വിയറ്റ്നാം കോളനിയിലെ മൂസാ സേട്ട് എന്ന കഥാപാത്രം, ഇബ്രാഹിം പട്ടേലിന്റ ജീവിത കഥക്കു തുല്യമാണെന്ന് കൊച്ചിയിൽ ജീവിച്ചവർക്കറിയാം🏌️പണ്ട് കൊച്ചിയില്‍ ഒരു സിനിമാതീയേറ്റർ ഉണ്ടായിരുന്നു 🏌️ ആ സിനിമാശാലയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു🏌️ അക്കാലത്ത് ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ് ചെയ്ത് കല്ലുകൾ കൊണ്ട് ണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം🏌️
കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ് കത്തിക്കുന്നത് ഈ തിയേറ്ററില്‍ ആയിരുന്നു. വാഴപ്പിണ്ടി വിളക്ക് എന്നാണ് ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്. കേരളത്തിലെ തന്നെ മികച്ച ഒരു കലാ സൃഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി കാണുവാൻ മാത്രം കേരള ത്തിന്റെ പലഭാഗത്ത് നിന്നും ആളുകള്‍ വന്നിരുന്നു.അത് പണിയാന്‍ നേതൃത്വം നല്‍കിയത്, കൊച്ചിയെ കൊച്ചിയാ ക്കിയ പ്രഗല്‍ഭനായ എന്‍ജിനിയർ
റോബർട്ട് ബ്രിസ്‌റ്റോ ആയിരുന്നു.ആ തിയേറ്ററിന്റെ പേരാണ് പട്ടേല്‍ തിയേറ്റർ. ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട് എന്ന ഈ കലാസ്നേഹി ആയിരുന്നു പട്ടേല്‍ സേട്ടിന് കണ്ണെത്താ ദൂരത്തോളം തെങ്ങിന്‍ തോപ്പുകളുണ്ടായിരുന്നു🧑🦼പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയ്ക്ക് പോകുന്ന പടിയാണ് ഇന്നത്തെ കൊച്ചിയിലെ തോപ്പുംപടി ബസ്സ് സ്റ്റോപ്പു🧑🦼തന്റെ തോപ്പ് വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്
പട്ടേല്‍ സേട്ട്, തിയേറ്റർ നിർമ്മിച്ചതുഅദ്ദേഹം തന്നെ പലരോടും അന്നു തന്റെ തിയേറ്ററിനെക്കുറിച്ച് പറഞ്ഞത്, എല്ലാ മത സ്ഥരും ഒന്നിച്ചിരുന്ന് ആസ്വദിക്കുന്ന ഒരു ദേവാലയം പോലെയാണു സിനിമാശാല എന്നാണ്🧑🦼 മദിരാശിയിലെ കാസിനോവിലെ
സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്
തന്റെ തിയേറ്റർ, അക്കാലത്തെ മദ്രാസ് കാസിനോവിന്റെ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചത്. വിശാലവും അതിമനോഹരവു മായ തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എന്നത്, അക്കാലത്തെ എന്‍ജിനിയറിങ്ങ് വൈദഗ്ദ്ധ്യത്തിൻ്റെ നല്ലൊരു ഉദാഹരണ മായിരുന്നു 🧑🦼 ഉല്‍ഘാടനത്തിന്, പട്ടേല്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയെന്നും
ആകാശത്ത് നിന്ന് പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴ്ചക്കാർ പറയുന്നു.ഫിലിം പെട്ടി വന്നിറങ്ങിയതും ഹെലികോപ്റ്റ റിലായിരുന്നു 🧑🦼ഹിന്ദി ചലച്ചിത്രങ്ങള്‍ കൊച്ചിയില്‍ വന്നത് പട്ടേല്‍ തിയേറ്ററി ലായിരുന്നു.'ടെന്‍ കമാന്റ് മെന്റസ്' എന്ന വിശ്വവിഖ്യാതമായ ചിത്രം
കണ്ടത് ഈ തിയേറ്ററില്‍ നിന്നാണെന്ന്,
പല പഴയ ആളുകളും അഭിമാനത്തോടെ പറയു ന്നത് കേട്ടിട്ടുണ്ട്🧑🦼കേരളത്തില്‍ ആദ്യമായി മോണിങ്ങ് ഷോ നടത്തിയതു പട്ടേല്‍ തിയേറ്ററിലാണു🧑🦼ഗേയിറ്റ് ഓഫ് കൊച്ചി എന്നറിയപ്പെടുന്ന മേഖലയിലാണ് പട്ടേല്‍ തിയേറ്റർ തലയുയർത്തി നിന്നിരുന്നതു 🧑🦼കേരളത്തിലെ ആദ്യകാലത്തെ 'എ ക്ലാസ്സ്' തിയേറ്ററില്‍ ഒന്നാണിത്അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ് റിലീസ് ചെയ്തി രുന്നത്🧑🦼അന്ന്, മലബാറില്‍ നിന്നുവരെ സിനിമാപ്രേമികള്‍ ഇവിടെ വന്നിരുന്നു🧑🦼പട്ടേല്‍ തിയേറ്ററിന് മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്🧑🦼അത് രണ്ട് മഹാഗായകരുടെ സംഗമത്തിനെ കുറിച്ചാണ്. ലോകം ആദരിക്കുന്ന മുഹമ്മദ് റാഫിയുടെയും കൊച്ചിയുടെ ഗായകനായ മെഹബൂബ് ഭായിയുടെയും
സംഗമമായിരുന്നു അത്🧑🦼റാഫിയെ കൊച്ചിയില്‍ കൊണ്ടുവന്നത്‌കൊച്ചിയിലെ സിനിമാ നിർമ്മാതാവും തൊഴില്‍ ദാതാവുമായ ടി.കെ.പരീക്കുട്ടി ഹാജിയാണ്. ഇന്നും അദ്ദേഹം അനാഥ പരിപാലനവുമായി കോഴിക്കോട്ടുണ്ട്.
അന്ന് അദ്ദേഹം, മുസ്ലിംഅനാഥസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.1958- ല്‍ അനാഥസംരക്ഷണത്തിന്റെ ധനശേഖരണാ ർത്ഥമായിരുന്നു മുഹമ്മദ് റാഫി കൊച്ചിയില്‍ വന്നത്🧑🦼അന്ന് ഏറ്റവും മനോഹരമായ പട്ടേല്‍ തിയേറ്ററില്‍ വച്ചാണ് റാഫിയുടെ പ്രോഗ്രാം നടന്നത്🧑🦼 തിങ്ങിനിറഞ്ഞ സദസ്സ് കൈയ്യടി യോടെ റാഫിയെ സ്വീകരിച്ചു🧑🦼
റാഫി പാടി "ഗംഗാ കീ മേവൂദ്...''ജനം ആർത്തി രമ്പി...അടുത്ത പാട്ടുപാടാന്‍ റാഫി മൈക് എടുത്തപ്പോള്‍ കൊച്ചിയിലെ ജനം ആർത്തു വിളിക്കാന്‍ തുടങ്ങി...മെഹബൂബ് പാടണം....
മെഹബൂബ് കാണികള്‍ക്കിടയില്‍
ഇരിക്കുന്നുണ്ടായിരുന്നു, ആളുകള്‍ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു🏌️മെഹബൂബ് പാടണം
സദസ്സിൻ്റെ ആവശ്യത്തിന് വഴങ്ങി,റാഫി മെഹ ബൂബിനെ വേദിയിലേയക്ക് ക്ഷണിച്ചു.മെഹബൂബ് പാടി..."സുഹാനി രാത്...''റാഫിയുടെ പാട്ട് ഭാവതാളലയങ്ങളോടെ അതിമനോഹരമായി മെഹബൂബ് പാടി🏌️
റാഫി കെട്ടിപിടിച്ച് വേദിയില്‍ നിന്ന് പറഞ്ഞു"മെഹബൂബ് ഇവിടെ നില്‍ക്കേണ്ട ആളല്ല,ബോംബെയിലേയ്ക്ക് വരൂ, ലോകം അറിയുന്ന ഒരു പാട്ടുകാരനാകും." മെഹബൂബിനെ അറിയാവുന്ന കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹ്ഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു ഇവിടെ🏌️മെഹബൂബ് പാടുമ്പോൾ "സുഹാനി രാത് ഡല്‍ ചുക്കി...''എന്ന റാഫിയുടെ തന്നെ പാട്ടിന്റെ ഈണത്തില്‍
1951 ല്‍ മെഹബൂബ്,തന്റെ ആദ്യസിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയിട്ടുള്ള ഗാനം ഇതാണ്."അകാലെ ആര് കൈവിടും
നീ താനേ നിന്‍ സഹായം...''പട്ടേല്‍ വലിയൊരു ദാനധർമ്മിഷ്ടനും,അതോടൊപ്പം ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു🏌️വന്‍ സമ്പത്ത് ഉണ്ടായിരുന്ന പട്ടേല്‍ സേട്ട് അക്കാലത്ത് രാമവർമ്മ ക്ലബ്ലില്‍ ചീട്ട് കളിക്കാന്‍ പോകുമായിരുന്നു🏌️ തോല്‍വി ആയിരുന്നു ഫലംല🏌️ലക്ഷങ്ങൾ ചൂത്‌കളിയിലൂടെ നഷ്ടപ്പെട്ടു🏌️ ചീട്ട്‌കളിയില്‍ പണം നഷ്ടപ്പെട്ട പട്ടേല്‍ സേട്ടിന് നാലരലക്ഷം രൂപ നൽകി മറ്റൊരാൾ പട്ടേല്‍ തിയേറ്റർ വാങ്ങുകയായിരുന്നു🏌️ ബിസിനസ്സുകാരനായ
ജേക്കബ്...അതോടെ,സിനിമതന്നെ ഇല്ലാതെ
തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു🧑🦼പിന്നീട് 'മംഗളം' എന്നപേരില്‍ ഒരു കല്ല്യാണമണ്ഡപം നിർമ്മിച്ചു🧑🦼 അതും കുറച്ചുനാള്‍ കഴിഞ്ഞ് പൂട്ടി.
ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം പോലെ കാലം സാക്ഷിയായി നിലകൊണ്ടു🧑🦼
ഈ കെട്ടിടത്തിന് മുമ്പില്‍ ഒരു കൂറ്റന്‍ പ്രതിമയുണ്ടായിരുന്നു🧑🦼കുടവും ഒക്കത്ത് വച്ചിരിക്കുന്ന സുന്ദരിയായ യുവതിയുടെ പ്രതിമ
ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പ്രതിമയും ചരിത്രത്തിൻ്റെ ഭാഗമായി🧑🦼പിന്നീട് ഈ പ്രതിമ നീക്കിയപ്പോള്‍ അത്, പഞ്ചലോഹമായിരുന്നു എന്ന് പറയപ്പെടുന്നു🧑🦼ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട് എന്ന ധനാഢ്യന്‍ വന്‍ ദാരിദ്ര്യത്തി ലൂടെ, ദുരന്തപൂർണ്ണമായ ജീവിതത്തിലേയ്ക്ക് നയിക്കപ്പെട്ടു🧑🦼ജീവിത വഴിയില്‍ മറ്റൊരു വിധിവൈപരീത്യമാണ് തന്റെതന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍
യാചകനാണെന്ന് തെറ്റിദ്ധരിച്ച് ആരോ
പുവർഹൗസില്‍ കൊണ്ട് ചെന്നാക്കി🧑🦼 പിന്നീട് ബന്ധുക്കള്‍ ഇറക്കി കൊണ്ടുവന്നു🧑🦼 താമസിയാതെ, അദ്ദേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്, ഈ ലോകത്ത് നിന്ന് തന്നെ യാത്രയായി🧑🦼പലസ്ഥലങ്ങളിലായി ഏക്കർ കണക്കിന് തോട്ടങ്ങള്‍, എത്രയെത്ര വീടുകൾ🧑🦼
പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്ക റ്റില്‍ മുഷിഞ്ഞ ഏതാനും കടലാസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ🏌️വളരെ അധികം പാവങ്ങള്‍ക്ക് വീടുകള്‍ വച്ച് കൊടുത്ത ആ ധനാഢ്യന് അവസാനം തലചായ്‌ക്കാൻ ഒരു പാട് അലഞ്ഞു തിരിയേണ്ടി വന്നു🏌️ വിയറ്റ്‌നാം കോളനിയിൽ സിദ്ധിഖ് പറഞ്ഞ മൂസാ സേട്ടിതാണു🏌️വളരെ പരിശ്രമിച്ചിട്ടാണ് ഈ ഫോട്ടോ സംഘടിപ്പിച്ചതു🧑🦼 പട്ടേല്‍ സേഠ്🏌️
No comments:
Post a Comment