bulletindaily.blogspot.com

Sunday, April 08, 2018

ജീവൻ പോയിട്ട് മടങ്ങി വന്നാൽ .... എന്താ അവസ്ഥ അറിയ്യോ.....? ഇഹത്തിലും........ പരത്തിലും.... വായിച്ചു നോക്ക്


44കളുടെ മദ്ധ്യേ ഹൃദയം നിലക്കുക, ശ്വാസം നിലക്കുക,മരണത്തെ മുഖാമുഖം കാണാനാവുക,സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവുക, നമുക്കായ് പടച്ചവൻ സൂക്ഷിച്ചു വച്ച മാണിക്യം പോലെയോ, പവിഴം പോലെത്തെയോ സുന്ദരികളെ ദർശിക്കാനാവുക.......

തലസ്ഥാന നഗരിയിലെ
Dr. ദിനേശ് പ്രഭു എന്ന ഭിഷഗ്വരനാൽ 48മണിക്കൂറിനു ശേഷം ഇഹലോകത്തിലേക്കു ജീവൻെറ തുടിപ്പും, ഓർമ്മകളുമായി മടങ്ങിയെത്തുക.....
എന്നതൊക്കെ....മനസ്സിൽ നന്മയുള്ളവർക്കു മാത്രം കരുണാമയനായ
സർവ്വശക്തൻ അനുവദിച്ചു തരുന്ന സൗഭാഗ്യമാണു.

അതിനെ "ഖുദറത്തു" എന്നോ "കറാമത്തു" എന്നോ നമുക്കു വിശേഷിപ്പിക്കാനാവും...
ചികിത്സിക്കുന്നവരുടെ കൈകളിലും മനസ്സിലും പുണ്യവും ദൈവവും ഉണ്ടാവണം......ആ നേരം.....ആ സമയത്തു...
അപ്പോഴേ ഏതൊരു ചികിത്സയും വിജയിക്കൂ.
ഒരാളെ മരണത്തിൽ നിന്നും മടക്കി വിളിക്കാനാവൂ.
43കളുടെ തുടക്കം മുതൽ ദശാസന്ധി യുടെ തുടക്കം സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു...
ഇത്ര പെട്ടെന്ന് അതു വന്നണയുമെന്നു തോന്നിയിരുന്നില്ല...
അന്ന് ഒരു ശനിയാഴ്ചയായിരുന്നൂ. പൊതുവേ ഓഫീസിൽ തിരക്ക് കുറഞ്ഞ നാൾ. പലരും സമയം ചിലവിടാൻ എന്നെ ഓർക്കുക അപ്പോഴാണു.
യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർമാരോ, സെക്രട്ടറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഒക്കെ ഫ്രീടൈം സ്പെൻഡ് ചെയ്യാൻ വരുന്ന ദിവസമാണതു.....ശനി.
അന്ന് അതിഥിയായി എത്തിയതു സെൻെറർ ഫോർ ഡവലപ്‌മെന്റ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വേണു വാണു.
ഭാര്യ കാനറ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജറാണന്നു. അവരെ ഓഫീസിലേക്ക് ട്രെയിൻ കയറ്റി വിട്ടിട്ടുള്ള വരവാണു. ..
ഏറെ നേരം ധാരാളം കാര്യങ്ങൾ സംസാരിച്ചിരുന്നു. സംഖ്യാ ജോതിഷത്തിൽ വിശ്വസിക്കുന്ന ആളാണു വേണൂ.
പോകാനായി എണീക്കുബോൾ പറഞ്ഞു....13എന്ന മോശം നമ്പറിനെ കുറിച്ച് പഠിച്ചു കൊണ്ടു ഇരിക്കുകയാണെന്നു...
പെട്ടെന്ന് എന്നോടു ചോദിച്ചു.......
നിസാറിൻെറ ഡേറ്റു ഓഫ് ബർത്ത് എത്രയാ?
April 26......
ഞാനും ചോദിച്ചു വേണുവിന്റെയോ?
കൈ നീട്ടാൻ ആവശ്യപെട്ടു കൊണ്ടു അയ്യാൾ എൻെറ കൈവെള്ള യിൽ ഡോട്ട് പെൻകൊണ്ടു എഴുതി April 26 .. എന്നെക്കാൾ 2വർഷം മൂപ്പുമുണ്ടു ജനനത്തിനു.
വേണുവിന്റെ മകളുടെ എഞ്ചിനീയറിംഗ് പാസ്സായ സ്പ്നങ്ളും പങ്കു വച്ചു
അയ്യാൾ യാത്ര പറഞ്ഞിറങ്ങി......
അടുത്ത ഒരുനാൾ രാവിലെ വീട്ടിലെ ലാൻഡ് ലൈൻ നിർത്തില്ലാതെ മുഴങ്ങണൂ..
ഓടിപ്പോയി എടുത്തൂ.
എൻെറ ഓഫീസിലെ സ്റ്റാഫാണു വിളിക്കുന്നതു......
"സാർ,
നമ്മുടെ ഓഫീസിൽ വരണ വേണു സാറില്ലേ, ഭാര്യയെ റെയിൽവേ സ്റ്റേഷനിൽകൊണ്ട് വിട്ടിട്ടു മടങ്ങും വഴി K.S.R.T.C bus അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു ആക്സിഡൻറായി....മരണപ്പെട്ടു"😢
എൻെറ മനസ്സ് തളർന്നു,
ആശുപത്രിയിലെ പതിനഞ്ചു ദിവസത്തെ എൻെറ ICUവാസശേഷം ഞാൻ പൂർവ്വാധികം കരുത്തനായി വീട്ടിലെത്തിയപ്പോൾ ,കേരളത്തിലെ അതിപ്രഗത്ഭനായ തിരക്കുള്ള ഹൃദയ ചികിത്സാവിദഗ്ദ്ധൻെറ appointment മായി ആദ്യം വീട്ടിലോടിയെത്തിയ സുഹൃത്തിൻെറ മരണ വിവരമാണു ഫോണിലൂടെ എന്നെ തളർത്തുന്നതു.............
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             







തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...