bulletindaily.blogspot.com

Friday, November 29, 2019

നൂറു വർഷം ഒരു തലമുറ അത്യുന്നതിയിൽ നിൽക്കുമെന്നു പറയാൻ കഴിയുമോ ? ഇല്ല!

അനന്തപുരിയിലെ ഭരണ സിരാ കേന്ദ്ര ത്തിനു സമീപം, എൻ്റെ ഓഫീസ് ഗേറ്റിനു മുമ്പിൽ, കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIP road ൽ,  അന്നത്തി നായി മറ്റുള്ളവർക്ക്  'അന്നം' വിൽക്കുന്ന വരെയാണു ഞാൻ ഈ ചിത്രത്തിൽ പകർ ത്തിയെടുത്തതു🖕 ഒരു യുവാവും, ഒരു യുവതിയും🧑‍🦼 ചുവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യ ക്കാരനെ കാത്തു നിൽക്കുകയാണവർ🧑‍🦼 ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു വന്നു നിൽക്കും🧑‍🦼മന്ത്രിമാർ, സെക്രട്ടറിമാർ, അഡിഷണൽ സെക്രട്ടറിമാർ, ക്ലർക്ക് , പ്യൂണ് വരെ വന്നു വങ്ങും🖕

                2️⃣ഒന്നര മണിക്കു മുമ്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു നാൽപ്പത് രൂപ മാത്രം .കപ്പയുണ്ട് ,വറുത്ത ചെറു മീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട്‌ , രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി🐜ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നു🐜 .വളരെ അധികം ജീവനക്കാരും ഉണ്ടായിരുന്നു🐜ക്ഷയിച്ചു പോയി🙏ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു🐜 സുപ്രസിദ്ധ സിനിമാക്കാരായി നടന്മാരായും സംവിധായകരായും , നിർമ്മാതാക്കളായി നടന്നവർ പോലും ആ പ്രസിദ്ധി നശിച്ചു പോയിരിക്കുന്നു ... ...'ചിത്രം ' എന്ന വളരെ പുകഴ്‌ത്തപ്പെട്ട സിനിമ എടുത്തവർ ഇന്നെവിടെ എന്നു അറിയുമോ നിങ്ങൾക്കു~ 🐔
വിധി അങ്ങനെയാണു സർവ്വശക്തൻെറ ഇഷ്ടപ്പടി ജീവിക്കുന്നവർക്കും കിട്ടുന്നൂ ശിക്ഷ !!!!
ഒരു, നൂറു വർഷം ഒരു തലമുറ അത്യുന്നതിയിൽ നിൽക്കും എന്നു നമുക്ക് പറയാൻ കഴിയുമോ ? 
       
                      3️⃣പലരുടേം പഴയ ഏടുകൾ പരിശോധിക്കുമ്പോൾ, ഇല്ലാ എന്നു മാത്രമേ എനിക്കു പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു  അൻപതു ,അറുപതു വർഷം കഴിയുമ്പോൾ തന്നെ  പതുക്കെ  ക്ഷയിച്ചു തുടങ്ങുന്ന തായാണു ചരിത്രം പരശോധിക്കുമ്പോൾ  കാണാൻ കഴിയുക ⛹️അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതു കൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത്‌ കൊണ്ടു മാവാം നിയതി സന്തതി പരമ്പരകളുടെ വഴി സാവകാശം മുടക്കുക🙏 സാവകാശം പതിയെ, പതിയെപ്പതിയെ വഴി മുട്ടുകയുമു ള്ളു🙏 അതാണു കാലചക്രത്തിൻെറ ഒരു മഹിമ~💐സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി, ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വര്യങ്ങളും തികഞ്ഞ ആളുമായിരുന്നു🐜 ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ് ഔറംഗസീബ് അങ്ങനെ ആൺ‍ മക്കളും, ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെൺമക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ ജീവിതവും ഉണ്ടായിരുന്നു ⛹️സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു ഭരണവും സമ്പത്തും പിടിച്ചു പറിച്ചു ⛹️ആൺ സഹോദരങ്ങളെ വധിക്കയും ചെയ്തു⛹️ .

                     4️⃣എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും , എന്നെന്നും  താജുമഹൽ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള കോട്ടയിലെ ജയിലിൽ മരണം വരെ അടച്ചിട്ടു ⛹️അകത്തക്കിയതു എതിർത്ത വരുടെ വായ് അടപ്പിക്കാൻ,   മകൾ ജഹനാരയുമായുള്ള പിതാവിന്റെ വഴി വിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് ⛹️ ഇന്നും അത്തരം "ഔറംഗസീബുമാർ " സ്വത്തിനും ,പണത്തിനും വേണ്ടി ഇതൊക്കെ തന്നെയ ല്ലേ നടത്തി വരുന്നത് ⛹️.അവരുടെ ഒക്കെ സന്തതി പരംമ്പരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ⛹️ബ്രിട്ടീഷുകാർ ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തി ഒട്ടിച്ചു വിട്ടതോടെ കുടുംബങ്ങ ളെല്ലാം ശിഥിലമായി ⛹️പലരും ഡൽഹി യിലെ കെണ്ണാട്ടു പ്ലേസ്സിലും ആഗ്രക്കു ചുറ്റിലും ⛹️റിക്ഷ ചവിട്ടിയും, താജ് മഹൽ സന്ദർശിക്കുന്നവരുടെ പാദരക്ഷകൾ സൂക്ഷിക്കുന്നതിൽ നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേർക്ക് അറിയാം ⛹️നിയതി ഇങ്ങനെ ചെയ്യുന്നതിന്റെരഹസ്യം അതിനു മാത്രമേ അറിയൂ ⛹️കാലമാണു   എല്ലാം നിയന്ത്രിക്കുക⛹️കുടുംബത്തിൽ   ഒരാൾ സുപ്രസിദ്ധാനായി വരാം.അയ്യാൾ മൺമറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാമെന്നല്ലാതെ, മരണപ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ, ബഹുമാനമോ പിന്നെ ആർക്കും കിട്ടുന്നു പോലുമില്ല ⛹️

               5️⃣പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ്!!!!!പഴയ രാജഭരണ കാലത്തു രാജാക്കന്മാരുടെ മുഖ്യ അംഗ രക്ഷകരായും (ADC), ഹജൂർ കച്ചേരിയിൽ  (ഗവണ്മെൻ്റ് സെക്രട്ടറിയേറ്റു) ദിവാൻ               പേഷ്ക്കാർമാരായും "ഇരട്ട സാറോട്ടു"    കളിൽ തലസ്ഥാനത്തെ രാജവീഥിയിലൂടെ സഞ്ചരിച്ച ആ അധികാര ത്തിൻെറ ഹൂങ്കും, ധാർഷ്ട്യവും കൊണ്ടു നടന്ന എൻ്റെ മുൻഗാമികളായ പ്രമാണി മാരുടെ മക്കൾ ഇന്നെവിടെ..? പേരക്കുട്ടികൾ  ഇന്നെവിടെ? 
.............. ഈ കണ്ണു കൊറേ കണ്ടതാ..........
പാളയം നിസാർ അഹമ്മദ്‌ , 
Copyright All Rights Reserved.
Saturday17June 2014  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics report പ്രകാരം  വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് 👁️ 
R -N-A-MS-A   27-1-2025

നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്ന് അറിയാമോ നിങ്ങൾക്കു?

നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്ന് അറിയാമോ നിങ്ങൾക്കു?
ഒരു നിമിഷം അതൊന്നു ചിന്തിച്ചു നോക്കാമോ ? നൂറ്റാണ്ടുകൾക്കു മുൻപ് മണൽ കാട്ടിൽ മറഞ്ഞു പോയ 'ഉബർ 'എന്ന അറേബ്യൻ നഗരത്തെ പറ്റി ചരിത്രകാരന്മാർ പറയുന്നുണ്ട്🧎 ഖുറാനിൽ ഗോപുരങ്ങളുടെ നഗരമായ 'ഇറാ'മിനെ ഭൂമിവിഴുങ്ങിയത്എങ്ങനെയെന്നു വിവരിക്കുന്നു🧜ക്രിസ്തുവിനു മുൻപും പിൻപും ഉള്ള പല ചരിത്രകരൻമ്മാരും ഈ നഗരത്തെ പറ്റി പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചലെഞ്ചർ എന്ന ഉപഗ്രഹമാണ്‌ ഭൂമിക്കടിയിലുള്ള ഈ നഗരത്തെ ആദ്യമായി കണ്ടെത്തിയത്🧜 
        2️⃣അറേബ്യൻ ചരിത്രത്തിൽ ഇതിഹാസ പുരുഷനായി വാഴ്ത്തപ്പെടുന്ന 'സദാദ് ഇബൻ അദ്' ആണു ഇറാം എന്നു വിളിക്കപ്പെടുന്ന ഉബർ നഗരം പണി കഴിപ്പിച്ചത് 🧎ഭൂമിയിൽ ഒരു സ്വർഗ്ഗം അതായിരുന്നു അദേഹത്തിന്റെ സ്വപ്നം 🧎മണി മന്ദിരങ്ങളും പഴത്തോട്ടങ്ങളും ഒക്കെ ഉള്ള ഒരു സ്വർഗ്ഗം തന്നെയായിരുന്നൂ ഉബർ 🧎ഉബറിൽ നിന്നു ലോകത്തിന്റെ നാനാ ഭാഗത്തേക്കുമുള്ള പാതകളുടെ അടയാളങ്ങൾ ഇന്നും മായാതെയുണ്ട്‌ 🧜അറബി കുന്തിരിക്ക വും കൊണ്ടു ഒട്ടക വണ്ടികൾക്ക് മൊസപ്പൊട്ടേ മിയ ,റോം, അലക്സ്സാൻഡ്രിയ,മെഡിട്ടറേനിയൻ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൾ ആയിരുന്നു ഇതു🧜 അടിത്തറക്കു ഉണ്ടായ ബലക്ഷയം ആണ് ഈ നഗരത്തെ പാടേ തകർത്തു ഭൂമിക്കടിയിലേക്ക് വിഴുങ്ങിയത്🧜 ബലമില്ലാത്ത ചുണ്ണാമ്പ് കല്ലായിരുന്നു നഗരത്തിനു താഴെ ഭൂമിക്കടിയിൽ ഉണ്ടായിരുന്നത് 🧜ചുണ്ണാമ്പു കല്ലു ഇടിഞ്ഞതോടെ ഉബർ നഗരം ഭൂമിക്കടിയിലേക്ക് താണു പോവുകയായിരുന്നു എന്നാണ് ശാസ്ത്ര നിഗമനം ! അതെന്തോ ആകട്ടെ, എന്നാൽ വിശുദ്ധ ഖുറാനിൽ നഗരത്തിന്റെ തകർച്ച ദൈവ ശിക്ഷ ആയിരുന്നു എന്നാണു പറയുന്നതു 🧜 മദ്യപാനവും , ധൂർത്തും ,അഹങ്കാരവും ,വാഗ്ദാന ലംഘനവും ,സാർവ്വ ആഡംബരവുമായി പാപ പങ്കിലമായ ജീവിതം നയിച്ച ഉബർ ജനതയ്ക്ക് ദൈവം നല്കിയ സർവ്വനാശം ആയിരുന്നു ആ സംഭവം🦜 പാപത്തിലേക്ക് വഴുതി വീഴുന്ന ജനതയ്ക്ക് ദൈവം നൽകുന്ന ദൃഷ്ട്ടാന്തങ്ങളിൽ ഒന്നു 🧜        
                      3️⃣ഇത്തരം സംഭവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ടു- ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു  തരത്തിൽ-- കുറച്ചു വർഷം മുൻപ് പെട്ടെന്നു ഒരു ദിനം സുനാമി കേരളത്തിൽ ആഞ്ഞടിച്ചു 🧜അതും ഒരു ദൃഷ്ടാന്തം ! ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു അതു സംഭവിക്കുന്നുണ്ടു🧜 കാറ്റായ്, മഴയായ്, മിന്നൽ പ്രളയമായ്🧜 വലിയ സാമ്പത്തികം ഉണ്ടെന്നു വച്ചു സ്വയം ചെലവാക്കി മതിമറന്നു ജീവിക്കാ തിരിക്കുക🧜ഇന്നു ഉച്ചക്കു ഒരു സുനാമി വീശിയാൽ മതി അതോടെ തീർന്നു നെഗളിപ്പ് ! മാന്യമായി സംസാരിക്കുക🧜ഒരു കുഞ്ഞു കുട്ടി യോടു പോലും മാന്യമായി, അരുമയായ്, സ്നേഹത്തോടെ, എളിമയായി, വിനയമായി ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കുക🧜മനസ്സാ വാചാ കർമണാ മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവ ചെയ്യതിരിക്കനായി കഴിവതും ശ്രമിക്കുക🧜എന്തു വാഗ്ദനം ആർക്കു നൽകിയിട്ടുണ്ടെങ്കിലും അവ പാലിക്കുവാനായി ശ്രദ്ധിക്കുക തന്നെ വേണം🧜രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ    മൂന്നാമനെ പറ്റി മോശമായി സംസാരിക്കാൻ ശ്രമിക്കരുതു.യാഥാർത്ഥ്യം എപ്പോഴും നമ്മോടോപ്പമാണ്, നമ്മെ കണ്ടു കൊണ്ടിരിക്കുന്ന, നമ്മുടെ കൂടെയുള്ള  ദൈവവും.!! 🧜ധനം ബന്ധുജനങ്ങൾക്കും,   അനാഥർക്കും,    അഗതികൾക്കും വഴിയാത്രക്കാർക്കും ,സഹായം അപേക്ഷിക്കു ന്നവർക്കും, യചകർക്കും വേണ്ടിക്കൂടി നീക്കിവയ്ക്കുക🧜
             4️⃣നൂറു ആളുകളെ ഊട്ടാനായില്ലെങ്കിൽ ... വിശന്നു വലയുന്ന ഒരാൾ ക്കെങ്കിലും അന്നം നൽകണം!! എന്നിട്ട് പ്രാർത്ഥിക്കൂ--നിങ്ങൾ വിചാരിച്ചവ മംഗളകര മാവാതെ തരമില്ല🧜പാളയം നിസാർ അഹമ്മദ്‌                      Copyrights All Rights Reserved.     
തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപ്പെട്ടതു.    Palayam Nizar Ahamed,  General Secretary,  PEOPLE'S WELFARE COUNCIL      Thiruvananthapuram 695001 Kerala, India


ഒരാൾ നേടിയെടുത്ത പേരും പെരുമയും പ്രതാപവും ആഢ്യത്വ വും ഒരു തലമുറക്കപ്പുറം നിലനിന്നു കാണാറില്ല.

എൻെറ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് തലസ്ഥാനത്തിൻെറ ഹൃദയമായ പാളയം മുസ്ലിം പള്ളിക്കും, IG ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിനുംം നേരേ മുൻപിൽ 1955
കളിൽ തുടങ്ങിയ താജ് ഹോട്ടൽ🐟കേരള സംസ്ഥാനമാകെ അറിയപ്പെട്ടിരുന്ന ബിരിയാണിക്കുംം, ബിരിയാണി ചായക്കും പുകഴ്പെറ്റിരുന്ന  തലസ്ഥാന നഗരിയിലെ  പ്രസിദ്ധധമായ ഹോട്ടൽ🐚
  ആ കാലഘട്ടത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ തലസ്ഥാനത്തെ സന്ദർശനവും, മറ്റു വ്യക്തിപരമായ കാര്യങ്ങൾ വരെ ഇവിടെ നിന്നും അറിയാൻ കഴിയുമായിരുന്നു, കാണാൻ കഴിയുമായിരുന്നു🌷

പിൽക്കാലത്ത് അവകാശികൾ പലതായി "താജ് "എന്നു പേരിനു മുന്നിൽ ചേർത്തു കൊണ്ടു അർഹതയില്ലാത്തോർ പലരും അതു ഉപയോഗിച്ചു തുടങ്ങിയപ്പോൾ... സകല വിലയും നിലയും ..പാളയം പള്ളി കബർ സ്ഥാൻെറ ആ ആറടി മണ്ണിൽ ഒടുങ്ങി..
ഒരാൾ നേടിയെടുത്ത പേരും പെരുമയും പ്രതാപവും ആഢ്യത്വ വും ഒരു തലമുറക്കപ്പുറം നിലനിന്നു കാണാറില്ല... പ്രത്യേകിച്ചും പിതാന്മഹൻമാരുടെ ഒസ്യത്തു പ്രകാരമുള്ള പാരമ്പര്യ സ്വത്തും സമ്പാദ്യങ്ങളും കൃത്യമായി വീതിക്കാതിരുന്നാൽ.....!
മുസ്ലിം ശരിയത്തു നിയമം പിതാവിന്റെ സ്വത്തിനു മകൾക്ക് അവകാശം നൽകുന്നില്ല പോലും....... ഭലേ ഭേഷ്....ഹ.....ഹ.... സ്വന്തം
മക്കളായി ഒരു ആണും ഒരു പെണ്ണുമാത്രം ഉണ്ടായിരുന്ന കുടുംബങ്ങളിൽ ..... രണ്ടേ രണ്ടു മക്കൾ ഉള്ള കുടുംബങ്ങളിൽ തുല്യ നീതി ഇല്ലാതെ പോയതു എന്തുകൊണ്ട് എന്നു ........എല്ലാവരും ചിന്തിക്കണം.
ഉടൻ മാറ്റം വരും.... മാറ്റങ്ങൾ പലതും നല്ലതാണു...... മുൻകാല പ്രാബല്യത്തോടെ അതു നിയമമാകുമെങ്കിൽ.....
സകലവൻെറയും കൈയ്യിലെ സമ്പാദ്യം....ഒരു ദിവസം കൊണ്ടു .....ശൂ🍁
മുഗൾ സാമ്രാജ്യത്തിലെ പ്രമുഖനായിരുന്ന സാക്ഷാൽ ഷാജഹാൻ ചക്രവർത്തിയുടെ ഇളയ പുത്രനായ ഔറംഗസേബ് ചക്രവർത്തിയുടെ കാലത്തു നടന്നവ പോലും നാം പാഠമായി ചിന്തിക്കണം .....🌶 മുഗൾ ഭരണത്തിൻെറ പ്രതാപകാലം അസ്തമിച്ചു പോയതു ചരിത്രമാണു.🌶 അതാണു കാലചക്രം🌶
Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,

PEOPLE'S WELFARE COUNCIL.

Wednesday, November 27, 2019

താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ , സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ .

പ്രിയ സുഹൃത്തേ, വന്ദനം ,

Good MORNING..
താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ ,
സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ . ഞാൻ അതു കണ്ടിരിക്കുന്നു. പലരുടേം മനസ്സിനെ കണ്ടിരിക്കുന്നു . വിവിധ വേദനകൾ കാരണം നീറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു . ജീവിത പ്രരാബ്ധങ്ങളാൽ ഉഴറുന്ന , ദാമ്പത്യ ബന്ധത്തിലെ തകർചകളാൽ ഉഴറുന്ന , സന്താന ദുഖത്താൽ ഉഴറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന നാൾ മുതൽ പത്തുവയസ്സുവരെ ദൈവതുല്ല്യമായ ഒരു മനസ്സാണ് എല്ലാർക്കും . അതുകഴിഞ്ഞാൽ എതിർ ലിംഗത്തെ ശ്രദ്ധിച്ചു തുടങ്ങുന്നത് മുതൽ വേറെ ഒരുമനസ്സാണു മനുക്ഷ്യ വർഗത്തിന് . "കുരങ്ങന്റെ പോലെ ഉള്ള ഒരു മനസ്സ് . ഈ ചിത്രത്തിലെ കുരങ്ങച്ചനെ പോലെ മനസ്സു ചാടി ചാടി പോകും !!!! പലപ്പോഴും ഏകാന്തതയിലെ യാമങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വം ആണു എന്റേതെന്നു . അങ്ങനെ ധരിക്കുന്നവർക്കു അതിനുള്ള കാരണങ്ങൾ ഉണ്ടാവാം . അവരൊക്കെ എന്നെ കാണാൻ തുടങ്ങി പത്തു മുപ്പത്തിഅഞ്ചു വർഷങ്ങൾക്കുള്ളിലെ വരൂ ..അതിനും മുൻപു ഒരു ജീവിതം ഉണ്ടായിരുന്നു എന്ന സത്യം പലപ്പോഴും മനുഷ്യൻ മറന്നു പോകുന്നു.മകൻ ,സഹോദരൻ , അമ്മാവൻ, അനന്തരവൻ, അമ്മാവന്റെ മകൻ ..അങ്ങനെ ഒക്കെ പലവേഷങ്ങൾ .....അത് പോട്ടെ !!!
ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ് ഭാര്യ !
. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍. അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. .
എല്ലാ സുഹൃത്തുക്കൾക്കും എന്നെ വളരെ ഇഷ്ടമാണ് , സ്നേഹമാണ് ..വളരെ അധികം മെസ്സേജുകൾ ഇൻ ബോക്സിൽ ദിനവും വരാറുണ്ട്‌. അതിൽ നിന്ന് തന്നെ അത് ബോധ്യമാവും . മറുപടി എഴുതാൻ നെറ്റിനു ആസ്തിയില്ല . അതു കൊണ്ട് മറുപടി ചുരുക്കും, കണ്ടില്ല്യാന്നു നടിക്കും . അത്രേള്ളു . പലർക്കും പല ആവശ്യങ്ങൾ . ..പുറത്തു പറയാൻ കഴിയാത്ത പ്രശ്നങ്ങൾ ഏറെ ! അവരും ഉപദേശം ചോദിക്കുന്നു. വിളഞ്ഞ വിത്ത് എന്നു ചിലർക്കെങ്ങിലും ഇത്രേം കാലത്തിനിടക്ക് തോന്നീട്ടുണ്ടാവും . സാരോല്ല്യ അതും.
ഒരു കുടുംബാംഗത്തെ പോലെ സംസാരിക്കുന്നവർധാരാളം. വിവിധ സഹായങ്ങൾ എന്നോടു ചോദിക്കാറുണ്ട് ഒന്നും സംബത്തികത്തിൽ ഉൾപ്പെട്ടവ അല്ലേം താനും. കൂട്ടത്തിൽ എപ്പോഴാണ് ലോട്ടറി അടിക്കുന്നതെന്നും ..വീട് കെട്ടുകയെന്നും , കടം കൊടുത്തു വീടാൻ എപ്പോഴാണ് ആവുകയെന്നും ,കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ പലതും ഗൈഡ് ആയി ചോദിച്ചറിയുന്നു. നല്ല കാലം എന്നു വരുമെന്നും അന്വേഷിക്കുന്നു. ഞാൻ പറയുന്നതൊക്കെ ഭലിക്കാറുണ്ട് പോലും . ഓരോരുത്തരുടെ വിശ്വാസങ്ങൾ അങ്ങനെ.

കിഴക്കു മഴക്കാറു ഉണ്ടാകുംബോഴും , തെക്കൻ കാറ്റു വീശുമ്പോഴും ഇപ്പോൾ മഴപൈയ്യും എന്നു അനുഭവം കൊണ്ടു പറയാൻ അധികം പാൻഢിത്യത്തിന്റെ അവശ്യമോന്നൂല്ല്യ . അല്ലെങ്കിലും എനിക്കെന്തറിയാം. ഒരു ചുക്കും അറിയില്ല്യ . രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ,പഠിച്ചു , പഠിപ്പിച്ചു - അതിനു ഒരു ഗൈഡും ഉണ്ടായിരുന്നില്ല്യ . ഗൈഡ് ആയി നില്ക്കേണ്ട വർ ..അടിയിൽ കൂടി കാൽചോട്ടിലെ മണ്ണു ചുമന്നു മാറ്റാൻ ശ്രമിചൂന്നു മാത്രം
എനിക്കു ഒന്നേ പറയാനുള്ളൂ . യഥാർഥത്തിൽ വിശന്നിരിക്കുന്ന കുറേ സാധുക്കളെ കണ്ടെത്തി വിശപ്പിനുള്ള വക വയറു നിറയെ വാങ്ങി കൊടുക്കുവാൻ സാധിക്കുമോ ? എങ്കിൽ എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരം കൈയ്യോടെ ലഭ്യമാവും . മനസ്സമാധാനവും ലഭ്യമാവും . അതിനു കഴിയുന്നില്ലെങ്കിൽ ബദ്ധപ്പാട് തുടരുക തന്നെ ചെയ്യും. ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved

Dec 1, 2014
Privacy: Only me
in Timeline Photos
പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,
PEOPLE'S WELFARE COUNCIL.

കുറച്ചു ദിവസം അതീവ ദുഖം ഉണ്ടായിരിക്കും.....

മഴക്കാറാണു രാവിലെ മുതൽ. ബാംഗ്ലൂർ പോലത്തെ നുനുത്ത തണുപ്പുള്ള കാലാവ സ്ഥ . ഒരാഴ്ചയായി അനന്തപുരിയുടെ അന്തരീക്ഷം ഇങ്ങനെയാണു.മഴ  പെയ്യുമോ ഇല്ലയോ എന്നു അറിയാൻ ആവണില്ല്യ . അതിനാൽ ഓഫീസിൽ തന്നെ ഒതുങ്ങി കൂടി .പ്രതീക്ഷിക്കാതെ ഒരു അപരിചിതൻ നമസ്കാരവും പറഞ്ഞു കടന്നു വന്നു . ഓർമ്മയുണ്ടോ ചോദ്യവും കൂടെ എത്തി .

2️⃣ ഓർമയിൽ പരതി ,ഉണ്ട് .ഓർമയുണ്ട് വളരെ മുൻപ് വന്നിട്ടുണ്ട് ഇവിടെ, സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി ആയിരുന്നപ്പോൾ പലകുറി വന്നിട്ടുണ്ടിവിടെ .ഫിനാൻസ്സിലായിരുന്നു . കുറേ നാളായി കണ്ടിട്ടു .വേഷത്തിലും മാറ്റമുണ്ട് .തൂവെള്ള ജുബ്ബയും മുണ്ടും .അവിടവിടെയായി നന്നായി നരച്ച താടി ഡ്രിം ചെയ്തു ഒരുക്കിയിട്ടുണ്ട്. നല്ല ഭംഗിയുണ്ട് അതു കാണാൻ . ജുബ്ബൈക്കു ള്ളിലുടെ കഴുത്തിലെ രുദ്രാക്ഷവും കാണാൻ ആവും. നല്ല ആഢ്യത്വവും കൂട്ടിനുണ്ട് .സുഖ വിവരം ഞാൻ അന്വേഷി ച്ചു .പെട്ടെന്നു ആൾ മ്ലാന വദനനായി . മറുപടിയും വന്നു . സുഖമാണു .കഴിഞ്ഞ വർഷം അടുത്തൂൺ പറ്റി. ആറു മാസം മുൻപു ഭാര്യയും മരിച്ചു. മരിക്കുമ്പോൾ ഭാര്യക്ക്‌ വയസ്സു അൻപതു. (എന്റെ നിഖണ്ടുവിൽ ഒരു സ്ത്രീക്കു ആ പ്രായം യൗവ്വനം തന്നെയാണ്) .ഇപ്പോൾ എനിക്കു ഊഹിക്കാനാവും ഇദ്ദേഹത്തിനു 57 ആവാം . ആ പ്രായം എന്തായാലും തോന്നുകയേ ഇല്ല !!!.എന്തായിരുന്നു അസുഖം എന്ന എന്റെ ചോദ്യത്തിനു വളരെ ഫ്രീ ആയി ഉത്തരം വന്നു.......ഒരസുഖവും ഉണ്ടായിരുന്നില്ല്യ . നാൽപ്പതാമത് വയസ്സിൽ അവൾക്കു ഒരു യൂട്രസ് റിമൂവൽ ഓപ്പറേഷൻ ഉണ്ടായിരുന്നതല്ലാതെ , 28 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ രണ്ടാൾക്കും ഒരു അലോപ്പതി മരുന്നും കഴിക്കേണ്ടി വന്നിരുന്നില്ല. പനിയോ ജലദോഷമോ വന്നാൽ ചുക്കു കാപ്പി ഇട്ടു കുടിക്കും, അത്രേന്നെ !
  
3️⃣പെട്ടെന്നു ഒരുദിവസം അവൾ കുളിമുറി യിൽ നിൽക്കെ വല്ലാതെ വരുന്നു. ഒന്നു വരൂന്നു വിളിക്കുന്നതു കേട്ടു ഓടിച്ചെന്നു നോക്കിയപ്പോൾ ബാത്രൂം ഭിത്തിയിൽ പിടിച്ചു തളർന്നു വീഴുന്നതാണ് കണ്ടത് . ഉടനെ പാങ്ങോട് മിലിട്ടറി ക്യാമ്പിനു അടുത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവർ
ഐ സി യുവിൽ കേറ്റി .അടുത്തനാൾ ബ്ലഡ്‌, മലം,മൂത്രം, സ്കാൻ ഒക്കെ പരിശോ ധിച്ചു ഡോക്ടർ മൊഴിഞ്ഞു എഞ്ചിൻ , ഗിയർ ബോക്സ്‌ ,ക്ലച് സകലതും അടിച്ചു പോയിരിക്കുന്നൂ ! എങ്കിലും പേടിക്കേണ്ട ......ഇപ്പൊ സകലതും ശരിയാക്കി തരാമെ ന്നും വേണ്ട പൈസ ഒക്കെ കൗണ്ടറിൽ കൊണ്ടു അടച്ചു രസീതു വാങ്ങിയാൽ മതീത്രേ.ആശാൻ പഴയ ഫിനാൻസല്ലെ, വേണ്ട കൂട്ടലും കിഴിക്കലും ക്ഷണ നേരം കൊണ്ടു ചെയ്തു. ഐ സി യൂ വിലെ പേഷ്യന്റിനെ കൈയ്യോടെ ഡിസ്ചാർജ് ചെയ്തു വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്തു.....അവിടെയും ഉണ്ടു തീവിഴുങ്ങികൾ ...എങ്കിലും വിഴുങ്ങിയാലും, വിഴുങ്ങിയാലും പ്രൈവറ്റ് പോലെ വരില്ലല്ലോ, അത്രേം സമാധാനം .
അവിടുത്തെ പരിശോധനകൾ ഒന്നൊഴിയാതെ ചെയ്തു , അടുത്ത നാൾ റിസൾട്ടും വന്നു . ഒന്നും ഭയക്കാനില്ല അസുഖം ഇത്രേള്ളൂ! " 'അവരുടെ കിഡ്നി ചുരിങ്ങി പോയിരിക്കുന്നൂ '...... കുറേ ഡയാലിസ്സുകൾ വേണം അത്രേള്ളു .

4️⃣പത്തോളം ഡയാലിസ്സു കഴിഞ്ഞപ്പോൾ അവരുടെ അസ്വസ്ഥതകൾ മാറി ആശ്വാസ മായി വീട്ടിലേക്കു മടങ്ങി. ബാക്കി ഡയാലി സ്സു തുടരുകയും ചെയ്തു.  അവരുടെ കൂട്ടത്തിൽ ഡയാലിസ്സു പേഷ്യന്റായി അന്നു പത്തുപേർ ഉണ്ടായിരുന്നു -അതിലിപ്പോൾ ജീവനോടെശേഷിക്കുന്നവർ രണ്ടു പേർ 400 ഡയാലിസ്സു വരെ ചെയ്തവർ ആ കൂട്ടത്തി ൽ ഉണ്ടായിരുന്നു . 40 ഡയാലിസ്സു ആയപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു.  അവൾ എനിക്കു ഒരു തുണയായിരുന്നു, 28 വർഷം എനിക്കു പാചകം ചെയ്തു തന്നു , വസ്ത്രങ്ങൾ അലക്കി തന്നു ,എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു വളർത്തി ..അവസാന സമയം (ഒരു വർഷം )അവളെ കൊണ്ടു നടന്നു നോക്കാൻ സർവ്വശക്തൻ എനിക്കും അവസരം തന്നതാവും . ആ ഓർമ്മക്കായി എല്ലാ ആഴ്ചയിലും ഒരു ദിവസം ഞാൻ മെഡിക്കൽ കോളേജിൽ പോയി ഇതേ രോഗമുള്ള മറ്റു രോഗികൾ ക്ക് എന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നു . ഇതു പറയുമ്പോൾ ആ മനുഷ്യന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു . * (ബ്രെസ്റ്റ് കാൻസർ വന്നിട്ടു പല കുറി കീമോ ചെയ്തിട്ടും, ഇരു കൊങ്കകളും അറുത്തുകീറി ദൂരെ കളഞ്ഞിട്ടും തികഞ്ഞ അഹന്തയോടെയും ധാർഷ്ട്യത്തോടെയും പണ്ടേ പോലെ തന്നെ പണത്തിനോടു പഴയ ആർത്തിയോടെ സഹജീവി സ്നേഹമില്ലാ തെ ജീവിക്കുന്ന ആളുകളേം ഇന്നും ,നാം കാണുന്നുണ്ടല്ലോ)*
  
           5️⃣ഈ സമയം ഞാൻ എന്റെ ഭാര്യയെയും മക്കളേം അവരുടെ നന്മകളെയും ഒരുനിമിഷം ഓർക്കുകയായി രുന്നു🙏🙏 ഇവിടെ എവിടെയാണ് ഇതെഴുതു ന്ന ആൾ ദുഖിക്കേണ്ടത് ... നോക്കൂ !.... സുഹൃത്തെ !!!ജീവിതം ഇങ്ങനെ ഒക്കെയാണ് . അതി കഠിനമായ ആ സാഹചര്യങ്ങൾ അതി ജീവിക്കുക തന്നെ വേണം ... പെട്ടെന്ന് , നാം ഏറ്റവും അധികം ആരാധിക്കയും, സ്നേഹിക്കുകയും , ബഹുമാനിക്കയും ചെയ്യുന്ന കുടുംബാംഗ ങ്ങളിൽ ഒരാളുടെ വേർപാട്‌ -"അതെ മരണം "- അങ്ങനെ ഒന്ന് ഉണ്ടാകുന്നു എന്ന് വക്കുക. നാം അതിനെ അതിജീവിക്കുക യില്ലേ. അങ്ങനെ ഒന്ന് വരുന്ന സമയം പ്രകൃതി തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി നൽകിക്കൊള്ളും.കുറച്ചു ദിവസം അതീവ ദു:ഖം ഉണ്ടായിരിക്കും , ഒറ്റക്കിരുന്നു അലറി വിളിച്ചു കരഞ്ഞേക്കാം.   ആരാധനാലയങ്ങളിൽ കയറി ഇറങ്ങി നടന്നേക്കാം, പിന്നെ പിന്നെ സാവധാനം നമ്മുടെ ഓർമ്മയിൽ നിന്ന് ആ വ്യക്തി മാഞ്ഞു പോകും ..ഓർക്കതിരുന്നാൽ മതി ...അതിനുള്ള കഴിവ് പ്രകൃതി തന്നെ ഒരാൾക്ക്‌ തന്നു കൊള്ളും🏃ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥി ക്കുന്നു. എല്ലാ നന്മയും നേരുന്നു.
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved.
Statcounter Analitics report പ്രകാരം വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു
            TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       
 
             

നസീമ/വിജയൻ കമലേശ്വരം,/A Moin/
Junaida Saiyeda/മുസ്തഫ സലീം/A Ashik Nizar/
Nissi bombay/മു..നസീർ/രമ്യാ പൂരം/കോട/
കാട്ടായികോണം പോസ്റ്റ് 14-Sept-2025 Sunday


Saturday, November 23, 2019

പാട്ടുകാരനായും, കഥാകാരനായും അലഞ്ഞ നാളുകൾ


1. പാട്ടുകാരനായലഞ്ഞ നാളുകൾ

വളരെ മുമ്പു ബേബി മാമൻ എന്നും വീട്ടിൽ വരുന്ന കാലം ...... ( എസ്റേററ്റു ബേബി - പ്രഭാ യേശുദാസിന്റെ പിതാവു വളരെ വലിയ ധനാഢ്യനും ഉന്നത ക്രിസ്ത്യൻ കുടുംബ മഹിമയുമുള്ള ആളുമായിരുന്നു💂 സാമ്പത്തി കവും സാമുദായികവും ആയ കാരണങ്ങളാൽ പ്രഭയെ ദാസിനു വിവാഹം ചെയ്തു കൊടുക്കാ ൻ വിമുഖനായതിനാൽ, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും അഭിപ്രായവും, ദാസ്സിന്റെ സ്വഭാവവും അന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു അന്നു 🏌️
                          2️⃣ രണ്ടു പ്രമുഖ സിനിമാ നടന്മാർ ഞങ്ങളുടെ അടുത്ത സ്വന്തക്കാർ ആയതിനാൽ യേശുദാസിനെ കുറിച്ചു അന്വേഷിക്കാൻ മിക്കപ്പോഴും  അച്ഛനെ കാണാൻ അതി രാവിലെ വീട്ടിൽ വരുമായിരുന്നു. അച്ഛൻ്റെ ക്ലാസ്മേറ്റ്സ് ആയിരുന്നു ബേബിമാമനും, തിക്കുറുശ്ശി സുകുമാരൻ നായരും🏌️ തിക്കുറിശ്ശിമാമൻ്റെ മൂത്ത സഹോദരി ഓമനക്കുഞ്ഞമ്മ അന്നു തിരുവനന്തപുരം ഡിസ്ട്രിക്ട് കളക്റ്ററായിരുന്നു🏌️അവരും എൻ്റെ അമ്മയെ കാണാൻ ഇടക്കിടെ വീട്ടിൽ വരുമായിരുന്നു🏌️ഗാനമേള പാട്ടുകാർക്കു,  പുതിയ സിനിമാപ്പാട്ടുകളുടെ വരികൾ തെറ്റു കൂടാതെ പാട്ടുപാടിക്കൊ ടുക്കുന്നതു അന്നൊക്കെ ഞാൻ ഹോബിയാക്കി യിരുന്നു 👶വീടിനു അല്പം അകലെ തരംഗണി സ്റ്റുഡിയോക്കു അടുത്തുള്ള യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിൽ യേശുദാസ്സും കൂട്ടരും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു👶  സ്റ്റേജിൽ   ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായി ഒരു കുപ്പിയിൽ നിന്നും മഞ്ഞ വെള്ളം പകർന്നു കുടിക്കുന്നതു ദാഹത്തോടെ സ്റ്റേജിൽ നിന്നു പലപ്പോഴും കണ്ടിട്ടുണ്ട് . യേശുദാസിനെ കുറിച്ച് നിരന്തരം കലാനിലയം കൃഷ്ണൻ നായരുടെ തനിനിറം  രാപത്രത്തിൽ നല്ലതല്ലാത്ത വാർത്തകൾ വരുന്ന സമയമായിരുന്നു അന്നു👶അമ്പലപറമ്പുകളിൽ നിസ്സാര കാര്യങ്ങൾക്ക് 'ആഡിയൻസ് ' തന്നെ പരസ്പരം പൊരിഞ്ഞ അടി നടത്തുന്ന കാലഘട്ടവും കൂടി ആയിരുന്നു അന്നൊക്കെ🏌️ആ സ്ഥിതിയിൽ വീട്ടിൽ പറയാതെ ഈ വക പരിപാടിക്ക് പോകുന്നത് പാത്തും പതുങ്ങിയുമായിരുന്നു🏌️ പല ഗാനമേളകൾക്കും സ്റ്റേജ്കൾ‍ സഹൃദയർ കൈ വയ്ക്കുമായിരുന്നു🏌️ കൂവലും നന്നേ കിട്ടും🧎
എങ്കിലും ആ പാട്ടുകൾ വീട്ടിൽ വന്നു ഞാനും പാടുമായിരുന്നു ... ഉറക്കെ തന്നെ🧎 
                   3️⃣അവിടെ ഒരു മാർക്കറ്റ്‌ അടുത്തുണ്ടു🧎പ്രസിദ്ധമായ പാളയം കന്നി മാരാ മാർക്കറ്റ്‌ എല്ലാ  അലി പിലീസു  ജനങ്ങളും അതിലേയാണു കടന്നു പോകുന്നത്🧗അതു അവർ നിന്ന് കേൾക്കും🏋️ചിലർ‍ പ്രോത്സാഹിപ്പിക്കും🏋️ ഒരു പാട് ആളു കൾ പറഞ്ഞു "നിസാർ നന്നായി പാടുമെന്നു "!!!ഞാതുകേട്ടു തൊള്ള തുറന്നു പാടി🏋️
എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നിൽ , ഏകാന്തമായ രാവുകളിൽ -വിജനമായ അമ്പല പറമ്പുകളിലെ ആൽ‍ത്തറ വട്ടങ്ങളില്‍ ,
എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി...🏌️താടി വളര്‍ത്തി , വെള്ള ഷര്‍ട്ടും, പാന്റ്സും , ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു🏌️ ആകെ ഒരു വെള്ള മയം🏌️ കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു🏋️പക്ഷെ, ഞാന്‍ ഒരു    K J. യേശുദാസ് മാത്രം ആയില്ല ....🏋️ എന്നെ ആരാധിച്ച പെണ്ണിനെ ഒട്ടു കിട്ടിയുമില്ല ...🏋️അതോടെ ആ പണിയും ഞാന്‍ അങ്ങു നിർത്തി ⛹️ജീവിതത്തിൽ  ഇപ്പോഴും ദുഃഖങ്ങള്‍ മാത്രം ബാക്കി !!!!!💂
2. കഥാകാരനായി കുറച്ചു നാൾ

പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി⛹️ ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയി⛹️അഞ്ഞൂറ് റുപ്പിക തന്നു⛹️കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി, ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു⛹️സിനിമക്കാര്‍ക്ക് നല്ല കോളടിച്ചു ⛹️ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലാന്നു ഞന്‍ അവരെ ഓട്ടിച്ചു വിട്ടു⛹️ ഇത്തിരി സമ്പന്നന്‍ ആയപ്പോൾ ഒരു പെണ്ണും കെട്ടി ⛹️പെണ്ണും പിള്ളക്ക് വായനാ ശീലം അന്ന് തീരെ ഇല്ല ..⛹️
               4️⃣ഒരു സഹൃദയയും അല്ലായിരുന്നു അന്നു⛹️(ഇന്നിപ്പോൾ രംഗം മാറി)  കഥ എഴുത്ത് അപ്പോള്‍ എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌⛹️ അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം , ചിന്തിക്കണം, കുഞ്ഞു ,തൊട്ടിലില്‍കിടന്നു കരയുമ്പോള്‍ ആട്ടികൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം⛹️ ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണംന⛹️നേരം വെളുക്കുമ്പോൾ കിടന്നു ഉറങ്ങണം⛹️പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല⛹️ എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും, സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് നിറയേ നിറയും...⛹️ ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍, കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി ⛹️ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് ⛹️തട്ട് കിട്ടിയ പാടെ ഞാന്‍ എഴുന്നേറ്റിരുന്നു ⛹️എന്നെ നോക്കി അവള്‍ അലറി: "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ⛹️ കൊച്ചു പുസ്തകം ഇറക്കലാണോ തന്റെ പണി " അതിവിടെ വേണ്ട ⛹️ കലഹം മൂത്ത് അടിയും , വക്കാണവും ആയി⛹️ അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു⛹️ ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത്⛹️ നിബന്ധനയും വച്ചു ⛹️ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി അല്ലായിരുന്നു വെങ്കിൽ ഞാനും ഒരു MT ആയിപ്പോയേനെ (empty ).!!!!!!!!!
 3. ഖദർവാലാ ആയും കുറേനാൾ.........
ഏറെക്കാലം ഞാന്‍ ഖദര്‍ ധരിച്ചിരുന്നു,⛹️
ഒന്നോ,രണ്ടോ  മതി ഒരു വര്‍ഷത്തേക്ക്⛹️
എന്നും രാവിലെ കഴുകണം, പശയും നീലവും മുക്കണം🚴         
              5️⃣അതിരാവിലെ ഉണര്‍ന്നു വടിപോലെ ഇസ്തിരിക്കിടണം🚴ആ ഖദറില്‍ കിഴുത്ത വീണു തുടങ്ങിയപ്പോള്‍ ജനം എന്നെ ബഹുമാ നിച്ചു  തുടങ്ങി 🚴 വില്ലേജ് ഓഫീസിലായാലും, പൊലീസ് സ്റ്റേഷനിലായാലും പലരും സീറ്റിൽ നിന്നും എണീറ്റ് തൊഴാൻ തുടങ്ങി🚴 നാമറിയാതെ തന്നെ സ്വയം ഗമയൊക്കെ ആകാശത്തോളം വന്നു തുടങ്ങി🚴 ഒരു മുക്കാൽ ചക്രത്തിനു പ്രയോജനം കിട്ടാത്ത തിരക്കോടു തിരക്കു തന്നെ 🚴  അലമാരയിൽ വടിയും കുത്തി നടന്നു നീങ്ങുന്ന മഹാത്മാവിനെ പിടിച്ച് ഇരുത്താനുള്ള മഹത്വം എനിക്കു അറിയതെ വന്നപ്പോൾ,  വീടിനുള്ളിൽ നിന്നും പെണ്ണും പിള്ളയുടെ പഞ്ഞ പാട്ടും കേട്ടു തുടങ്ങി🚴 ഖദറൊന്നു മാറി വാങ്ങാൻ കൂടി
പഴുതില്ലാതെ വന്നപ്പോള്‍ ഞാനാ പരിപാടിയും ഞാനങ്ങ് നിര്‍ത്തി🚴മോളും മോനും മറ്റൊരു കദർ വാങ്ങിത്തരുന്നതു വരെ  ഞാനും  സാക്ഷാല്‍ മഹാത്മാവായി മാറി🚴ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🚴 ഇന്നത്തേക്ക് വിട⛹️
എല്ലാ നന്മയും നേരുന്നു⛹️ 
പാളയം നിസാർ അഹമ്മദ്‌,
Copyright© All Rights Reserved.  April 2011 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു.  Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായന ക്കാരെ നേടിയത് 🛑 







തേൻ കിനിയുമോർമ്മകൾ, വെഞ്ചാമരം വീശും🌷

 അനന്തപുരിയിലെ  നേപ്പിയർ മ്യൂസിയവും, അതിനുള്ളിലെ റോഡും, സൂവും(Zoo) വളപ്പും, വളരെ വർഷങ്ങളോളം എനിക്കു ധാരാളം മധുരമുള്ള ബാല്ല്യകാല, യൗവ്വനകാല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.
🙏നസീർ മാമാടെ (ജനാബ് പ്രേംനസീർ) ഭാര്യ ഹബീബമാമിയും, നബീസമാമിയും, കസിൻസും ഒക്കെയായി സായാഹ്‌ന ങ്ങളിൽ ഞാനും എൻെറ മാതാപിതാക്കളും സഹോദരങ്ങളുമായി രാത്രി ഏറെ വൈകിയും മ്യൂസിയം പാർക്കിൽ ചിലവിട്ട അനേകായിരം സായാഹ്നങ്ങളെ ഞാൻ ഓർക്കാറുണ്ടിന്നും.🙏

                     2️⃣ സായാഹ്നങ്ങളിലെ ചുറ്റി തിരിയലിനും, 'നോയിവാക്ക'ലിനു മായി എന്നും മ്യൂസിയ വളപ്പിനുള്ളിലെ റോഡും പാർക്കുമാണു ഞാനും എൻെറ സുഹൃത്തുക്കളും സാധാരണയായി ഉപയോഗിച്ചിരുന്നതു🐓 വൈകുന്നേരം 5.30 നൊക്കെ അവിടെ എത്തിയാൽ രാത്രി ഏറെ വൈകി 9മണി വരെ പൂത്തുംബികൾക്കും, മിന്നാമിനുങ്ങുകൽക്കും പിന്നാലെ അലസമായി നടക്കാൻ പറ്റും⛹️പിന്നിലെ സൂവിൽ നിന്നു വിശന്നു അലറി വിളിക്കുന്ന എല്ലാ വന്യമൃഗങ്ങളു ടെയും ഗർജ്ജനം തൊട്ടരുകിൽ കേൾക്കാ നാകും. സിംഹം, പുലി, കരടി, ഗോറില്ലകൾ, ഹിപ്പൊപൊട്ടാമസ്, കാണ്ടാമൃഗം, ആന, വിവിധ തരം വിദേശ പറവകൾ, കുരങ്ങുകൾ അങ്ങനെ സകലതിൻെറയും അലറി  വിളികൾ ചെവി തുളക്കും🦜മുൻ പൊക്കെ സുബഹ് നമസ്കാരത്തിന് ഉണരുമ്പോൾ ബാങ്ക് വിളിയോടൊപ്പം  അനന്തപുരി പട്ടണമാകെ ഈ മൃഗങ്ങളുടെ ഗർജ്ജനം ഉച്ചസ്ഥായയിൽ ഞങ്ങൾക്ക്    കേൾക്കാനാവുമായിരുന്നു⛹️ ഇന്നുമതേ⛹️
ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും, ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം⛹️അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....🏋️ദോഷങ്ങളും! അൽപ കാലം മുൻപു വരെ മ്യൂസിയം ചിൽഡ്രൻസ് പാർക്ക് മ്യൂസിയത്തിന്റെ എൻ‌ട്രൻസ് ഗേറ്റിനു സമീപം ആയിരുന്നു 🚶അന്നൊക്കെ അതുകൊണ്ടു നേട്ടമുണ്ടു⛹️ 

                  3️⃣പാർക്കിൽ കുഞ്ഞു കുട്ടികളെ ഊഞ്ഞാലാട്ടാൻ വരുന്ന തള്ളമാരുടെ സൗന്ദര്യവും കൂടി ആസ്വദിക്കാൻ പറ്റും-- അന്നു 🙋അവിടിരുന്നാൽ ഓഫീസ് കഴിഞ്ഞു റോഡിലൂടെ പോകുന്ന അനേകം ആൺ-പെൺ പ്രജകളേയും, വാഹനങ്ങളേയും കാണാനാകും⛹️ഇന്നു ആ രീതിയൊക്കെ മാറിയിരിക്കുന്നു⛹️ ജീവൻ നിലനിർത്താ നായി ധാരാളം ജനങ്ങൾ ഇവിടെ ഓടി വരുന്നു⛹️ നടക്കാനായി രാവിലെയും, വൈകിട്ടും ഓടി വരുന്നു!!!  പല ടൈപ്പ് നടത്തക്കാരെയാ മ്യൂസിയത്തിനുള്ളിലെ റോഡിൽ നമുക്കു കാണാനാവുക⛹️  ഹൃദയം ഒന്നു ശരിപ്പെടുത്തി എടുക്കാനായി നിത്യവും നടക്കാൻ എത്തുന്നവർ⛹️ കാലന്റെ പിന്നാലെ നെട്ടോട്ടം ഓടുന്ന വരുണ്ടു⛹️ ഇതൊക്കെ ചെയ്തിട്ടു ഇവർക്കൊക്കെ ഹൃദയം ശരിപ്പെട്ടു കിട്ടിയോ എന്നു മാത്രം ചോദിക്കരുത്⛹️ കാർഡിയോളോജി ശാഖയിലെ ഭിഷഗ്വര ന്മാരുടെ കീശ നന്നായി വീർത്തു, അത്ര തന്നെ⛹️ആദ്യ കാലത്തു ഹൃദ്രോഗ നടത്തം ശീലിച്ച ഒറ്റ എണ്ണത്തിനെ ഇപ്പോൾ നിങ്ങൾക്കു ഇവിടെ കാണൻ ആവില്ല ⛹️ എല്ലാവനും നിന്ന നിൽപ്പിൽ ഡിം !⛹️ പുതിയ കുറേ ആളുകൾ വരുന്നു ⛹️അവരും നടത്തത്തോടു നടത്തം⛹️ മുൻപേ പോയവരുടെ ഗതി ആരും അന്വേഷി ക്കുന്നില്ല⛹️അതും ചിന്തിച്ചു പതിയെ നടക്കുമ്പോളാണ് മ്യൂസിയത്തെ ചാരു ബെഞ്ചിലൊന്നിൽ ഡോ.നജീബ് ഇരിക്കുന്നതു ഞാൻ കണ്ടതു⛹️
സഹപാഠിയാണു⛹️അകന്ന ബന്ധുവാണ് ⛹️

                 4️⃣ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു മൂന്നു വർഷം എന്നോടൊപ്പം സെക്കൻഡ് ബെഞ്ചിലായിരുന്നു ഇരുന്നതു⛹️പൊക്കം അല്പം കൂടും⛹️ അതുകൊണ്ടാണു രണ്ടാം ബഞ്ചു ⛹️ അവന്റെ ഓർമശക്തിയും ബുദ്ധിശക്തിയും അപാരമെന്നാണു ബന്ധു ജനങ്ങൾ പറയുക ⛹️അവനെ മാതൃകയാക്കണം, കണ്ടു പഠിക്കണം, എന്നൊക്കെയാണു മുതിർന്നവർ പറയുക ⛹️ പഠിക്കാൻ ബഹു മിടുക്കൻ ,ഉപന്യാസ പ്രസംഗങ്ങളിലും, കലാവസനയിലും, സ്കൂളിലും തൊട്ടടുത്ത സ്കൂളിലുമൊക്കെ അവനെ എല്ലാർക്കും അറിയാം⛹️ അദ്ധ്യാപകരുടെ കണ്ണിലുണ്ണി⛹️ നല്ല സ്വഭാവഗുണം, എക്സ്ട്രാ ഡീസെൻ്റു ചിത്തിര തിരുന്നാൾ മഹാരാജാവു തിരുമനസ്സിനെ പോലെ ഏതു കാര്യത്തിലും അതി പ്രഗൽഭൻ എന്നൊക്കെയാ കുടുംബ സദസ്സുകളിലൊക്കെ അവനെ പറ്റിപറഞ്ഞു കേട്ടിരുന്നതു !⛹️കുടുംബത്തിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിൽ നജീബു ഉണ്ടാവും⛹️വലിയ ആഢ്യത്വത്തിലൊക്കെ   ആയിരുന്നൂത്രേ പണ്ടു അവരുടെ ജീവിത ഗതി....⛹️പിന്നെ പിന്നെ S.S.LC പരീക്ഷാ ഫീസ്സടക്കാൻപോലും നിവർത്തിയില്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ക്ലാസ്സിലിരുന്നു തേങ്ങുന്ന അവനെ ഞാൻ കണ്ടിട്ടുണ്ട് ⛹️വലിയ അഭിമാനിയൊ ക്കെയാണു !⛹️ഒരു ദിവസം പാതിരിയായ Headmaster എന്നേം അവനേം റൂമിൽ കൂട്ടി കൊണ്ടു പോയി നിർബന്ധിച്ചു ചോദിച്ചപ്പോളാണ് കാര്യങ്ങളുടെ കിടപ്പു എനിക്കും പിടികിട്ടിയതു⛹️ 

                     5️⃣അടുത്തുള്ള ചന്തയിൽ നിന്നും ഒരു കിലോ കപ്പ രണ്ടു രൂപക്കു വാങ്ങി അതു തുണ്ടം വെട്ടി പുഴുങ്ങിയതായിരുന്നുവത്രേ ആ കുടുംബത്തിന്റെ പ്രഭാതഭക്ഷണം⛹️ ഉച്ചത്തേക്കു ആഹാരം ഒന്നുമില്ല⛹️ പച്ച വെള്ളം മാത്രം ⛹️വൈകിട്ട് വീട്ടിൽ ചെന്ന ശേഷം വേണം രാത്രീല ത്തേക്ക്  അരിയും ഗോതമ്പും ചെറുപയറും കാൽ മുറി ചിരകിയ തേങ്ങായും ഇട്ടു കഞ്ഞി എല്ലാർക്കും വേണ്ടി അവൻ പാചകം ചെയ്യേണ്ടതു⛹️ചില ദിവസങ്ങളിൽ റേഷൻ കടയിൽ നിന്നു ഗോതമ്പ് വാങ്ങി പൊടിച്ചു ഗോതമ്പ് ദോശയും പഞ്ചസാ രയും, അല്ലെങ്കിൽ അവന്റെ സ്പെഷ്യൽ കിഴങ്ങ് കറി ഇതായിരുന്നു രാത്രി ഭക്ഷണം. അച്ഛനുണ്ട്‌, അമ്മയുണ്ട്‌ , വിവാഹം കഴിച്ചുയക്കാത്ത മൂത്ത സഹോദരിയുണ്ട് ,മൂത്ത സഹോദരനുണ്ട്, അനിയനു മുണ്ട് .ഇവർക്കൊക്കെ ഒറ്റക്ക് ആഹാരം പാചകം ചെയ്തിട്ടു വേണം  8- 9ക്ലാസ്സ് കടന്നു S S LC ക്കു പഠിക്കാനായി അവൻ സ്കൂളിൽ വന്നിരുന്നതു⛹️ ആഡ്യത്വവും, പോയ കാലത്തെ സമ്പന്നതയും പ്രതാപവും പറഞ്ഞിട്ട് SSLCപരീക്ഷ കടക്കാൻ ആവില്ല⛹️ അതുപോലെ വിശപ്പും⛹️ഭിക്ഷാടന ത്തിനു നടക്കുന്ന തീരെ ദരിദ്രനു എങ്ങനെ യും ജീവിക്കനാവും ⛹️പെട്ടെന്നു തൊഴിൽ നഷ്ടമാകുന്നവർക്കും, പെട്ടെന്നു കൃഷിനാശം സംഭവിക്കുന്നവർക്കും, പെട്ടെന്നു ഗൃഹനാഥനെ നഷ്ടപ്പെടുന്നവ ർക്കും, ഈ ലോകത്ത് നീല സോപ്പിന്റെ നിറത്തിൽ മാത്രം ജീവിക്കാൻ ആവുകയില്ല

                6️⃣വളരെ ഉന്നതമായ ആഢ്യത്തിൽ ജീവിച്ചിരുന്ന നജീബ്ൻെറ പിതാവിനു പെട്ടെന്നു ഒരു നാൾ ജോലിയും വരുമാനവും നഷ്ടപ്പെട്ടു⛹️ അതോടെ പ്രതാപ കാലം താഴെ വന്നു.⛹️അവന്റെ കഥ കേട്ടു ഹെഡ് മാസ്റ്റർ ഏറെ ദുഖിതനായി🏋️അവന്റെ അച്ഛനെ ജോലിയുള്ള കാലം മുതൽ അറിയുന്ന ആളാണു ആ പാതിരി ഹെഡ്മാസ്റ്റർ⛹️എങ്കിലും ആ പ്രധമാ ദ്ധ്യാപകനു അന്ന് നജീബിനെ പരീക്ഷ ഫീസിൽ സാഹയിക്കാൻ ആവുമായിരു ന്നില്ല.⛹️ ആ school അന്നത്തെ അനന്തപു രിയിലെ എണ്ണപ്പെട്ട വലിയവന്റെ യൊക്കെ സ്കൂളായിരുന്നു ⛹️അന്നൊക്കെ അഡ്മിഷന്  നല്ല പിടിപാടും ഡൊനെഷനും പിടുങ്ങുന്ന പള്ളിക്കൂടമാണ്‌ ⛹️. അവന്റെ കഥ കേട്ടിട്ടു വിഷയം മാറ്റാനായി ആ പാതിരി ഹെഡ് മാഷ്‌ എന്നോട് പറഞ്ഞു " ഇവനെ കണ്ടു പഠിക്കടോ "എന്നു ......⛹️
ആ നജീബു ആണു ,അനന്തപുരിയിലെ മ്യുസിയം ബഞ്ചിൽ അകലേക്ക്‌ കണ്ണും നട്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന എന്റെ ഈ സുഹൃത്ത് ⛹️പണ്ടൊക്കെ അനന്ത പുരിയിലെ സകലമുന്തിയ ഹോട്ടലിലും സിനിമ കൊട്ടകകളിലും, ബീച്ചിലും,  പാർക്കിലും ,മ്യുസിയത്തു മൊക്കെ കുടുംബത്തോടെ അവനെ എന്നും കാണുമായിരുന്നു ⛹️

                           7️⃣എന്നെ ശ്രദ്ധിക്കാതെ കടന്നു പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്⛹️ അവനാണ് കുറച്ചു നാളായി ഒറ്റക്ക് മ്യൂസിയം പാർക്കിലെ ബെഞ്ചിൽ ഏകനായി ഇരിക്കുന്നതു....⛹️ തിരക്കുള്ള  ഡോക്ടർ ആണവൻ......⛹️ ഞാൻ അവനെ വിഷ്ചെയ്തു⛹️ അടുത്തിരുന്നു⛹️ വിശേഷ ങ്ങൾ ചോദിച്ചു.⛹️അയ്യാളോട് സംസാരിക്കുമ്പോൾ തന്നെ ആ സത്യ സന്ധത അതി ശക്തമായി നമുക്കു feel ചെയ്യും⛹️ചിലരെ വിധി തേടി
ഓടിയെത്തും ⛹️ഇഹലോകത്തുതന്നെ പലതും നേരിടാനായി ചിലർ മുൻ ജന്മ പാപ ഫലം ഇവിടെ തന്നെ കൈനീട്ടി വാങ്ങും, തലമുറ തലമുറയായി....⛹️ ആരുടേങ്കിലും മനസ്സിനെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചു പോയോ എന്ന ശങ്കയിൽ, ചിലർ വിധി ഇരന്നു വാങ്ങും⛹️ അവനെ അടുത്തു അറിയുന്നവർക്കു അങ്ങനെ പറയാനാവില്ല⛹️എന്തെന്നാൽ അയ്യാൾ ഒരു കാലത്തു നല്ല ഓർമ്മ ശക്തിയുള്ള സമർത്ഥനായ ബുദ്ധിമാനായ വിദ്യാർത്ഥിയായിരുന്നു...⛹️സുതാര്യമായ   ജീവിതമായിരുന്നു അവന്റേത് . മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ⛹️അവൻ മ്യൂസിയം ബെഞ്ചിൽ നിർബന്ധിച്ചു എന്നെ കൂടെ പിടിച്ചിരുത്തി⛹️ഞാൻ അവന്റെ തോളിലേക്ക് കൈയിട്ടു ⛹️അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ....⛹️ഇടറിയ സ്വരത്തിൽ പതിയെ പറഞ്ഞു തുടങ്ങി⛹️ 

                8️⃣ജീവിതം 'വാഴ് വേ' മായം പോലെ യാണ്🦸കണ്ണു കൊണ്ടു കണ്ടവയും🦸 ചെവി കൊണ്ടു കേട്ടവയും🦸നാം വളർന്നു വരുമ്പോൾ കാണുന്നവയും🦸 എപ്പോഴും സത്യമാവണമെന്നില്ല🦸     ഒരു നാൾ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ നിൽക്കു മ്പോൾ,  കുറച്ചു പേർ ചേർന്നു വിഷബാധ യുടെ ലക്ഷണങ്ങളുമായി പട്ടികടിയേറ്റ ഒരു രോഗിയെ അവശനായി ആസ്പത്രിയിൽ കൊണ്ടു വന്നു🧑‍🦼പേ വിഷബാധയുടെ ലക്ഷണങ്ങളാണു അയ്യാൾ കാണിച്ചി രുന്നതു⛹️പേവിഷ ബാധക്കുള്ള കുത്തി വയ്പിനു അനവസരത്തിൽ നിർദ്ദേശം നൽകിയതുമായി ബന്ധപ്പെട്ടു........... പത്രവാർത്തകളും.....അന്വേഷണങ്ങളും,കോലാഹലങ്ങളുമായി ഡോക്ടർ നജീബ് ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു⛹️ ഉടനേ അറസ്റ്റ് ഉണ്ടാകുമെന്നു പറഞ്ഞു കേൾക്കുന്നു....⛹️ചിലർക്ക് വിധി അങ്ങനെയാണു..⛹️തലമുറ തലമുറയായി കിട്ടി കൊണ്ടിരിക്കും⛹️ആരുടെയെങ്കിലും മനസ്സിലും ഹൃദയത്തിലും തീ കോരിയിട്ടാൽ അതു ഏഴു തലമുറ അനുഭവിച്ചു തീർക്കുമെന്നു പഴമക്കാർ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്⛹️ഇപ്പോൾ കണ്ടു⛹️നജീബിലൂടെ⛹️വിധിയെ എനിക്കു പേടിയാണേ⛹️അതു കൊണ്ടു ഞാനും മര്യാദരാമനായി  ജീവിച്ചു.
പാളയം നിസാർ അഹമ്മദു 
Copyrights© allrights reserved 
StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു🧶
23-1-2025ബുധൻ R-N-A-MS-

അർഹതപ്പെട്ടവർക്കേ ദാനം ചെയ്യാവൂ-അമിത ദാനം ദാരിദ്ര്യം വരുത്തും💧


വിയറ്റ്നാം കോളനിയിലെ മൂസാ സേട്ട് എന്ന കഥാപാത്രം,   ഇബ്രാഹിം പട്ടേലിന്റ ജീവിത കഥക്കു തുല്യമാണെന്ന് കൊച്ചിയിൽ ജീവിച്ചവർക്കറിയാം🏌️പണ്ട് കൊച്ചിയില്‍ ഒരു സിനിമാതീയേറ്റർ ഉണ്ടായിരുന്നു 🏌️ ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു🏌️  അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം🏌️
കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയിരുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌.   കേരളത്തിലെ തന്നെ മികച്ച ഒരു കലാ സൃഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി കാണുവാൻ മാത്രം കേരള ത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു.അത്‌ പണിയാന്‍ നേതൃത്വം നല്‍കിയത്‌, കൊച്ചിയെ കൊച്ചിയാ ക്കിയ പ്രഗല്‍ഭനായ എന്‍ജിനിയർ
റോബർട്ട്‌ ബ്രിസ്‌റ്റോ ആയിരുന്നു.ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ. ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ഈ കലാസ്നേഹി ആയിരുന്നു പട്ടേല്‍ സേട്ടിന്‌ കണ്ണെത്താ ദൂരത്തോളം തെങ്ങിന്‍ തോപ്പുകളുണ്ടായിരുന്നു🧑‍🦼പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയ്ക്ക്‌ പോകുന്ന പടിയാണ്‌ ഇന്നത്തെ കൊച്ചിയിലെ തോപ്പുംപടി ബസ്സ് സ്റ്റോപ്പു🧑‍🦼തന്റെ തോപ്പ്‌   വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌
പട്ടേല്‍ സേട്ട്‌, തിയേറ്റർ നിർമ്മിച്ചതുഅദ്ദേഹം തന്നെ പലരോടും അന്നു തന്റെ തിയേറ്ററിനെക്കുറിച്ച്‌ പറഞ്ഞത്‌, എല്ലാ മത സ്ഥരും ഒന്നിച്ചിരുന്ന്‌ ആസ്വദിക്കുന്ന ഒരു ദേവാലയം പോലെയാണു സിനിമാശാല എന്നാണ്‌🧑‍🦼 മദിരാശിയിലെ കാസിനോവിലെ
സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌
തന്റെ തിയേറ്റർ, അക്കാലത്തെ മദ്രാസ്‌ കാസിനോവിന്റെ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചത്‌. വിശാലവും അതിമനോഹരവു മായ തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എന്നത്‌, അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ വൈദഗ്ദ്ധ്യത്തിൻ്റെ നല്ലൊരു ഉദാഹരണ മായിരുന്നു 🧑‍🦼 ഉല്‍ഘാടനത്തിന്‌, പട്ടേല്‍      ഹെലികോപ്റ്ററില്‍ വന്നിറങ്ങിയെന്നും
ആകാശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴ്ചക്കാർ പറയുന്നു.ഫിലിം പെട്ടി വന്നിറങ്ങിയതും   ഹെലികോപ്റ്റ റിലായിരുന്നു 🧑‍🦼ഹിന്ദി ചലച്ചിത്രങ്ങള്‍ കൊച്ചിയില്‍  വന്നത്‌ പട്ടേല്‍ തിയേറ്ററി ലായിരുന്നു.'ടെന്‍ കമാന്റ്‌ മെന്റസ്‌എന്ന വിശ്വവിഖ്യാതമായ ചിത്രം
കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണെന്ന്‌, 
പല പഴയ ആളുകളും അഭിമാനത്തോടെ പറയു ന്നത്‌ കേട്ടിട്ടുണ്ട്‌🧑‍🦼കേരളത്തില്‍ ആദ്യമായി മോണിങ്ങ്‌ ഷോ നടത്തിയതു പട്ടേല്‍ തിയേറ്ററിലാണു🧑‍🦼ഗേയിറ്റ്‌ ഓഫ്‌ കൊച്ചി എന്നറിയപ്പെടുന്ന മേഖലയിലാണ്‌ പട്ടേല്‍ തിയേറ്റർ തലയുയർത്തി നിന്നിരുന്നതു 🧑‍🦼കേരളത്തിലെ ആദ്യകാലത്തെ 'എ ക്ലാസ്സ്‌' തിയേറ്ററില്‍ ഒന്നാണിത്അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്തി രുന്നത്‌🧑‍🦼അന്ന്, മലബാറില്‍ നിന്നുവരെ സിനിമാപ്രേമികള്‍ ഇവിടെ വന്നിരുന്നു🧑‍🦼പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്‌🧑‍🦼അത്‌ രണ്ട്‌ മഹാഗായകരുടെ സംഗമത്തിനെ കുറിച്ചാണ്‌. ലോകം ആദരിക്കുന്ന മുഹമ്മദ്‌ റാഫിയുടെയും കൊച്ചിയുടെ  ഗായകനായ മെഹബൂബ്‌ ഭായിയുടെയും
സംഗമമായിരുന്നു അത്‌🧑‍🦼റാഫിയെ കൊച്ചിയില്‍ കൊണ്ടുവന്നത്‌കൊച്ചിയിലെ സിനിമാ നിർമ്മാതാവും തൊഴില്‍ ദാതാവുമായ ടി.കെ.പരീക്കുട്ടി ഹാജിയാണ്‌.  ഇന്നും അദ്ദേഹം അനാഥ പരിപാലനവുമായി കോഴിക്കോട്ടുണ്ട്.
അന്ന്‌ അദ്ദേഹം, മുസ്ലിംഅനാഥസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.1958- ല്‍ അനാഥസംരക്ഷണത്തിന്റെ ധനശേഖരണാ ർത്ഥമായിരുന്നു മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌🧑‍🦼അന്ന്‌ ഏറ്റവും മനോഹരമായ പട്ടേല്‍ തിയേറ്ററില്‍ വച്ചാണ്‌ റാഫിയുടെ പ്രോഗ്രാം നടന്നത്‌🧑‍🦼 തിങ്ങിനിറഞ്ഞ സദസ്സ്‌ കൈയ്യടി യോടെ റാഫിയെ സ്വീകരിച്ചു🧑‍🦼
റാഫി പാടി "ഗംഗാ കീ മേവൂദ്‌...''ജനം ആർത്തി രമ്പി...അടുത്ത പാട്ടുപാടാന്‍ റാഫി മൈക് എടുത്തപ്പോള്‍ കൊച്ചിയിലെ ജനം ആർത്തു വിളിക്കാന്‍ തുടങ്ങി...മെഹബൂബ്‌ പാടണം....
മെഹബൂബ്‌ കാണികള്‍ക്കിടയില്‍
ഇരിക്കുന്നുണ്ടായിരുന്നു, ആളുകള്‍ വിളിച്ച്‌ പറഞ്ഞു കൊണ്ടിരുന്നു🏌️മെഹബൂബ്‌ പാടണം
സദസ്സിൻ്റെ ആവശ്യത്തിന്‌ വഴങ്ങി,റാഫി മെഹ ബൂബിനെ വേദിയിലേയക്ക്‌ ക്ഷണിച്ചു.മെഹബൂബ്‌ പാടി..."സുഹാനി രാത്‌...''റാഫിയുടെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി  മെഹബൂബ് പാടി🏌️
റാഫി കെട്ടിപിടിച്ച്‌ വേദിയില്‍ നിന്ന്‌ പറഞ്ഞു"മെഹബൂബ്‌  ഇവിടെ നില്‍ക്കേണ്ട ആളല്ല,ബോംബെയിലേയ്ക്ക്‌ വരൂ, ലോകം അറിയുന്ന ഒരു പാട്ടുകാരനാകും." മെഹബൂബിനെ അറിയാവുന്ന കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹ്ഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു ഇവിടെ🏌️മെഹബൂബ്‌ പാടുമ്പോൾ "സുഹാനി രാത്‌ ഡല്‍ ചുക്കി...''എന്ന റാഫിയുടെ തന്നെ പാട്ടിന്റെ ഈണത്തില്‍ 
1951 ല്‍ മെഹബൂബ്‌,തന്റെ ആദ്യസിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയിട്ടുള്ള ഗാനം ഇതാണ്."അകാലെ ആര്‌ കൈവിടും
നീ താനേ നിന്‍ സഹായം...''പട്ടേല്‍ വലിയൊരു ദാനധർമ്മിഷ്ടനും,അതോടൊപ്പം ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു🏌️വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ട്‌ കളിക്കാന്‍ പോകുമായിരുന്നു🏌️ തോല്‍വി ആയിരുന്നു ഫലംല🏌️ലക്ഷങ്ങൾ ചൂത്‌കളിയിലൂടെ നഷ്ടപ്പെട്ടു🏌️ ചീട്ട്‌കളിയില്‍ പണം നഷ്ടപ്പെട്ട പട്ടേല്‍ സേട്ടിന്‌ നാലരലക്ഷം രൂപ നൽകി  മറ്റൊരാൾ പട്ടേല്‍ തിയേറ്റർ വാങ്ങുകയായിരുന്നു🏌️ ബിസിനസ്സുകാരനായ 
ജേക്കബ്‌...അതോടെ,സിനിമതന്നെ ഇല്ലാതെ
തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു🧑‍🦼പിന്നീട്‌  'മംഗളം' എന്നപേരില്‍ ഒരു കല്ല്യാണമണ്ഡപം നിർമ്മിച്ചു🧑‍🦼 അതും കുറച്ചുനാള്‍ കഴിഞ്ഞ്‌ പൂട്ടി.
 ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം പോലെ കാലം സാക്ഷിയായി നിലകൊണ്ടു🧑‍🦼
ഈ കെട്ടിടത്തിന്‌ മുമ്പില്‍ ഒരു കൂറ്റന്‍ പ്രതിമയുണ്ടായിരുന്നു🧑‍🦼കുടവും ഒക്കത്ത്‌ വച്ചിരിക്കുന്ന സുന്ദരിയായ യുവതിയുടെ പ്രതിമ
ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പ്രതിമയും ചരിത്രത്തിൻ്റെ ഭാഗമായി🧑‍🦼പിന്നീട്‌ ഈ പ്രതിമ നീക്കിയപ്പോള്‍ അത്, പഞ്ചലോഹമായിരുന്നു എന്ന്‌ പറയപ്പെടുന്നു🧑‍🦼ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഢ്യന്‍ വന്‍ ദാരിദ്ര്യത്തി ലൂടെ, ദുരന്തപൂർണ്ണമായ ജീവിതത്തിലേയ്ക്ക്‌ നയിക്കപ്പെട്ടു🧑‍🦼ജീവിത വഴിയില്‍ മറ്റൊരു വിധിവൈപരീത്യമാണ്‌ തന്റെതന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍
യാചകനാണെന്ന് തെറ്റിദ്ധരിച്ച്‌ ആരോ
പുവർഹൗസില്‍ കൊണ്ട്‌ ചെന്നാക്കി🧑‍🦼 പിന്നീട് ബന്ധുക്കള്‍ ഇറക്കി കൊണ്ടുവന്നു🧑‍🦼 താമസിയാതെ, അദ്ദേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌, ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി🧑‍🦼പലസ്ഥലങ്ങളിലായി  ഏക്കർ കണക്കിന് തോട്ടങ്ങള്‍, എത്രയെത്ര വീടുകൾ🧑‍🦼
പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്ക റ്റില്‍ മുഷിഞ്ഞ ഏതാനും കടലാസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ🏌️വളരെ അധികം പാവങ്ങള്‍ക്ക്‌ വീടുകള്‍ വച്ച്‌ കൊടുത്ത ആ ധനാഢ്യന്‌ അവസാനം തലചായ്‌ക്കാൻ ഒരു പാട് അലഞ്ഞു തിരിയേണ്ടി വന്നു🏌️ വിയറ്റ്‌നാം കോളനിയിൽ സിദ്ധിഖ് പറഞ്ഞ മൂസാ സേട്ടിതാണു🏌️വളരെ പരിശ്രമിച്ചിട്ടാണ്‌ ഈ ഫോട്ടോ സംഘടിപ്പിച്ചതു🧑‍🦼 പട്ടേല്‍ സേഠ്🏌️










28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...