സർവ്വ ശക്തന്റെ കൈയൊപ്പ് ചാർത്ത പെട്ട സംഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ചില കാലഘട്ടത്തിൽ ഉറപ്പായും സംഭവിക്കാറുണ്ട്⛹️ താഴ്ചയുള്ള നിലത്തേക്ക് വീഴാൻ ആയുന്ന പൈതലിനെ പെട്ടന്ന് ചാടി പ്പിടിച്ചു താങ്ങി എടുക്കുന്നതും അത്ഭുതമായി പെട്ടെന്നു സംഭവിക്കുന്ന ജഗദീശ്വരാധീനം കൊണ്ടു തന്നെ🧚അതിനെ നമ്മൾ മിറക്കിൾ, കറാമത്ത്,ഖുദറത്തു എന്നൊക്കെ വിളിക്കുന്നു.
ഇതിൽ കഥാപാത്രമായ ആളുകളുടെ ഫോട്ടോകൾ എൻ്റെ പഴയ ശേഖരങ്ങളിലുണ്ടു. അവ ഞാൻ പിന്നീട് പ്രസിദ്ധീകരിക്കാം🧚ആദ്യം വായന നടക്കട്ടെ !!!!
ഇതിൽ കഥാപാത്രമായ ആളുകളുടെ ഫോട്ടോകൾ എൻ്റെ പഴയ ശേഖരങ്ങളിലുണ്ടു. അവ ഞാൻ പിന്നീട് പ്രസിദ്ധീകരിക്കാം🧚ആദ്യം വായന നടക്കട്ടെ !!!!
2️⃣പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ കഥയും, ഉപന്യാസങ്ങളും, പ്രസംഗവും എഴുതാനും കാണാതെ പഠിച്ച് അവതരിപ്പിക്കാനും തുടങ്ങിയതാണു. ആദ്യമായി എഴുതി തുടങ്ങിയതു ബ്രഹ്മരക്ഷസ്സ് എന്നൊരു കഥയായിരുന്നു-എന്റെ ചെറുപ്പത്തില്‍ വാപ്പച്ചിയുമ്മ(പിതാവിന്റെ അമ്മ) പറഞ്ഞു തന്ന ഒരു സംഭവ കഥ. വടിവൊത്ത അക്ഷരത്തില്‍ വര്‍ണനകളോടെ അത് കഥയാക്കി ...അതിലെ എല്ലാ കഥാ പാത്രങ്ങളും, അന്നു ജീവിചിരുന്നവരായിരുന്നു . അതില്‍ ഒന്ന് രണ്ടുപേരക്ക് ഇന്ന് നല്ല പ്രായമായിട്ടുണ്ട് ഒരു എൺപത്തി അഞ്ചു വയസ്സെങ്കിലും വരാം ...അച്ഛമ്മ യെ ഞാന്‍ വിളിച്ചിരുന്നത്,വാപ്പച്ചിയുമ്മ എന്നായിരുന്നു . .. നാല്പതോളം മുറികള്‍ ഉണ്ടായിരുന്ന വലിയ ഒരു മുസ്ലിം തറവാട്....അതിനെക്കാള്‍ ഉപരി ഒരുവലിയ .ബംഗ്ലാവു ആയിരുന്നു അത്. 1939 കളിൽ കേരളത്തിൽ ഇലട്രിസിറ്റി വന്നപ്പോൾ ആദ്യമായി ഇലട്രിസിറ്റി ബൾബുകൾ കത്തിയിരുന്ന വീടായിരുന്നു അതു. "പട്ടണം ബംഗ്ലാവു "എന്നാണ് അത് അറിയപ്പെട്ടിരുന്നത് .കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ പുകഴ്പെറ്റിരുന്നു ആ ആഢ്യഗൃഹം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കര്‍ കണക്കിന് പുരയിടം . സകല ജാതി വൃക്ഷങ്ങളും ഉണ്ടവിടെ അവിടെ കയറിയാണ് ബ്രന്മ രക്ഷസ്സ് വിളയാടിയത് . എല്ലാത്തരം ഫലങ്ങളും ,ലഭ്യമാകുന്ന വൃക്ഷങ്ങള്‍ . ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പനകള്‍ .. പനങ്ങ ചുട്ടു തിന്നുമ്പോള്‍ കിട്ടിയിരുന്ന സ്വാദ് ഒന്നുവേറെ തന്നെ ആയിരുന്നു. ഇഷ്ടംപോലെ പനനൊങ്കുകൾ കഴിക്കാൻ കിട്ടുമായിരുന്നു.
3️⃣ആ പനകളൊക്കെ മാദകമോഹിനികള്‍ ആയിരുന്ന യക്ഷികളുടെ ആവാസ സ്ഥലങ്ങളായിരുന്നു . നല്ലവണ്ണം പഴുത്ത സീത പഴങ്ങള്‍ (ആത്തിച്ചക്ക ) പറിച്ചു തിന്നുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ യക്ഷികളെ തേടി പനകളുടെ മണ്ടകള്‍ നോക്കി അന്നൊക്കെ നടക്കുമായിരുന്നു 🐆അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ട് തുടങ്ങുമ്പോള്‍ ഉപ്പുപ്പാ (അച്ഛന്റെ അച്ഛന്‍) ഞങ്ങളെ സ്നേഹപൂര്‍വ്വം വീട്ടിനുള്ളിലേക്കു കയറാൻ ശഠിക്കും. മോന്തിയായി (മൂവന്തി) കൈയ്യും, കാലും മുഖവുമൊക്കെ കഴുകി നിസ്കാരത്തിനു സഫ് (വരിയായി)നിൽക്കാൻ നിര്‍ബന്ധിതരാക്കും. മിക്കപ്പോഴും ഞങ്ങളുടെ ഇമാം ആവുന്നതു ഉപ്പുപ്പ തന്നെ ആയിരിക്കും. ഉപ്പുപ്പയുടെ പൂർവ്വികർ പ്രവാചക പരമ്പരയിലെ മാലിക്-ഇബിനു- ബിന്‍ ദിനാര്‍ പരമ്പരയിൽ പെട്ടതിനാൽ തലയെടുപ്പും , ശാലീനതയും, സൗമ്മ്യതയും, ദീനി ചിന്തയും ഉപ്പുപ്പയില്‍ എന്നും തെളിഞ്ഞു നിന്നിരുന്നു. ആ പ്രദേശത്തെ സകലരും ബഹുമാനിച്ചിരുന്നു. റൂഹു പോകുന്ന സമയം വരെ ഖുറാന്‍ ആയത്തുകള്‍ നെഞ്ചില്‍ വിരല്‍കൊണ്ട് എഴുതി ആയിരുന്നു പിൽകാലത്ത് ഉപ്പുപ്പയുടെ മരണം. ഉപ്പുപ്പാ മരണപ്പെട്ടതു 1966 കളിൽ ആയിരുന്നു. ഉപ്പുപ്പായുടെ മരണ ക്കിടക്കക്കരികിലിരുന്ന എൻെറ പിതാവിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന നേരീയ ഓർമ്മ ഇന്നു മുണ്ടെനിക്കു. ചുണ്ടുകള്‍ സദാ ദിക്കിറുകള്‍ ചൊല്ലിയിരുന്നു.
4️⃣ എന്റെ ഉപ്പുപ്പാ അക്കാലത്തെ വലിയ ധനാഢ്യനും , ദാന ധര്‍മ്മിഷ്ടനും, വളരെ സൗമ്യനുമായ നല്ല മനുഷ്യനുമായിരുന്നു. റംസാൻ വൃതക്കാലത്തു വിറ്റസാധനങ്ങളുടെ കണക്കുകളും, കിട്ടിയ ലാഭവും നോക്കി യായിരുന്നു എൻ്റെ പിതാവിൻ്റെ കുടുംബം ഇല്ലായ്മയുള്ള എല്ലാ മതസ്ഥർക്കും സക്കാത്ത് വീടുകളിൽ നേരിട്ടു പോയി നൽകിയിരുന്നതു~ അവിടെയാണ് ~ ബ്രന്മരക്ഷസ് കേറിയതു. ഒരു മൂവന്തിയിൽ പശുവിന്റെ പിന്നിലൂടെ തൊഴുത്തിൽ മറഞ്ഞു നിന്നു, എൻ്റെ ഇളയച്ഛൻ്റെ ശരീരത്തിൽ കയറിപ്പറ്റിയതു🐃 ഇത് ഒരു സംഭവ കഥയാണു അതു കൊണ്ടാണു ആ മുഖമായി ഇത്രയും ഞാൻ എഴുതിയതു ...ബാക്കി തുടരെ പോസ്റ്റ് ചെയ്യാം. Bloggerലും വായനക്കു ലഭിക്കും🦄
പാളയം നിസാർ അഹമ്മദ് .
Copyright© All Rights Reserved.
Copyright© All Rights Reserved.
10th January 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടതു🦸
R seen 12-Aug2024monday
No comments:
Post a Comment