bulletindaily.blogspot.com

Monday, December 25, 2017

❤ "നിസാർ കവിതകൾ" 💝 എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും ♥

                  
Copyright©reserved.


   നിസാർ കവിതകളുടെ ലോകം..  Copyright©reserved.






~~അന്തി ചോപ്പു~~
കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പിലും,
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളിലെ 
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.

copyright ©
Wordpress.com,
bulletindaily.blogspot,
 Theflashnews. എന്നിവയിൽ 20.7.2018-ൽ പ്രസിദ്ധീകൃതമായതു
                    

                                         
                         യാത്ര പറയും മുൻപേ
      👮
മേലാട ചാർത്തുന്നൂ മഴമേഘം കിഴക്കതിൽ,
പ്രതീക്ഷിക്കാം കാറും കോളും നളെയോ മറ്റന്നാളോ!
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കീല,
കൈവന്ന ഭാഗ്യത്തെ ഞാനല്ലോ തച്ചുടച്ചൂ!
പോകുന്നൂ ഞാനിപ്പോൾ, കാത്തിരിക്കാം നാളേക്കായീ,
അകലേക്കാണും കിരണം ചാരത്തായണഞ്ഞീടാൻ.
ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴഴുതൊരിക്കലും നീ,
ഓർമ്മക്കായ് പകർന്നവ ഇവിടെ ഞാൻ വിട്ടേ പോകൂ!😢
-
പാളയം നിസാർ അഹമ്മദ്.


                    നഷ്ടപ്പെട്ട ജീവിതം 

എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും 
വിധി തന്ന തെറ്റിനായ് എന്നെ പഴിക്കയോ ? 
ജീവിതം നല്കി ഞാൻ പലർക്കായ് പലവട്ടം , 
ജീവിതം തുടിക്കുന്നു അതികഠിനം നിൻ ഓർമ്മയാൽ . 
എല്ലാം മറക്കുവാൻ എനിക്കിപ്പോഴുമാവുന്നു , 
'മാത്ര ' തൻ സൗഖ്യത്താൽ പകലന്തി ഞാൻ മയങ്ങുന്നു . 
പലർക്കും ജീവിതം തിരികെ കൊടുത്തോനും ഞാൻ തന്നെ , 
പലവട്ടം കാലനെ മുഖാമുഖം കണ്ടോനും ഞാൻ തന്നെ , 
വിരഹാദ്രനായ് കേഴുന്നു പലനാളായ് എൻമനം, 
തുണയേകാനായ് ഒരുവനും കൂട്ടരിൽ ഇല്ലാതെ പോയ് ! 
എഴുതിത്തുടങ്ങിയാൽ പലതും വരും പിന്നാലെ , 
എഴുതാതിരിപ്പതും പലർക്കും നേട്ടം തന്നെ , 
സത്യത്തെ കാണുമ്പോൾ വിഭ്രമിക്കുന്നൂ ചിലർ , 
മരീചികയെ കാണുമ്പോഴും ഭ്രമിക്കുന്നൂ ചിലർ. 
ഈ ദുരവസ്ഥക്ക് കാരണം ഞാനല്ല ,
കണ്ണനെ പഴിച്ചു രക്ഷപ്പെടാനും ഞാനില്ല , 
ജന്മദിന നേട്ടങ്ങൾ എനിക്കിന്നും നിഷ് പ്രഭം !!!!!! "

copy©all rights reserved
പാളയം നിസാർ അഹമ്മദ്.
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
ചകോരമേ.....
 പോകുന്നു ഞാനിപ്പോൾ   
പ്രഭാതത്തിൽ കാണാമെന്നാശയോടെ- 
കാത്തിരിപ്പിൻ വ്യഥയും പേറി ഒറ്റയാനായ് അലയുന്നു.
ഇണയെ തിരഞ്ഞെൻ വീടിൻ 
ചാരത്തെത്തിയൊരീ- ഇണപക്ഷിതൻ മനം ആരറിവൂ മിത്രമേ! 
ജീവിതം ഹോമിക്കാനായ് ഒരുങ്ങീടുമീ കിളി തന്നുള്ളം, 
എൻമുന്നിൽ തേങ്ങലായ്
 വീണുടയുന്നൂ ഒരു നിമിഷാർത്ഥത്തിലായ്,
 പെൺമനം നാമറിയുക വിട ചൊല്ലും നേരത്താവും, 
കനൽകട്ടയോ, നിൻ മുഖകാന്തിയോ 
എൻമനമുരുക്കുന്നൂ.!!!  

--പാളയം നിസാർ അഹമ്മദ്.

 (copy rights©all rights reserved)
Copyright©reserved.
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായതു

നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം, 
ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,
എൻ നെഞ്ചിനുള്ളിലെ തേൻമഴയായ് മാറുന്നുനീ,
 ശാന്തമായ് വീഥികളോരോന്നുപിന്നിടും
ഏകാന്ത പഥികയായ് തീർന്നീടുമോ നിൻജന്മം.ംംംം
  ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ
മൊഴിമുത്തു കളായെൻ മുഖപുസ്തകത്തിൽ
വിടർന്നു വിലസും ആശംസകൾ തൻ തേരോട്ടം
ഉതിർന്നു വീഴുന്നു സായന്തനം വരെ .
തേൻ മാവിൻ ചോട്ടിലെ പൂമരതണലിൽ  ചേർന്നെഴുതിയ കിനാക്കളെല്ലാം
ഉതിർന്നു വീണ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും
വിധിയതു അനുവാദമില്ലാതെ വന്നുപോയ്‌
 മരണമേകാനായ്‌ വന്ന വിധിയതും കൈവിട്ടു പോയ്!
ശുഭ ദിനാശംസകൾ നേരുന്നു പ്രിയ സുഹൃത്തേ .... <  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 എൻ മനസ്സിലെ വ്യഥകളെ പാടിപറഞ്ഞാൽ ;
ഈ ഭൂമി മലയാളം കണ്ണീരാൽ കുതിരും;
നിന്നോരും,വന്നോരും തന്നോരു ദുഃഖം;
എണ്ണി പറഞ്ഞാൽ ഉടയോനും പൊറുക്കില്ല  .

........പാളയം നിസാർ അഹമ്മദു 
 "Feeling Alone " posts

(c) copy rights reserved
 — thinking about someone special



............... കളിപ്പാട്ടം 

രണ്ടുനാൾ കിട്ടിയെൻ മനസ്സിനും ദിനത്തിനും
ആവലോടോടി എത്തി എൻ കുരുന്നിനെ തലോടീടാൻ ,
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .

മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?

അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .
---പാളയം നിസാർ അഹമ്മദു
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September 2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
Copyright©reserved.

മഞ്ഞു പെയ്യുമീ
പ്രഭാതത്തിനാവുമോ,
ജന്മാന്തരങ്ങളാമെൻ
പ്രണയാദ്രശീലങ്ങൾക്കു
നിഴൽ പരത്തീടുവാൻ.
പ്രണയാദ്രമായ് പാടി ,
പുകഴ്ത്തിയോരീണങ്ങൾ,
ശോകാദ്രമായ് തീരുമീ                   
സായന്തനത്തിലും.
എത്രയോ കാതങ്ങൾ
നടന്നു മററാരും കാണാതെ
ക്ഷീണിച്ചവശനായ്
സ്നേഹാദ്രമാമെൻ
പാർപ്പിടം തേടുന്നു.


🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
നിന്നോടുരിയാടാൻ കൊതിച്ചെൻ ചുണ്ടുകൾ വിടർന്നപ്പോൾ
 ചെഞ്ചോമലേ 
എന്തിനീ ചതി എന്നോടുരച്ചൂ.....
വിടർന്നൊരെൻ ചുണ്ടിൻെറ അർത്ഥം ഗണിക്കുവാൻ, 
ഈ കാലമത്രയും കാത്തിരുന്നു.......
പാൽപൂപോൽ വിടരും നിൻ മന്ദസ്മിതത്തിൻെറ 

ഓർമ്മയാൽ എൻമനം പൂത്തുലഞ്ഞതു നീ മറന്നൂ,
നാളേക്ക് ഞാൻ കാണും മോഹന സ്വപ്നങ്ങൾക്കു 

പനിനീർചോപ്പിനെക്കാൾ രക്തവർണ്ണം!!!!!!!!!!
വൻമതിൽ കോട്ടകൾ പൊളിഞ്ഞു വീഴുന്നു കാൽചോട്ടിൽ, 
പിന്നെയീ മൺകൂനതൻ കയറ്റമോ ഈ പിഞ്ചു പാദുകങ്ങൾക്കു ദുഷ്കരം.🏀



ശുഭമാവട്ടേ ഓരോ നാളും💟

കാണാൻ ഞാൻ കാത്തിരുന്നാവലോടേ, 
എൻ പ്രിയനേ! ഓർമ്മതൻ നിൻ ചിരിയുമായ്,
ഖൽബിനുള്ളിൽ ആർത്തിരമ്പും തിരയുമായ്,

വർണ്ണിക്കാനായ് എൻ മോഹമുള്ളിലും.
വിശ്വത്തിലൊരുവനും വിശ്വസിക്കില്ല,
എൻ മനതാരിൽ മുഴങ്ങുമീ

ചിരിതന്നോർമ്മകൾ,
നിൻ കുസൃതികൾ മീട്ടും തന്ത്രികൾ,
പഠനമാർന്ന പാഠഭാഗങ്ങൾ,
പ്രീയനേ നിൻ ചിരിയിൽ
വിതുമ്പുന്നെൻ മനം നിന്നെ കാണാൻ!!!!!!

Copyright©reserved.


                             🍑കത്തുന്നു നീ എൻ മനതാരിൽ🍑
                                                         🌶🌶🌶🌶🌶🌶🌶🌶🌶🌶
പൂർണ്ണതയിലെത്തുന്നൂ നീ ഒരു കനലായ്,
മുടിയിഴ തഴുകുബോൾ നീ എന്നിലൊരു കനവായ്,
ചാരത്തായണയാൻ മോഹമായൊരു നിനവായ്,
സ്വപ്നത്തിലെന്നെ തഴുകുന്നു നീ കുളിരായ്,
വന്നീടുകെൻ ചാരത്തെരുമ്മതന്നേർമ്മയായ്!!!!
copyright  ©allrights reserved


അടുത്തേക്കു പോകുന്നാർ,                                         
👨‍❤‍👨👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩
മണിവീണമീട്ടുമാകരദ്വയങ്ങൾ കോർത്തുവച്ചൊരാ-
മടിയിലൊരായിരം മുത്തമിടാൻ കൊതിയായി നെഞ്ചിൽ,
പുണരുമാമുടലിലെ മഴവില്ലിൻ വർണ്ണങ്ങൾ
എൻ നാവിൻ തുമ്പിലെ  തേൻകണമായലിഞ്ഞു നില്പൂ.
നിൻമിഴി കോണിലെ സ്വപ്നങ്ങളെല്ലാം,
ഗന്ധർവ്വനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം എൻ മനം
പാടിപുകഴ്ത്തിയാൽ,
എൻ നെഞ്ചിനുള്ളിലെ
തേൻമഴയായ്  മാറുന്നു നീ!!!✌
👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩

അകലേക്കു പോകുന്നോർ
അടുത്തിട്ടറിയാതേ,
അകലേക്കു പോകുന്നോർ,
അടുത്തിട്ടറിയാത
അകലേക്കു പോകുന്നോർ.
ഹന്ത! നിൻ മായകൾ 
ലീലാവിലാസങ്ങൾ,
അകലുന്നതോടെ,
കുഴിമാന്തിയടങ്ങീടും!!!!


     
  💐💐
ഓർമ്മകൾ 
ഒഴിക്കുവാൻ
അകലേക്കായി
ഓടുന്നു ഞാൻ.
ഒരുവട്ടം കൂടി ഞാൻ
മയക്കത്തെ ക്ഷണിക്കുന്നു!!!!!👍
പ്രിയർക്കെല്ലാം ശുഭ രാത്രി🆒🆒🆒🆒🆒
                       


 Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             




Wednesday, August 09, 2017

മരണത്തെ മുഖാമുഖം കാണാനായാൽ സൽകർമ്മ ഫലം അറിയാനാവും... സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ പൂന്തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവും


                                 
    
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
ഇന്നലെ രാത്രി ഏറെ വൈകി  തുടങ്ങിയ  ട്രെയിൻ യാതയാണു.   ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി  വടക്കൻ ജില്ലകളിൽ  നിന്നും  തലസ്ഥാന നഗരിയിലെ  ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു  നിന്നു ചികിത്സ നടത്തി   മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ    നിറയെ.
  ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ.  പത്തു വയസ്സ്നു കീഴേയും  മേലേയും ഉള്ള കുട്ടികളുണ്ടു.  ഘനീഭവിച്ച ദു:ഖത്തോടുകൂടിയ മാതാപിതാക്കളുടെ  ഒക്കത്തും മടിയിലുമിരുന്നു  വേദന കൊണ്ടു ചിണുങ്ങുന്ന  കൈകളിൽ എടുത്തു നമുക്കു കൊഞ്ചാൻ കൊതിയൂറുന്ന  കിടാങ്ങൾ..... മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു   ആശുപത്രി കുഴലുകൾ .
തലയിൽ  നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന  പിഞ്ചു  കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ    ഭക്ഷണവും,മരുന്നും സമയാസമയം നൽകുന്നതിനുമാവാം കുഞ്ഞുങ്ങൾ വഹിക്കുന്ന  ഈ ആശുപത്രി ട്യൂബുകൾ.
       പത്തു നാപ്പതു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും.        ഈ മാതാപിതാക്കളുടെ  തന്തമാരോ തള്ളമാരോ ഒക്കെ ട്രെയിൻ യാത്രയിൽ കൂടെ    അനുധാവനം ചെയ്യുന്നുണ്ട്.  അങ്ങനെ അല്ലാത്തവരും ഉണ്ട്. ...സ്വയം സഹിക്കാൻ വിധിക്കപെട്ട  ചില   മിഥുന   ജന്മങ്ങളേയും കണ്ടു.
ഞാൻ കിടക്കുന്ന ബോഗി നിറയെ    പർദ്ദയും മഫ്തയും ധരിച്ചവർ  ആണു ഏറിയ പങ്കും.  വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള  ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.  പുരുഷനും സ്ത്രീക്കും  കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു.  കുഞ്ഞിനു ഒരു 4 വയസ്സ് വരാം. ഓമനത്തമുള്ള പെൺകുഞ്ഞാണു. നാസികയിൽ നിന്നു ഒരു  കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു  കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു.    ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു  അവൾ ചിണുങ്ങി കാണിക്കുന്നു.        മാതാവിനു 40 വയസ്സ് ഉണ്ടാവും തോന്നണു.   ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു.      മെലിഞ്ഞ ആളാണു.     ഒരു  പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ കണ്ടു  അയ്യാളിൽ.        ഒരു ഊശാൻ       താടിക്കാരനാണു.      അതുകൊണ്ടാണു  ക്ഷണനേരം കൊണ്ടു  ആ ഫാമിലിയെ  പറ്റി ഈ     മന:ഗണനമൊക്കെ നടത്താനായതു.

ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു.      കാണാൻ നല്ല ചൊവ്വും   നിരപ്പുമുള്ളതിൻെറ       റാങ്കി  ഇതിനിടയിലും മുഖത്ത്  മിന്നുന്നുണ്ടു.  കുഞ്ഞിനെ മടിയിൽ        നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു തവണ അവളുടെ കാലിൻെറ ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു  ഞാൻ മിണ്ടാതെ ഇരുന്നു.
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള     പോലെ.
അതോ  എൻെറ പ്രായം ഇളതാണെന്നോ, ഞാൻ വശ   പെശകായി നോക്കണൂ എന്നോ അവൾക്കു തോന്നിയിരിക്കുമോ ആവോ?

പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ.  അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ.  ഈ സർട്ടഫിക്കറ്റു  എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.
വാമഭാഗത്തോടു ചോദിച്ചാൽ  വേറെ പറയും. ......കെഴങ്ങനെന്നു എന്തായാലും പറയുകേല....അസ്സലു പിള്ളാരു രണ്ടെണ്ണമൊണ്ടു..!!!!

അയൽവാസി പെണ്ണങ്ങളോടു ചോദിച്ചാൽ കൃത്യമായി  പറഞ്ഞുതരും.  പെണ്ണുങ്ങളുള്ള അര കിലോമീറ്റർ പരിസരത്തു  എന്നെ കാണാനേ കിട്ടില്ലാന്നു...
അതു കാരണം അയൽവാസി     പെണ്ണുങ്ങളെ കുറിച്ച് എനിക്കു നല്ല മതിപ്പാ........

പ്രണയിനിയോടു  അന്വേഷിച്ചാലോ കൃത്യമായ ഉത്തരം തരുമവർ...........   ഋഷിശൃംഗനാണെന്നു.

അതു അവിടെനിക്കട്ടെ  , നമുക്കു സഹയാത്രികയെ നോക്കാം.  രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ ഞാൻ .      ഒന്നു പരിചയപെടാം .      കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
ബ്രയിൻ ട്യൂമറോ,
കാൻസറോ  ആവാം.  ആ കൈ കുഞ്ഞിനു.
.അല്ലെങ്കിൽ ,       ഇത്രയും അകലേക്കുള്ള,      തിരക്കുള്ള  ട്രെയിനിൽ  priority ticket കിട്ടാൻ    ഒരു    സാദ്ധ്യതയുമില്ല.

ഒരു ചാരിറ്റബിൾ സംഘടനയുടെ നായകനായി  മനസ്സ് സ്വസ്ഥമാക്കി  .... കാതുകൂർപ്പിച്ചു വച്ചു   ഞാനിരുന്നു.  അവളുടെ  ഒരു ചിരിക്കായി.!!!!!!!!

അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി  ഞാൻ  ഏറേ നേരം കാത്തു കാത്തു ഇരുന്നു...............................ഉറങ്ങാതെ...........

ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്നതാണു പുരുഷ വർഗ്ഗത്തിൻെറ പൊതുതത്ത്വം.
ഇതു ഞാൻ പറയണതല്ലാട്ടോ!

ആറ്റംബോംബ്ൻെറ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു  പറഞ്ഞിട്ടുണ്ട്. അതി മനോഹരിയായ സ്ത്രീയുടെ  ആകാരവടിവു നോക്കിയിരുന്നാൽ യുഗങ്ങൾ നിമിഷങ്ങളായി ഓടിപ്പോകുമെന്നു.    എനിക്കും നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടു.

5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ളഅലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. അവൾ ആ കുഞ്ഞിനെ നിശബ്ദമാക്കാൻ കിണഞ്ഞു ശ്രമിക്കണൂ. അടുത്തിരുന്ന ആ ഊശാൻ താടിക്കാരനെ കാണാനില്ല.    hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കു സമാധാനമായി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.
അവളെന്നെയും ഞാൻ അവളേയും നോക്കി.......എന്തൊക്കയോ മിണ്ടാനുംപറയാനുമുള്ള പോലെ.
ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ,   മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ  ഫസ്ന.
ഇനി ഒരാൾ കൂടി   ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോ പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!!.അമിതമായ ക്ഷീണം കാരണം.
 hus നു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ    സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദ:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻസ്തുതിച്ചു.
 "ഹസ്ബി അള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
 and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
   
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി ആ നോട്ടത്തിൽ. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു.


പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും.വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കാടാംപഴിപുറത്തും ,തിരുവില്വാമലയിലും പോണം......
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടിവിടെ ചാരിറ്റി സേവനങ്ങൾക്കായി....ഞാൻപറഞ്ഞു നിർത്തി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു ,"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങി....
പിന്നെ മൊഴിഞ്ഞു. --"നിസാറിക്കാനെ കാത്തു കൂടെ വരാൻ ഒരാളിവിടുണ്ടാവും....
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ..... മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു...."നിശ്ചയമായും.".......................
കാലവും.....ദുരിതവും നൽകിയ അവളുടെ മന:ശക്തിയെ ഞാൻ മനസ്സാ പുകഴ്തി!!!!
ഇതാണു....മെസ്മരിസം....അല്ലെങ്കിൽ ടെലിപ്പതി.....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
              തിരുമന്ധാംകുന്നു ഭഗവതിയെ തൊഴുതുവണങ്ങാൻ സാധിച്ച ആത്മ നിർവൃതിയോടെയാണു, ആട്ടോക്കാരനോടു ഫ്ളൈഓവറിനു സമീപം വണ്ടി നിർത്താൻ ആവശ്യപെട്ടതു. ആട്ടോയിലിരുന്നു തന്നെ ചുറ്റും പരതി . നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടാവുമോ ഇവിടെ.. ഹോട്ടൽ ആര്യഭവൻ ആണു തേടുന്നതു. ഓട്ടോക്കാരനോടു ചോദിച്ചിട്ടു കാര്യമില്ല. തുടക്കത്തിൽ നിന്നു യാത്രാദുരം പിന്നിടുബോൾ തന്നെ അവൻ വലിയവായിലെ ഡൈവിംങ്ങ്‌ മിടുക്കു എന്നെ ബോദ്ധ്യ പെടുത്താൻ കിണഞ്ഞു ശ്രമിക്കണുണ്ടു..അവൻെറ വിടുവായത്തം എൻെറ ചിന്തകളെ വല്ലാതെ അലോസരപെടുത്തുന്നു മുണ്ടു.
മുമ്പെനോക്കി വണ്ടി ഓട്ടിക്കടാ എന്നു ആവശ്യപെട്ടു ചെപ്പാകുറ്റിക്കു രണ്ടു പൊട്ടിക്കാൻ കൈ തരിച്ചതാ.
പ്രായം ഏറീരിക്കുന്നൂ നാടും നഗരവും വേറെ ആണു.
ആട്ടോയിൽ രണ്ടു മിററുണ്ടു. പിന്നിൽ നിന്നും വരണ വാഹനങ്ങളെ കാണാനാണെന്നാണു വയ്പ്പു.
കൂടെ ഇരിക്കുന്ന സ്വന്തം തള്ളമാരുടെ പ്രായമുള്ള സ്ത്രീകളെപ്പോലും വെറുതെവിടാനല്ല ആ മിറർ എന്നു നാം മനസ്സിലാക്കിതുടങ്ങുബോഴാണു കൈതരിച്ചു തുടങ്ങുക.
ഇടതുകാൽ നിലത്തൂന്നി വണ്ടിക്കു പുറത്തിറങ്ങി. കൊഴിഞ്ഞു പോയ ഒക്ടോബറുകളെ ഓർത്തെടുക്കുകയായിരുന്നൂ അയ്യാൾ.
ഈ ഭൂമുഖത്തു അയ്യാൾക്കു ആരോരുമില്ലാതിരുന്ന ജന്മ ദിനങ്ങളേയും.... ആ നാളുകളിൽ മാറാപ്പും തോളിൽ തൂക്കി ഒരു മുസ്ലീം ഫക്കീറായ് വടിയും കുത്തി, ആയകളും, ദിക്കീറുകളും , സുറാകളുമായ് ദർഗ്ഗകൾ തോറും രാപ്പാർക്കൻ ഒരുങ്ങുകയായിരുന്നൂ മനസ്സും ശരീരവും.
ഒരു പക്ഷേ ഇന്നീ തോളിൽ തൂങ്ങുന്ന ലാപ്ടോപ് ബാഗിനോളം ഭാരം വരുമായിരുന്നില്ലല്ലോ ഫക്കീർ മാറാപ്പിനെന്നു ഓർത്തപ്പോൾ അയ്യാൾടെ മനസ്സിൽ ദുഖം പടർന്നു.
ഊരു തെണ്ടിയായി ഇറങ്ങുന്ന മുസ്ലിം ഫക്കീറിൻെറ മാറാപ്പിനു ഇസ്ലാമിൽ പുണ്യതയുണ്ടു.
ഒന്നുമുണ്ടാവില്ല അതിൽ. അന്നന്നത്തെ അന്നത്തിനുള്ളവകയല്ലാതെ. നീക്കിയിരിപ്പും,കൂട്ടിവയ്പ്പും ഒന്നും കാണില്ല അതിൽ....ഒരു പുരുഷായുസ്സിൽ ചൈതുകൂട്ടിയ പാപക്കറയുമുണ്ടാവില്ലതിൽ. അവനവൻെറ കർമ്മ ഫലങ്ങളേ കാണൂ.....
ഒരു ചിലപ്പോൾ , യാത്രാ വഴിയിൽ വഴിവക്കിൽ നിന്നും ഒരുതുണയായ് ഒരു ഇണയെ കിട്ടിയാലായീ.....

ഒരു കൈ താങ്ങിനു.....

ഒരു പോലെ ജീവിക്കാനായി.....

ഒരു പോലെ മനസ്സ് പങ്കിടാനായി......
   °°°°°°°°°°°°°°°°°°°°°°°°°💝°°°°°°°°°°°°°°°°°°
     🕹 ഒരു നോവലിലേക്കുള്ള കഥാതന്തുവാണു
 പാളയം നിസാർഅഹമ്മദ്
 പകർപ്പവകാശം പ്രസാധകനുമാത്രം
Copyrights ©allrights reserved
 published   on 10.8.2017
theflashnews Twitter.com  published
bulletindaily Twitter.com      published
bulletindaily. wordpress.com published
theflashnews.blogspot        published
thebulletindaily. blogspot     published
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




C
,

Wednesday, August 02, 2017

കണ്ണാടിയിൽ നോക്കുബോൾ അതീവ സുന്ദരിയായി തോന്നുന്നുവോ? എങ്കിൽ ഇതു കാണൂ








കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃
      ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തിക്കു ന്നവരാണു.🏃രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🚶പൂമുഖത്തേക്ക്‌ കയറിയ പാടേ രണ്ടാളും  ഓടി വന്നു എന്നെ വണങ്ങി......🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ  അപാരമാണു🤸ഞങ്ങൾ എല്ലാം മുടങ്ങാതെ വായിക്കാറുണ്ടു🚶 "ബഷീർസ്റ്റൈൽ" എഴുത്താണതു🚶 ചിലതൊക്കെ വായിച്ചു കണ്ണുകൾ നനയും...🚶 വായന കഴിഞ്ഞും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഒരു ഭാഗ്യമാണു..........മുടങ്ങാതെ എഴുതണം.....എല്ലാം പ്രിൻറ് ചെയ്തു പുസ്തകം ആക്കണം  ഞങ്ങളെ അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶കുടുബബന്ധങ്ങളിൽ സ്വന്തക്കാർ പോലും ഇങ്ങനെ മാനിക്കാൻ മടിക്കുന്ന ഇക്കാലത്തു....പട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶 കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്നതിനെ ഇസ്ലാം പ്രോൽസാഹി പ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶  അവരുടെ പുതു വീട്ടിലെ മുറികൾ നിറയെ  പുസ്തക അലമാരകളാണു 🧑‍🦯കേരളപാണിനീയവും, ഭാഷാപോഷിണി യും, നളചരിതം ആട്ടക്കഥകളും,  സ്വപ്നവാസവദത്തവും, അഭിജ്ഞാനശാകുന്തളവും,ശബ്ദതാരാവലിയും, വിശ്വസാഹിത്യ താരാവലി വോള്യങ്ങളും ഒക്കെ തന്നെ🧑‍🦯 

പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ഉണ്ടെന്നു ഇസ്ലാം മതവിശ്വാസികൾ എളുപ്പം മനസ്സിലാക്കും🧑‍🦯സൗഹൃദവും, വിശ്വസ്തതയും പുലർത്തുന്നു എന്നതിനു തെളിവായി വലതുകൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മത ആചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീകളോടും, ചെറിയ കുട്ടികളോടു പോലും ബഹുമാനം നൽകി വേണം സംസാരിക്കാനെന്നു  പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു🧑‍🦯നീ എന്നു വിളിച്ചുപോലും ഞങ്ങളുടെ ഇടയിൽ സംസാരിക്കുകയില്ല🧑‍🦯കഴിഞ്ഞ ദിവസം ഒരു സ്ത്രീ  നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോന്നു ചോദിച്ചു 🧑‍🦯 വലിയ അടുപ്പമില്ലാത്ത സ്ത്രീ കളേയും, കുഞ്ഞുങ്ങളേയും അറിഞ്ഞോ, അറിയാതെയോ കളിയാക്കുന്നതും ഇവിടുത്തെ ഇസ്‌ലാമിക സംസ്കാരമല്ല🧑‍🦯 ഹൃദയത്തെ വളരെയധികം അഗാധമായി വേദനിപ്പിച്ചതായിരുന്നു ആ സംഭവം🧑‍🦯 സലാം പൂർണ്ണമായി പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶

പാളയം നിസാർ അഹമ്മദ്
copy ©rights reserved.Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

 










പ്രിയ സുഹൃത്തുക്കൾക്കായി  ഒരു പാട്ടു🚩
ആഷാ പരേഖും സുനിൽദത്തും🏅...
ചിത്രം- ചിരാഗ്പാടിയത് - മുഹമ്മദ്റാഫീ സാബ്..🚩
തേരീ ആംഖോം കൈസെവാ
ദുനിയാമെ രഖാ ക്യാഹേ....
യേ ഉഠേ സുബഹ് ............

🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
കണ്ണാടിയിൽ നോക്കുബോൾ ഇപ്പോൾ  അതി സുന്ദരിയാണെന്നു തോന്നുന്നുവോ  ..
...വർഷങ്ങൾ  നിമിഷങ്ങൾ  പോലെയാണു കടന്നു പോവുക......🏅പിൻതിരിഞ്ഞു  പഴയകാല ഫോട്ടോകൾ നോക്കുബോൾ  അതീവ ദുഖം തോന്നുക  സ്വഭാവികം...🏅

1960 അവസാനങ്ങളിലെ ടോപ്പ് ഫാഷൻ.നോക്കൂ...
ചിത്രംം Love in Tokyo ...
ഇന്നത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യത്തെക്കാൾ അന്നത്തെ അധുനികതയുടെ ടോപ്പ് മോസ്റ്റ് രാജ്യം . ആയിരുന്നൂ ജാപ്പാൻ .........ആ സിനിമ കണ്ടാൽ അതു മനസ്സിലാകും.
ഇന്ത്യയിലെ അന്നത്തെ
Dress fasion നും മനസ്സിലാക്കാനാവും.   അന്നത്തെ ഹീറോയിനും  അനവധി സിനിമകളിൽ ഒരേസമയം അഭിനയിക്കയും അതി സുന്ദരിയുമായിരുന്ന അവർ----ആഷാ പരേഖ് വിവാഹിതയല്ല.
എന്നാൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടു.
കുടുബബന്ധങ്ങളിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ആ ആളുമായി നിയമപ്രകാരം വിവാഹബന്ധത്തിൽ ഏർപ്പെട്ടില്ല എന്നു മാത്രം.
ആ ആളിൻെറ 2002 ലെ മരണ നാൾവരെ  കടുത്ത പ്രണയത്തിൽ തന്നെ ആയിരുന്നൂ എന്ന സത്യം ആഷാപരേഖ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അവർക്കു ഇപ്പോൾ 78വയസ്സോളം പ്രായംഉണ്ടു.


Picture courtesy🏅 Google photos

Saturday, July 22, 2017

ഈവക കാര്യങ്ങൾക്കു ആധികാരികത പറയാൻ എനിക്കാവില്ല.. എങ്കിലും എഴുതാം





                                   


  വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം എന്നതിൽ സത്യമുണ്ട്🎤 ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കുമത്രേ! അവര്‍ക്ക് ഒരിക്കലും വിജയ മുണ്ടാക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് അവിടെ എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നതു  സത്യമാണു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്.  ഒരു  ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. കല്ലുപ്പ്  വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നു മാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഞാൻ എഴുതുന്ന ഇക്കാര്യം കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കുന്നു. ഉദാഹരണത്തിനു ഭയം. നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാര വിക്ഷോഭങ്ങൾക്കു പെട്ടെന്നു അടി പ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കു ന്നുണ്ടെന്നാണ് അര്‍ത്ഥം.സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🎤പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാ ണെങ്കിലും വേണ്ട രീതിയിൽ പരിപാലി ച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറം തള്ളി പൊസിറ്റീവ് എനർജിക്കു ഇടം വരുത്താം. 

1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.
3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക
6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ എനർജി നിറയ്ക്കാൻ സാധിക്കും.
ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ നല്ലതാണ്.9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം.ചെയ്യുന്ന മന്ത്രങ്ങൾ ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.
10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഇങ്ങനെ വഴിയൊരുക്കാം.

ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.

നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജി
തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളും  കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി  ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.


മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.എന്നാല്‍  പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.

വാച്ച്

പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.

മുത്തശ്ശിമാരുടെ കോളാമ്പി

പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല.

കണ്ണാടി

പലപ്പോഴും പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട🎤
പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാകുന്നു.  മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്.
മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍🎤
വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പലതരത്തില്‍ ആരോഗ്യപരമായി പ്രശ്‌നമാകുകയും ചെയ്യുന്നു

                                                         

                                   











തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...