bulletindaily.blogspot.com

Saturday, June 17, 2017

ഇന്ന് അന്തിവരെ മഴ ശമനമില്ലാതെ തകർക്കുക തന്നെ ചെയ്യും

 ചിത്രങ്ങൾ: Government Teacher Education Training College, തൈക്കാട്, തിരുവനന്തപുരം 

      
       2️⃣ ടെറസ്സിൽ വീഴുന്ന മഴയുടെ കാതടപ്പിക്കുന്ന ഒച്ചകേട്ടാണു ഉണർന്നതു. വിദ്യാഭ്യാസ വർഷത്തെ ആരംഭത്തിൽ പതിവാണിതു. ഇടവപ്പാതിയുടെ കലാശകൊട്ടിൽ കുടയില്ലാതെ പുറത്തേക്ക് ഇറങ്ങുക വയ്യ. രാവിലെ ഓഫീസിൽ പേകുന്നവഴി ഗവണ്മെന്റ് Bed ട്രയിനിംങ്ങ് കോളേജിലൊന്നു കേറണം.
നടൻ മോഹൻലാൽ പഠിച്ച മോഡൽ ബോയിസ്സ്കൂൾ ഈ ബിൽഡിംഗിൻെറ താഴെ നിലകളിലാണു..മോഡൽ സ്കൂളിലെ കുട്ടികൾ ക്ളാസിലേക്കു കയറുന്ന 9.30 വരെ ആൺകുട്ടികളുടെ കുസൃതികളും,ഒച്ചയും ബഹളവുമായിരിക്കും Bed Training collegeഉം പരിസരവും.      ട്രയിനിംങ്ങ് കോളേജിലെ പ്രിൻസിപ്പൽ എൻെറ അടുത്ത  മിത്രമാണ്. പാലക്കട്ടെ കോളേജിൽ ആയിരുന്നു. ഇവിടെ മാറി വന്നിട്ടു കുറേ നാളായി. എന്നെ എന്നും വിളിക്കുണൂ ഒഫീസിലേക്ക് ഒന്നു വരാൻ. പുള്ളിക്കാരൻെറ ഓഫീസ് ഗർവ്വൊക്കെ എന്നെ കാണിക്കാനാവണം ഈ വിളി. പിന്നെ ഏറേ നേരം വളരെ വിശാലമായ ആ വലിയ പ്രിൻസിപ്പൽ  റൂമിൽ സൊറ പറഞ്ഞു ഇരിക്കയും ചെയ്യാം.അയ്യാൾ വിളിക്കുബോഴെല്ലാം അടുത്ത ആഴ്ച ആകട്ടേ എന്നു പല അവധി പറഞ്ഞു എനിക്കു തന്നെ മടുത്തിരിക്കണൂ.......ഒരാളെ പറഞ്ഞു നിർത്തി എത്ര നാളാണു മനസ്സു മടുപ്പിക്കുക. പോരാത്തതിനു അയ്യാൾ കേരളാ യൂണിവേഴ്സിറ്റി സെനറ്റിലെ ഒരു സിൻഡിക്കേറ്റ് മെമ്പറും കൂടിയാണു! പരിചയക്കാരുടെ മക്കൾക്കായ് പലതവണ കക്ഷിയുടെ ശുപാർശ സേവനം ഞാൻ പ്രയോജനപെടുത്തിയിട്ടുണ്ടു. 

               3️⃣അതു കൊണ്ടു ഇന്ന് തന്നെ അയ്യാളെ ചെന്നു കാണണമെന്നു എൻ്റെ മനസ്സും ഉപദേശിച്ചു. എൻെറ മനസ്സു ചിലപ്പോഴെങ്കിലും അങ്ങനെയാണു. നന്മയുള്ള നല്ലകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.ഇന്നു അന്തിവരെ ഈ മഴ ശമനമില്ലാതെ പെയ്യുക തന്നെ ചെയ്യുമെന്നു തോന്നണൂ. മഴപെയ്യട്ടേ ആർക്കാചേതം, ഒരു നഷ്ടവുമില്ല...നേട്ടങ്ങളേള്ളൂ.കുടക്കച്ചോടക്കാർക്കും, കുട നന്നാക്കുന്നവർക്കും.എനിക്കു ഇന്നു നഷ്ടമാ ഉണ്ടാവുക!!!കൂടുതലും ഞാൻ  ധരിക്കുക വെള്ള വസ്ത്രങ്ങളാണ്. ഷൂസുമതെ. അടുത്തു കൂടി പോകുന്ന സകല വാഹനങ്ങളും എന്നെ ചെളി കുളിപ്പിച്ചേ അടങ്ങൂ. കുട്ടികളെ പഠിപ്പിക്കുന്ന കുട്ടികളുടെ കോളേജിലേക്കാണു ഞാൻ പോകുന്നതു. നിശബ്ദതയുടേയും, അച്ചടക്കത്തിൻേറയും, സകല വിധ നൈർമ്മല്ല്യത്തിൻേറയും പഠന കേന്ദ്രമാണതു.
ഞാൻ എൻെറ യൗവ്വനകാലത്തു നിരവധി തവണ ഈ കലാലയത്തിൽ ഞാൻ വന്നിട്ടുണ്ട്... അതൊന്നും എൻ്റെ പഠന ആവശ്യത്തിനു വേണ്ടി ആയിരുന്നില്ല........
അതോർക്കുബോൾ അന്നു കാണിച്ച തൻേറടമൊക്കെ ഓർത്തെടുക്കും....
ശനിയാഴ്ചകളിൽ പ്രൗഢവും, പൂർണ്ണ നിശബ്ദവുമായ ആ കോളേജു ലൈബ്രറികളിൽ കൂട്ടുകാരിയോടൊപ്പം ചിലവഴിച്ച അനർഘ നിമിഷങ്ങൾ ഓർമ്മയിൽ വരും. 
           
              4️⃣രാവിലെ 9.30 നു കസേര പിടിക്കുന്ന ഞങ്ങൾ ഉച്ചക്ക് 2.30 നു ഒക്കെയാവും  മടങ്ങുക. അന്നത്തെ ലൈബ്രറേറിയനും, അന്നത്തെ അദ്ധ്യാപകർക്കും ഞങ്ങളെ വളരെ പ്രിയമായിരുന്നു. ആ ബന്ധത്തേയും. അന്നു അവിടത്തെ വിദ്യാർത്ഥി പോലുമല്ലായിരുന്നൂ ഞാൻ. പുറത്തു നിന്നുള്ള ഒരാളായ എന്നെ അവരൊക്കെ അത്രയും സ്നേഹമായ് അന്നു കണ്ടതിനു പിന്നിൽ എന്തായിരുന്നൂ കാരണം എന്നു ഇന്നും ഞാനറിയണില്ല്യ..അത്രയും സ്വാതന്ത്ര്യം ഞങ്ങൾ അന്നു അവിടെ അനുഭവിച്ചതിനു കാരണം....അവളുടെ മാസ്മരികമായ പെരുമാറ്റവുമാവാം....
അല്ലെങ്കിൽ എന്നിലെ എന്തെങ്കിലും പ്രത്യേകതയുമാവാം....എങ്കിലും ഒന്നുണ്ട് വീട്ടിനുള്ളിലും, അതിനേക്കാൾ ഉപരി പുറത്തും  വെൽഡ്രെസ്സ്ഡ് ആയിരുന്നു ഞാൻ എപ്പോഴും🏃ഒന്നു മാറിനിൽക്കൂ, പിന്നെ വരൂ എന്നു ഒരാളും, ഒരു ഉദ്യോഗസ്ഥനും പറഞ്ഞു ഞാൻ കേട്ടിട്ടുമില്ല🤾പിൽക്കാലത്ത് ഇതൊക്കെ ഞാൻ സ്വയം വിലയിരുത്തിയിട്ടുണ്ട്.  കറയറ്റ ജഗദീശ്വരഭക്തിയും, ഈശ്വരാധീനവും, സത്യസന്ധതയും തന്നെയാണു "മനം പോലെ" കാര്യങ്ങൾ നടന്നു കിട്ടന്നതിനു നിദാന മാകുന്നതെന്നു മനസ്സിലായിട്ടുണ്ട്. കുടുംബത്തിലെ വിഷമ കാര്യങ്ങൾ യാദൃശ്ചികമായി  എന്നോടു സംസാരിക്കുന്ന  സൗഹൃദങ്ങളോട് പോംവഴി ഞാൻ  ഉപദേശിക്കാറുണ്ടു. നമ്മുടെ നാവിൽ നിന്നും ഉതിരുന്നവ ഗുളികൻ നിൽക്കുന്ന നേരത്താണെങ്കിൽ നല്ലവ നല്ലപോലെ നടക്കുക തന്നെ ചെയ്യും. അത്രേള്ളു കാര്യം.

       5️⃣ മുൻപ് മൂന്നു പേരുൾപ്പെട്ട എക്സാമിനേഷൻ  സ്പെഷ്യൽ സ്ക്വാഡിൽ ഈ പ്രിൻസിപ്പൽ ഉണ്ടായിരുന്നു. യുണിവേഴ്സിറ്റി കോളേജിൽ പരീക്ഷകൾ നടക്കുന്ന സമയം. ഇദ്ദേഹവും മറ്റ് സ്ക്വാഡ് അംഗങ്ങളും കൂടി  തുണ്ടു കൊണ്ടു വച്ച് കോപ്പി യടിച്ച ഒരു പെൺകുട്ടിയെ പൊക്കി.  ആ പെൺകുട്ടി കോപ്പി അടിക്കാൻ കൊണ്ടു വന്ന തുണ്ടുകൾ എങ്ങോട്ടോ മുക്കി. ഇവർ ശരീര പരിശോധനക്കു ഒരുമ്പെട്ടു. ആ പെൺകുട്ടി പൊലീസ് ഡിപ്പാർട്ട്മെന്റലെ ഒരാളുടെ മകളായിരുന്നു. തർക്കമായി.  ആകുട്ടിയുടെ അച്ഛനും എൻ്റെ സുഹൃത്തായിരുന്നു.   DGPക്കു പരാതി നൽകി. എന്നിട്ട് വാർത്താ സമ്മേളനവും വിളിച്ചു. പ്രിൻസിപ്പലിന്റെ പേരു മാദ്ധ്യമങ്ങളിലൂടെ പുറത്തു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു ഈ പ്രിൻസിപ്പൽ എന്നോടു അപേക്ഷിച്ചു.  അടുത്ത ദിവസം വാർത്താ സമ്മേളനം നടന്നു.  എനിക്കു അറിയുന്നവരെക്കൊണ്ട് ആ വാർത്താ സമ്മേളന വാർത്ത പുറത്ത് വരാതിരിക്കാൻ എന്നാൽ കഴിയുന്ന സഹായം അന്നു ചെയ്തു കൊടുത്ത നന്ദി പ്രകാശനം പലപ്പോഴും ഈ പ്രിൻസി യിൽ നിന്നും ഉണ്ടായിട്ടുണ്ട്.  ഏതു വാർത്തകളും വെണ്ടക്ക വലിപ്പത്തിൽ ഏതു മാദ്ധ്യമങ്ങളുടെയും  മുൻ പേജ്കളിൽ വരുത്താനും, ഉൾപേജുകളിലേക്കു അപ്രധാനമായി മാറ്റാനും സ്വാധീനമുള്ള സൗഹൃദങ്ങൾ അന്നു തലസ്ഥാനത്ത് ഉണ്ടായിരുന്നു.ഇപ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വരാതെ വന്നാൽ സമൂഹ മാദ്ധ്യമങ്ങൾ അവ ഏറ്റെടുക്കും....പതിനായിരം പേരുള്ള രണ്ടു അക്കൗണ്ട്കൾ ധാരാളം മതി,  ഒരാളുടെയോ, കുടുംബത്തിൻ്റെയോ കട്ടയും ബോർഡും മടങ്ങി  അവരൊക്കെ നാടുവിട്ടു പോകാൻ.  

          6️⃣ആ കോളേജിലേക്കാണു വർഷങ്ങൾക്കു ശേഷം പടികളേറി ഉറ്റ സുഹൃത്തായ പ്രിൻസിപ്പലിൻെറ റൂമിലേക്ക്‌ ഞാൻ നടക്കുന്നതു............
അവൾ എഴുതിയ ആ ആട്ടോഗ്രാഫിലെ വരികൾ എവിടെയോ എൻെറ പിന്നിൽ തേങ്ങുന്നതു പോലെ.............
ദു:ഖമേ!.നിനക്കു പുലർ കാലവന്ദനം...
കാലമേ നിനക്കു അഭിനന്ദനം...
എൻെറ രാജ്യം കീഴടങ്ങി...
എൻെറ ദൈവത്തെ ഞാൻ വണങ്ങി.
ആദിയും അന്തവും ആരറിയാൻ,
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ,
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ,
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ,
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ,
എല്ലാം മറക്കുവാൻ കാലമേ മരുന്നു തരൂ....
പാളയം നിസാർ അഹമ്മദ്‌ , Copyright All Rights Reserved.Saturday17June2017  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്👁️ 

R seen 10-aug-2024

Sunday, April 10, 2016

കാണാതെ പോയ എൻറെ ഡയറി കുറിപ്പുകൾ ......



     ഇന്നെരു തിരക്കില്ലാത്ത ദിവസം ആവണമെ ന്നു ദൈവത്തിനോട് ഉണർത്തി കൊണ്ടാണു ഞാൻ ഉണർന്നതു ⛹️അനിയന്റെ കുട്ടിയുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണു ⛹️അവൾ ഇന്ത്യൻ ബാങ്കിൽ  മാനേജറാണു ⛹️തിങ്കൾ 12 മണിക്കു കുടപ്പനകുന്നു സിവിൾ സ്റ്റേഷനിൽ വച്ചു⛹️
ഒരിക്കൽ തോറ്റതാ⛹️പിന്നെ ഒരിക്കൽ അവന്മാർ പറഞ്ഞ സമയത്തു പോകാനും ആയില്ല⛹️ പുതിയ ഒരു ഡേറ്റ് വാങ്ങണം . ഓൺ ലൈൻ നോക്കി ⛹️ഒരുമാസം പിന്നേം കഴിഞ്ഞാലേ ഡേറ്റുള്ളു⛹️കുട്ടിക്കാണേൽ  ടെസ്റ്റ് കഴിഞ്ഞിട്ടു വേണം അകലെപോകാൻ⛹️രണ്ടു നാൾക്കു അകം  ഡേറ്റ്കിട്ടി തന്നെ ആകണമത്രേ⛹️ നമ്മുടെ RTO  ഓഫീസല്ലേ⛹️ 
ഏതിനും നോക്കാമെന്നു ഞാൻ പറഞ്ഞു ⛹️ വണ്ടിയും എടുത്തു ഇന്നലത്തെ നട്ട വെയിലത്തു കുടപ്പനക്കുന്ന് ലക്ഷ്യം വച്ച് വണ്ടി കത്തിച്ചു വിട്ടു. 
മീന ചൂടേറ്റു റോഡു തിളക്കുന്നു⛹️ആ ചൂടിൽ ഒരു മനുക്ഷ്യ് ജീവിപോലും റോഡിൽ ഇല്ല ⛹️തിരുവനന്തപുരം പേരൂർക്കടയിലെ കുടപ്പനക്കുന്നിനു ചില മഹിമയൊക്കെ ഉണ്ടു⛹️ ഒരു 25 വർഷം മുൻപൊക്കെ അതിലേ പോണവന് ചീത്തപ്പേരു കിട്ടാൻ അധിക ദൂരം പോകേണ്ട അവശ്യമില്ല⛹️പ്രോസ്റ്റിട്ട്യൂട്ടുകളുടെ വിഹാര ഭൂമിയാണ്‌ അവിടം⛹️ദൂരദർശൻ കേന്ദ്രം അവിടെ വന്നപ്പോൾ കുറെ ഏറെ മാറ്റം വന്നു ⛹️പിന്നെ അതിനകത്തായി അതിൻ്റെ കേന്ദ്രം⛹️ഒരു ന്യൂസ് വായിക്കാൻ സിലക്ഷൻ കിട്ടണമെങ്കിൽ, സീരിയലുകൾക്കു അനുമതി കിട്ടണമെങ്കിൽ പലരും പലർക്കും വഴങ്ങി കൊടുക്കണമെന്നു വരെ പണ്ടു ശക്തമായ ജന സംസാരമുണ്ടായിരുന്നു👯 ഇതു എൻ്റെ അഭിപ്രായം അല്ല⛹️ ഞാൻ അതൊന്നും കണ്ടിട്ടുമില്ല⛹️ സിറ്റിയിലെ ജനങ്ങൾ പണ്ടു പറയുന്നത് അങ്ങനെ ആയിരുന്നു ⛹️ വേറെകൊറേ ചാനലുകൾ വരാൻ തുടങ്ങിയപ്പോൾ .......ആ കാര്യങ്ങളൊക്കെ അവർ വീതം വച്ചെടുത്തൂ. ന്യൂസ് ആയും സീരിയലുകൾ ആയും മറ്റും, മറ്റും .................⛹️ കുടപ്പനക്കുന്നിനു ആ പഴയ പ്രതാപം പോയി ⛹️ ഇപ്പോ കലക്ടറേറ്റും മറ്റു  ഓഫീസ്സുകളും സിവിൽ സ്റ്റേഷൻ കൂടി വന്നു⛹️ അവിടേക്കാണ്  ഞാൻ കയറിചെല്ലേണ്ടതു⛹️വാഹനം ഒരുഭാഗത്ത്‌ പാർക്കു ചെയ്തു ഒഫീസ്സിലേക്ക് ചെന്നു ⛹️  നിറയെ പല പല ഓഫീസുകൾ ഉണ്ടതിനകത്തു⛹️എനിക്ക് പോകേണ്ട RTO  ഓഫീസ്സ് ഏറ്റവും മുകൾ  നിലയിലാണ് ⛹️ലിഫ്റ്റിനു ഞെക്കിയിട്ട് മാറിനിന്നു⛹️ 6 ആം നിലയിലെ  ഓഫീസിലേക്ക് കടന്നപ്പോൾ , കടുകു മണി വാരി എറിഞ്ഞാൽ വീഴാത്ത വിധം  നല്ല കൂട്ടമുണ്ടു ⛹️തിരക്കു മറികടന്നു, ഒരു കൗണ്ടറിൽ എത്തി⛹️വന്നകാര്യം പറഞ്ഞു⛹️കൗണ്ടറിൽ  മൊബൈലിൽ കിന്നരിച്ചുകൊണ്ടിരുന്ന  പെണ്ണു ദാർഷ്ട്യത്തോടെ  തന്നെ മൊഴിഞ്ഞു⛹️ റീ ടെസ്റ്റ്നുള്ള പണം അടച്ചിട്ടു⛹️വെള്ള പേപ്പറിൽ അപേക്ഷ എഴുതി കൊടുത്തു ക്യൂ നിക്കണമത്രേ⛹️ ആ രീതിക്ക് ഞാൻ പോയാൽ ഇന്നു വൈകിട്ടാവും വീട്ടിലേക്കുള്ള  എൻ്റെ തിരിച്ചു പോക്കു⛹️ഞാൻ കൗണ്ടറിനു  പിന്നിലേക്ക്‌ എത്തി നോക്കി⛹️ഉദ്യോഗ പദവി അനുസരിച്ച്  ഓരോ മേശയിലും ബോർഡു കെട്ടിത്തൂക്കി ഓരോരുത്തർ വലിയ ഗമയിൽ സൊറപറഞ്ഞി രിപ്പുണ്ട് ⛹️ കമ്പ്യൂട്ടർ ഉള്ളവരും ഇല്ലാത്തവരും, മൊബൈലിൽ കുത്തുന്നവരുമുണ്ടു ⛹️
മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്നവർ എന്റെ ദൃഷ്ടിയിൽ വാടസാപ് -ഫേസ് ബുക്ക്‌ തൊഴിലാളിയാണ്⛹️സർക്കാർ ശമ്പളം അതിനു അവർ വാങ്ങുന്നൂ എന്നു മാത്രം⛹️രാവും പകലും മൊബൈലിൽ കുത്തീട്ടും സർക്കാരിന്റെ വകയായി എനിക്കു മുക്കാൽ ചക്രം തരുന്നില്ല⛹️
ഞാൻ കൗണ്ടർ കടന്നു സീനിയർ സൂപ്രണ്ടു ( SS ) എന്ന ബോർഡ്‌ കണ്ട സ്ഥലത്തേക്കു നടന്നു ⛹️ ആരൊക്കെയോ ശൂ..ശൂ എന്നു എന്നെ വിളിക്കുന്നുണ്ട് ⛹️ ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല ⛹️സീനിയർ  സൂപ്രണ്ടിന്റെ  സീറ്റിൽ സ്ത്രീയാണു⛹️ സാധാരണ സ്ത്രീകളെ വെല്ലുന്ന പൊക്കം⛹️ ഇരുപ്പിൽ തന്നെ പൊക്കമറിയാനാവും⛹️ റോസ് മിൽക്ക് കള്ളർ സാരി ഫ്ലീറ്റിട്ടു അതിമനോഹരമായി ഞൊറിഞ്ഞുടുത്തൊരുങ്ങിയിട്ടുണ്ട്⛹️48 കഴിഞ്ഞിട്ടുണ്ടാവണമവർക്കു⛹️  എങ്കിലും പറയില്ല⛹️  ഉദ്യോഗ പദവി വച്ചു ആ പ്രായം ഞാൻ ഊഹിച്ചതാണു⛹️നെറ്റിയിൽ ചന്ദനവും, അതിൽ കുങ്കുമവും,  നിറ നെറ്റിയിൽ സിന്ദൂരവും തൊട്ടിട്ടുണ്ട് ⛹️അപ്പോ വിശ്വാസിയാണു⛹️എൻ്റെ കാര്യം പെട്ടെന്നു നടക്കുമെന്നു എൻ്റെ മനസ്സും അതു ഗണിച്ചു ⛹️നല്ല തിരക്കിലാണവർ⛹️
എന്നെ കണ്ടു  മുഖമുയർത്തി നോക്കി .......⛹️ആഗമന ലക്ഷ്യം ഞാൻ അവരോടു പറഞ്ഞു ⛹️ മുൻ പരിചയമൊന്നുമില്ല⛹️ ആദ്യമായി  ഞാൻ അവരെ കാണുകയുമാണ്⛹️ മുന്നിലെ കസ്സാലയിൽ ഇരിക്കാൻ പറഞ്ഞു...⛹️മേശവലിപ്പിൽ നിന്നു ഒരു വെള്ളക്കടലാസ് എടുത്തു എന്തൊക്കെയോ എഴുതി⛹️ആ കടലാസ് എൻ്റെ നേരെ നീട്ടി പേരും ഒപ്പുമി ട്ടു കൊടുക്കാൻ⛹️അതു രണ്ടുമിട്ടു ആപേപ്പർ മടക്കി നൽകി⛹️മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഒരു ബോർഡ് വച്ച മുറിയിലേക്കു അവർ എന്നെയും കൂട്ടി കൊണ്ടു നടന്നു⛹️അവിടെ കാക്കി ഉടുപ്പിനുള്ളിൽ ഒരു കാലമാടനെ ഞാൻ കണ്ടു .... ⛹️ആളു വലിയ ഗമയിലാണ്⛹️ ചുറ്റും കൊറേ മനുക്ഷ്യർ പട്ടിണി പാവങ്ങളെ പോലെ കുനിഞ്ഞു വണങ്ങി അയ്യാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നുണ്ട് ⛹️ഡ്രൈവിംഗ് സ്കൂളു കാരാവണം⛹️അവരുടെ ആ നില്പു കണ്ടാൽത്തന്നെ ആർക്കും മനസ്സിലാവും ⛹️
എന്നേം കൊണ്ട് ആ മുറിയിലേക്കു വന്ന ആ സ്ത്രീയെ കണ്ടപ്പോൾ അയ്യാൾ അവരെ നോക്കി നന്നായി ചിരിച്ചു⛹️  പിന്നെ ബാക്കി ചിരി എനിക്കും പങ്കിട്ടു⛹️ആ കാക്കിയുടെ മുഖത്തെ ഗൗരവമൊക്കെ അലിഞ്ഞലിഞ്ഞു പോയി⛹️
അവർ കമ്പ്യൂട്ടറിൽ എന്തൊക്കെയോ എന്റർ ചെയ്തു ⛹️തൊട്ടു അടുത്ത വർക്കിങ്ങ് ഡേ   ആയ  ചൊവ്വാഴ്ചക്കു ദിവസം അനുവദിച്ചു കാക്കിക്കാരനെ കൊണ്ടു ഒപ്പും വാങ്ങി, ആ ഓർഡർ എൻ്റെ കൈയ്യിൽ തന്നു⛹️ ഇത്രയേയുള്ളൂ ഓഫീസ് ഫോർമാലിറ്റി⛹️മുറിക്കു  പുറത്തേക്കു  ഇറങ്ങുമ്പോൾ  അവരെ  നോക്കി   " ഞാൻ പൊയ്ക്കോട്ടെ"  എന്നു ചോദിച്ചു കൊണ്ടു  കൈ രണ്ടും എടുത്തു ഞാനവരെ  തൊഴുതു⛹️ചിര പരിചിതനെ പോലെ    അതിയായ സന്തോഷത്തോടെ അവർ മന്ദഹസിച്ചു കൊണ്ടു തലകുലുക്കി  എന്നെ യാത്രയാക്കി⛹️താഴേക്ക്‌ പോകാൻ ലിഫ്റ്റിനു ഞെക്കിയിട്ട്   കാത്തു നിൽക്കുമ്പോഴും⛹️അവരുടെ മിഴികൾ എന്നെ പിന്തുടരുകയായിരുന്നു⛹️എവിടെയോ മുൻപു കണ്ടു മറന്ന മുഖം പോലെ⛹️
ഇതും കുടപ്പനക്കുന്ന് സിവിൾ സ്റ്റേഷനിലെ ഒരു സർക്കാർ ഓഫീസ്സാണ്⛹️ഒരിക്കൽ കൂടി അവരെ കാണാനായി എന്തെങ്കിലും ആവശ്യം പറഞ്ഞു  വീണ്ടും വരണമെന്നു വൃഥാ എന്റെ മനസ്സു മോഹിച്ചു .......................................................

പാളയം നിസാർ അഹമ്മദ് 
Copyright   (c)  All Rights Reserved.







Monday, March 14, 2016

നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം, ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,


നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം,
ഗന്ധർവനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,  ചങ്കിനുള്ളിലെ തേൻമഴയായ് മാറുന്നു നീ🥇
ശാന്തമായ് വീഥികളോരോന്നു പിന്നിടും,
ഏകാന്ത പഥികയായ് തീർന്ന നിൻജന്മം, 
ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ,
മൊഴി മുത്തായെൻ മുഖപുസ്തകത്തിൽ🥇
തേൻ മാവിൻ തണലിലെ പൂമരചോട്ടിൽ,
ചേർന്നെഴുതിയ കിനാക്കളെല്ലാം,
ഉതിർന്നു വീണൂ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും🥇
വിധിയിതനുവാദമില്ലാതെ വന്നതോ,
മരണമേകാനായ്‌ തേടി വന്ന വിധിയിതോ,
വിടർന്നു വിലസുമാ ആശംസാ 
തേരോട്ടം,
ഉതിർന്നു വീഴുന്നു സായന്തനം വരെ🥇
.........പാളയം നിസാർ അഹമ്മദു
(c) copy rights reserved
Published on 2016 March 16— 
thinking about someone special.

!ഞാൻ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ അത്തറും കൊണ്ട് ഇവരൊക്കെ ക്യൂ നിന്നേനെ


heart emot     അല്പനാൾ മുൻപ് പേരക്കുട്ടിയുമായി ചെന്നൈ പട്ടണത്തിലേക്ക് ഒരു യാത്ര വേണ്ടിയിരുന്നു🏃 അന്നവൻ തീരെ ചെറിയ കുഞ്ഞാണ്🏃 പ്രാം എന്ന കുട്ടികൾക്കുള്ള ഉരുട്ടു വണ്ടിയിൽ കുഞ്ഞിലേ ലണ്ടൻ നഗരി മുഴുവൻ ചുറ്റി കറങ്ങീട്ടാവാം, വളരെ ഉച്ചത്തിൽ ഒരു ശബ്ദം കേട്ടാലും അപരിചിതർ കൈ നീട്ടിയാലും, വലിയ വായിലെ ഉച്ചത്തിൽ നിലവിളിക്കുന്ന പ്രകൃതമാണവനു⛹️

          2️⃣ബ്രിട്ടീഷ്‌ എയർ വേയിസ്സു ആവുമ്പോൾ അല്പം മണിക്കൂറുകൾ ലാഭം കിട്ടും⛹️ഇൻർ നാഷനൽ ഫ്ലൈറ്റ് ആയതിനാൽ കാലുകൾ നീട്ടി നല്ല സുഖമായി  ഇരിക്കാനാവും🧎തിരുവനന്തപുരത്തു നിന്നും ബ്രിട്ടീഷ് എയർവെയ്സിനു വിമാനം ഇല്ല🤾 രക്ഷിതാക്കൾ ചെന്നൈയിൽ എത്തുമ്പോൾ അവനെ ബ്രിട്ടീഷ്‌ എയർ വേയിസ്സിൽ കേറ്റിവിടണം🧎 അതിനയിട്ടയിരുന്നു ഞങ്ങളുടെ ചെന്നെ യാത്ര🧎അവരുടെ വീടും ചെന്നൈ നഗര മദ്ധ്യത്തിൽ തന്നെ🧎 ഞാനും ഭാര്യയും  പത്തു നാൾ ചെന്നൈ പട്ടണം മുഴുവൻ കണ്ടു നടന്നു🧎 നസീർമാമ ഉണ്ടായിരുന്നപ്പോൾ ബാലാജി സാറിന്റെ  (മോഹൻലാലിന്റെ ഭാര്യാ പിതാവ്) കാറിലാണു സകല സ്ഥലത്തും ചുറ്റികറങ്ങുക🤾അതിനിടക്ക് ഫേസ് ബുക്കിലെ കുറേ ഫ്രെണ്ട്സ്സിനെ മീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കി🤾പഞ്ചാര പോലെ സംസാരിച്ചിരുന്ന പല കഴുതകളും ഫേസ് ബുക്കും പൂട്ടി സ്ഥലം അന്നു കാലി ആക്കി മുങ്ങി🏃വ്യർഥവും അശ്രീകരവും ആയ  അയ്യായിരത്തോളം ഫേസ് ബുക്ക് സുഹൃത്ത് ബന്ധങ്ങൾ🏃 ഇതൊക്കെ പണ്ടേ  അറിയാം🤾കിടിലം വാർത്തകളും, ജനശ്രദ്ധയിൽ കൊണ്ടു വരാനുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിനും അവരെക്കൊണ്ടു കഴിഞ്ഞതല്ലാതെ മറ്റു പ്രയോജനങ്ങൾ ഉണ്ടായതുമില്ല 🏃 ആൾക്കാരെ വിലയിരുത്തീട്ടു വേണമല്ലോ അതിനെപ്പറ്റി മറ്റ് കഥ എഴുതാൻ !!! 🧜ഞാൻ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ അത്തറും കൊണ്ട് വന്നു ആണുങ്ങൾ ക്യൂ നിന്നേനെ ........................🌶️
അതുപോട്ടെ !!!

         3️⃣എൻ്റെ ആവശ്യം കഴിഞ്ഞു ഞാനും ഭാര്യയും ചെന്നൈ/ തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തേക്കു തിരിച്ചു 🧜ഉച്ചക്ക് മൂന്നു മണി സമയം ആണു 🧜എഗ്മൂർ സ്റേറഷൻ നട്ടുച്ച ചൂടിൽ ചുട്ടു പൊള്ളുന്നു🧜അൽപ ദിവസത്തേക്കു എത്തുന്ന മലയാളിക്ക് ആ ചൂട് ഒരു കാരണവശാലും താങ്ങാൻ ആവില്ല🧜
കുറേ ഏറെ സ്റ്റേഷനുകൾ കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ടു പിന്നിടുന്ന വേഗതയിലാണ് ട്രെയിൻ. എങ്കിലും ആ കാറ്റിൽ പോലും ചൂടും വിയർപ്പും വിട്ടകലുന്നില്ല🧜 മണി രാത്രി പന്ത്രണ്ടോളം അടുത്തിട്ടുണ്ടാവാം ...🧜സേലം ഈറോട് അടുക്കുമ്പോഴേക്ക് അല്പം തണുത്ത കാറ്റു ബോഗ്ഗിയിലേക്ക് അരിച്ചു കയറാൻ തുടങ്ങി🧜 എനിക്കു എതിരേ ഉള്ള ലോവർ ബർത്തിൽ  എന്നെ എന്റെ പാട്ടിനു വിട്ടു ഭാര്യ സുഖസുഷുപ്തിയിൽ ഉറങ്ങുകയാണു💃7 മണിക്ക് തുടങ്ങിയ പള്ളി ഉറക്കമാണവൾ. പാവം🏃സ്നേഹം എന്തെന്നു അറിയാത്ത അവൾ ജീവിതത്തിൽ ആദ്യമായി ആണു പേരകുട്ടിയിൽ നിന്നു സ്നേഹം പങ്കിടുന്നതു🧜 അവന്റെ കളിയിലും, ചിരിയിലും ആഹാരാദി ക്രമത്തിലും മതി മയങ്ങി കുറേ മാസങ്ങൾ ചിലവിട്ട അവൾക്കു അവന്റെ വേർപിരിയൽ കനത്ത അഘതമായിരുന്നു🧜അവനും അതേ🧜
എയർ പോർട്ടിലെ യാത്ര അയപ്പു പോലും എനിക്കു കണ്ടു നിൽക്കാൻ ആവുമായിരുന്നില്ല🧜 അവൻ്റെ കണ്ണുകളിൽ നിന്നു ഉതിർന്ന കണ്ണുനീർ കണങ്ങൾ പോലും , തീവ്രമായ വിരഹ ദുഖം ഉണ്ടാക്കി ഞങ്ങൾ രണ്ട് പേരിലും🤾

              4️⃣ആ ക്ഷീണത്തിൽ തളർന്നുള്ള ഉറക്കത്തിലാണു  ഞങ്ങൾ രണ്ട് പേരും🏃 ട്രെയിനിനു  ഉള്ളിലെ ബഹളം കേട്ടാണ് ഞനുണർന്നതു🧎
യാത്രക്കാർഇറങ്ങാൻ തിരക്കു കൂട്ടുന്നു .
അപ്പർ ബർത്തിൽ നിന്നു ചാടി ഇറങ്ങിയ ആളോടു ഞാൻ ചോദിച്ചു🤾
 "എവിടാ സ്ഥലം?"
അയ്യാൾ പറഞ്ഞു 
 "തിരുവനന്തപുരം "⛹️
ഭാര്യയെ തട്ടി ഉണർത്തി ഞാൻ പറഞ്ഞു, വേഗം ഇറങ്ങ് തിരുവനന്തപുരം എത്തി💃
ഉറക്കച്ചടവോടെ വിരിപ്പും ബാഗും കൈയ്യിൽ കിട്ടിയതുമായി ഞങ്ങൾ വാതിലിനു അടുത്തേക്ക് പാഞ്ഞു🕴️സംശയ നിവർത്തിക്ക് വേണ്ടി വാതിൽക്കൽ നിന്ന മറ്റൊരാളോടും  ഞാൻ ചോദിച്ചു 🧎 "എവിടാ സ്ഥലം"? അയ്യാളും പറഞ്ഞൂ "തിരുവനന്തപുരം"⛹️
ഭാര്യയുടെ കൈയ്യും വലിച്ചു ഫ്ലാറ്റ് ഫാമിലേക്കു ഞാൻ ചാടി🧑‍🦯ഗേറ്റ് കടന്നു റെയിൽവേ സ്റ്റേഷന്റെ പാർട്ടിക്കോ യിലേക്ക് ചെന്നു⛹️ഒരു auto ഞങ്ങളുടെ മുന്നിലേക്ക്‌ വേഗതയിൽ വന്നു നിന്നു 🤾അവനോടു പോകേണ്ട സ്ഥലം ഞാൻ പറഞ്ഞു🧜ആ സ്ഥലം അവനു അറിയില്ലാത്രേ🧎 അവനെ സൂക്ഷിച്ചു ഞാൻ നോക്കി 🏃 അവൻ്റെ കണ്ണുകൾ ചുവന്നിരിക്കുന്നു. നന്നായി മദ്യപിച്ചിരിക്കുന്നു🤾
          5️⃣  ഒരു ചെറിയ കുട്ടിക്കുപോലും അറിയാവുന്ന  തലസ്ഥാനനഗരിയിലെ ഹൃദയഭാഗമായ പാളയത്തു പോകണമെന്നാണു ഞാൻ ആ ആട്ടോ ഡ്രൈവറോട് പറയുന്നതു.🤾ആ സ്ഥലമാണു അവനു അറിയില്ല എന്നു പറയുന്നതു⛹️മറ്റൊരു auto അടുക്കലേക്കു വന്നു🚴അവനോടും ഞാൻസ്ഥലം പറഞ്ഞു ⛹️അവനും സ്ഥലം അറിയില്ലാത്രേ🚴 അവനേം ഞാൻ സൂക്ഷിച്ചു നോക്കി🚴 ഊം ..അവന്റേം കണ്ണുകൾ ചുവന്നിട്ടാണ്⛹️ ..കുടിച്ചിട്ടുണ്ട് 🚴 ഞാൻ സമയം തിരഞ്ഞു🏃 വാച്ചില്ല 🕴️ മൊബൈൽ ഓഫ് ആണു 🕴️വേറെ രണ്ടു മൊബൈൽ ഉള്ളതും ബാഗിലാണു ആണു 🏃തപ്പി എടുക്കണമെങ്കിൽ കൊറേ നേരം ആവും🧑‍🦯ആ സമയം കൊണ്ടു അടുത്ത auto ക്കാരൻ മുന്നിൽ എത്തി🧎 ഞങ്ങൾക്ക്  പോകാനുള്ള സ്ഥലം  അവനോടും ഞാൻ പറഞ്ഞു...പക്ഷേ ..അവന്റെവശം കെട്ട ദൃഷിടികൾ എൻ്റെ പിന്നിൽ നിൽക്കുന്ന ഭാര്യയിലാണ് ⛹️ ഞാനൊന്നു പകച്ചു 🕴️യൗവ്വനം ഓടിവന്നപോലെ അവന്റെ കരണകുറ്റിക്ക് രണ്ടു പൊട്ടിക്കാൻ എൻ്റെ കൈ തരിച്ചു🕴️അതാണു പ്രകൃതം🧜പക്ഷേ സമാധാനമായി കാര്യങ്ങൾ ചെയ്യാൻ മനസ്സു ഉപദേശിച്ചു🤾നിമിഷങ്ങൾക്കു ഉള്ളിൽ അവന്റെ ചോദ്യം വന്നു🤾 എവിടാ മാഷേ നിങ്ങൾക്കു പോവേണ്ടത്‌ 🤾 കേറ് കൊണ്ട് വിടാം 🤾
           6️⃣ആ സംസാരം തുടരുബോഴേക്കു അകലെ നിന്നു ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വേഗം വന്നു🤾ഇത്രേം പറഞ്ഞു🤾സർ, ഇതു തിരുവനന്തപുരം അല്ല🤾കോട്ടയം റയിൽവേ സ്റ്റേഷനാ, മണി മൂന്നേ മുക്കാലേ ആയിട്ടുള്ളൂ 🚴അടുത്തു മലബാർ എക്സ്പ്രസ്സ്‌ വരണുണ്ട് 🤾അതിൽ കേറി പൊക്കൊള്ളൂ ⛹️ സ്വതവേയുള്ള തലസ്ഥാനത്തെ പിടിപാടിൻ്റെ റാങ്കിയും , അഹന്തയും വച്ച് ഞാൻ ആ  ആഗതനോട് ചോദിച്ചു "ഇതു പറയാൻ താങ്കൾ ആരാണെന്നു":-  ഉടനേ ആഗതൻ മറുപടി പറഞ്ഞു... Special Branch Police ആണെന്നു ID card ഊം എടുത്തു കാണിച്ചു🏃  അസമയത്ത് വന്നിറങ്ങുന്ന യാത്രക്കാരെ പിടിച്ചു പറിക്കാരിൽ നിന്നും, രാത്രി ഓട്ടക്കാരായ ആട്ടോക്കാരെന്ന വ്യാജേന ചുറ്റി തിരിയുന്ന റൗഡികളിൽ നിന്നും ഗുണ്ടകളിൽ നിന്നും സംരക്ഷണം നൽകാൻ  റയിൽവേ സ്റ്റേഷൻ പരിസരത്തു നിയമിക്കപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ 🏃 ആ മനുഷ്യനു നന്ദിയും പറഞ്ഞു, അടുത്ത ട്രെയിനിനായി, ഞങ്ങൾ റെയിൽവേ ഫ്ളാറ്റ് ഫോമിലേക്കു തന്നെ  മടങ്ങി 🤾  
         7️⃣എന്റെ ചോദ്യം ആണ് എന്നെ കുഴപ്പിച്ചതു⛹️ഏതാ  സ്ഥലം എന്ന് ഞാൻ ചോദിച്ചത്, കേട്ടവർ
ധരിച്ചത് അവരുടെ സ്ഥലം ഏതാണു എന്ന് ഞാൻ ചോദിക്കുന്നൂ എന്നാണു അവരൊക്കെ ധരിച്ചതു⛹️
ഇതു ഏതാ സ്റ്റേഷൻ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ആ അസമയത്തു ഉറക്കച്ചടവിൽ ഇങ്ങനെ ഒരു മിനക്കേട് വന്നു പെടില്ലായിരുന്നു⛹️ബുദ്ധി വൈകി വന്നിട്ടു എന്താ കാര്യം🩸വിവിധ വിഷമ ചിന്തകൾ മനുഷ്യ മനസ്സിനെ അലട്ടുമ്പോൾ ബുദ്ധി മാന്ദ്യവും, സ്ഥലകാല വിഭ്രമവും ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ 🩸ഒരാൾക്കും ഒരു അമളിയും ജീവിതത്തിൽ ഉണ്ടാവാണ്ടിരിക്കാൻ  പ്രാർത്ഥിക്കുന്നു⛹️നന്മയുള്ള എല്ലാവർക്കും ദൈവാധീനം  ഉണ്ടായിരിക്കട്ടെ ⛹️GOOGLE ൻെറ Stat Counter Analytics report പ്രകാരം  ഏറെ വായനക്കാരുള്ള ബ്ളോഗ് 🍒
R seen, A seen
27-July-2024 seen

Tuesday, December 23, 2014

കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു ..



സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമം പ്രാപിച്ചവരുടെ ഓർമ്മക്കായി പണിത തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപ മാണിതു⛹️  കേരള ജനതയിൽ ലക്ഷക്കണക്കിന്‌ ജനങ്ങൾ ഈ സ്ഥലം കണ്ടിട്ടു പോലും ഉണ്ടാവില്ല. മാദ്ധ്യമ വാർത്തകളിൽ കൂടി  കണ്ടിരിക്കാം.  തിരുവനന്തപുരത്തെ ജനത  ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന സ്ഥലങ്ങളിൽ ഒന്ന്⛹️ ജനുവരി മുപ്പതിനും, ഒക്ടോബർ മുപ്പത്തിഒന്നിനും പോലീസും പട്ടാളവും മന്ത്രി മുഖ്യന്മാരും ഒരു റീത്ത് വയ്ക്കാനായി ഈ മണ്ഡപത്തിൽ ഓടി എത്തും⛹️അതുകഴിഞ്ഞാൽ രക്ത സാക്ഷികൾ മറക്കപ്പെടുകയാണ് പതിവു💃 ജാഥക്കാർക്കും മീറ്റിങ്ങുകാർക്കും ഒരു കേന്ദ്ര ബിന്ദുകൂടി ആയി മാറും ഈ സ്ഥലം⛹️ മദ്ധ്യ കേരളത്തിലും,വടക്കൻ കേരളത്തിലും ഉള്ള ലക്ഷക്കണക്കിനു ജനങ്ങൾ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം എന്നു കേട്ടിട്ടു മാത്രേമേള്ളൂ🤾ആ ഭാഗത്ത് നിന്നുള്ള ഒരു ജൗളിക്കടക്കാരനോ,  മുറുക്കാൻ കടക്കാരനോ ,ഹോട്ടല്കാരനോ ,ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറിനോ ഇവിടെ വന്നു ഒന്നും ഉണ്ടാക്കേണ്ട കര്യോമില്ല്യ. അവരുടെ ഒക്കെ അറിവിനായി ഞാൻ ഇതു പങ്കു വക്കുന്നു.  രക്തസാക്ഷികൾ എന്നെന്നും സ്മരിക്ക പ്പെടേണ്ടവരും ,ആദരിക്കപ്പെടേണ്ടവരും ആണു പുണ്ണ്യ ഗ്രന്ഥങ്ങൾ അതു അതി ശക്തമായി തന്നെ പറയുന്നു സർവ്വശക്തൻ കാട്ടി കൊടുത്ത നേർവഴിയിലൂടെ ചരിക്കുമ്പോൾ കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു അവർ ജീവിച്ചിരിപ്പുണ്ട്. അതു നമുക്കു അനുഭവമാകുന്നില്ല എന്നേള്ളൂ🩸 മനസ്സിൽ നന്മയുള്ളവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ  എന്നു  പ്രാർത്ഥന !
പാളയം നിസാർ അഹമ്മദ്‌ ,                                           Copyright All Rights December  2014 -ൽ പ്രസിദ്ധീകരിക്കപ്പെട്ടതു
Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു           
























Saturday, December 13, 2014

പുലര്‍കാല കോഴി കൂകുന്നതും കേട്ട് ..സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു


                                             വാഗ്ദാനങ്ങളുമായി മന്ത്രവാദിയുടെ അടുത്ത് പോയ ആള്‍ ഒരു ചാര്‍ത്തും കൊണ്ട് മടങ്ങി എത്തി🧎ഇരുപത്തിഒന്നാം നാള്‍  രാത്രി കൃത്യം എട്ടുമണിക്ക് ജോത്സ്യന്‍ എത്തും🤾ചാര്‍ത്തില്‍  പറയുന്ന....21 കറുത്ത കോഴികൾ; ചന്ദനത്തില്‍ തീര്‍ത്ത 21 മനുഷ്യരൂപങ്ങൾ ,തിരിയിട്ടു കത്തിച്ച നൂറ്റി ഒന്ന് നില വിളക്കുകള്‍ ,കല്‍ക്കണ്ടം ,പൂവ് ഏലം,കറുവാപട്ട അരമീറ്റര്‍  നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങള്‍ ,ചന്ദനത്തിരികള്‍ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം ,7പാട്ടനെയ്യ് ,ഓരോ പവന്‍ വീതമുള്ള 101 സ്വര്‍ണ നാണയങ്ങള്‍ ,21 സാമ്പ്രാണി ചട്ടികള്‍  21 സുഭ്ര വസ്ത്ര ധാരികളായ 21വയസ്സുള്ള ചെറുപ്പക്കാരെ അവിടെ ഷാഹുല്‍ ഹാമീദിനോടൊപ്പം തുണ ക്കായി ഇരുത്തുവാനും പറഞ്ഞു🤾      

                          2️⃣അന്നേദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരുമുറിയിലേക്ക് സുരക്ഷിതമായി പര്‍പ്പിക്കുവാനും ചാര്‍ത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .  വളരെ പണിപ്പെട്ട്‌  ഇവയെല്ലാം ഒരുക്കി വച്ച്  വലതു കൈയ്യില്‍ തസ്ബീഹും ,ചുണ്ടില്‍ ദികീറുകളുമായി ഉപ്പാപ്പാ  ഈസി ചെയറില്‍  ചാരിക്കിടന്നു~രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്......🤾 വലിയ ഒരു പുരുഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും  ആകാംഷയോടെ   തിങ്ങി കൂടിയിട്ടുണ്ട്🤾 ....അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും  അടുത്തേക്ക് വരുന്നു .. വലതു കൈയില്‍ ഉടുക്കും ,ഇടതുകൈയ്യില്‍ ഒരുതീ പന്തവും  വായില്‍ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭല്‍സരൂപം മുറ്റത്തേക്ക് കയറി , ജനം അകന്നു മാറി. മന്ത്രവാദിയായ ജോത്സ്യനാണതു വീട്ടിനുള്ളിലേക്ക് കയറിയപാടെ ഈസി ചെയറില്‍ ചാരിക്കിടക്കുന്ന ഉപ്പുപ്പായുടെ  കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു .എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി .അവിടെ  കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട്  .ഹോമ കുന്ധ്ത്തില്‍ നെരിപ്പ്  പകര്‍ന്നുകൊണ്ട്  കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയിലേക്ക് ഇട്ടു . ഉടുക്കിന്റെ നിലയ്ക്കാത്ത  ധ്വനിയും എട്ടു ദിക്കും മുഴങ്ങുമാറുച്ചത്തില്‍ മന്ത്രോച്ചാരണവും ..ഷാഹുലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി ..കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം  വീടിനു ചുറ്റും കൊണ്ട് ഒഴിച്ചു. 
             
                           3️⃣കുറെ  കോഴികളെ. അവിടെ കുഴിച്ചിട്ടു .ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി .അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ ഹമീദ് അവിടെ ബോധം കെട്ടു മറിഞ്ഞു വീണു ..മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...ദൂരെ എവിടെയോ പതിരാകോഴി  നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ  ഓരിയിടുന്നു .കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി ......ആ നിമിഷങ്ങളില്‍ ...ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു  വെള്ളം വേണം "---എന്ന് മന്ത്രവാദിയോട് ആവശ്യപ്പെട്ടു .വീടുകാരെയും ,പുറത്തു കൂടിനില്‍ക്കുന്ന പുരുഷാരത്തിനെയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങി വരുവാന്‍ ,മന്ത്രവാദി അനുവദിച്ചു ..മടങ്ങി വന്ന ഷാഹുലിനോട്  തലയാട്ടി യാത്ര പറഞ്ഞ്  ഉപ്പുപ്പായുടെയും ,കൂടി നിന്നിരുന്ന പുരുഷാരത്തിന്റെം  മുന്നിലൂടെ  ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനംകുലകള്‍ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി  നടുവൊടിഞ്ഞു ആ മിറ്റത്ത്‌ മറിഞ്ഞു വീണു😡   അങ്ങകലെ പുലർകാല കോഴി കൂകുന്നതും കേട്ടു😡സകല ജനങ്ങളും സ്തബ്ദരായി അതൊക്കെ കണ്ട് അന്തിച്ചു നോക്കി നിന്നു😡 .............................
*ആ കുടുംബ ബന്ധങ്ങളിലെ പിൻ തലമുറ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും ഇതു ഒരു ഹേതു ആയി പറയപ്പെടുന്നു😡(കഥാപാത്രങ്ങളുടെ പേരുകൾ,ലൊക്കേഷനുകൾ വിവരണങ്ങൾ  ഒക്കെ യാഥാർത്ഥ്യം ആണു)😡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.32am ,11.32am seen

Thursday, December 11, 2014

"മരണം സുനിശ്ചിതം" ബ്രഹ്മരക്ഷസ്സ് പ്രതികാരത്തിനു 🥵

                                                                      ഇളയാപ്പാ സംസരിക്കാതെയും,ആഹാരം കഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു🧎ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വിളിച്ചുവരുത്തി🏃ഇസ്ലാം മതത്തില്‍ ഇത് ഹറാമായ(നിഷിദ്ധമായ) കാര്യമാണ്🏃മാത്രമല്ല ധാരാളം മസ്ജിദ്കളും, മുരീദ് കിട്ടിയവരും വളരെ ഏറെ അവിടെ ഉണ്ട്. കറയറ്റ ഇസ്ലാമിയത്തുള്ള മുസ്ലീങ്ങള്‍ നിബിഡ മായി താമസിക്കുന്ന പ്രദേശമാണതു 🤾  അങ്ങനെ ഉള്ള ഒരു പ്രദേശത്ത്  ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി പ്രശ്നം വയ്പ്പിക്കണമെങ്കില്‍  ആ നാട്ടിലെ ജനങ്ങള്‍ അനുവദിച്ചേ മതിയാവൂ .... അതാണ് എന്റെ ഉപ്പുപ്പാ 🤾

           2️⃣മാലിക് -ഇബിനു-ബിൻ-ദിനാറിന്റെ  തായ്‌ വഴിക്കാരനായ ഉപ്പുപ്പാ🤾മാലിക്ക് ഇബിനു ബിന്‍ ദിനാര്‍ 1200 വർഷം മുന്‍പ്   കെട്ടി ഉയര്‍ത്തിയ വലിയ പള്ളിയിൽ, നോമ്പും,സക്കാത്തും, ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവന്ന കുടുംബമാണിതു 🤾അവിടെ ആണ് ഒരു ഭാവി  പ്രവചിക്കുന്ന ആള്‍ വരുന്നത് 🧑‍🦯ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ജ്യോത്സ്യൻ  കവടികള്‍ നിരത്തി🧑‍🦯ആവണിപ്പലകയിലെ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ട്  വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില്‍ വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത്  കുറെ നേരം ധ്യാന നിമഗ്നനായി  ഒന്നും മിണ്ടാതെ  അയാള്‍  ഇരുന്നു ⛹️ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും ,അയ്യാള്‍ കണ്ണുതുറന്നു ഉപ്പുപ്പാനെ  രൂക്ഷമായി നോക്കിയിട്ട്, ഇങ്ങനെ പറയാന്‍ തുടങ്ങി ...........
.നിങ്ങളുടെ  മകന്‍ ഷാഹുൽ ഹമീദിൻ്റെ  ശരീരത്തില്‍ ബ്രഹ്മരക്ഷസ്സ് ചേക്കേ റിയിരിക്കുന്നു ⛹️പശു തൊഴുത്തില്‍ നിന്നും കിട്ടിയതാണ് 🧑‍🦯ഇരുമ്പിന്റെ അംശം ശരീരത്തിൽ സ്പർശിച്ചിരുന്നതിനാൽ  ആ സമയം ജീവാപായം ഉണ്ടയില്ലാ🧑‍🦯...... ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ അതിനെ ഒഴിപ്പിച്ചു വിടാതിരുന്നാൽ  ഷാഹുൽ ഹമീദിൻ്റെ  ജീവനും കൊണ്ടേ അതു പോകൂ🧑‍🦯 
                 
                       3️⃣വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും🧑‍🦯അങ്ങനെ ഓരോരുത്തരെയായി അതു കൊണ്ട് പോകും🧑‍🦯ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്ന വരെ അതു കൊല്ലുകയും ചെയ്യും🧑‍🦯അതിനാൽ ഒരാളും അതിനായി ഒരുമ്പെടുകയില്ല🧑‍🦯      ......ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി🧑‍🦯
വീട്ടിനുള്ളില്‍  കൂട്ടക്കരച്ചിലായി🧑‍🦯 ഉമ്മയും സഹോദരി ഫാത്തിമയും, ഷാഹുൽ ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു🧑‍🦯അതിനിടെ ജോത്സ്യന്‍ തന്റെ പ്രതിഫലം  വാങ്ങുവാന്‍ പോലും നില്‍ക്കാതെ  പാണ്ടക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......ഉപ്പുപ്പാ സ്തബ്ധനായി നിന്നു 🧑‍🦯ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു 🧑‍🦯പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ (വൈകിട്ടത്തെ നിസ്ക്കാരം) ബാങ്ക് വിളി ഉയർന്നു🤾ഉപ്പുപ്പാ വുളു ചെയ്തു (വുളു-പ്രാർത്ഥനക്കായുള്ള അംഗ ശുദ്ധി)   നിസ്കാരത്തിനായി ജുമാ'മസ്ജിദിലേക്കു പോയി🧑‍🦯തസ്ബീഹു കൊണ്ട് ദിക്കിറുകള്‍  ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി .....എന്തോ ചിന്തിച്ചു കൊണ്ട്‌  ഈസി ചെയറില്‍ വന്നു ശാന്തനായി ചാരിക്കിടന്നു 🤾പിന്നെ കുടുംബാംഗങ്ങളെ എല്ലാം വിളിച്ചു കൂട്ടി സ്വാന്തനപ്പെടുത്തി 🤾ആ മന്ത്രവാദി ജോത്സ്യനെ വീട്ടിൽ വരുത്താനായി, എടുത്താല്‍ പൊങ്ങാത്ത വളരെ വലിയ ഓഫറുകളും കൊണ്ട്  ഒരു ബന്ധുവിനെ ജോത്സ്യരുടെ വീട്ടിലേക്കു പറഞ്ഞയച്ചു 🤾

                         4️⃣ബ്രഹ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കിൽ ആ ജ്യോതിഷ മന്ത്രവാദിക്കു അക്കാലത്തെ  
100ഏക്കര്‍ പുരയിടം; 10ലക്ഷം രൂപ;  കുടുംബത്തിന്റെ ആ ജീവനാന്തമുള്ള സംരക്ഷണവും ഏറ്റെടുക്കാമെന്നു ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു🤾കറയറ്റ ഇസ്ലാം മതവിശ്വാസികൾ ഒസ്യത്തും, വാക്കും, വാഗ്ദാനവും ഭൂമിയാകെ കീഴ്മേൽ മറിഞ്ഞു വന്നാലും, ലംഘിക്കുകയില്ല എന്നതു പരമപ്രസിദ്ധമാണു🤾ഒസ്യത്തും, വാഗ്ദാനവും,  വാക്കും ലംഘിക്കുന്നവർക്കു ഖുർആനിൽ കൊടിയ ശിക്ഷയാണു സർവ്വശക്തൻ പറഞ്ഞിട്ടുള്ളതു💡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.30am ,11.30am seen

Wednesday, December 10, 2014

ആഹാരം കഴിക്കാനും സംസാരിക്കാനും കഴിയാത്ത വിധം നാവു താണു പോയതാത്രേ .


          ചന്നം പിന്നം മഴ പെയ്യുന്ന  ഒരു മൂവന്തി🧑‍🦯പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല്‍  കെട്ടിയിരുന്ന സിന്ധി പശുവിനെ അഴിച്ചു തൊഴുത്തില്‍ കെട്ടാനായി  വലിയ അഞ്ചു  എവറഡി 
ബാറ്ററി  ഇടാവുന്ന ഇരുമ്പിന്റെ  ടാര്‍ച്ചുമായി ഇളയാപ്പ  വെളിയിലേക്ക് ഇറങ്ങി നടന്നു. അന്ന്  ഇളയാപ്പക്ക്   പ്രായം  ഇരുപത്തിഅഞ്ചു .പേരു ഷാഹുല്‍ഹമീദു ..(പില്‍ക്കാലത്ത് 1993കളിൽ Ksrtcയില്‍  ഉന്നതമായ പദവിയിൽ ഇരുന്നാണ് അദ്ദേഹം റിട്ടയർ ചെയ്തതു ) അദബും, ശിർക്കും നോക്കുന്ന  മുസ്ളീങ്ങള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്  പട്ടണം ബംഗ്ലാവിനു ചുറ്റുമുള്ള പ്രദേശം🐃 

         2️⃣അതു കഴിഞ്ഞാല്‍  പനകയറുന്ന താഴ്ന്ന ജാതിക്കാരായ നാടാർ-ഈഴവ വളരെ പാവത്തുങ്ങളും🐒 പിന്നെ ധാരാളം മറ്റു മതസ്ഥരും  ഉണ്ട് 🧎എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ  കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ്  ഇവിടം 👠അവിടത്തെ കിരീടം വൈക്കാത്ത  രാജാവായിരുന്നു ഉപ്പുപ്പാ🥿 എതിര്‍ വായ്ക്ക്‌മറുവായ  ആരും പറയുകയില്ല🥿 അടുത്തുള്ള  പള്ളിയില്‍ നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു 🧢 ഇഖാമത്  ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ  നടപ്പ്‌👠
പുരയിടത്തില്‍ നിന്ന്  കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക്‌ വേഗം ഓടാൻ  തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും .സാധാരണ തൊഴുത്തിലേക്ക്‌ വേഗം കയറി നില്‍ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി👠പശുവിന്റെ പിന്നില്‍ ഇളയാപ്പ അടിക്കയും,ഉന്തികയറ്റാൻ ശ്രമിക്കുന്നുണ്ടു🧥 പശു തൊഴു ത്തിലേക്കു  കയറാന്‍  വിസമ്മതിക്കുന്നു 🧥    ഇളയാപ്പാ  തൊഴുത്തിലേക്ക്‌ കയറി....🗨️ സകലശക്തിയും എടുത്തു കയര്‍ ആഞ്ഞു വലിച്ചു  തൊഴുത്തിനുള്ളിലേക്ക് പശുവിനെ കേറ്റി  കെട്ടിയിട്ടു 👞 ഇതിനിടക്ക്‌ പെട്ടെന്നു ഇളയാപ്പ  നന്നായി ഞെട്ടുകയും ചെയ്തു 🧥 എന്തോ അസ്വസ്ഥത തോന്നിയതിനാൽ ഇളയാപ്പ  നേരെ വീട്ടിലേക്കു കയറി വന്നു മുറയില്‍ ചെന്നു കിടന്നു .....🧥

          3️⃣പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ആളിനെ കാണാണ്ട്,  മുറിയിലേക്ക് തിരക്കിവന്നവര്‍ നിലവിളിയും ഒപ്പാരിയുമായി , വിളിക്കുന്നു 🧜എന്നിട്ടും ഇളയാപ്പക്കു   അനക്കമില്ല ⛹️ അങ്ങനെ  മുപ്പതുമിനിട്ട്  കഴിഞ്ഞുകാണും...  ചുറ്റുമുള്ള നിലവിളി കേട്ടു പതിയെ  ഇളയാപ്പ  കട്ടിലില്‍ എഴുന്നേറ്റിരുന്നു 🚶ചുറ്റും കൂടി നിന്നവരോട്   പേപ്പറും പേനയും എടുത്തു കൊണ്ടു വരാനായി കൈ മുദ്ര കാണിച്ചു🚶  സംസാരിക്കാന്‍ കഴിയാത്ത തരത്തില്‍ നാക്ക്  താണുപോയി എന്നു  ആംഗ്യം കാണിച്ചു 🚶 വീട്ടിനുള്ളിൽ കൂട്ട നിലവിളി ഉയര്‍ന്നു 🚶ഫതിക്കിതാബു  നോക്കാനും,തലയില്‍  കൈവച്ച് ഖുറാന്‍ ആയത്തുകള്‍  ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും  അടുത്തുള്ള പള്ളികളിലെ  ഖതീബുമാര്‍  ഓടി വന്നു 🦸ബന്ധുക്കളായ  ആളുകള്‍ പലവഴിക്ക്  പാഞ്ഞു 🚶എല്ലാ വഴിയും നോക്കി ...🧜ഒരു രക്ഷയുമില്ല  ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ  നാവു   താണു പോയതാണത്രേ🧜 അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ  ഒരു പ്രസിദ്ധനായ കണിയാന മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടി വന്നു 🧎ആ കഥ നാളെ🚶

       4️⃣പണ്ടു
 പള്ളികളിൽ പ്രാർത്ഥനക്കു ലീഡ് ആയി നിൽക്കുന്ന വരെ ലബ്ബ, ഖത്തീഫ് എന്നു വിളിക്കും 🚶അതിപ്പോ  ഇമാം എന്നായി  അയ്യാളെ കാണണമെങ്കിൽ  ക്യൂ നിൽക്കണം🚶നിക്കാഹിനും,മരണത്തിനും മറ്റു ചടങ്ങിനും വീടുകളിൽ പോകണമെന്നാണു  പള്ളിയിലെ ഭരണഘടന 🏃 പാളയം ഇമാം പോസ്റ്റുകാര്‍ക്ക്  പബ്ലിക്‌ മീറ്റിങ്ങുകളില്‍ അത്യുന്നതരായ ഭരണാധികാരികളുടെ കൂടെ വേദി പങ്കിടാനാണ് താൽപര്യം🚶 കേരളമാകെ പ്രമുഖമായതു പാളയം ജുമാമസ്ജിദ് ആയതു കൊണ്ട് അവിടുത്തെ  ഇമാമിനെ കൊണ്ട്  റെക്കമെൻ്റ് ചെയ്താൽ കേരളത്തിൽ നടന്നു കിട്ടാത്ത ഒന്നുമില്ല🧎പണ്ടുമതെ-ഇപ്പോഴുമതെ ⛹️ എൻെറ മകളുടെ വിവാഹ സമയത്തു ജമാലുദ്ദീൻ മങ്കട എന്നൊരു മലപ്പുറത്തു കാരനെയായിരുന്നു പാളയം മുസ്ലീം ജുമാമസ്ജിദിലെ ചീഫ്‌ ഇമാം ആയി എൻ്റെ ബന്ധുക്കൾ നിയമിച്ചിരുന്നതു 🚶ഈയ്യാൾക്കു നിക്കാഹ്കൾ,അംഗങ്ങളുടെ മരണം മുതലായവ നടത്തികൊടുക്കുന്നതിനെക്കാൾ,  ഗവർണറുടെയും, മുഖ്യ മന്ത്രി യുടെയും, മറ്റ് ഉന്നതരുടേയും മീറ്റിങ്ങ്കളിൽ   പങ്കെടുക്കാനാണു ആവേശം 🚶 എൻ്റെ മകളുടെ നിക്കാഹ് ദിവസം, കൊല്ലത്ത് ഗവർണറുടെ മീറ്റിംഗുണ്ടെന്നു പറഞ്ഞു മുങ്ങാൻ അവൻ  ശ്രമിച്ചു🧎ആഡ്യമുള്ള പുരാതന കുടുംബക്കാർക്കു അതു മോശമാണു🚶 ഞാൻ എൻെറ ആളുകളെ കൊണ്ട് പള്ളിക്കുള്ളിൽ രണ്ടു മണിക്കൂറോളം അവനെ തടഞ്ഞു വയ്പ്പിച്ചു🚶 വരനും ബന്ധുകളും വന്നു ചേരുന്ന സമയം വരേക്കും 
അയ്യാൾ അവിടെ അടങ്ങി, ഒതുങ്ങി മര്യാദക്കിരുന്നു എൻ്റെ മകളുടെ നിക്കാഹിനു കാർമികത്വം വഹിച്ചു🏃 
   
       5️⃣ആ സമയം നാലു മണിക്കൂർ ഞാൻ വളരെ ടെൻഷനിലായിപ്പോയിരുന്നു🚶എന്നെ ഒരു പാട് വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു അന്നതു🚶90 നാൾ തികയും മുൻപ്  ജമാലുദ്ദീൻ മങ്കട എന്ന ആ അലവലാതി ഇമാമും, അതിനു പിന്നിൽ പ്രവർത്തിച്ച നികൃഷ്ട ശക്തികളേയും  സർവ്വശക്തൻ പള്ളിയിൽ നിന്നും  പുറത്തേക്ക് ആക്കാൻ ഇടവരുത്തി🏃 അതും ഒരു അത്ഭുതമായി🏃ഖുറാൻ പഠിപ്പിക്കാൻ മണക്കാടു ഒരു വീട്ടിൽ പൊയ്കൊണ്ടിരുന്ന ജമാലുദ്ദീൻ മങ്കടയെ മണക്കാട് എന്ന പ്രദേശത്തെ നാട്ടുകാർ പീഡനം പറഞ്ഞു തടഞ്ഞു വച്ചു🚶 കേസ്സായി🏃 കേരള സമൂഹത്തിൽ പ്രസിദ്ധനായി  വിലസികൊണ്ടിരുന്ന ഈ കഴുത, നാറി നാശക്കോട്ടയായി🏃അവനെ പള്ളിയിലെ ചീഫ് ഇമാം ജോലിയിൽ നിന്നും ഇറക്കി വിട്ടു🚶
നിസാർ അഹമ്മദിനോടു മുട്ടുമ്പോൾ  എൻെറ പ്രാർത്ഥനകൾ എൻെറ കൂടെ തന്നെ നിൽക്കുന്നുവെന്നതിനു  ജീവിതത്തിൽ നിരവധി  ദൃഷ്ടാന്തങ്ങൾ ഇതുപോലെ ഉണ്ടായിട്ടുണ്ടു!
പാളയം നിസാർ അഹമ്മദ്‌ .
Copyright©All Rights Reserved.        GOOGLE StatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്

R seen 13Aug2024 Tue 4.6pm
 

Tuesday, December 09, 2014

മറ്റുള്ളവരുടെ അനുഭവങ്ങൾ പറയുമ്പോൾ, അടുത്ത കഥയുണ്ടാക്കാൻ കേൾവിക്കാരനായി ഞാൻ കാതോർത്തിരിക്കും

  സർവ്വ ശക്തന്റെ കൈയൊപ്പ്‌ ചാർത്ത പെട്ട സംഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ചില കാലഘട്ടത്തിൽ ഉറപ്പായും സംഭവിക്കാറുണ്ട്⛹️ താഴ്ചയുള്ള നിലത്തേക്ക് വീഴാൻ ആയുന്ന പൈതലിനെ പെട്ടന്ന് ചാടി പ്പിടിച്ചു താങ്ങി എടുക്കുന്നതും അത്ഭുതമായി പെട്ടെന്നു സംഭവിക്കുന്ന ജഗദീശ്വരാധീനം കൊണ്ടു തന്നെ🧚അതിനെ നമ്മൾ മിറക്കിൾ, കറാമത്ത്,ഖുദറത്തു എന്നൊക്കെ വിളിക്കുന്നു.
ഇതിൽ കഥാപാത്രമായ ആളുകളുടെ ഫോട്ടോകൾ എൻ്റെ പഴയ ശേഖരങ്ങളിലുണ്ടു.  അവ ഞാൻ പിന്നീട് പ്രസിദ്ധീകരിക്കാം🧚ആദ്യം വായന നടക്കട്ടെ !!!!
 
 2️⃣പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ കഥയും, ഉപന്യാസങ്ങളും, പ്രസംഗവും  എഴുതാനും കാണാതെ പഠിച്ച് അവതരിപ്പിക്കാനും തുടങ്ങിയതാണു.  ആദ്യമായി എഴുതി തുടങ്ങിയതു ബ്രഹ്മരക്ഷസ്സ് എന്നൊരു കഥയായിരുന്നു-എന്റെ ചെറുപ്പത്തില്‍ വാപ്പച്ചിയുമ്മ(പിതാവിന്റെ അമ്മ)   പറഞ്ഞു തന്ന ഒരു സംഭവ കഥ. വടിവൊത്ത അക്ഷരത്തില്‍  വര്‍ണനകളോടെ  അത് കഥയാക്കി ...അതിലെ  എല്ലാ കഥാ പാത്രങ്ങളും, അന്നു  ജീവിചിരുന്നവരായിരുന്നു . അതില്‍ ഒന്ന് രണ്ടുപേരക്ക്  ഇന്ന് നല്ല പ്രായമായിട്ടുണ്ട്  ഒരു എൺപത്തി അഞ്ചു വയസ്സെങ്കിലും വരാം ...അച്ഛമ്മ യെ  ഞാന്‍ വിളിച്ചിരുന്നത്‌,വാപ്പച്ചിയുമ്മ  എന്നായിരുന്നു . .. നാല്പതോളം  മുറികള്‍ ഉണ്ടായിരുന്ന വലിയ ഒരു മുസ്ലിം തറവാട്....അതിനെക്കാള്‍  ഉപരി ഒരുവലിയ .ബംഗ്ലാവു  ആയിരുന്നു  അത്. 1939 കളിൽ  കേരളത്തിൽ ഇലട്രിസിറ്റി വന്നപ്പോൾ  ആദ്യമായി ഇലട്രിസിറ്റി ബൾബുകൾ  കത്തിയിരുന്ന വീടായിരുന്നു അതു. "പട്ടണം ബംഗ്ലാവു "എന്നാണ് അത് അറിയപ്പെട്ടിരുന്നത് .കന്യാകുമാരി  മുതല്‍ കാസര്‍കോട്  വരെ പുകഴ്പെറ്റിരുന്നു ആ ആഢ്യഗൃഹം. കണ്ണെത്താ  ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കര്‍ കണക്കിന് പുരയിടം .  സകല ജാതി വൃക്ഷങ്ങളും ഉണ്ടവിടെ അവിടെ കയറിയാണ്  ബ്രന്മ രക്ഷസ്സ് വിളയാടിയത് . എല്ലാത്തരം ഫലങ്ങളും ,ലഭ്യമാകുന്ന വൃക്ഷങ്ങള്‍ .  ആകാശത്തോളം  ഉയര്‍ന്നു നില്‍ക്കുന്ന പനകള്‍ .. പനങ്ങ  ചുട്ടു  തിന്നുമ്പോള്‍  കിട്ടിയിരുന്ന സ്വാദ് ഒന്നുവേറെ തന്നെ   ആയിരുന്നു.  ഇഷ്ടംപോലെ  പനനൊങ്കുകൾ കഴിക്കാൻ കിട്ടുമായിരുന്നു.
        
      3️⃣ആ പനകളൊക്കെ മാദകമോഹിനികള്‍  ആയിരുന്ന യക്ഷികളുടെ ആവാസ സ്ഥലങ്ങളായിരുന്നു .  നല്ലവണ്ണം പഴുത്ത സീത പഴങ്ങള്‍  (ആത്തിച്ചക്ക ) പറിച്ചു തിന്നുകൊണ്ട്‌ ഞങ്ങള്‍ കുട്ടികള്‍  യക്ഷികളെ  തേടി പനകളുടെ മണ്ടകള്‍  നോക്കി അന്നൊക്കെ നടക്കുമായിരുന്നു 🐆അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ട് തുടങ്ങുമ്പോള്‍ ഉപ്പുപ്പാ (അച്ഛന്റെ  അച്ഛന്‍) ഞങ്ങളെ സ്നേഹപൂര്‍വ്വം വീട്ടിനുള്ളിലേക്കു കയറാൻ ശഠിക്കും. മോന്തിയായി (മൂവന്തി) കൈയ്യും, കാലും മുഖവുമൊക്കെ കഴുകി    നിസ്കാരത്തിനു സഫ് (വരിയായി)നിൽക്കാൻ നിര്‍ബന്ധിതരാക്കും.   മിക്കപ്പോഴും ഞങ്ങളുടെ  ഇമാം  ആവുന്നതു ഉപ്പുപ്പ  തന്നെ ആയിരിക്കും.  ഉപ്പുപ്പയുടെ പൂർവ്വികർ പ്രവാചക പരമ്പരയിലെ മാലിക്-ഇബിനു- ബിന്‍ ദിനാര്‍  പരമ്പരയിൽ പെട്ടതിനാൽ തലയെടുപ്പും , ശാലീനതയും, സൗമ്മ്യതയും, ദീനി ചിന്തയും    ഉപ്പുപ്പയില്‍  എന്നും തെളിഞ്ഞു നിന്നിരുന്നു. ആ പ്രദേശത്തെ സകലരും ബഹുമാനിച്ചിരുന്നു.    റൂഹു പോകുന്ന സമയം വരെ ഖുറാന്‍  ആയത്തുകള്‍  നെഞ്ചില്‍ വിരല്‍കൊണ്ട്  എഴുതി ആയിരുന്നു പിൽകാലത്ത് ഉപ്പുപ്പയുടെ മരണം. ഉപ്പുപ്പാ മരണപ്പെട്ടതു 1966 കളിൽ ആയിരുന്നു.  ഉപ്പുപ്പായുടെ മരണ ക്കിടക്കക്കരികിലിരുന്ന എൻെറ പിതാവിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന നേരീയ ഓർമ്മ ഇന്നു മുണ്ടെനിക്കു. ചുണ്ടുകള്‍  സദാ  ദിക്കിറുകള്‍ ചൊല്ലിയിരുന്നു. 

    4️⃣ എന്റെ ഉപ്പുപ്പാ അക്കാലത്തെ വലിയ ധനാഢ്യനും , ദാന ധര്‍മ്മിഷ്ടനും,  വളരെ സൗമ്യനുമായ നല്ല മനുഷ്യനുമായിരുന്നു. റംസാൻ വൃതക്കാലത്തു വിറ്റസാധനങ്ങളുടെ കണക്കുകളും, കിട്ടിയ ലാഭവും നോക്കി യായിരുന്നു എൻ്റെ പിതാവിൻ്റെ കുടുംബം ഇല്ലായ്മയുള്ള എല്ലാ മതസ്ഥർക്കും സക്കാത്ത്  വീടുകളിൽ നേരിട്ടു പോയി നൽകിയിരുന്നതു~ അവിടെയാണ് ~ ബ്രന്മരക്ഷസ് കേറിയതു. ഒരു മൂവന്തിയിൽ പശുവിന്റെ പിന്നിലൂടെ  തൊഴുത്തിൽ മറഞ്ഞു നിന്നു,  എൻ്റെ ഇളയച്ഛൻ്റെ  ശരീരത്തിൽ കയറിപ്പറ്റിയതു🐃  ഇത്  ഒരു  സംഭവ കഥയാണു അതു കൊണ്ടാണു ആ മുഖമായി   ഇത്രയും ഞാൻ എഴുതിയതു ...ബാക്കി തുടരെ പോസ്റ്റ്‌ ചെയ്യാം. Bloggerലും വായനക്കു ലഭിക്കും🦄
പാളയം നിസാർ അഹമ്മദ്‌ .
Copyright© All Rights Reserved.
10th January 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടതു🦸

R seen 12-Aug2024monday



Wednesday, December 03, 2014

കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട് .നമുക്കും ഒരുനാൾഅവിടെ പോകാം !!!

Good MORNING..இனிய வணக்கம்
കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട്നമുക്കും ഒരുനാൾഅവിടെ  പോകാം !!!
ഹ ഹ ഹ .. ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും മുൻപ്  ഈ  സ്ഥലം കണ്ടിട്ടുണ്ടോ ?  .ഇത് എന്റെ മാതാവിനെയും പിതാവിനെയും ,അമ്മാവനെയും അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും ,ഒരു 10  തലമുറയെ എങ്കിലും   ഖബര് അടക്കിയ തിരുവനന്തപുരം പാളയം പള്ളിയിലെ  ഇത്തിരി പോന്ന സ്ഥലമാണ്‌ . ബന്ധു ജനങ്ങൾക്ക്‌    സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി  മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ ..കൂട്ടത്തിൽ ഞാനും ഉണ്ട് ..സർവ്വശക്തന്റെ മുന്നില് അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്ന് പേടിച്ചു നേര്മ്മയോടെ  ജീവിതിരുന്നവരാ എന്റെ  മാതാപിതാക്കൾ  . അപ്പോൾ ആ സർവ്വ ശകതാൻ , അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും കാക്കുക തന്നെ ചെയ്യും.-  എന്നെയും അതെ !  ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ . അതിന്റെ കുറവ് അനുഭവപ്പെടുന്ന ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നാന്നായി വിഷമിക്കും .അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും .
. അപ്പോൾ ഇതും പറയാതെ വയ്യ!!!
  ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ . ഞാനും ഒരു നാൾ ഇവിടെ വരും .അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ ..ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് . എന്റെ  ഉപ്പാപ്പമാര്ക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വര്ഷം കൂടി തരേണ്ടതാണ്. .ഞാൻ മരണപ്പെട്ടു പോയിട്ടില്ല .. എന്റെ  യൌവനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തുസംസാരിച്ചിട്ടുണ്ട് ..പല കാര്യങ്ങൾക്കും   മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈമുതൽആയിരുന്നു. എന്തും അവർ അംഗീകരിച്ചിരുന്നു  ..എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു. പഠിക്കൻനും മറ്റു കാര്യങ്ങൽക്കും സമർത്ഥൻആയിരുന്നതിനാൽ എന്ത് കാര്യങ്ങൽക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശിലങ്ങളും   മറന്നിരുന്നു .ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ .തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് .എന്തെന്നാൽ ...അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു . അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു . ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു ...ഇന്ന്  അവർ ആ ഖബര് സ്ഥാനിൽ ഉറങ്ങുന്നു .....അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു .....ഇപ്പോൾ അവർ എവിടെ ആവും ..അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടികൊട്ടുന്നു . അതുതന്നെയാണ്  ഫേസ് ബൂക്കിനോട്  മടുപ്പിന് ഒരു വിഷയം.
 ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  വന്നു..കുറച്ചു പേരുടെ പേര് എടുത്തു പറഞ്ഞാൾ അത് മറ്റുള്ളവരെ വേദനിപ്പിക്കും സ്ഥലവും പോരാതെ വരും. സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും അവര്ക്കും നന്ദി. സഹോദരനായി കാണുന്നുണ്ടല്ലോ, .പെരുത്ത് സന്തോഷം ..ഇൻബൊക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു .  പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി.  മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ലാ . fb  യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ് .തിരക്കല്ല .സാമ്പത്തികവും,രോഗവും   അല്ല.  എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ട് ..എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണവുമായി ഓടി എത്തിയത്..!ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം--- 
പാളയം നിസാർ അഹമ്മദ്‌ . 
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September  2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 5..PM  

Parayaathe vayya:-: 40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ...

GOOD MORNING AND GOOD DAY DEAR FRNDZ........1
...............കാക്ക കുളിക്കേം ചെയ്തു , കൊക്കു ആയതൂല്ല്യ
.......................................................................................................................
അനന്തമായ ആകാശത്തിൽ പുതുതായി ഒന്നും രൂപം കൊണ്ടിട്ടില്ല .കോടാനു കോടി വർഷങ്ങളായി ഒരേ അവസ്ഥ തന്നെ .സൂര്യ ചന്ദ്ര താര ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും പഴയ അവസ്ഥയിലേക്ക് . ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ക്ഷണികമായ ജീവിതം ആണ് ഒരാൾക്ക്‌ കിട്ടിയിട്ടുള്ളത്.
...ജീവിത മദ്ധ്യം ആകുമ്പോൾ തന്നെ മനസ്സിലാകും അല്പം കൂടി യൌവനം നീട്ടികിട്ടിയിരുന്നെങ്കിൽ എന്നു , സ്ത്രീയുടെയും പുരുഷന്റെയും സ്ഥിതി വ്യസ്ത്യസ്ഥമല്ല . 40 വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ ...ആരു കാണുന്നത് മറയ്ക്കുവാനാണ് എന്നറിയുമോ നിങ്ങൾക്ക് ? അതു ശ്രദ്ധിച്ചിട്ടുണ്ടോ ...ഇല്ലെങ്കിൽ ഇവറ്റകളെ ഒന്ന് ശ്രദ്ധിക്കു ...എതിർ ലിംഗക്കാരെ മറയ്ക്കുവാൻ തന്നെ ...അന്നു തുടങ്ങുന്നു ഒരു മനുക്ഷ്യ് ജീവിയുടെ പൊയ്മുഖം ....
മനസ്സു ചെറുപ്പമെന്നും ആശയുണ്ടെന്നും കാണുന്നവർ ആ സിഗ്നൽ കണ്ടു മനസ്സിലാക്കിക്കോണം . ഇന്നലെ 72 വയസ്സായ ഒരു വൃദ്ധനെ കണ്ടു അവനും തലയിൽ ഡൈ തന്നെ ജര നന്നേ ബാധിചിട്ടുമുണ്ട് . ഡൈ അടിച്ചു രണ്ടു നാൾ ആയിട്ടുണ്ട്‌ അതിനാൽ പിന്നാലെ വളർന്നു വന്ന രണ്ടു ദിവസത്തെ വളർച്ചാ മുടികൾ പുഴുക്കൾ പോലെ പൊന്തി നിൽക്കുന്നു . കാർക്കിച്ചു അവന്റെ മോന്തായത്തിൽ തുപ്പിക്കൊടുക്കനാ തോന്നിയത് . അവന്റെ പ്രായം എനിക്കും അറിയാം സകലർക്കും അറിയാം ..രാഷ്ട്രീയ നേതാക്കൾ ടിവിയിൽ വരണ സകലവന്റെം പ്രായം അറിയൂല്ലോ .ആകേരളാ യാത്ര നടത്തുന്നവൻമാർ ഉൾപ്പടെ . ആദർ ശം ഒക്കെ ഉണ്ടായിട്ടെന്താ കാര്യം. കഷ്ടം
അവരവർ ചെയ്തതിന്റെ കർമ്മ ഫലം തന്നെയാണ് വെള്ളത്തിൽ മുങ്ങിയും ,തെരുവോരങ്ങളിൽ വീണു തകർന്നും ,ആത്മ ഹത്യാ രൂപത്തിലുമൊക്കെ നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കാണുക . അതു കാണുവാൻ മനുക്ഷ്യർ ചിതറിയ കൂട്ടങ്ങളായിട്ടു ഓടി കൂടുന്നതു ഞാൻ കാണാറുണ്ടു ...പക്ഷെ ഒരാളും ഇവരെ ഒക്കെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ പോലും മുതിരാറില്ല ..അതും എന്തുകൊണ്ടെന്നു അറിയുമോ നിങ്ങൾക്ക് .....അവനവനു അവനവന്റെ വഴി ..സ്വന്തം പ്രശ്നം വരുമ്പോൾ അലറി വിളിച്ചാൽ മതിയല്ലോ ...അപ്പൊ ശരി...പ്രിയ സുഹൃത്തേ ശുഭദിനം ഒരിക്കൽ കൂടി ....ഇന്നെന്റെ ഹൃദയം ദുഖാദ്രം അല്ല ..നമ്മൾ ജഗദീശ്വരനോട് തേടുന്നവ നമ്മുടെ തൊട്ടരികിൽ തന്നെ കിട്ടുന്നു ...അതാണ്‌ പുണ്യം .അവിടെയാണു പുണ്യവും!!!
ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com November 2014 -ൽ പ്രസിധീകരിക്കപ്പെട്ടതു .

Tuesday, December 02, 2014

അതി സമ്പന്നർക്ക് ഊണു നൽകുന്നവർ ! അനന്തപുരിയിലെ കാണാകാഴ്ചകൾ


                                          അതി സമ്പന്നർക്ക് ഊണു നൽകുന്നവർ !
Good MORNING..இனிய வணக்கம்

അനന്തപുരിയിലെ ഭരണ സിരാ കേന്ദ്രത്തിനു സമീപം  കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIProad ലെ വഴിയരിക്കിൽ അന്നത്തെ അന്നത്തെ അന്നത്തിനായി മറ്റുള്ളവർക്ക് 'അന്നം'  വില്കുന്നവരെയാണ് ഞാൻ ഈ ചിത്രത്തിൽ പകർത്തിഎടുത്തത് .  ഒരു യുവാവും ഒരു യുവതിയും  ചിവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യക്കാരനെ കാത്തു നില്കുകയാണ് .ഉച്ചയ്ക്ക്  പന്ത്രണ്ടു മണിക്കു വന്നു നിൽക്കും .മന്ത്രിമാർ ,സെക്രെട്ടറിമാർ ,അഡിഷണൽ സെക്രെട്ടറിമാർ,ക്ലെർക്ക് ,പ്യൂണ്‍ വരെ വന്നു വങ്ങും .ഒന്നര മണിക്കുമുന്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു മുപ്പതു രൂപ മാത്രം .കപ്പയുണ്ട് ,വറുത്തചെറുമീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട്‌ ,രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി ..ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നവരാണ് .വളരെ അധികം ജീവനക്കാരും ഉണ്ടായിന്നു .ക്ഷയിച്ചു പോയി .  ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു ...വിധി അങ്ങനെയാണ് .സർവ്വശക്തന്റെ ഇഷ്ടപ്പടി ജീവിക്കുന്നവര്ക്കും കിട്ടുന്നൂ ഇത്തരം ശിക്ഷ !!!!
ഒരു  നൂറു വര്ഷം ഒരു തലമുറ അത്യുന്നതിയില് നില്ക്കും എന്നു നമുക്ക് പറയാനായി കഴിയുമോ ? പലരുടേം പഴയ ഏടുകള് പരിശോധിക്കുമ്പോള്, ഇല്ലാ എന്നു മാത്രമേ പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു അന്പത് ,അറുപതു വര്ഷം കഴിയുമ്പോള് തന്നെ ക്ഷയിച്ചു തുടങ്ങുന്നതയാണ് ചരിത്രംപരി
ശോധിക്കുമ്പോള് കാണാൻ കഴിയുക . അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതുകൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത്‌ കൊണ്ടുമാവാം  നിയതി സന്തതി പരമ്പരകൾക്കു സാവകാശം വഴി മുടക്കുക . സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വരിയങ്ങളും തികഞ്ഞ ആള്ലായിരുന്നു .ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ്  ഔറംഗസീബ് അങ്ങനെ ആണ്‍ മക്കളും ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെണ്‍മക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ  ജീവിതവും ഉണ്ടായിരുന്നു .സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു  ഭരണവും സമ്പത്തും പിടിച്ചു പറിച്ചു  .അവരെ വധിക്കയും ചെയ്തു .എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും  ,എന്നെന്നും താജുമഹാൾ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള ജയിലിൽ മരണം വരെ അടച്ചിട്ടു  .അകത്തക്കിയതു എതിർത്തവരുടെ വായ് അടയ്ക്കാൻ ,മകൾ ജഹനാരയുമായുള്ള പിതാവിന്റെ  വഴിവിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് .. ഇന്നും" ഓരംഗസീബുമാർ " സ്വത്തിനും ,പണത്തിനും  വേണ്ടി ഇതൊക്കെ തന്നെയല്ലേ നടത്തി വരുന്നത് .അവരുടെ ഒക്കെ സന്തതി പരംബരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ .ബ്രിട്ടീഷുകാര് ബഹദൂര് ഷാ യെ ഒട്ടിച്ചു വിട്ടതോടെ ..കുടുംബങ്ങളെല്ലാം ശിഥിലമായി ..പലരും കെണ്ണാട്ടു പ്ലേസ്സിലും  ആഗ്രക്കു ചുറ്റിലും ..റിക്ഷ ചവിട്ടിയും ..താജ് മഹല് സന്ദ ര്ഷകരുടെ പാദരക്ഷകള് സൂക്ഷിക്കുന്നതില് നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേര്ക്ക് അറിയാം .നിയതി ഇങ്ങനെ ചെയ്യുന്നതിന്റെ രഹസ്യം അതിനു മാത്രമേ അറിയൂ .കാലം അതാണ്‌ എല്ലാം നിയന്ത്രിക്കുക.കുടുംബത്തിൽ ഒരാൾ സുപ്രസിദ്ധാനായി വരാം .അയ്യാൾ മണ്‍മറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാം എന്നല്ലാതെ,മരണ പ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ ബഹുമാനമോ പിന്നെ കിട്ടുന്നു പോലുമില്ല .പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ് !!!!!!!!! 
പാളയം നിസാർ അഹമ്മദ്‌ , Copyright All Rights Reserved.Saturday17June2017  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്👁️ 
   

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...