണ്ടേള്ളൂ🧎  മരുമക്കളും, രണ്ടുണ്ടു🧎, പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് ⛹️അപ്പോ ബാക്കി രണ്ടു പേരെ കൂട്ടിയാൽ മതി⛹️ അതു പോരല്ലോ🧎പിന്നേം വേണം കുറേ ആളുകൾ കൂടെ⛹️ അതിനു എന്തു ചെയ്യും⛹️ മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ പിന്നേം കിട്ടും🧎 അതും ഇപ്പോ നടപ്പില്ല്യാത്രേ🧶എൻ്റെ പാളയം  മുസ്ലീം ജുമാമസ്ജിത്തിൽ കബറടക്കിയ ശേഷം യാതൊരു ചടങ്ങുകളും  നടത്താൻ പാടില്ലെന്ന് കർശനമായ വിലക്കു  വർഷങ്ങളായി നിലവിലുണ്ട്🧶 തൽഹീൻ ഓതുവാൻ കൂടി അനുവദിക്കുകയില്ല ⛹️ മറ്റ് ചടങ്ങുകളും പാടില്ല ⛹️ ഒരാൾ മരണപ്പെട്ടാൽ കൊണ്ടു അടക്കുന്നു⛹️അതോടെ കഴിഞ്ഞു എല്ലാം⛹️

           3️⃣ കുറെ ഏറെ എന്നെ അറിയുന്നവരെല്ലാം,അതു മുസ്ലീം ആയിക്കോട്ടെ, അന്യ മതസ്ഥർ ആയിക്കോട്ടെ ഇങ്ങനെ പറഞ്ഞാൽ സന്തോഷം⛹️അറബി ഭാഷയുടെ ഏകദേശം തുല്യമായി വരുന്ന  അർത്ഥം മലയാളത്തിൽ പറഞ്ഞാൽ അതും എനിക്കു പെരുത്തു സന്തോഷം."ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ"(Surely we belong to Allah, and to Him shall we return)"  ഒരാൾ മരണപ്പെട്ടെന്നു ആരെങ്കിലും പറഞ്ഞ്  ഒരു ഇസ്ലാംമത വിശ്വാസി കേൾക്കാൻ ഇടയായാൽ അയ്യാൾ ഉടനെ ഇങ്ങനെ പറയുക തന്നെ ചെയ്യും⛹️പിന്നെ ഞാൻ എന്തിനു ശങ്കിക്കണംമയ്യത്താവാൻ⛹️പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ' (Qasasul ambiye-stories of the Prophet)എന്ന ആ തടി മാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലാമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു⛹️തെറ്റുചെയ്തും, അഴിഞ്ഞാടി നടന്നും പ്രതി സ്ഥാനത്ത്പോലീസ് പിടികൂടുമെന്നാവുമ്പോൾ ദീനിയ ത്തിനെ കൂട്ടുപിടിച്ചു മുഖം മറയ്ക്കാനായി      പർദ്ദ ക്കുള്ളിൽ കയറി കൂടുന്നവരുടെ എണ്ണവും വർദ്ധിച്ചു വന്നിരിക്കുന്നു⛹️  ഇവരെ ഒന്നും കുറ്റം പറയാൻ പാടില്ലാത്രേ!  ഇവരെ ഒക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു മാന്യ സദസ്സുകളിൽകൊണ്ടു ഇരുത്തണമത്രേ!!! കുറ്റം ചെയ്യന്നതു മറയ്ക്കാനും പലിശവാങ്ങികൂട്ടിയതു മറയ്ക്കാനും,  ബൈത്തുൽ മാൽ പണം കൈയ്യിട്ടു വാരിയതു മറയ്ക്കാനും  ഇന്ന് മതത്തെ  കൂട്ടു പിടിക്കുന്നു......⛹️ 

   4️⃣എൻ്റെ മകളൊന്നുള്ളതു വളരെ അകലെയാണു⛹️മരണ മറിഞ്ഞാൽ കിട്ടാത്ത ലീവൊക്കെ എടുത്തു,  വിമാനത്തിൽ കയറി  പത്തു പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്തു,  ബന്ധപ്പെട്ട് ഓടി വരരുതെന്നു,  പത്തു പതിനാലു വർഷം മുൻപു തന്നെ ഞാൻ പറയുകയും, ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്⛹️  വിമാനയാത്രാ കാത്തിരിപ്പും, പത്തു പന്ത്രണ്ടു മണിക്കൂർ യാത്രയും  കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു, എന്നെക്കാൾ കൂടുതൽ മറ്റാർക്കാണു അറിയാൻ സാധിക്കുക⛹️
ഇന്നു വേഷം കൊണ്ടു മതം  പ്രഖ്യാപിച്ചു നടക്കുന്നവർ ഒരു കാര്യം പ്രത്യേകം ചിന്തിക്കണം⛹️പണ്ടത്തെ ഉമ്മുമ്മമാർ ഉപയോഗിച്ചിരുന്ന കച്ചേം മുണ്ടും നേര്യതും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നു എന്ന കാര്യം ഒരിക്കലും മറന്നു പോകരുതു 🧎
പാളയം നിസാർ  അഹമ്മദു 
Copyrights (c) All Rights Reserved.
19ജൂലൈ1917-ൽ പ്രസിദ്ധീകരിച്ചതു.



             
21-1-2025 R-MS-M-N-A

Saturday, July 15, 2017

താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ അനുകമ്പ ഇല്ലാത്ത വർഗ്ഗങ്ങൾ

       



           
 


                 താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ


ശുഭാസായാഹ്നം പ്രിയ മിത്രമേ ............GOOD EVENING...........heart emoticon

കഴിഞ്ഞ നാൾ ഒരുദിനം വളരെ .പ്രധാന്യമായി വടക്കൻ ജില്ലയിലേക്ക് എനിക്കു പോകണമായിരുന്നു . തിരുവന്നന്തപുറത്തു ഇസ്കൂൾ യുവജനോത്സവം നടക്കന്ന സമയമാണ് . വടക്കാൻ ജില്ലയിൽനിന്നും ഏറെ പണിപ്പെട്ടു കഷ്ടപ്പെട്ട് മാഷുമാരും കുട്ടികളും ..ഇവിടെ വന്നു തങ്ങണൂ .കലയോടുള്ള ആത്മർതത കൊണ്ട്. 
എനിക്ക് വടക്കോട്ട്‌ പോണമെങ്കിൽ ട്രെയിന ടികെട്ടിനു സ്ലീപർ റിസർവേഷൻ ഒന്നുപോലും ഒഴിവില്ല. .അക്രഡിട്ടറ്റ് പത്രക്കാരെ സകലവനേം വിളിച്ചു നോക്കി ഒക്കെ കൈ മലർത്തുന്നു.
അപ്പോഴാണ്‌ പെട്ടന്ന് ഒർമവന്നതു മിനിസ്റ്റർ ഓഫീസിലെ പെർസൊനെൽ സ്റ്റാഫ്‌ ഒരു പാർടി പയ്യനെ . അയ്യാൾക്ക് വലിയ ബഹുമാനം ഒക്കെ ആണ് എന്നോട് . നമ്പർ തപ്പി പിടിച്ചു ;ഒന്ന് വിളിച്ചു . കൈയ്യോടെ മറുപടീം കിട്ടി " സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പോയാൽ അയ്യാൾ കത്തുനിൽകാമെന്നു.
ടിക്കറ്റു എനിക്കു കിട്ടിതന്നെ ആകണം ഇന്നു . ഞാൻ വണ്ടി എടുത്തു സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പാഞ്ഞുപോയീ . കഷി എന്നേം കത്ത് നില്പുണ്ട് . കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നോതി ,എന്നേം കൊണ്ടു ചീഫ് മിനിസ്ടരിന്റെ ഓഫീസിലേക്ക് കേറി പത്തു മിനിട്ടിനകം .എമർജൻസി ടിക്കറ്റിനുള്ള ഒരു ഇണ്ടാസ്സുംമായി എന്നെ മടക്കി .
എൻറെ പിതാവു 42 വർഷത്തോളം റയിൽ വേ യിൽ നല്ല പദവി അലങ്ക
രിച്ചിരുന്നു . എങ്കിൽ പോലും ഒരു റിസർവേഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു . ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് .
ലോവർ ബർത്ത് ആണ് എനിക്കു മടക്ക യാത്രയിലും ലഭിച്ചതു.
ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും മൂന്നു നാലു ആജാനു ബാഹുക്കൾ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട് . ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കാണാതെ ആയി .സ്വന്തം അച്ഛൻ അമ്മ മാരെ ബഹുമാനിച്ചിട്ടു വേണ്ടേ ....ഞാൻ മുതിർന്ന ആളാണ്‌ എന്നാ പരിഗണന എങ്കിലും നല്കുവാൻ.
ടി .ടി ക്കായി ഞാൻ അല്പം കാത്തു. അയാൾ കടന്നു വന്നപ്പോഴേക്കും ഞാൻ അയ്യാളുടെ ചെവിയിലോട്ട്  വിഷയം അവതരിപ്പിച്ചു .അയ്യാൾ ആ അജാനു ബാഹുക്കളെ അപ്പർ ബര്ത്തുകളിലേക്ക് ഓടിച്ചു വിട്ട്‌ എന്നെ സ്വസ്തനാക്കി .
ഉറങ്ങാനായി വിരിവച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു കിളി നാദം കാതിൽ വന്നു അണഞ്ഞത് .
സാറു എവിടെക്കാ എന്നു ....
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സില് ഉത്തരം വന്നതു ...എങ്കിലും സ്ഥലം പറഞ്ഞു .
അപ്പോൾ വനൂ അടുത്ത നാദം ...7,8 മണിക്കൂർ യാത്രയുണ്ടല്ലോ സീറ്റു വച്ചു മാറാമോ എന്നു....
സ്ത്രീ അല്ലേ ...., എന്തെങ്കിലും അസൌകര്യം വന്നിട്ടാവും ദയനീയം ആയി ഈ ആവശ്യം എൻറെ മുന്നിൽ വക്കുന്നതു എന്നു എനിക്കു തോന്നി. നല്ല ആഡ്യ ത്വം ഉള്ള മുഖമാണ് ,സുമുഖി ആണു സുന്ദരിയും ആണു , 7,8 മണിക്കൂർ കമ്പനി കൂടാൻ നല്ലൊരു അവസരവും ആണു . എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്ന് ഉണർന്നു.........
ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല ....ഉറക്കെ .കൃത്യം ആയി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ ! അവരവർ അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീ "
അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി തുറിച്ചു എന്നെ നോക്കി ..ഉറക്കെ പറയണതു എന്റെ കാതിൽ വീണൂ ...താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ പക്ഷെ എന്റെ ചെവി അല്പം പവർഫുൾ ആയി പോയീ. ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു ....നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീയത്രയിൽ ഒന്നും കിട്ടാൻ പോണില്ല എന്ന്...
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റെഷനുകൾ പിന്നിട്ടപ്പോൾ കോഫ്ഫീയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി എനിക്കു ഓഫർ ചെയ്തു .ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അത് അവൾ തന്നെ കൊടുത്തു കഴിഞ്ഞിരുന്നു ....
എന്റെ മനസ്സ് എന്നോട് -പറഞ്ഞൂ അസൌകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പിക്കു കൈനീട്ടിയത് ഒട്ടും ഉചിതം ആയില്ലായിരുന്നു എന്ന്..........ഒരു യാത്രയിൽ എന്തിരിക്കുന്നു ....അല്പം കഴിഞ്ഞു ഇറങ്ങി പോകേണ്ടവർ തന്നെയാണ് നമ്മൾ എല്ലാം . ;ചില ബന്ധങ്ങൾ സ്ഥപിക്കപെടുന്നു ...ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തച്ചുടക്കപ്പെടുന്നു . ഒരാളും ഒരാളുടെതും ആവണില്ല്യ ....പിന്നല്ലേ ഒരു റെയിൽവേ ;;;;;;;;;;;;;;;;;;;;;;;;;;;;;;;ബർത്ത് . ശുഭാശംസകൾ പ്രിയ മിത്രമേ !!!!!! 





ശുഭ സായാഹ്നം നല്ലമിത്രേമ......√
ആകാശത്തേക്കു കണ്ണും നട്ടു,
നാളയേ കിനാവുകാണും ,
ഹേ വൃദ്ധ വൃക്ഷമേ,
നീ അറിയുമോ നിൻ വസന്തം,
മടങ്ങീടില്ലിനി ഒരിക്കലും.









Saturday, July 01, 2017

മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു.

                 
                                                         



                   
                                 


               ..                     .മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നൂ ഈ കണ്ണു ഇതെത്ര           കണ്ടതാ..............
🍎🍎🍎🍎🍎🍎🍎🍎🍎🍎🍏🍏🍏🍏🍎🍎🍎🍎🍎


   നല്ലൊരു രാത്രിയും ദിനവും ആവട്ടെ ഇന്നു
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം.  എന്റെ ചിത്രം തന്നെ മൂന്നും.  ഒന്നു എന്റെ മാതാവിന്റെ ഒക്കത്തു ഞാൻ ഇരിക്കുന്നു,രണ്ടാമത്തേതിൽ മാതാവിന്റെ മടിയിൽ ഇരിക്കുന്നു ..പിന്നെ ഒന്നിൽ മാതാവിന്റെ സഹോദര ഭാര്യയുടെ ഒക്കത്തു ഇരിക്കുന്നു. അവർ എന്റെ മാമിയാണ്. അതായതു എന്റെ നബീസമാമി  (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി).   എത്ര ഊഷ്മളം ആയിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവില്ല്യ.                                
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു . ആർഭാടമായ വിവാഹം . അടുത്ത ബന്ധത്തിൽ പെട്ടതാ .അടിപൊളി ബിരിയാനി യും അടീഷണൽ സാധനങ്ങളും കൂടെയുണ്ട് . ബിരിയാനി ഇഷ്ട ഭക്ഷണമല്ല .വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു .ആ ആലസ്യത്തിൽ  ഓഡിടോറിയത്തിൽ  ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ . വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികിലേക്കു വന്നു. ആ പെണ്‍കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളിക്കുന്ന ഒരു കുട്ടിയും ഉണ്ടു , ആർഭാടമാണ്‌ അമ്മയുടെയും കുഞ്ഞിന്റെം വേഷം.   വെളുക്കെ ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി  "എന്നെ തെരിയുമാന്നു". . ഞാൻ ഓർമ്മയിൽ പരത്തി.  ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ് കണ്ടിട്ടുമില്ല .
ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു- 'ഇതൊക്കെ ആണു  സ്വന്തക്കാർ, ബന്ധക്കാർ.'
 ഞാൻ നല്ലോണം ഒന്ന് ചമ്മി. ഒട്ടും അറിയണില്ല്യാ എനിക്കതിനെ.  ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി . മറുപടി കൃത്യമായി വന്നു .
ഇതാണു  നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകളുടെ മകൾ ....  അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ .  അതിന്റെം കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു ..  ഹോ !
 എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോണ്‍ നമ്പർ അടക്കം വ്യക്തമായ മറുപടി തന്നു . മൈക്രോസോഫ്റ്റിൽ പ്രോഗ്രാമ്മർ ആണു ,  നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ ഭർത്താവ്!   മൈക്രോസോഫ്ടും  ഇമാമും  എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു  ....അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു  3 ലക്ഷം രൂപയാണ് ഫീസ്സു.  അതിന്റെ ഭർത്താവിനെ കാണാൻ എനിക്ക് തിടുക്കമായി . നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിചെന്നു അവൾ കൂട്ടി വന്നു.
വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻസ് . 27,28  വയസ്സേ പ്രായം ഉണ്ടാവൂ. എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ എന്നെ  വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി .  ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ആ പയ്യൻസ്  ഈ പ്രായത്തിൽ തന്നെ. ആ ആഢ്യ മുണ്ടു ആ മുഖ പ്രസാദത്തിലും .

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.

എന്റെ പിതാവിന് ഏഴു ഉണ്ടു സഹോദരങ്ങൾ, മാതാവിന്  ഒരാളും. അവരെ ഒക്കെ നന്നായി അറിയാം . അവരുടെ സന്താനങ്ങളെം അറിയും.  അവരുടെ കുട്ടികളിൽ പലരേം അറിയില്ല.   അതാണ്‌ വാസ്താവം . പലരും പല ദിക്കിലാണ്. പോകാഞ്ഞിട്ടോ എവിടെയെങ്കിലും വച്ചു  കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല. ഇപ്പോഴത്തെ ആർഭാടത്തിൽ  ചില കുട്ടികൾ മൈൻഡ് ചെയ്യാറില്ല.  അതേ നാണയത്തിൽ നാമും തിരികെ കൊടുക്കുന്നു അത്രേയുള്ളൂ കാര്യം വെറും സിമ്പിൾ .
ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക്  വരുന്നു . അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും  . കുറഞ്ഞ ചെരിപ്പും അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു ,അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടാവും . അതു വളർത്തു ഗുണം .മാതാ പിതാക്കൾ കാണിച്ചുകൊടുക്കുന്ന വഴി മക്കൾ കാണിക്കുന്നു . ഈ കണ്ണ്  ഇതൊക്കെ എത്ര കണ്ടതാ.  അത്രേള്ളു !!!



copy  right al rightsreserved  .
 wordpress .co  ലും Twitter ലും   2015 ൽ  പ്രസിദ്ധീകരിക്കപ്പെട്ടു  ഗൂഗിൾ പ്ളസ്സിൽ  ഏറെ റിഡർ ഷിപ്പു നേടിയ ബ്ളോഗ് ആണു് ഇതു.

⛈️The monster that hid halfway⛈️ 🚦പതുങ്ങിപ്പോയ ഭീഷണി 🚦

The terrifying monster that cast a shadow of fear and threatened the world has finally transformed into a harmless kitten, signaling the end...