bulletindaily.blogspot.com

Tuesday, December 23, 2014

കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു ..



സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമം പ്രാപിച്ചവരുടെ ഓർമ്മക്കായി പണിത തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപ മാണിതു⛹️  കേരള ജനതയിൽ ലക്ഷക്കണക്കിന്‌ ജനങ്ങൾ ഈ സ്ഥലം കണ്ടിട്ടു പോലും ഉണ്ടാവില്ല. മാദ്ധ്യമ വാർത്തകളിൽ കൂടി  കണ്ടിരിക്കാം.  തിരുവനന്തപുരത്തെ ജനത  ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന സ്ഥലങ്ങളിൽ ഒന്ന്⛹️ ജനുവരി മുപ്പതിനും, ഒക്ടോബർ മുപ്പത്തിഒന്നിനും പോലീസും പട്ടാളവും മന്ത്രി മുഖ്യന്മാരും ഒരു റീത്ത് വയ്ക്കാനായി ഈ മണ്ഡപത്തിൽ ഓടി എത്തും⛹️അതുകഴിഞ്ഞാൽ രക്ത സാക്ഷികൾ മറക്കപ്പെടുകയാണ് പതിവു💃 ജാഥക്കാർക്കും മീറ്റിങ്ങുകാർക്കും ഒരു കേന്ദ്ര ബിന്ദുകൂടി ആയി മാറും ഈ സ്ഥലം⛹️ മദ്ധ്യ കേരളത്തിലും,വടക്കൻ കേരളത്തിലും ഉള്ള ലക്ഷക്കണക്കിനു ജനങ്ങൾ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം എന്നു കേട്ടിട്ടു മാത്രേമേള്ളൂ🤾ആ ഭാഗത്ത് നിന്നുള്ള ഒരു ജൗളിക്കടക്കാരനോ,  മുറുക്കാൻ കടക്കാരനോ ,ഹോട്ടല്കാരനോ ,ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറിനോ ഇവിടെ വന്നു ഒന്നും ഉണ്ടാക്കേണ്ട കര്യോമില്ല്യ. അവരുടെ ഒക്കെ അറിവിനായി ഞാൻ ഇതു പങ്കു വക്കുന്നു.  രക്തസാക്ഷികൾ എന്നെന്നും സ്മരിക്ക പ്പെടേണ്ടവരും ,ആദരിക്കപ്പെടേണ്ടവരും ആണു പുണ്ണ്യ ഗ്രന്ഥങ്ങൾ അതു അതി ശക്തമായി തന്നെ പറയുന്നു സർവ്വശക്തൻ കാട്ടി കൊടുത്ത നേർവഴിയിലൂടെ ചരിക്കുമ്പോൾ കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു അവർ ജീവിച്ചിരിപ്പുണ്ട്. അതു നമുക്കു അനുഭവമാകുന്നില്ല എന്നേള്ളൂ🩸 മനസ്സിൽ നന്മയുള്ളവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ  എന്നു  പ്രാർത്ഥന !
പാളയം നിസാർ അഹമ്മദ്‌ ,                                           Copyright All Rights December  2014 -ൽ പ്രസിദ്ധീകരിക്കപ്പെട്ടതു
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു           
























Friday, December 19, 2014

ഈ ലോകത്തു നല്ലതു മാത്രം ചെയ്തു സ്വർഗത്തിൽ പോയാൽ പടച്ചോൻ ഒരു ഓഫർ വച്ചിട്ടുണ്ട് ..... !

GOOD EVENING AND GOOD DAY DEAR FRIENDZ....-அனைவருக்கும் என் வணக்கம்.... 

സമ്മാനം കിട്ടാൻ ഒരു വഴിയുണ്ട് പങ്കെടുക്കുക : 
നിങ്ങൾക്കു ഏതേലും ഭാഗ്യക്കുറി സമ്മാനം ലഭിച്ചിട്ടുണ്ടോ . എപ്പോഴെങ്കിലും . ഭാഗ്യക്കുറി എന്ന് ഞാൻ ഉദ്ദേശിച്ചത് ,പത്രങ്ങൾ നടത്തുന്ന തംബോലകൾ ,ഷോപ്പിങ്ങിനു പോകുമ്പോൾ കിട്ടുന്ന കൂപ്പണുകൾ അങ്ങനെ എന്തും ആകാം . കുറെ നാൾ ആ കൂപ്പണും വച്ചു നാം കാത്തിരിക്കും ,ഒരു പിണ്ണാക്കും കിട്ടുകേല , ഒരുനാൾ എവനൊക്കയൊ ചേർന്നു സമ്മാനം നറുക്കിട്ടതായും ,ഒരുത്തനു നൽകിയതായും എപ്പോഴെങ്കിലും പത്രത്തിൽ ഒരു ഫോട്ടോ കണ്ടു നാം സായൂജ്യമടയാൻ വിധി ഉണ്ടാകും . ഒരു പ്രമുഖ പത്രം sunday തോറും ഒരു ഭാഗ്യ ക്കളി നടത്തുന്നു  . ഒരു ദിവസം ഒരു കാർഡു ഞായറാഴ്ച് പത്രത്തോടൊപ്പം വരും ,അടുത്ത ഞായറാഴ്ച കുറെ കുട്ടിയും കോലും പടങ്ങളും ,നമ്മുടെ കൈയ്യിൽ ആദ്യം വന്ന കാർഡിലെ പടങ്ങളും പിന്നീടുള്ള പത്രങ്ങളിൽ വന്ന ചിത്രങ്ങളിലും ഉള്ള ആറു സ്റ്റാർ കൂടി ഒത്തുവന്നാൽ പലപല സമ്മാനം കിട്ടും ,എന്റെ വാമഭാഗം ഈ ഒരു കാര്യം ഒത്തു നോക്കാനായി ഞായറാഴ്ച നേരം പുലരാൻ കാത്തിരിക്കും . അവൾക്കോ ,ഞങ്ങളുടെ വീടിന്റെ പത്തു കിലൊമീറ്റർ ചുറ്റളവിലോ ,ഒരാൾക്കും ഒന്നും കിട്ടിയുമില്ല . 
  പിന്നെ ഒരിക്കൽ തിരുവനന്തപുരം കരമനയുള്ള "ന "യിൽ തുടങ്ങുന്ന സ്ഥാപനത്തിൽ ഒരു tv വാങ്ങാൻ പോയി . കാറു കിട്ടുന്ന ഒരു സമ്മാന കൂപ്പണ് കൂടെ തന്നു . പലകുറി വിളിച്ചു ചോദിച്ചു നറുക്കിടുന്ന ദിനം മാറ്റി മാറ്റി വച്ചു ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞപ്പോൾ ഒരാൾക്ക്‌ നറുക്കു കിട്ടിയതായി ഫോട്ടോ അടക്കം വന്നതു കണ്ടു . അപ്പോഴും ഗോവിന്ദ .
 ഇസ്ലാമിൽ ചൂതാട്ടവും തണ്ണി അടിയും നിഷിദ്ധമാണ് . എങ്കിലും വർഷങ്ങളായി എന്റെ പൊണ്ടാട്ടി  കേരളാ ഭാഗ്യക്കുറി എടുക്കുന്നു .നട്ടു വെയിലത്തു വിയർത്തു ഒലിച്ചു വിശന്നു നടക്കുന്ന വൃദ്ധനായ ആ ഭാഗ്യക്കുറി വിൽപ്പന ക്കാരന്റെ ദുർഗതി ഓർത്തു അയ്യാളെ സഹായിക്കാൻ വേണ്ടി മാത്രം.    അവൾക്കു മോഹവും ,മോഹഭങ്ങങ്ങളും ഇല്ലാത്തതു കൊണ്ടു ഇതവരെ അഞ്ചു രൂപയുടെ ഒരു സമ്മാനം പോലും കിട്ടിയിട്ടില്ല .അവസാനത്തെ അഞ്ചു അക്കം മാറിയിരുന്നെങ്കിൽ ഒരു ലക്ഷം കിട്ടിയേനെ എന്നു കൂടെ ,കൂടെ പറയുന്നതു കേൾക്കാം ...... ലോട്ടറി നടത്തുന്നവന്റെ ട്രിക്ക് ഉണ്ടോ അവൾ അറിയുന്നു . വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുന്നു "നഹിം നഹിം ".!!!
 ഈ ലോകത്തു നല്ലതു മാത്രം ചെയ്തു സ്വർഗത്തിൽ പോയാൽ പടച്ചോൻ ഒരു ഓഫർ വച്ചിട്ടുണ്ട് ..... മനുക്ഷ്യന്റെയോ ,ജിന്നുകളുടെയോ സ്പർശനം ഏൽക്കാത്ത സുന്ദരികളായ തരുണികളെ നന്മ ചെയ്തു ചെല്ലുന്നവർക്കുവേണ്ടി കാത്തു വച്ചിട്ടുണ്ടാത്രേ .. ആ സ്ത്രീകൾ മാണിക്ക്യം പോലെയോ പവിഴം പോലെയോ ആയിരിക്കുമത്രേ ... നന്മക്കു നന്മയല്ലാതെ ദൈവം പ്രതിഫലം തരികയില്ല ... അതുമാത്രം ഓർത്താൽ മതി ... ബാക്കി പറയുന്ന ഓഫറുകൾ കോടീശ്വരന്മാർക്കു ഇവിടെ തന്നെ കിട്ടുന്നു . വളഞ്ഞ വഴിയിൽ സ്വത്തു നേടിയവനും ഇവിടെ സ്വർഗ തുല്യം ജീവിക്കുന്നു ... അസൂയപ്പെട്ടിട്ടു എന്താ കാര്യം ... ഒറ്റ വയറു വേദനമതി ഡിം തീർന്നു .. അപ്പൊ ശരി ഒരു ശുഭദിനം കൂടി ... സ്ഥിര വായനക്കാർക്ക്‌ ഒരു സമ്മാനം ഒരാൾ ഏല്പിച്ചിട്ടുണ്ട് .. പരീക്ഷിച്ചു നോക്കൂ ... പണച്ചിലവു ഒന്നും ഇല്ലല്ലോ .ജഗതി പറയും പോലെ കിട്ടിയാൽ ഊട്ടി .. ഇല്ലെങ്കിൽ ചട്ടി ...
എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved. December 2014  -ൽ പ്രസിധീകരിക്കപ്പെട്ടതു .
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings





                                                  




          

Saturday, December 13, 2014

പുലര്‍കാല കോഴി കൂകുന്നതും കേട്ട് ..സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു


                                             വാഗ്ദാനങ്ങളുമായി മന്ത്രവാദിയുടെ അടുത്ത് പോയ ആള്‍ ഒരു ചാര്‍ത്തും കൊണ്ട് മടങ്ങി എത്തി🧎ഇരുപത്തിഒന്നാം നാള്‍  രാത്രി കൃത്യം എട്ടുമണിക്ക് ജോത്സ്യന്‍ എത്തും🤾ചാര്‍ത്തില്‍  പറയുന്ന....21 കറുത്ത കോഴികൾ; ചന്ദനത്തില്‍ തീര്‍ത്ത 21 മനുഷ്യരൂപങ്ങൾ ,തിരിയിട്ടു കത്തിച്ച നൂറ്റി ഒന്ന് നില വിളക്കുകള്‍ ,കല്‍ക്കണ്ടം ,പൂവ് ഏലം,കറുവാപട്ട അരമീറ്റര്‍  നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങള്‍ ,ചന്ദനത്തിരികള്‍ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം ,7പാട്ടനെയ്യ് ,ഓരോ പവന്‍ വീതമുള്ള 101 സ്വര്‍ണ നാണയങ്ങള്‍ ,21 സാമ്പ്രാണി ചട്ടികള്‍  21 സുഭ്ര വസ്ത്ര ധാരികളായ 21വയസ്സുള്ള ചെറുപ്പക്കാരെ അവിടെ ഷാഹുല്‍ ഹാമീദിനോടൊപ്പം തുണ ക്കായി ഇരുത്തുവാനും പറഞ്ഞു🤾      

                          2️⃣അന്നേദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരുമുറിയിലേക്ക് സുരക്ഷിതമായി പര്‍പ്പിക്കുവാനും ചാര്‍ത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .  വളരെ പണിപ്പെട്ട്‌  ഇവയെല്ലാം ഒരുക്കി വച്ച്  വലതു കൈയ്യില്‍ തസ്ബീഹും ,ചുണ്ടില്‍ ദികീറുകളുമായി ഉപ്പാപ്പാ  ഈസി ചെയറില്‍  ചാരിക്കിടന്നു~രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്......🤾 വലിയ ഒരു പുരുഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും  ആകാംഷയോടെ   തിങ്ങി കൂടിയിട്ടുണ്ട്🤾 ....അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും  അടുത്തേക്ക് വരുന്നു .. വലതു കൈയില്‍ ഉടുക്കും ,ഇടതുകൈയ്യില്‍ ഒരുതീ പന്തവും  വായില്‍ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭല്‍സരൂപം മുറ്റത്തേക്ക് കയറി , ജനം അകന്നു മാറി. മന്ത്രവാദിയായ ജോത്സ്യനാണതു വീട്ടിനുള്ളിലേക്ക് കയറിയപാടെ ഈസി ചെയറില്‍ ചാരിക്കിടക്കുന്ന ഉപ്പുപ്പായുടെ  കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു .എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി .അവിടെ  കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട്  .ഹോമ കുന്ധ്ത്തില്‍ നെരിപ്പ്  പകര്‍ന്നുകൊണ്ട്  കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയിലേക്ക് ഇട്ടു . ഉടുക്കിന്റെ നിലയ്ക്കാത്ത  ധ്വനിയും എട്ടു ദിക്കും മുഴങ്ങുമാറുച്ചത്തില്‍ മന്ത്രോച്ചാരണവും ..ഷാഹുലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി ..കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം  വീടിനു ചുറ്റും കൊണ്ട് ഒഴിച്ചു. 
             
                           3️⃣കുറെ  കോഴികളെ. അവിടെ കുഴിച്ചിട്ടു .ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി .അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ ഹമീദ് അവിടെ ബോധം കെട്ടു മറിഞ്ഞു വീണു ..മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...ദൂരെ എവിടെയോ പതിരാകോഴി  നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ  ഓരിയിടുന്നു .കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി ......ആ നിമിഷങ്ങളില്‍ ...ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു  വെള്ളം വേണം "---എന്ന് മന്ത്രവാദിയോട് ആവശ്യപ്പെട്ടു .വീടുകാരെയും ,പുറത്തു കൂടിനില്‍ക്കുന്ന പുരുഷാരത്തിനെയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങി വരുവാന്‍ ,മന്ത്രവാദി അനുവദിച്ചു ..മടങ്ങി വന്ന ഷാഹുലിനോട്  തലയാട്ടി യാത്ര പറഞ്ഞ്  ഉപ്പുപ്പായുടെയും ,കൂടി നിന്നിരുന്ന പുരുഷാരത്തിന്റെം  മുന്നിലൂടെ  ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനംകുലകള്‍ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി  നടുവൊടിഞ്ഞു ആ മിറ്റത്ത്‌ മറിഞ്ഞു വീണു😡   അങ്ങകലെ പുലർകാല കോഴി കൂകുന്നതും കേട്ടു😡സകല ജനങ്ങളും സ്തബ്ദരായി അതൊക്കെ കണ്ട് അന്തിച്ചു നോക്കി നിന്നു😡 .............................
*ആ കുടുംബ ബന്ധങ്ങളിലെ പിൻ തലമുറ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും ഇതു ഒരു ഹേതു ആയി പറയപ്പെടുന്നു😡(കഥാപാത്രങ്ങളുടെ പേരുകൾ,ലൊക്കേഷനുകൾ വിവരണങ്ങൾ  ഒക്കെ യാഥാർത്ഥ്യം ആണു)😡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.32am ,11.32am seen

Thursday, December 11, 2014

"മരണം സുനിശ്ചിതം" ബ്രഹ്മരക്ഷസ്സ് പ്രതികാരത്തിനു 🥵

                                                                      ഇളയാപ്പാ സംസരിക്കാതെയും,ആഹാരം കഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു🧎ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വിളിച്ചുവരുത്തി🏃ഇസ്ലാം മതത്തില്‍ ഇത് ഹറാമായ(നിഷിദ്ധമായ) കാര്യമാണ്🏃മാത്രമല്ല ധാരാളം മസ്ജിദ്കളും, മുരീദ് കിട്ടിയവരും വളരെ ഏറെ അവിടെ ഉണ്ട്. കറയറ്റ ഇസ്ലാമിയത്തുള്ള മുസ്ലീങ്ങള്‍ നിബിഡ മായി താമസിക്കുന്ന പ്രദേശമാണതു 🤾  അങ്ങനെ ഉള്ള ഒരു പ്രദേശത്ത്  ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി പ്രശ്നം വയ്പ്പിക്കണമെങ്കില്‍  ആ നാട്ടിലെ ജനങ്ങള്‍ അനുവദിച്ചേ മതിയാവൂ .... അതാണ് എന്റെ ഉപ്പുപ്പാ 🤾

           2️⃣മാലിക് -ഇബിനു-ബിൻ-ദിനാറിന്റെ  തായ്‌ വഴിക്കാരനായ ഉപ്പുപ്പാ🤾മാലിക്ക് ഇബിനു ബിന്‍ ദിനാര്‍ 1200 വർഷം മുന്‍പ്   കെട്ടി ഉയര്‍ത്തിയ വലിയ പള്ളിയിൽ, നോമ്പും,സക്കാത്തും, ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവന്ന കുടുംബമാണിതു 🤾അവിടെ ആണ് ഒരു ഭാവി  പ്രവചിക്കുന്ന ആള്‍ വരുന്നത് 🧑‍🦯ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ജ്യോത്സ്യൻ  കവടികള്‍ നിരത്തി🧑‍🦯ആവണിപ്പലകയിലെ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ട്  വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില്‍ വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത്  കുറെ നേരം ധ്യാന നിമഗ്നനായി  ഒന്നും മിണ്ടാതെ  അയാള്‍  ഇരുന്നു ⛹️ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും ,അയ്യാള്‍ കണ്ണുതുറന്നു ഉപ്പുപ്പാനെ  രൂക്ഷമായി നോക്കിയിട്ട്, ഇങ്ങനെ പറയാന്‍ തുടങ്ങി ...........
.നിങ്ങളുടെ  മകന്‍ ഷാഹുൽ ഹമീദിൻ്റെ  ശരീരത്തില്‍ ബ്രഹ്മരക്ഷസ്സ് ചേക്കേ റിയിരിക്കുന്നു ⛹️പശു തൊഴുത്തില്‍ നിന്നും കിട്ടിയതാണ് 🧑‍🦯ഇരുമ്പിന്റെ അംശം ശരീരത്തിൽ സ്പർശിച്ചിരുന്നതിനാൽ  ആ സമയം ജീവാപായം ഉണ്ടയില്ലാ🧑‍🦯...... ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ അതിനെ ഒഴിപ്പിച്ചു വിടാതിരുന്നാൽ  ഷാഹുൽ ഹമീദിൻ്റെ  ജീവനും കൊണ്ടേ അതു പോകൂ🧑‍🦯 
                 
                       3️⃣വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും🧑‍🦯അങ്ങനെ ഓരോരുത്തരെയായി അതു കൊണ്ട് പോകും🧑‍🦯ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്ന വരെ അതു കൊല്ലുകയും ചെയ്യും🧑‍🦯അതിനാൽ ഒരാളും അതിനായി ഒരുമ്പെടുകയില്ല🧑‍🦯      ......ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി🧑‍🦯
വീട്ടിനുള്ളില്‍  കൂട്ടക്കരച്ചിലായി🧑‍🦯 ഉമ്മയും സഹോദരി ഫാത്തിമയും, ഷാഹുൽ ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു🧑‍🦯അതിനിടെ ജോത്സ്യന്‍ തന്റെ പ്രതിഫലം  വാങ്ങുവാന്‍ പോലും നില്‍ക്കാതെ  പാണ്ടക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......ഉപ്പുപ്പാ സ്തബ്ധനായി നിന്നു 🧑‍🦯ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു 🧑‍🦯പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ (വൈകിട്ടത്തെ നിസ്ക്കാരം) ബാങ്ക് വിളി ഉയർന്നു🤾ഉപ്പുപ്പാ വുളു ചെയ്തു (വുളു-പ്രാർത്ഥനക്കായുള്ള അംഗ ശുദ്ധി)   നിസ്കാരത്തിനായി ജുമാ'മസ്ജിദിലേക്കു പോയി🧑‍🦯തസ്ബീഹു കൊണ്ട് ദിക്കിറുകള്‍  ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി .....എന്തോ ചിന്തിച്ചു കൊണ്ട്‌  ഈസി ചെയറില്‍ വന്നു ശാന്തനായി ചാരിക്കിടന്നു 🤾പിന്നെ കുടുംബാംഗങ്ങളെ എല്ലാം വിളിച്ചു കൂട്ടി സ്വാന്തനപ്പെടുത്തി 🤾ആ മന്ത്രവാദി ജോത്സ്യനെ വീട്ടിൽ വരുത്താനായി, എടുത്താല്‍ പൊങ്ങാത്ത വളരെ വലിയ ഓഫറുകളും കൊണ്ട്  ഒരു ബന്ധുവിനെ ജോത്സ്യരുടെ വീട്ടിലേക്കു പറഞ്ഞയച്ചു 🤾

                         4️⃣ബ്രഹ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കിൽ ആ ജ്യോതിഷ മന്ത്രവാദിക്കു അക്കാലത്തെ  
100ഏക്കര്‍ പുരയിടം; 10ലക്ഷം രൂപ;  കുടുംബത്തിന്റെ ആ ജീവനാന്തമുള്ള സംരക്ഷണവും ഏറ്റെടുക്കാമെന്നു ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു🤾കറയറ്റ ഇസ്ലാം മതവിശ്വാസികൾ ഒസ്യത്തും, വാക്കും, വാഗ്ദാനവും ഭൂമിയാകെ കീഴ്മേൽ മറിഞ്ഞു വന്നാലും, ലംഘിക്കുകയില്ല എന്നതു പരമപ്രസിദ്ധമാണു🤾ഒസ്യത്തും, വാഗ്ദാനവും,  വാക്കും ലംഘിക്കുന്നവർക്കു ഖുർആനിൽ കൊടിയ ശിക്ഷയാണു സർവ്വശക്തൻ പറഞ്ഞിട്ടുള്ളതു💡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.30am ,11.30am seen

Wednesday, December 10, 2014

ആഹാരം കഴിക്കാനും സംസാരിക്കാനും കഴിയാത്ത വിധം നാവു താണു പോയതാത്രേ .


          ചന്നം പിന്നം മഴ പെയ്യുന്ന  ഒരു മൂവന്തി🧑‍🦯പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല്‍  കെട്ടിയിരുന്ന സിന്ധി പശുവിനെ അഴിച്ചു തൊഴുത്തില്‍ കെട്ടാനായി  വലിയ അഞ്ചു  എവറഡി 
ബാറ്ററി  ഇടാവുന്ന ഇരുമ്പിന്റെ  ടാര്‍ച്ചുമായി ഇളയാപ്പ  വെളിയിലേക്ക് ഇറങ്ങി നടന്നു. അന്ന്  ഇളയാപ്പക്ക്   പ്രായം  ഇരുപത്തിഅഞ്ചു .പേരു ഷാഹുല്‍ഹമീദു ..(പില്‍ക്കാലത്ത് 1993കളിൽ Ksrtcയില്‍  ഉന്നതമായ പദവിയിൽ ഇരുന്നാണ് അദ്ദേഹം റിട്ടയർ ചെയ്തതു ) അദബും, ശിർക്കും നോക്കുന്ന  മുസ്ളീങ്ങള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്  പട്ടണം ബംഗ്ലാവിനു ചുറ്റുമുള്ള പ്രദേശം🐃 

         2️⃣അതു കഴിഞ്ഞാല്‍  പനകയറുന്ന താഴ്ന്ന ജാതിക്കാരായ നാടാർ-ഈഴവ വളരെ പാവത്തുങ്ങളും🐒 പിന്നെ ധാരാളം മറ്റു മതസ്ഥരും  ഉണ്ട് 🧎എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ  കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ്  ഇവിടം 👠അവിടത്തെ കിരീടം വൈക്കാത്ത  രാജാവായിരുന്നു ഉപ്പുപ്പാ🥿 എതിര്‍ വായ്ക്ക്‌മറുവായ  ആരും പറയുകയില്ല🥿 അടുത്തുള്ള  പള്ളിയില്‍ നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു 🧢 ഇഖാമത്  ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ  നടപ്പ്‌👠
പുരയിടത്തില്‍ നിന്ന്  കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക്‌ വേഗം ഓടാൻ  തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും .സാധാരണ തൊഴുത്തിലേക്ക്‌ വേഗം കയറി നില്‍ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി👠പശുവിന്റെ പിന്നില്‍ ഇളയാപ്പ അടിക്കയും,ഉന്തികയറ്റാൻ ശ്രമിക്കുന്നുണ്ടു🧥 പശു തൊഴു ത്തിലേക്കു  കയറാന്‍  വിസമ്മതിക്കുന്നു 🧥    ഇളയാപ്പാ  തൊഴുത്തിലേക്ക്‌ കയറി....🗨️ സകലശക്തിയും എടുത്തു കയര്‍ ആഞ്ഞു വലിച്ചു  തൊഴുത്തിനുള്ളിലേക്ക് പശുവിനെ കേറ്റി  കെട്ടിയിട്ടു 👞 ഇതിനിടക്ക്‌ പെട്ടെന്നു ഇളയാപ്പ  നന്നായി ഞെട്ടുകയും ചെയ്തു 🧥 എന്തോ അസ്വസ്ഥത തോന്നിയതിനാൽ ഇളയാപ്പ  നേരെ വീട്ടിലേക്കു കയറി വന്നു മുറയില്‍ ചെന്നു കിടന്നു .....🧥

          3️⃣പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ആളിനെ കാണാണ്ട്,  മുറിയിലേക്ക് തിരക്കിവന്നവര്‍ നിലവിളിയും ഒപ്പാരിയുമായി , വിളിക്കുന്നു 🧜എന്നിട്ടും ഇളയാപ്പക്കു   അനക്കമില്ല ⛹️ അങ്ങനെ  മുപ്പതുമിനിട്ട്  കഴിഞ്ഞുകാണും...  ചുറ്റുമുള്ള നിലവിളി കേട്ടു പതിയെ  ഇളയാപ്പ  കട്ടിലില്‍ എഴുന്നേറ്റിരുന്നു 🚶ചുറ്റും കൂടി നിന്നവരോട്   പേപ്പറും പേനയും എടുത്തു കൊണ്ടു വരാനായി കൈ മുദ്ര കാണിച്ചു🚶  സംസാരിക്കാന്‍ കഴിയാത്ത തരത്തില്‍ നാക്ക്  താണുപോയി എന്നു  ആംഗ്യം കാണിച്ചു 🚶 വീട്ടിനുള്ളിൽ കൂട്ട നിലവിളി ഉയര്‍ന്നു 🚶ഫതിക്കിതാബു  നോക്കാനും,തലയില്‍  കൈവച്ച് ഖുറാന്‍ ആയത്തുകള്‍  ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും  അടുത്തുള്ള പള്ളികളിലെ  ഖതീബുമാര്‍  ഓടി വന്നു 🦸ബന്ധുക്കളായ  ആളുകള്‍ പലവഴിക്ക്  പാഞ്ഞു 🚶എല്ലാ വഴിയും നോക്കി ...🧜ഒരു രക്ഷയുമില്ല  ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ  നാവു   താണു പോയതാണത്രേ🧜 അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ  ഒരു പ്രസിദ്ധനായ കണിയാന മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടി വന്നു 🧎ആ കഥ നാളെ🚶

       4️⃣പണ്ടു
 പള്ളികളിൽ പ്രാർത്ഥനക്കു ലീഡ് ആയി നിൽക്കുന്ന വരെ ലബ്ബ, ഖത്തീഫ് എന്നു വിളിക്കും 🚶അതിപ്പോ  ഇമാം എന്നായി  അയ്യാളെ കാണണമെങ്കിൽ  ക്യൂ നിൽക്കണം🚶നിക്കാഹിനും,മരണത്തിനും മറ്റു ചടങ്ങിനും വീടുകളിൽ പോകണമെന്നാണു  പള്ളിയിലെ ഭരണഘടന 🏃 പാളയം ഇമാം പോസ്റ്റുകാര്‍ക്ക്  പബ്ലിക്‌ മീറ്റിങ്ങുകളില്‍ അത്യുന്നതരായ ഭരണാധികാരികളുടെ കൂടെ വേദി പങ്കിടാനാണ് താൽപര്യം🚶 കേരളമാകെ പ്രമുഖമായതു പാളയം ജുമാമസ്ജിദ് ആയതു കൊണ്ട് അവിടുത്തെ  ഇമാമിനെ കൊണ്ട്  റെക്കമെൻ്റ് ചെയ്താൽ കേരളത്തിൽ നടന്നു കിട്ടാത്ത ഒന്നുമില്ല🧎പണ്ടുമതെ-ഇപ്പോഴുമതെ ⛹️ എൻെറ മകളുടെ വിവാഹ സമയത്തു ജമാലുദ്ദീൻ മങ്കട എന്നൊരു മലപ്പുറത്തു കാരനെയായിരുന്നു പാളയം മുസ്ലീം ജുമാമസ്ജിദിലെ ചീഫ്‌ ഇമാം ആയി എൻ്റെ ബന്ധുക്കൾ നിയമിച്ചിരുന്നതു 🚶ഈയ്യാൾക്കു നിക്കാഹ്കൾ,അംഗങ്ങളുടെ മരണം മുതലായവ നടത്തികൊടുക്കുന്നതിനെക്കാൾ,  ഗവർണറുടെയും, മുഖ്യ മന്ത്രി യുടെയും, മറ്റ് ഉന്നതരുടേയും മീറ്റിങ്ങ്കളിൽ   പങ്കെടുക്കാനാണു ആവേശം 🚶 എൻ്റെ മകളുടെ നിക്കാഹ് ദിവസം, കൊല്ലത്ത് ഗവർണറുടെ മീറ്റിംഗുണ്ടെന്നു പറഞ്ഞു മുങ്ങാൻ അവൻ  ശ്രമിച്ചു🧎ആഡ്യമുള്ള പുരാതന കുടുംബക്കാർക്കു അതു മോശമാണു🚶 ഞാൻ എൻെറ ആളുകളെ കൊണ്ട് പള്ളിക്കുള്ളിൽ രണ്ടു മണിക്കൂറോളം അവനെ തടഞ്ഞു വയ്പ്പിച്ചു🚶 വരനും ബന്ധുകളും വന്നു ചേരുന്ന സമയം വരേക്കും 
അയ്യാൾ അവിടെ അടങ്ങി, ഒതുങ്ങി മര്യാദക്കിരുന്നു എൻ്റെ മകളുടെ നിക്കാഹിനു കാർമികത്വം വഹിച്ചു🏃 
   
       5️⃣ആ സമയം നാലു മണിക്കൂർ ഞാൻ വളരെ ടെൻഷനിലായിപ്പോയിരുന്നു🚶എന്നെ ഒരു പാട് വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു അന്നതു🚶90 നാൾ തികയും മുൻപ്  ജമാലുദ്ദീൻ മങ്കട എന്ന ആ അലവലാതി ഇമാമും, അതിനു പിന്നിൽ പ്രവർത്തിച്ച നികൃഷ്ട ശക്തികളേയും  സർവ്വശക്തൻ പള്ളിയിൽ നിന്നും  പുറത്തേക്ക് ആക്കാൻ ഇടവരുത്തി🏃 അതും ഒരു അത്ഭുതമായി🏃ഖുറാൻ പഠിപ്പിക്കാൻ മണക്കാടു ഒരു വീട്ടിൽ പൊയ്കൊണ്ടിരുന്ന ജമാലുദ്ദീൻ മങ്കടയെ മണക്കാട് എന്ന പ്രദേശത്തെ നാട്ടുകാർ പീഡനം പറഞ്ഞു തടഞ്ഞു വച്ചു🚶 കേസ്സായി🏃 കേരള സമൂഹത്തിൽ പ്രസിദ്ധനായി  വിലസികൊണ്ടിരുന്ന ഈ കഴുത, നാറി നാശക്കോട്ടയായി🏃അവനെ പള്ളിയിലെ ചീഫ് ഇമാം ജോലിയിൽ നിന്നും ഇറക്കി വിട്ടു🚶
നിസാർ അഹമ്മദിനോടു മുട്ടുമ്പോൾ  എൻെറ പ്രാർത്ഥനകൾ എൻെറ കൂടെ തന്നെ നിൽക്കുന്നുവെന്നതിനു  ജീവിതത്തിൽ നിരവധി  ദൃഷ്ടാന്തങ്ങൾ ഇതുപോലെ ഉണ്ടായിട്ടുണ്ടു!
പാളയം നിസാർ അഹമ്മദ്‌ .
Copyright©All Rights Reserved.        GOOGLE StatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്

R seen 13Aug2024 Tue 4.6pm
 

Tuesday, December 09, 2014

മറ്റുള്ളവരുടെ അനുഭവങ്ങൾ പറയുമ്പോൾ, അടുത്ത കഥയുണ്ടാക്കാൻ കേൾവിക്കാരനായി ഞാൻ കാതോർത്തിരിക്കും

  സർവ്വ ശക്തന്റെ കൈയൊപ്പ്‌ ചാർത്ത പെട്ട സംഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ചില കാലഘട്ടത്തിൽ ഉറപ്പായും സംഭവിക്കാറുണ്ട്⛹️ താഴ്ചയുള്ള നിലത്തേക്ക് വീഴാൻ ആയുന്ന പൈതലിനെ പെട്ടന്ന് ചാടി പ്പിടിച്ചു താങ്ങി എടുക്കുന്നതും അത്ഭുതമായി പെട്ടെന്നു സംഭവിക്കുന്ന ജഗദീശ്വരാധീനം കൊണ്ടു തന്നെ🧚അതിനെ നമ്മൾ മിറക്കിൾ, കറാമത്ത്,ഖുദറത്തു എന്നൊക്കെ വിളിക്കുന്നു.
ഇതിൽ കഥാപാത്രമായ ആളുകളുടെ ഫോട്ടോകൾ എൻ്റെ പഴയ ശേഖരങ്ങളിലുണ്ടു.  അവ ഞാൻ പിന്നീട് പ്രസിദ്ധീകരിക്കാം🧚ആദ്യം വായന നടക്കട്ടെ !!!!
 
 2️⃣പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ കഥയും, ഉപന്യാസങ്ങളും, പ്രസംഗവും  എഴുതാനും കാണാതെ പഠിച്ച് അവതരിപ്പിക്കാനും തുടങ്ങിയതാണു.  ആദ്യമായി എഴുതി തുടങ്ങിയതു ബ്രഹ്മരക്ഷസ്സ് എന്നൊരു കഥയായിരുന്നു-എന്റെ ചെറുപ്പത്തില്‍ വാപ്പച്ചിയുമ്മ(പിതാവിന്റെ അമ്മ)   പറഞ്ഞു തന്ന ഒരു സംഭവ കഥ. വടിവൊത്ത അക്ഷരത്തില്‍  വര്‍ണനകളോടെ  അത് കഥയാക്കി ...അതിലെ  എല്ലാ കഥാ പാത്രങ്ങളും, അന്നു  ജീവിചിരുന്നവരായിരുന്നു . അതില്‍ ഒന്ന് രണ്ടുപേരക്ക്  ഇന്ന് നല്ല പ്രായമായിട്ടുണ്ട്  ഒരു എൺപത്തി അഞ്ചു വയസ്സെങ്കിലും വരാം ...അച്ഛമ്മ യെ  ഞാന്‍ വിളിച്ചിരുന്നത്‌,വാപ്പച്ചിയുമ്മ  എന്നായിരുന്നു . .. നാല്പതോളം  മുറികള്‍ ഉണ്ടായിരുന്ന വലിയ ഒരു മുസ്ലിം തറവാട്....അതിനെക്കാള്‍  ഉപരി ഒരുവലിയ .ബംഗ്ലാവു  ആയിരുന്നു  അത്. 1939 കളിൽ  കേരളത്തിൽ ഇലട്രിസിറ്റി വന്നപ്പോൾ  ആദ്യമായി ഇലട്രിസിറ്റി ബൾബുകൾ  കത്തിയിരുന്ന വീടായിരുന്നു അതു. "പട്ടണം ബംഗ്ലാവു "എന്നാണ് അത് അറിയപ്പെട്ടിരുന്നത് .കന്യാകുമാരി  മുതല്‍ കാസര്‍കോട്  വരെ പുകഴ്പെറ്റിരുന്നു ആ ആഢ്യഗൃഹം. കണ്ണെത്താ  ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കര്‍ കണക്കിന് പുരയിടം .  സകല ജാതി വൃക്ഷങ്ങളും ഉണ്ടവിടെ അവിടെ കയറിയാണ്  ബ്രന്മ രക്ഷസ്സ് വിളയാടിയത് . എല്ലാത്തരം ഫലങ്ങളും ,ലഭ്യമാകുന്ന വൃക്ഷങ്ങള്‍ .  ആകാശത്തോളം  ഉയര്‍ന്നു നില്‍ക്കുന്ന പനകള്‍ .. പനങ്ങ  ചുട്ടു  തിന്നുമ്പോള്‍  കിട്ടിയിരുന്ന സ്വാദ് ഒന്നുവേറെ തന്നെ   ആയിരുന്നു.  ഇഷ്ടംപോലെ  പനനൊങ്കുകൾ കഴിക്കാൻ കിട്ടുമായിരുന്നു.
        
      3️⃣ആ പനകളൊക്കെ മാദകമോഹിനികള്‍  ആയിരുന്ന യക്ഷികളുടെ ആവാസ സ്ഥലങ്ങളായിരുന്നു .  നല്ലവണ്ണം പഴുത്ത സീത പഴങ്ങള്‍  (ആത്തിച്ചക്ക ) പറിച്ചു തിന്നുകൊണ്ട്‌ ഞങ്ങള്‍ കുട്ടികള്‍  യക്ഷികളെ  തേടി പനകളുടെ മണ്ടകള്‍  നോക്കി അന്നൊക്കെ നടക്കുമായിരുന്നു 🐆അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ട് തുടങ്ങുമ്പോള്‍ ഉപ്പുപ്പാ (അച്ഛന്റെ  അച്ഛന്‍) ഞങ്ങളെ സ്നേഹപൂര്‍വ്വം വീട്ടിനുള്ളിലേക്കു കയറാൻ ശഠിക്കും. മോന്തിയായി (മൂവന്തി) കൈയ്യും, കാലും മുഖവുമൊക്കെ കഴുകി    നിസ്കാരത്തിനു സഫ് (വരിയായി)നിൽക്കാൻ നിര്‍ബന്ധിതരാക്കും.   മിക്കപ്പോഴും ഞങ്ങളുടെ  ഇമാം  ആവുന്നതു ഉപ്പുപ്പ  തന്നെ ആയിരിക്കും.  ഉപ്പുപ്പയുടെ പൂർവ്വികർ പ്രവാചക പരമ്പരയിലെ മാലിക്-ഇബിനു- ബിന്‍ ദിനാര്‍  പരമ്പരയിൽ പെട്ടതിനാൽ തലയെടുപ്പും , ശാലീനതയും, സൗമ്മ്യതയും, ദീനി ചിന്തയും    ഉപ്പുപ്പയില്‍  എന്നും തെളിഞ്ഞു നിന്നിരുന്നു. ആ പ്രദേശത്തെ സകലരും ബഹുമാനിച്ചിരുന്നു.    റൂഹു പോകുന്ന സമയം വരെ ഖുറാന്‍  ആയത്തുകള്‍  നെഞ്ചില്‍ വിരല്‍കൊണ്ട്  എഴുതി ആയിരുന്നു പിൽകാലത്ത് ഉപ്പുപ്പയുടെ മരണം. ഉപ്പുപ്പാ മരണപ്പെട്ടതു 1966 കളിൽ ആയിരുന്നു.  ഉപ്പുപ്പായുടെ മരണ ക്കിടക്കക്കരികിലിരുന്ന എൻെറ പിതാവിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന നേരീയ ഓർമ്മ ഇന്നു മുണ്ടെനിക്കു. ചുണ്ടുകള്‍  സദാ  ദിക്കിറുകള്‍ ചൊല്ലിയിരുന്നു. 

    4️⃣ എന്റെ ഉപ്പുപ്പാ അക്കാലത്തെ വലിയ ധനാഢ്യനും , ദാന ധര്‍മ്മിഷ്ടനും,  വളരെ സൗമ്യനുമായ നല്ല മനുഷ്യനുമായിരുന്നു. റംസാൻ വൃതക്കാലത്തു വിറ്റസാധനങ്ങളുടെ കണക്കുകളും, കിട്ടിയ ലാഭവും നോക്കി യായിരുന്നു എൻ്റെ പിതാവിൻ്റെ കുടുംബം ഇല്ലായ്മയുള്ള എല്ലാ മതസ്ഥർക്കും സക്കാത്ത്  വീടുകളിൽ നേരിട്ടു പോയി നൽകിയിരുന്നതു~ അവിടെയാണ് ~ ബ്രന്മരക്ഷസ് കേറിയതു. ഒരു മൂവന്തിയിൽ പശുവിന്റെ പിന്നിലൂടെ  തൊഴുത്തിൽ മറഞ്ഞു നിന്നു,  എൻ്റെ ഇളയച്ഛൻ്റെ  ശരീരത്തിൽ കയറിപ്പറ്റിയതു🐃  ഇത്  ഒരു  സംഭവ കഥയാണു അതു കൊണ്ടാണു ആ മുഖമായി   ഇത്രയും ഞാൻ എഴുതിയതു ...ബാക്കി തുടരെ പോസ്റ്റ്‌ ചെയ്യാം. Bloggerലും വായനക്കു ലഭിക്കും🦄
പാളയം നിസാർ അഹമ്മദ്‌ .
Copyright© All Rights Reserved.
10th January 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടതു🦸

R seen 12-Aug2024monday



Wednesday, December 03, 2014

കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട് .നമുക്കും ഒരുനാൾഅവിടെ പോകാം !!!

Good MORNING..இனிய வணக்கம்
കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട്നമുക്കും ഒരുനാൾഅവിടെ  പോകാം !!!
ഹ ഹ ഹ .. ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും മുൻപ്  ഈ  സ്ഥലം കണ്ടിട്ടുണ്ടോ ?  .ഇത് എന്റെ മാതാവിനെയും പിതാവിനെയും ,അമ്മാവനെയും അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും ,ഒരു 10  തലമുറയെ എങ്കിലും   ഖബര് അടക്കിയ തിരുവനന്തപുരം പാളയം പള്ളിയിലെ  ഇത്തിരി പോന്ന സ്ഥലമാണ്‌ . ബന്ധു ജനങ്ങൾക്ക്‌    സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി  മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ ..കൂട്ടത്തിൽ ഞാനും ഉണ്ട് ..സർവ്വശക്തന്റെ മുന്നില് അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്ന് പേടിച്ചു നേര്മ്മയോടെ  ജീവിതിരുന്നവരാ എന്റെ  മാതാപിതാക്കൾ  . അപ്പോൾ ആ സർവ്വ ശകതാൻ , അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും കാക്കുക തന്നെ ചെയ്യും.-  എന്നെയും അതെ !  ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ . അതിന്റെ കുറവ് അനുഭവപ്പെടുന്ന ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നാന്നായി വിഷമിക്കും .അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും .
. അപ്പോൾ ഇതും പറയാതെ വയ്യ!!!
  ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ . ഞാനും ഒരു നാൾ ഇവിടെ വരും .അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ ..ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് . എന്റെ  ഉപ്പാപ്പമാര്ക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വര്ഷം കൂടി തരേണ്ടതാണ്. .ഞാൻ മരണപ്പെട്ടു പോയിട്ടില്ല .. എന്റെ  യൌവനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തുസംസാരിച്ചിട്ടുണ്ട് ..പല കാര്യങ്ങൾക്കും   മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈമുതൽആയിരുന്നു. എന്തും അവർ അംഗീകരിച്ചിരുന്നു  ..എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു. പഠിക്കൻനും മറ്റു കാര്യങ്ങൽക്കും സമർത്ഥൻആയിരുന്നതിനാൽ എന്ത് കാര്യങ്ങൽക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശിലങ്ങളും   മറന്നിരുന്നു .ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ .തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് .എന്തെന്നാൽ ...അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു . അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു . ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു ...ഇന്ന്  അവർ ആ ഖബര് സ്ഥാനിൽ ഉറങ്ങുന്നു .....അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു .....ഇപ്പോൾ അവർ എവിടെ ആവും ..അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടികൊട്ടുന്നു . അതുതന്നെയാണ്  ഫേസ് ബൂക്കിനോട്  മടുപ്പിന് ഒരു വിഷയം.
 ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  വന്നു..കുറച്ചു പേരുടെ പേര് എടുത്തു പറഞ്ഞാൾ അത് മറ്റുള്ളവരെ വേദനിപ്പിക്കും സ്ഥലവും പോരാതെ വരും. സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും അവര്ക്കും നന്ദി. സഹോദരനായി കാണുന്നുണ്ടല്ലോ, .പെരുത്ത് സന്തോഷം ..ഇൻബൊക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു .  പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി.  മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ലാ . fb  യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ് .തിരക്കല്ല .സാമ്പത്തികവും,രോഗവും   അല്ല.  എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ട് ..എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണവുമായി ഓടി എത്തിയത്..!ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം--- 
പാളയം നിസാർ അഹമ്മദ്‌ . 
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September  2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 5..PM  

Parayaathe vayya:-: 40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ...

GOOD MORNING AND GOOD DAY DEAR FRNDZ........1
...............കാക്ക കുളിക്കേം ചെയ്തു , കൊക്കു ആയതൂല്ല്യ
.......................................................................................................................
അനന്തമായ ആകാശത്തിൽ പുതുതായി ഒന്നും രൂപം കൊണ്ടിട്ടില്ല .കോടാനു കോടി വർഷങ്ങളായി ഒരേ അവസ്ഥ തന്നെ .സൂര്യ ചന്ദ്ര താര ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും പഴയ അവസ്ഥയിലേക്ക് . ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ക്ഷണികമായ ജീവിതം ആണ് ഒരാൾക്ക്‌ കിട്ടിയിട്ടുള്ളത്.
...ജീവിത മദ്ധ്യം ആകുമ്പോൾ തന്നെ മനസ്സിലാകും അല്പം കൂടി യൌവനം നീട്ടികിട്ടിയിരുന്നെങ്കിൽ എന്നു , സ്ത്രീയുടെയും പുരുഷന്റെയും സ്ഥിതി വ്യസ്ത്യസ്ഥമല്ല . 40 വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ ...ആരു കാണുന്നത് മറയ്ക്കുവാനാണ് എന്നറിയുമോ നിങ്ങൾക്ക് ? അതു ശ്രദ്ധിച്ചിട്ടുണ്ടോ ...ഇല്ലെങ്കിൽ ഇവറ്റകളെ ഒന്ന് ശ്രദ്ധിക്കു ...എതിർ ലിംഗക്കാരെ മറയ്ക്കുവാൻ തന്നെ ...അന്നു തുടങ്ങുന്നു ഒരു മനുക്ഷ്യ് ജീവിയുടെ പൊയ്മുഖം ....
മനസ്സു ചെറുപ്പമെന്നും ആശയുണ്ടെന്നും കാണുന്നവർ ആ സിഗ്നൽ കണ്ടു മനസ്സിലാക്കിക്കോണം . ഇന്നലെ 72 വയസ്സായ ഒരു വൃദ്ധനെ കണ്ടു അവനും തലയിൽ ഡൈ തന്നെ ജര നന്നേ ബാധിചിട്ടുമുണ്ട് . ഡൈ അടിച്ചു രണ്ടു നാൾ ആയിട്ടുണ്ട്‌ അതിനാൽ പിന്നാലെ വളർന്നു വന്ന രണ്ടു ദിവസത്തെ വളർച്ചാ മുടികൾ പുഴുക്കൾ പോലെ പൊന്തി നിൽക്കുന്നു . കാർക്കിച്ചു അവന്റെ മോന്തായത്തിൽ തുപ്പിക്കൊടുക്കനാ തോന്നിയത് . അവന്റെ പ്രായം എനിക്കും അറിയാം സകലർക്കും അറിയാം ..രാഷ്ട്രീയ നേതാക്കൾ ടിവിയിൽ വരണ സകലവന്റെം പ്രായം അറിയൂല്ലോ .ആകേരളാ യാത്ര നടത്തുന്നവൻമാർ ഉൾപ്പടെ . ആദർ ശം ഒക്കെ ഉണ്ടായിട്ടെന്താ കാര്യം. കഷ്ടം
അവരവർ ചെയ്തതിന്റെ കർമ്മ ഫലം തന്നെയാണ് വെള്ളത്തിൽ മുങ്ങിയും ,തെരുവോരങ്ങളിൽ വീണു തകർന്നും ,ആത്മ ഹത്യാ രൂപത്തിലുമൊക്കെ നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കാണുക . അതു കാണുവാൻ മനുക്ഷ്യർ ചിതറിയ കൂട്ടങ്ങളായിട്ടു ഓടി കൂടുന്നതു ഞാൻ കാണാറുണ്ടു ...പക്ഷെ ഒരാളും ഇവരെ ഒക്കെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ പോലും മുതിരാറില്ല ..അതും എന്തുകൊണ്ടെന്നു അറിയുമോ നിങ്ങൾക്ക് .....അവനവനു അവനവന്റെ വഴി ..സ്വന്തം പ്രശ്നം വരുമ്പോൾ അലറി വിളിച്ചാൽ മതിയല്ലോ ...അപ്പൊ ശരി...പ്രിയ സുഹൃത്തേ ശുഭദിനം ഒരിക്കൽ കൂടി ....ഇന്നെന്റെ ഹൃദയം ദുഖാദ്രം അല്ല ..നമ്മൾ ജഗദീശ്വരനോട് തേടുന്നവ നമ്മുടെ തൊട്ടരികിൽ തന്നെ കിട്ടുന്നു ...അതാണ്‌ പുണ്യം .അവിടെയാണു പുണ്യവും!!!
ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com November 2014 -ൽ പ്രസിധീകരിക്കപ്പെട്ടതു .

Tuesday, December 02, 2014

അതി സമ്പന്നർക്ക് ഊണു നൽകുന്നവർ ! അനന്തപുരിയിലെ കാണാകാഴ്ചകൾ


അതി സമ്പന്നർക്ക് ഊണു നൽകുന്നവർ !
അനന്തപുരിയിലെ ഭരണ സിരാ കേന്ദ്രത്തിനു സമീപം  കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIProad ലെ വഴിയരിക്കിൽ അന്നത്തെ അന്നത്തെ അന്നത്തിനായി മറ്റുള്ളവർക്ക് 'അന്നം'  വില്കുന്നവരെയാണ് ഞാൻ ഈ ചിത്രത്തിൽ പകർത്തിഎടുത്തത് .  ഒരു യുവാവും ഒരു യുവതിയും  ചിവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യക്കാരനെ കാത്തു നില്കുകയാണ് .ഉച്ചയ്ക്ക്  പന്ത്രണ്ടു മണിക്കു വന്നു നിൽക്കും .മന്ത്രിമാർ ,സെക്രെട്ടറിമാർ ,അഡിഷണൽ സെക്രെട്ടറിമാർ,ക്ലെർക്ക് ,പ്യൂണ്‍ വരെ വന്നു വങ്ങും .ഒന്നര മണിക്കുമുന്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു മുപ്പതു രൂപ മാത്രം .കപ്പയുണ്ട് ,വറുത്തചെറുമീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട്‌ ,രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി ..ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നവരാണ് .വളരെ അധികം ജീവനക്കാരും ഉണ്ടായിന്നു .ക്ഷയിച്ചു പോയി .  ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു ...വിധി അങ്ങനെയാണ് .സർവ്വശക്തന്റെ ഇഷ്ടപ്പടി ജീവിക്കുന്നവര്ക്കും കിട്ടുന്നൂ ഇത്തരം ശിക്ഷ !!!!
ഒരു  നൂറു വര്ഷം ഒരു തലമുറ അത്യുന്നതിയില് നില്ക്കും എന്നു നമുക്ക് പറയാനായി കഴിയുമോ ? പലരുടേം പഴയ ഏടുകള് പരിശോധിക്കുമ്പോള്, ഇല്ലാ എന്നു മാത്രമേ പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു അന്പത് ,അറുപതു വര്ഷം കഴിയുമ്പോള് തന്നെ ക്ഷയിച്ചു തുടങ്ങുന്നതയാണ് ചരിത്രംപരി
ശോധിക്കുമ്പോള് കാണാൻ കഴിയുക . അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതുകൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത്‌ കൊണ്ടുമാവാം  നിയതി സന്തതി പരമ്പരകൾക്കു സാവകാശം വഴി മുടക്കുക . സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വരിയങ്ങളും തികഞ്ഞ ആള്ലായിരുന്നു .ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ്  ഔറംഗസീബ് അങ്ങനെ ആണ്‍ മക്കളും ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെണ്‍മക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ  ജീവിതവും ഉണ്ടായിരുന്നു .സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു  ഭരണവും സമ്പത്തും പിടിച്ചു പറിച്ചു  .അവരെ വധിക്കയും ചെയ്തു .എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും  ,എന്നെന്നും താജുമഹാൾ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള ജയിലിൽ മരണം വരെ അടച്ചിട്ടു  .അകത്തക്കിയതു എതിർത്തവരുടെ വായ് അടയ്ക്കാൻ ,മകൾ ജഹനാരയുമായുള്ള പിതാവിന്റെ  വഴിവിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് .. ഇന്നും" ഓരംഗസീബുമാർ " സ്വത്തിനും ,പണത്തിനും  വേണ്ടി ഇതൊക്കെ തന്നെയല്ലേ നടത്തി വരുന്നത് .അവരുടെ ഒക്കെ സന്തതി പരംബരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ .ബ്രിട്ടീഷുകാര് ബഹദൂര് ഷാ യെ ഒട്ടിച്ചു വിട്ടതോടെ ..കുടുംബങ്ങളെല്ലാം ശിഥിലമായി ..പലരും കെണ്ണാട്ടു പ്ലേസ്സിലും  ആഗ്രക്കു ചുറ്റിലും ..റിക്ഷ ചവിട്ടിയും ..താജ് മഹല് സന്ദ ര്ഷകരുടെ പാദരക്ഷകള് സൂക്ഷിക്കുന്നതില് നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേര്ക്ക് അറിയാം .നിയതി ഇങ്ങനെ ചെയ്യുന്നതിന്റെ രഹസ്യം അതിനു മാത്രമേ അറിയൂ .കാലം അതാണ്‌ എല്ലാം നിയന്ത്രിക്കുക.കുടുംബത്തിൽ ഒരാൾ സുപ്രസിദ്ധാനായി വരാം .അയ്യാൾ മണ്‍മറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാം എന്നല്ലാതെ,മരണ പ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ ബഹുമാനമോ പിന്നെ കിട്ടുന്നു പോലുമില്ല .പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ് !!!!!!!!! 
പാളയം നിസാർ അഹമ്മദ്‌ ,                                  Copyright All Rights Reserved.      Saturday17June2017  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             



 Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്
   

Monday, December 01, 2014

തങ്ങൾക്കും വേണം ഒരു കണ്ണട !!!!കണ്ണട വച്ചിട്ട് കള്ളം പറയുന്ന പെണ്‍കുട്ടികൾ

Good MORNING..இனிய வணக்கம்
തങ്ങൾക്കും വേണം ഒരു കണ്ണട !!!!കണ്ണട വച്ചിട്ട് കള്ളം പറയുന്ന പെണ്‍കുട്ടികൾ
......................................................................................................
ഇന്നലെവൈലോപ്പിള്ളി സംസ്കൃതിഭവനിൽ ഒരു സുഹൃത്തിനോടൊപ്പം പോയി . ആശാൻ നല്ലൊരു പ്രാസംഗികാനാണ് .കേൾവിക്കാരായി നിറയെ പെണ്‍കുട്ടികൾ . ഭൂരിഭാഗത്തിനും കണ്ണടയുണ്ടു .ചിലര്ക്ക് അത് നന്നേ ഇണങ്ങുന്നു ,മുഖത്ത് അതിന്റെ ഗർവ്വും ,ഗാംഭീര്യവും ഉണ്ട് .ഹോ !ഇത്രയധികം കണ്ണാടി കുട്ടികളോ .എന്തിനാ ഇത് വച്ചിരിക്കുന്നത് എന്ന് ചോദിച്ചാല് ,തലവേദനക്കാണെന്ന മുടിഞ്ഞ നുണ മറുപടിയായി വരും. അതുകൊണ്ടു ..ആരോടും അത് ഇപ്പൊ എടുത്തു ചോദിക്കാറില്ല.തലവേദനക്കായി ഒരു കണ്ണടയില്ല എന്നു ആര്ക്കാണ് അറിഞ്ഞുകൂടാത്തത് .പ്രധാനകാരണം കാഴ്ചക്കുറവു തന്നെ . അല്ലേല് ഫാഷന് ഭ്രമം .ഇപ്പൊ കണ്ണട ഫ്രേം വേണമെങ്കില് 2000 റുപ്പികക്കു മേളിലോട്ട് കൊടുക്കണം ,ഗ്ലാസ്സിനു പണം വേറെ .ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും .തുക്കട ഫ്രേമിനാണ് റുപ്പിക 2000. കണ്ണാടി കച്ചവടം കള്ള കച്ചോടമാ ! മനുക്ഷ്യന്റെ കണ്ണു വച്ചാകളി .അതൊന്നു ഫീസ്സായിന്നു നിരൂപിക്ക. അതോടെ തീർന്നു നമ്മുടെ അഹങ്കാരം! പിന്നെ തിമിരം (കാറ്ററാക്ട്ടു ) വന്നിട്ടു ഒരു കണ്ണു ഫീസ്സയോ ഓടി ചെന്നു ലാപ്രോസ്കോപ്പി ചെയ്താൽ റുപ്പിക 25000 ...ഡിം . ഒന്നോർക്കണേ ..മറ്റേ കണ്ണും അടിച്ചു പോവാറായി എന്നാ സത്യം ..അപ്പൊ രൂഫാ 50000 ..കീറിക്കിട്ടും .അതും ആധുനികം തന്നെ .പേരുകേട്ട അസുഖങ്ങളിൽ വേറെ ഒന്നു . ഓപ്പ റേഷൻ തീയറ്റർ ജാർക്കണ്ട് മോഡൽ ആണെങ്കിൽ രണ്ടു കണ്ണും കുരുടനായി വീട്ടിലേക്കു മടങ്ങാൻ ആവും വിധി ....
ഒന്നു രണ്ടു ദശകത്തിനു മുന്പ് തിരുവനന്തപുരം സിറ്റിയിൽ ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ . ഗവന്മെന്റ് സെക്രെറ്റരിയട്ടിനു അരകിലോമീറ്റെർ അപ്പുറത്ത് ഒരു സര്ക്കാര് കണ്ണാസ്പത്രിയുണ്ട് ..;അതാണ്‌ അന്നു ഏകടെസ്റ്റിംഗ് കേന്ദ്രം.രാവിലെ എട്ടുമണിക്ക് മുന്പ് ചെന്ന് ഒപി ടിക്കെട്ടും എടുത്തു കുത്തിയിരിക്കണം .അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും . ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ ഇരിക്കണം .എന്നാലേ ഡോക്ടർറിന് മുന്പിലോട്ടു വിടൂ . അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞാരംബുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ.പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും .അവിടെ കണ്ണിനകത്തോട്ടു ടോര്ച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട് .അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ പവ്വറു ചെക്കു ചെയ്യൂ .അപ്പോഴേക്കും ഉച്ചയൂണിന് സമയം കഴിഞ്ഞിരിക്കും ....അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും , ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്ന്
.കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞു ,പോയ പവ്വറു തിരിച്ചു കിട്ടുമെന്ന് ആരും കരുതേണ്ട. പോയത് പോയത് തന്നെ .ഉള്ളത് കൂടെ പോവാണ്ടിരിക്കാൻ പടച്ചോനോട് ചോദിക്കണതാ നല്ലത്. പിന്നെ ഒരു ഗുണം ഉണ്ട് ..കേട്ടോ ..ഷോര്ട്ട്സൈറ്റ്കാരന് വെള്ളെഴുത്ത് കണ്ണട വേണ്ട ..പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാനു കഴിയാതെ വരുമ്പോ വൈക്കണ ആ കെളവൻ കണ്ണട ഇല്ലേ , ങാ ...!ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ് ' കെളവൻ കണ്ണട ' . പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു് 'പുളിച്ചം കണ്ണട ",മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും .പുത്തൻ പണക്കാരനും , വിദ്യാഭ്യാസവും,സംസ്കാരവും ഇല്ലാത്തവനാണ് ഇതു രാത്രീല് ധരിക്കുക ,പകലു ധരിക്കണതു ദോഷൈക ദൃക്കുകളും കുരങ്ങന്മ്മാരുംആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു ...
നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ .പന്ത്രണ്ടു വയസ്സുണ്ടാവും അന്നെനിക്ക് ..എന്റെ പ്രദേശത്തും ..ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു .സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും ,പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും ,അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു . കണ്ണിനു കാഴ്ച ഇല്ലാതെ കണ്ണാടി വച്ചിരിക്കുന്നവൻ എന്നു കരുതീട്ടാണോ ,അതോ ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ അന്വേഷിച്ചിട്ടില്ല .അക്കാലത്തു കണ്ണാസ്പത്രീലു ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും എന്നെ ഹോസ്പിറ്റല് കാര്യങ്ങളില് നന്നേ സഹായിച്ചിരുന്നു .ആസമയത്തെ താരരാജാവിന്റെ കുട്ടികളില് രണ്ടു പേർക്കു അയ്യാള് ഓടിചാടി നടന്നു കാര്യങ്ങൾ ചൈതു തന്നിരുന്നു.കുടുംബത്തിലെ പ്രഥമ കുട്ടികണ്ണടക്കാരനായത് കൊണ്ടു അവരെ ഗവ :കണ്ണാസ്പത്രീല് കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചൈയ്യിപ്പിച്ചതിന്റെ ക്രെഡിറ്റും എനിക്കുള്ളതാ .ഒപി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ പേരുകണ്ട റിഫ്രാക്ഷനിസ്ട്ടിനു ഒരു സംശയം .എന്നോട് അത് സ്ഥിരീകരിച്ചു . ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം കൊണ്ടു അയ്യാൾ ചെയ്തു തന്നു ..ഒന്നു രണ്ടു വർഷം കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി .എപ്പോഴോ ഗൾഫീന്നു മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും അനവധി അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! . പാളയം നിസാർ അഹമ്മദു . Copyright All Rights Reserved.

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...